Connect with us

Video Stories

കരുത്ത് കാട്ടുന്ന ഉര്‍ദുഗാന്‍

Published

on

യൂറോപ്പ്, ഏഷ്യ ഭൂഖണ്ഡങ്ങളുടെ നടുവെ കിടക്കുന്ന തുര്‍ക്കിയുടെ ജനാധിപത്യത്തിലേക്കുള്ള പുതിയ ചുവടുവെപ്പിന് ആക്കം വര്‍ധിപ്പിച്ചിരിക്കുകയാണ് ഞായറാഴ്ച നടന്ന നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പ്. പ്രസിഡന്‍ഷ്യല്‍ ഭരണ സംവിധാനത്തിലേക്ക് മാറിക്കൊണ്ടുള്ള പാര്‍ലമെന്ററി തെരഞ്ഞെടുപ്പെന്ന ഇരട്ട വെല്ലുവിളിയെ പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അതിസമര്‍ത്ഥമായും മനോഹരമായും നേരിട്ട് വിജയിച്ചിരിക്കുന്നു. ആഭ്യന്തരമായി എട്ടു കോടിയോളം പൗരന്മാര്‍ക്ക് അതാശ്വാസമാകുമ്പോള്‍, അന്താരാഷ്ട്രീയമായി യൂറോപ്പിനും പശ്ചിമേഷ്യക്കും അമേരിക്കക്കും ഒരേസമയം ഈ വിജയം ചോദ്യചിഹ്നങ്ങളാണ് സമ്മാനിക്കുന്നത്. ഒരുവശത്ത് ഉരുക്കുമുഷ്ടിയോടെയുള്ള ഭരണം അനിവാര്യമാക്കുന്ന സാമൂഹിക സാഹചര്യമാണ് നേരിടേണ്ടതെങ്കില്‍ മറുവശത്ത് സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ട ഇരട്ട ഉത്തരവാദിത്തമാണ് അറുപത്തിനാലുകാരനായ ഉര്‍ദുഗാനുമേല്‍ വന്നുചേര്‍ന്നിരിക്കുന്നത്. 92 ശതമാനം പൗരന്മാര്‍ വോട്ടുചെയ്തതില്‍ 52.4 ശതമാനം വോട്ടുകള്‍ ഉര്‍ദുഗാന് ലഭിച്ചു. എതിരാളി മുഹറം ഐന്‍സിന് കിട്ടിയത് 30.6 ശതമാനം മാത്രം. 600 അംഗ പാര്‍ലമെന്റില്‍ 293 സീറ്റുകള്‍ ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടി നേടി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തുടര്‍ന്നുവരുന്ന ഭരണശൈലിക്കുള്ള ജനതയുടെ അംഗീകാരം തന്നെയാണിത്. 2003ല്‍ എ.കെ പാര്‍ട്ടിയടങ്ങുന്ന ദേശീയസഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടതു മുതല്‍ പ്രധാനമന്ത്രി പദവിയില്‍ തുടരുന്ന ഉര്‍ദുഗാന്‍ നാലുകൊല്ലം മുമ്പ് ഹിതപരിശോധനയിലൂടെയാണ് പ്രസിഡണ്ടായി അവരോധിതനായത്. ഇതിനുള്ള ജനകീയ അംഗീകാരം കൂടിയാണ് ഞായറാഴ്ചത്തെ ഗംഭീര വിജയം. രണ്ടു വര്‍ഷം മുമ്പ് നടന്ന പട്ടാള അട്ടിമറിയെ തെരുവില്‍ ജനങ്ങളുടെ പിന്തുണകൊണ്ട് ചെറുത്തു തോല്‍പിച്ച നേതാവിന് ജനത ബാലറ്റിലൂടെ നല്‍കിയിരിക്കുന്ന സമ്മാനം കൂടിയാണിത്. അട്ടിമറി ശ്രമത്തിന് പിന്നില്‍ അമേരിക്കയാണെന്നാണ് ജനം വിശ്വസിക്കുന്നത്. തലസ്ഥാന നഗരമായ അങ്കാറയിലയടക്കം ഇന്നലെ നടന്ന പതിനായിരക്കണക്കിനാളുകളുടെ ആഹ്ലാദ പ്രകടനം സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. ജനാധിപത്യത്തിന്റെ വിജയമെന്നാണ് വിജയറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഉര്‍ദുഗാന്‍ പറഞ്ഞത്. വലിയ ഉത്തരവാദിത്തമാണ് ഇത് തന്നില്‍ ഭരമേല്‍പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
യഥാര്‍ത്ഥത്തില്‍ പാശ്ചാത്യ മാധ്യമങ്ങളുടെ നിരീക്ഷണങ്ങളെയാകെ തള്ളിക്കളയുന്ന വിജയമാണ് ഇത്. യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനു വേണ്ടി ശ്രമിച്ചിട്ടും ലഭിക്കാത്ത ഈ നാറ്റോ രാഷ്ട്രത്തെ പരമാവധി വരിഞ്ഞുമുറുക്കുന്ന നയങ്ങളാണ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെന്ന് മേനി നടിക്കുന്ന പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ പിടിച്ചുനിര്‍ത്തുന്നതിന് അടിയന്തിരാവസ്ഥയുള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ ഏര്‍പെടുത്താന്‍ ഭരണകൂടം നിര്‍ബന്ധിക്കപ്പെട്ടു. എം.എച്ച്.പിയുമായുള്ള സഖ്യം ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടി തുടരുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. കാരണം പ്രതിപക്ഷത്തെ എച്.ഡി.പിയും പി.കെ.കെയും യോജിച്ചുള്ള പോരാട്ടമാകും ഉര്‍ദുഗാനെതിരെ നടത്തുക എന്ന് തീര്‍ച്ചയാണ്. ഭരണ സഖ്യത്തിന്റെയും ഉര്‍ദുഗാന്റെയും മൃഗീയ ഭൂരിപക്ഷം മുമ്പത്തേക്കാള്‍ പ്രതിപക്ഷ ഐക്യം വര്‍ധിപ്പിക്കാനാണ് കൂടുതല്‍ സാധ്യത. തീവ്രവാദ സ്വഭാവമുള്ളതാണ ്പി.കെ.കെ. എന്നാല്‍ എച്.ഡി.പിയുടെ മിതവാദവും ജനാധിപത്യ രീതിയും കാര്യങ്ങള്‍ സങ്കീര്‍ണമാക്കില്ലെന്ന് തന്നെയാണ് കരുതപ്പെടുന്നത്. കുര്‍ദുകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നതിലും അടിസ്ഥാന സൗകര്യ വികസനത്തിലും അന്താരാഷ്ട്ര നാണയനിധിയിലെ കടം തിരിച്ചടക്കുന്നതിലും അദ്ദേഹം വിജയിച്ചു. പ്രതിവര്‍ഷം 7.2 ശതമാനം വളര്‍ച്ച നേടുന്നുണ്ട് രാജ്യമിപ്പോള്‍. യൂറോപ്പിന്റെ ദു:ഖമെന്ന് ദുഷ്‌പേര് കേട്ട തുര്‍ക്കിക്ക് ഇനി പിടിച്ചുനില്‍ക്കാന്‍ വിദേശ നിക്ഷേപം പരമാവധി ആകര്‍ഷിക്കേണ്ടിവരും. യൂറോപ്പുമായുള്ള സഖ്യം തുടരുന്നതിനും അമേരിക്കയുടെയും ഐ.എസ് അടക്കമുള്ളവയുടെയും വെല്ലുവിളികള്‍ നേരിടുന്നതിനും രാജ്യത്തിന് ഇതാവശ്യമാണ്. ലോകത്ത് ടൂറിസംരംഗത്ത് മൂന്നാം സ്ഥാനവും ആരോഗ്യ രംഗത്ത് രണ്ടാം സ്ഥാനവും കയറ്റുമതിയില്‍ അഞ്ചാം സ്ഥാനവുമുള്ള രാജ്യത്തിന് അറുപതു ശതമാനം വരുന്ന മുപ്പതില്‍ താഴെയുള്ള യുവാക്കളുടെ തൊഴിലവസരങ്ങള്‍ സാക്ഷാല്‍കരിക്കുകയും പ്രധാനമാണ്. അതിനുള്ള പിന്തുണ കൂടിയാണ് ജനത ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അതേസമയം തുര്‍ക്കിയുടെ ആദ്യ എക്‌സിക്യൂട്ടീവ് പ്രസിഡണ്ടാകുന്ന ഉര്‍ദുഗാനുമേല്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കപ്പെടുമെന്ന പരാതിയാണ് പ്രതിപക്ഷ നേതാവ് മുഹറം ഐന്‍സ് മുന്നോട്ടുവെക്കുന്നത്. രാജ്യം കെട്ടുറപ്പ് നഷ്ടപ്പെടുമ്പോള്‍ ഭരണതലത്തില്‍ ചില കര്‍ശന നടപടികള്‍ അനിവാര്യമാണെന്നാണ് സര്‍ക്കാരിനെ പിന്തുണക്കുന്നവരുടെ മറുപടി. 2018 ആഗസ്റ്റ് 26നാണ് യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നതെങ്കിലും ധൃതിപിടിച്ച് അത് നടത്തിയതുതന്നെ രാജ്യത്തെ രക്ഷിക്കാനാണെന്ന് അവര്‍ പറയുന്നു. തുര്‍ക്കിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണിതെന്നത് അവരുടെ നിലപാടുകളെ സാധൂകരിക്കുന്നതാണ്.
സംസ്‌കാരങ്ങളുടെ കേളീകേന്ദ്രമാണ് തുര്‍ക്കി. പുരാതന ഗ്രീക്ക്, റോമന്‍, ബൈസന്റൈന്‍, ഒട്ടോമന്‍ സാമ്രാജ്യങ്ങളുടെ കീഴിലായിരുന്ന നാട് ഇസ്‌ലാമിന്റെ ആശ്ലേഷത്തോടെയാണ് സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക- സാമ്പത്തിക രംഗങ്ങളില്‍ പുരോഗതി പ്രാപിച്ചത്. 2023ലാണ് അടുത്ത തെരഞ്ഞെടുപ്പ്. അതിലും വിജയിച്ചാല്‍ ഉര്‍ദുഗാന്‍ അഞ്ചു വര്‍ഷം വീണ്ടുംതുടരും. യൂറോപ്യന്‍ മേഖലയില്‍ തുര്‍ക്കി കരുത്ത് വര്‍ധിപ്പിക്കുന്നത് പശ്ചിമേഷ്യന്‍-ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇസ്‌ലാമിക ലോകത്തിനും കൂടുതല്‍ ഗുണം ചെയ്‌തേക്കും. 38 ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച തുര്‍ക്കിയാണ് കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിലേക്ക് കുടിയേറിയ മ്യാന്മാറിലെ ലക്ഷക്കണക്കിന് റോഹിംഗ്യന്‍ മുസ്‌ലിംകളുടെ ചെലവ് ഏറ്റത്. രാജ്യത്തെ ബഹുഭൂരിപക്ഷ മതം ഇസ്‌ലാമാണെന്നതാണ് ശത്രുക്കളെ ഭയപ്പെടുത്തുന്ന ഘടകങ്ങളിലൊന്ന്. മതേതര രാഷ്ട്രമായിട്ടും എന്തുകൊണ്ട് ഉര്‍ദുഗാന്‍ വിദ്യാലയങ്ങളില്‍ ഇസ്‌ലാം പഠിപ്പിക്കുന്നുവെന്ന വരട്ടുവാദമാണ് ചിലരുന്നയിക്കുന്നത്. മതം രാഷ്ട്രീയത്തിലിടപെടുന്നില്ലെന്നും ഇസ്‌ലാം മതേതരത്വത്തിനെതിരല്ലെന്നുമാണ് ഉര്‍ദുഗാന്റെ ചുട്ട മറുപടി. എട്ടു കൊല്ലമായി ആഭ്യന്തര യുദ്ധം തുടരുന്ന അയല്‍ രാജ്യമായ സിറിയയില്‍ അമേരിക്കന്‍, ഐ.എസ് വിരുദ്ധ പക്ഷത്താണ് തുര്‍ക്കി. സ്വാഭാവികമായും റഷ്യയുടെ പക്ഷത്താണ് രാജ്യം. ഇതും പാശ്ചാത്യ ശക്തികളെ പ്രകോപിപ്പിക്കുന്നു. റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ ഉര്‍ദുഗാനെ അഭിനന്ദിച്ചെങ്കിലും പാശ്ചാത്യ രാജ്യങ്ങളുടെ പ്രതികരണം വ്യക്തമല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending