Connect with us

Sports

കോസ്റ്ററിക്കയുടെ ആക്രമണത്തിരകള്‍, സെര്‍ബിയയുടെ കരിങ്കല്‍ച്ചുമര്‍

Published

on

മുഹമ്മദ് ഷാഫി

കോസ്റ്ററിക്ക 0 – സെര്‍ബിയ 1
#COSSER

ലോകകപ്പ് ഗ്രൂപ്പ് ഇയുടെ കൗതുകകരമായ ഒരു പ്രത്യേകത ബ്രസീല്‍ ഒഴികെയുള്ള മൂന്ന് ടീമുകളെ സംബന്ധിച്ചും ഇതൊരു മരണ ഗ്രൂപ്പാണ് എന്നതാണ്. (ബ്രസീലിന്റെ സമീപകാല പ്രകടനവും കളിക്കാരുടെ മികവും വെച്ചുള്ള സ്വാഭാവികമായ ഒരു നിരീക്ഷണമാണിത്. ബ്രസീല്‍ ചതിക്കില്ലെന്നു കരുതാം). അതുകൊണ്ടുതന്നെ എല്ലാ മത്സരവും അതീവ പ്രാധാന്യമുള്ളതും മൂന്നു കൂട്ടര്‍ക്കും സ്വപ്‌നം കാണാന്‍ അവകാശം നല്‍കുന്നതുമാണ്. എന്നിട്ടും കോസ്റ്ററിക്ക – സെര്‍ബിയ മത്സരം ഹാഫ് ടൈമിനു ശേഷമേ എനിക്കു കാണാന്‍ കഴിഞ്ഞുള്ളൂ. കളി കണ്ടതു മുതലായി. അലക്‌സാണ്ടര്‍ കോളറോവിന്റെ അതിമനോഹരമായൊരു ഫ്രീകിക്ക് ഗോളും കോസ്റ്ററിക്കയുടെ ഒന്നിനു പിന്നാലെ ഒന്നായുള്ള ആക്രമണത്തിരകളും സെര്‍ബിയയുടെ കരിങ്കല്‍ ഡിഫന്‍സും ടച്ച്‌ലൈനിലെ കൂട്ടത്തലും കാണാന്‍ കഴിഞ്ഞു.

കളിയില്‍ മുഴുകിയപ്പോഴാണ് സെര്‍ബിയന്‍ നിരയിലെ പല പേരുകളും നല്ല പരിചയമുണ്ടല്ലോ എന്ന കാര്യം ശ്രദ്ധിക്കുന്നത്. കോളറോവ്, ഇവാനോവിച്ച്, മാറ്റിച്ച്, മിത്രോവിച്ച്, ടാഡിച്ച് എല്ലാവരും ക്ലബ്ബ് ലെവലില്‍ ടോപ് ഡിവിഷനില്‍ കളിക്കുന്നവരാണ്. കെയ്‌ലര്‍ നവാസ് മാത്രമാണ് കോസ്റ്ററിക്ക നിരയില്‍ എനിക്കു പരിചിതന്‍. പക്ഷേ, കളി തുറന്നതും ഇരുവശത്തും പന്തെത്തുന്നതുമായിരുന്നു. സെര്‍ബിയ ആണ് ഒരുപടി മുന്നിട്ടുനിന്നത്. മൂന്ന് ഡിഫന്റര്‍മാര്‍ക്കു പുറമെ മൂന്ന് മിഡ്ഫീല്‍ഡര്‍മാര്‍ക്കു കൂടി പ്രതിരോധച്ചുമതല ഉണ്ടായിരുന്നു എന്നു തോന്നി.

കോളറോവിന്റെ ഫ്രീകിക്ക് മാത്രമല്ല, സെര്‍ബിയക്ക് തുറന്ന വേറെയും അവസരങ്ങള്‍ ലഭിച്ചിരുന്നു. ദൗര്‍ഭാഗ്യവും അലസതയും കൊണ്ടാണ് അവര്‍ക്ക് ലീഡ് വര്‍ധിപ്പിക്കാന്‍ കഴിയാതിരുന്നത്. ഗോള്‍ വഴങ്ങിയ ശേഷം കോസ്റ്ററിക്കന്‍ ആക്രമണത്തിന്റെ തീവ്രത കൂടിയെങ്കിലും ഉയരക്കാരും ബലിഷ്ഠരുമായ സെര്‍ബുകള്‍ അതിനുവേണ്ടി തയ്യാറായിരുന്നു. അതിനിടയില്‍, എതിര്‍ഹാഫിലേക്ക് പന്തെത്തിക്കാനും ലാറ്റിനമേരിക്കക്കാരുടെ ജോലി ഇരട്ടിയാക്കാനും അവര്‍ക്കായി. 97-ാം മിനുട്ടിലെ മുഖത്തടി ഫൗളില്‍ പ്രിയോവിച്ച് മഞ്ഞക്കാര്‍ഡ് കൊണ്ട് രക്ഷപ്പെട്ടത് സെര്‍ബിയയുടെ ഭാഗ്യമായി.

ബ്രസീലിനോട് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സ്വിറ്റ്‌സര്‍ലാന്റിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ സെര്‍ബിയക്ക് അടുത്ത റൗണ്ടില്‍ കളിക്കാം. അതവര്‍ അര്‍ഹിക്കുന്നുണ്ടു താനും. കോസ്റ്ററിക്കക്കാവട്ടെ കാര്യങ്ങള്‍ കഠിനമാണ്. അവര്‍ക്കു മുന്നേറണമെങ്കില്‍ ബ്രസീലിനു വല്ലതും പറ്റേണ്ടി വരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending