Connect with us

Video Stories

കരുത്ത് കാട്ടുന്ന ഉര്‍ദുഗാന്‍

Published

on

യൂറോപ്പ്, ഏഷ്യ ഭൂഖണ്ഡങ്ങളുടെ നടുവെ കിടക്കുന്ന തുര്‍ക്കിയുടെ ജനാധിപത്യത്തിലേക്കുള്ള പുതിയ ചുവടുവെപ്പിന് ആക്കം വര്‍ധിപ്പിച്ചിരിക്കുകയാണ് ഞായറാഴ്ച നടന്ന നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പ്. പ്രസിഡന്‍ഷ്യല്‍ ഭരണ സംവിധാനത്തിലേക്ക് മാറിക്കൊണ്ടുള്ള പാര്‍ലമെന്ററി തെരഞ്ഞെടുപ്പെന്ന ഇരട്ട വെല്ലുവിളിയെ പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അതിസമര്‍ത്ഥമായും മനോഹരമായും നേരിട്ട് വിജയിച്ചിരിക്കുന്നു. ആഭ്യന്തരമായി എട്ടു കോടിയോളം പൗരന്മാര്‍ക്ക് അതാശ്വാസമാകുമ്പോള്‍, അന്താരാഷ്ട്രീയമായി യൂറോപ്പിനും പശ്ചിമേഷ്യക്കും അമേരിക്കക്കും ഒരേസമയം ഈ വിജയം ചോദ്യചിഹ്നങ്ങളാണ് സമ്മാനിക്കുന്നത്. ഒരുവശത്ത് ഉരുക്കുമുഷ്ടിയോടെയുള്ള ഭരണം അനിവാര്യമാക്കുന്ന സാമൂഹിക സാഹചര്യമാണ് നേരിടേണ്ടതെങ്കില്‍ മറുവശത്ത് സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ട ഇരട്ട ഉത്തരവാദിത്തമാണ് അറുപത്തിനാലുകാരനായ ഉര്‍ദുഗാനുമേല്‍ വന്നുചേര്‍ന്നിരിക്കുന്നത്. 92 ശതമാനം പൗരന്മാര്‍ വോട്ടുചെയ്തതില്‍ 52.4 ശതമാനം വോട്ടുകള്‍ ഉര്‍ദുഗാന് ലഭിച്ചു. എതിരാളി മുഹറം ഐന്‍സിന് കിട്ടിയത് 30.6 ശതമാനം മാത്രം. 600 അംഗ പാര്‍ലമെന്റില്‍ 293 സീറ്റുകള്‍ ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടി നേടി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തുടര്‍ന്നുവരുന്ന ഭരണശൈലിക്കുള്ള ജനതയുടെ അംഗീകാരം തന്നെയാണിത്. 2003ല്‍ എ.കെ പാര്‍ട്ടിയടങ്ങുന്ന ദേശീയസഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടതു മുതല്‍ പ്രധാനമന്ത്രി പദവിയില്‍ തുടരുന്ന ഉര്‍ദുഗാന്‍ നാലുകൊല്ലം മുമ്പ് ഹിതപരിശോധനയിലൂടെയാണ് പ്രസിഡണ്ടായി അവരോധിതനായത്. ഇതിനുള്ള ജനകീയ അംഗീകാരം കൂടിയാണ് ഞായറാഴ്ചത്തെ ഗംഭീര വിജയം. രണ്ടു വര്‍ഷം മുമ്പ് നടന്ന പട്ടാള അട്ടിമറിയെ തെരുവില്‍ ജനങ്ങളുടെ പിന്തുണകൊണ്ട് ചെറുത്തു തോല്‍പിച്ച നേതാവിന് ജനത ബാലറ്റിലൂടെ നല്‍കിയിരിക്കുന്ന സമ്മാനം കൂടിയാണിത്. അട്ടിമറി ശ്രമത്തിന് പിന്നില്‍ അമേരിക്കയാണെന്നാണ് ജനം വിശ്വസിക്കുന്നത്. തലസ്ഥാന നഗരമായ അങ്കാറയിലയടക്കം ഇന്നലെ നടന്ന പതിനായിരക്കണക്കിനാളുകളുടെ ആഹ്ലാദ പ്രകടനം സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. ജനാധിപത്യത്തിന്റെ വിജയമെന്നാണ് വിജയറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഉര്‍ദുഗാന്‍ പറഞ്ഞത്. വലിയ ഉത്തരവാദിത്തമാണ് ഇത് തന്നില്‍ ഭരമേല്‍പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
യഥാര്‍ത്ഥത്തില്‍ പാശ്ചാത്യ മാധ്യമങ്ങളുടെ നിരീക്ഷണങ്ങളെയാകെ തള്ളിക്കളയുന്ന വിജയമാണ് ഇത്. യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനു വേണ്ടി ശ്രമിച്ചിട്ടും ലഭിക്കാത്ത ഈ നാറ്റോ രാഷ്ട്രത്തെ പരമാവധി വരിഞ്ഞുമുറുക്കുന്ന നയങ്ങളാണ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെന്ന് മേനി നടിക്കുന്ന പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ പിടിച്ചുനിര്‍ത്തുന്നതിന് അടിയന്തിരാവസ്ഥയുള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ ഏര്‍പെടുത്താന്‍ ഭരണകൂടം നിര്‍ബന്ധിക്കപ്പെട്ടു. എം.എച്ച്.പിയുമായുള്ള സഖ്യം ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടി തുടരുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. കാരണം പ്രതിപക്ഷത്തെ എച്.ഡി.പിയും പി.കെ.കെയും യോജിച്ചുള്ള പോരാട്ടമാകും ഉര്‍ദുഗാനെതിരെ നടത്തുക എന്ന് തീര്‍ച്ചയാണ്. ഭരണ സഖ്യത്തിന്റെയും ഉര്‍ദുഗാന്റെയും മൃഗീയ ഭൂരിപക്ഷം മുമ്പത്തേക്കാള്‍ പ്രതിപക്ഷ ഐക്യം വര്‍ധിപ്പിക്കാനാണ് കൂടുതല്‍ സാധ്യത. തീവ്രവാദ സ്വഭാവമുള്ളതാണ ്പി.കെ.കെ. എന്നാല്‍ എച്.ഡി.പിയുടെ മിതവാദവും ജനാധിപത്യ രീതിയും കാര്യങ്ങള്‍ സങ്കീര്‍ണമാക്കില്ലെന്ന് തന്നെയാണ് കരുതപ്പെടുന്നത്. കുര്‍ദുകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നതിലും അടിസ്ഥാന സൗകര്യ വികസനത്തിലും അന്താരാഷ്ട്ര നാണയനിധിയിലെ കടം തിരിച്ചടക്കുന്നതിലും അദ്ദേഹം വിജയിച്ചു. പ്രതിവര്‍ഷം 7.2 ശതമാനം വളര്‍ച്ച നേടുന്നുണ്ട് രാജ്യമിപ്പോള്‍. യൂറോപ്പിന്റെ ദു:ഖമെന്ന് ദുഷ്‌പേര് കേട്ട തുര്‍ക്കിക്ക് ഇനി പിടിച്ചുനില്‍ക്കാന്‍ വിദേശ നിക്ഷേപം പരമാവധി ആകര്‍ഷിക്കേണ്ടിവരും. യൂറോപ്പുമായുള്ള സഖ്യം തുടരുന്നതിനും അമേരിക്കയുടെയും ഐ.എസ് അടക്കമുള്ളവയുടെയും വെല്ലുവിളികള്‍ നേരിടുന്നതിനും രാജ്യത്തിന് ഇതാവശ്യമാണ്. ലോകത്ത് ടൂറിസംരംഗത്ത് മൂന്നാം സ്ഥാനവും ആരോഗ്യ രംഗത്ത് രണ്ടാം സ്ഥാനവും കയറ്റുമതിയില്‍ അഞ്ചാം സ്ഥാനവുമുള്ള രാജ്യത്തിന് അറുപതു ശതമാനം വരുന്ന മുപ്പതില്‍ താഴെയുള്ള യുവാക്കളുടെ തൊഴിലവസരങ്ങള്‍ സാക്ഷാല്‍കരിക്കുകയും പ്രധാനമാണ്. അതിനുള്ള പിന്തുണ കൂടിയാണ് ജനത ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അതേസമയം തുര്‍ക്കിയുടെ ആദ്യ എക്‌സിക്യൂട്ടീവ് പ്രസിഡണ്ടാകുന്ന ഉര്‍ദുഗാനുമേല്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കപ്പെടുമെന്ന പരാതിയാണ് പ്രതിപക്ഷ നേതാവ് മുഹറം ഐന്‍സ് മുന്നോട്ടുവെക്കുന്നത്. രാജ്യം കെട്ടുറപ്പ് നഷ്ടപ്പെടുമ്പോള്‍ ഭരണതലത്തില്‍ ചില കര്‍ശന നടപടികള്‍ അനിവാര്യമാണെന്നാണ് സര്‍ക്കാരിനെ പിന്തുണക്കുന്നവരുടെ മറുപടി. 2018 ആഗസ്റ്റ് 26നാണ് യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നതെങ്കിലും ധൃതിപിടിച്ച് അത് നടത്തിയതുതന്നെ രാജ്യത്തെ രക്ഷിക്കാനാണെന്ന് അവര്‍ പറയുന്നു. തുര്‍ക്കിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണിതെന്നത് അവരുടെ നിലപാടുകളെ സാധൂകരിക്കുന്നതാണ്.
സംസ്‌കാരങ്ങളുടെ കേളീകേന്ദ്രമാണ് തുര്‍ക്കി. പുരാതന ഗ്രീക്ക്, റോമന്‍, ബൈസന്റൈന്‍, ഒട്ടോമന്‍ സാമ്രാജ്യങ്ങളുടെ കീഴിലായിരുന്ന നാട് ഇസ്‌ലാമിന്റെ ആശ്ലേഷത്തോടെയാണ് സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക- സാമ്പത്തിക രംഗങ്ങളില്‍ പുരോഗതി പ്രാപിച്ചത്. 2023ലാണ് അടുത്ത തെരഞ്ഞെടുപ്പ്. അതിലും വിജയിച്ചാല്‍ ഉര്‍ദുഗാന്‍ അഞ്ചു വര്‍ഷം വീണ്ടുംതുടരും. യൂറോപ്യന്‍ മേഖലയില്‍ തുര്‍ക്കി കരുത്ത് വര്‍ധിപ്പിക്കുന്നത് പശ്ചിമേഷ്യന്‍-ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇസ്‌ലാമിക ലോകത്തിനും കൂടുതല്‍ ഗുണം ചെയ്‌തേക്കും. 38 ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച തുര്‍ക്കിയാണ് കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിലേക്ക് കുടിയേറിയ മ്യാന്മാറിലെ ലക്ഷക്കണക്കിന് റോഹിംഗ്യന്‍ മുസ്‌ലിംകളുടെ ചെലവ് ഏറ്റത്. രാജ്യത്തെ ബഹുഭൂരിപക്ഷ മതം ഇസ്‌ലാമാണെന്നതാണ് ശത്രുക്കളെ ഭയപ്പെടുത്തുന്ന ഘടകങ്ങളിലൊന്ന്. മതേതര രാഷ്ട്രമായിട്ടും എന്തുകൊണ്ട് ഉര്‍ദുഗാന്‍ വിദ്യാലയങ്ങളില്‍ ഇസ്‌ലാം പഠിപ്പിക്കുന്നുവെന്ന വരട്ടുവാദമാണ് ചിലരുന്നയിക്കുന്നത്. മതം രാഷ്ട്രീയത്തിലിടപെടുന്നില്ലെന്നും ഇസ്‌ലാം മതേതരത്വത്തിനെതിരല്ലെന്നുമാണ് ഉര്‍ദുഗാന്റെ ചുട്ട മറുപടി. എട്ടു കൊല്ലമായി ആഭ്യന്തര യുദ്ധം തുടരുന്ന അയല്‍ രാജ്യമായ സിറിയയില്‍ അമേരിക്കന്‍, ഐ.എസ് വിരുദ്ധ പക്ഷത്താണ് തുര്‍ക്കി. സ്വാഭാവികമായും റഷ്യയുടെ പക്ഷത്താണ് രാജ്യം. ഇതും പാശ്ചാത്യ ശക്തികളെ പ്രകോപിപ്പിക്കുന്നു. റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ ഉര്‍ദുഗാനെ അഭിനന്ദിച്ചെങ്കിലും പാശ്ചാത്യ രാജ്യങ്ങളുടെ പ്രതികരണം വ്യക്തമല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending