Connect with us

Culture

ഹജ്ജ്: ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് റെക്കോര്‍ഡ് വളണ്ടിയര്‍മാര്‍; ചുമതല മലയാളിക്ക്

Published

on

കൊണ്ടോട്ടി: ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് റെക്കോര്‍ഡ് വളണ്ടിയര്‍ സംഘം ഹജ്ജിന് എത്തും.വിവിധ സംസ്ഥാനങ്ങ ളില്‍നിന്നായി 625 ലേറെ വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് കമ്മി റ്റി ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. ഈ വളണ്ടിയര്‍മാരെ നയി ക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി ചുമതല നല്‍കിയത് കേരളത്തില്‍ നിന്നുള്ള യുവാവിന്. നേരത്തെ സംസ്ഥാന ഹജ്ജ് കോ-ഓഡി നേറ്റര്‍ ആയിരുന്ന കോഴിക്കോട് കിണാശ്ശേരി സ്വദേശി മുജീബ് റഹ്മാന്‍ പുത്തലത്തിനാണ് ചുമതല.
ഓരോ 200 ഹാജിമാര്‍ക്കും ഒരു വളണ്ടിയര്‍ എന്ന അനുപാതത്തില്‍ വളണ്ടിയര്‍മാരെ നിശ്ചയിച്ചതും വെട്ടിക്കുറച്ച സീറ്റ് പുനഃസ്ഥാപിച്ചതുമാണ് വളണ്ടിയര്‍മാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. മുമ്പ് 300 ഹാജിമാര്‍ക്ക് ഒരു വളണ്ടിയര്‍ എന്നതായിരുന്നു തോത്. വളണ്ടിയര്‍മാരുടെ ചിലവിന്റെ പകുതി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഹിക്കാമെന്നേറ്റതോടെ മുമ്പ് വളണ്ടിയര്‍മാരെ അയക്കാതിരുന്ന സംസ്ഥാനങ്ങള്‍ കൂടി ഇത്തവണ വളണ്ടിയര്‍മാരെ അയക്കാന്‍ സന്നദ്ധരായിട്ടുണ്ട്. ഇതും എണ്ണം വര്‍ധിക്കാന്‍ കാരണമായി.സൗദിയിലെ ഇന്ത്യന്‍ ഹജ്ജ് മിഷനില്‍ ഇന്ത്യന്‍ വളണ്ടിയര്‍മാരുടെ സെക്ഷന്‍(ഖാദിമുല്‍ ഹുജ്ജാജ് ഡെസ്‌ക്)കൈകാര്യം ചെയ്യാന്‍ ഇത്തവണയും കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനായ മുജീബ് റഹ്മാന്‍ പുത്തലത്തിനെയാണ്ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യന്‍ ന്യൂനപക്ഷ-ഹജ്ജ് കാര്യ മന്ത്രാലയമാണ് ഇന്ത്യന്‍ ഹജ്ജ് മിഷനിലേക്ക് മുജീബ്‌റഹ്മാന്‍പുത്തലത്തിന്റെ പേര് നിര്‍ദേശിച്ചത്.
ഇന്ത്യയില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന വിവിധ ഭാഷക്കാരായ ഹജ്ജ് വളണ്ടിയര്‍മാരെ ക്രിയാത്മകവും ഫലപ്രദവുമായി വിനിയോഗി ക്കുകയെന്നത് ശ്രമകര മാണ്. സംസ്ഥാന ഹജ്ജ് കമ്മ റ്റിയുടെ കോഓര്‍ഡിനേറ്ററെന്ന നിലയില്‍ ഈരംഗത്ത്‌നടപ്പാക്കിയ ഒട്ടേറെപരിഷ്‌കരണങ്ങള്‍ ശ്രദ്ധയി ല്‍പ്പെട്ടതിനാലും 2015ലും 2016 ലും ഖാദിമുല്‍ ഹുജ്ജാജ് ഒഫീഷ്യലായി കേരള ഹജ്ജ് വളണ്ടിയര്‍ മാരെ നയിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരു ത്തിയുമാണ് ഇന്ത്യന്‍ കോണ്‍ സുല്‍ ജനറല്‍ ഖാദിമുല്‍ ഹുജ്ജാജ് സെക്ഷന്റെ ചുമത ലമുജീബ്‌റഹ്മാനെ ഏല്‍പ്പിച്ചത്.

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Trending