Connect with us

Culture

പന്തുതട്ടി പന്തുതട്ടി…. തോറ്റ കാര്യം ജര്‍മന്‍കാര്‍ അറിഞ്ഞിരിക്കുമോ?

Published

on

മാച്ച് റിവ്യൂ

മുഹമ്മദ് ഷാഫി

ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിന്റെ ഇടനാഴിയില്‍ നിന്നുകൊണ്ട് ലോകകപ്പ് മത്സരങ്ങളെക്കുറിച്ചുള്ള പോസ്റ്റ് മൊബൈലില്‍ ടൈപ്പ് ചെയ്യുമ്പോള്‍ പെട്ടെന്നു മനസ്സിലേക്കു വന്ന ചിന്ത ഇതായിരുന്നു വളരെ നന്നായി കളിച്ചിട്ടും പെറുവും മൊറോക്കോയും ഇറാനുമൊക്കെ ആദ്യറൗണ്ടില്‍ തന്നെ വീണുകഴിഞ്ഞു. റെഡ്കാര്‍ഡിന്റെ ബലത്തില്‍ കൊളംബിയയെ തോല്‍പ്പിച്ച ജപ്പാന്റെയും അര്‍ജന്റീനയെ സമനിലയില്‍ തളച്ച ഐസ്‌ലാന്റിന്റെയും വീരകൃത്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ ലോകകപ്പില്‍ വലിയ അപ്‌സെറ്റുകളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല. ചെറുടീമുകള്‍ ചാവേറാക്രമണം നടത്തി കയ്യടി വാങ്ങി മടങ്ങുന്നതല്ലാതെ മികച്ച താരനിരയുള്ള ടീമുകളൊന്നും അട്ടിമറി പരാജയം നേരിട്ടിട്ടില്ല… നൈജീരിയയും അര്‍ജന്റീനയും തമ്മിലുള്ള മത്സരം ഒരു മണിക്കൂറിനുള്ളില്‍ ആരംഭിക്കാനിരുന്നതിനാല്‍, ഒരു ആരാധകന്റെ അബോധത്തില്‍ മുളപൊട്ടിയ അശുഭ ചിന്തയാണിതെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ, കൃത്യം ഇരുപത്തിനാലു മണിക്കൂറില്‍ അത് സംഭവിച്ചിരിക്കുന്നു. ഫുട്‌ബോള്‍ എന്ന ഗെയിമിലേതിന്റെ ശരിപ്പകര്‍പ്പായ അനിശ്ചിതത്വം ലോകകപ്പില്‍ നിന്ന് ചാമ്പ്യന്മാരെ നിര്‍ദയം പുറത്താക്കിയിരിക്കുന്നു. അമ്പരപ്പിന്റെയും വൈകാരികതയുടെയും നിമിഷങ്ങള്‍ക്കു ശേഷമാലോചിക്കുമ്പോള്‍ ഇതിലെന്തത്ഭുതം എന്നൊരു ചോദ്യം കൂടി അത് സമ്മാനിക്കുന്നു.

ഗ്രൂപ്പ് എഫിലെ മത്സരങ്ങളാരംഭിക്കുമ്പോള്‍, ഈ ലോകകപ്പിലെ ഏറ്റവും ക്രൂരമായ വിധിയിലാവുമോ അവ കലാശിക്കുക എന്നൊരു ഭയമുണ്ടായിരുന്നു. മെക്‌സിക്കോ രണ്ട് മത്സരങ്ങളും ജയിച്ചു നില്‍ക്കുകയായിരുന്നെങ്കിലും ജര്‍മനിക്കും സ്വീഡനും മുന്നേറാനുള്ള തുല്യസാധ്യതകളുണ്ടായിരുന്നു എന്നതാണ് കാരണം. സ്വീഡന്‍ മെക്‌സിക്കോയെയും ജര്‍മനി കൊറിയയെയും തോല്‍പ്പിച്ചിരുന്നെങ്കില്‍, മൂന്നില്‍ രണ്ട് മത്സരങ്ങളും ജയിച്ചൊരു ടീം കണ്ണീരണിഞ്ഞു മടങ്ങാനുള്ള വ്യക്തമായ സാധ്യത. മെക്‌സിക്കോയെ സ്വീഡന്‍ തോല്‍പ്പിച്ചത് മനസ്സിലാക്കാം; പക്ഷേ, ജര്‍മനി തോറ്റു. അതും കടലാസില്‍ നോക്കുമ്പോള്‍ എല്ലാ മേഖലയിലും തങ്ങളേക്കാള്‍ ബഹുദൂരം പിന്നില്‍ നില്‍ക്കുന്ന ഒരു ഏഷ്യന്‍ ടീമിനെതിരെ.

മരണവക്കത്തുള്ള പോരാട്ടത്തില്‍ ചൂതാട്ടം നടത്താനില്ലെന്നു വ്യക്തമാക്കിയാണ് ജോക്കിം ലോ ജര്‍മന്‍ ടീമിനെ ഒരുക്കിയത്. മസൂദ് ഓസിലിനെയും സമി ഖദീറയെയും മാറ്റ് ഹമ്മല്‍സിനെയുമെല്ലാം പ്ലെയിങ് ഇലവനിലേക്ക് തിരിച്ചുവിളിച്ച് പരിചയസമ്പത്ത് ഉറപ്പുവരുത്തി. മുള്ളര്‍ക്കു പകരം ഗോരറ്റ്‌സ്‌ക വന്നു. സ്വീഡനെതിരായ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ റൂഡിഗറെ പുറത്തിരുത്തി 22കാരന്‍ നിക്ലാസ് സൂലെക്ക് അവസരം നല്‍കിയതു മാത്രമേ അസ്വാഭാവികമായി തോന്നിയുള്ളൂ. രണ്ടുകളിയില്‍ നിന്ന് ഒരു ഗോള്‍ പോലും നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും തിമോ വെര്‍നറെ നിലനിര്‍ത്തിയതില്‍ കുഴപ്പമൊന്നും കാണാനായില്ല. വെര്‍നറുടെ സാന്നിധ്യം എതിര്‍ബോക്‌സിലുണ്ടാക്കുന്ന സ്‌പേസ് ജര്‍മന്‍ ആക്രമണത്തെ സഹായിക്കുകയേ ചെയ്യുന്നുള്ളൂ എന്നാണ് ഞാന്‍ കണ്ടിരുന്നത്.

4-2-3-1 ശൈലിയില്‍ ഓസിലും റുയിസും ഒന്നിച്ച് അണിനിരന്ന അറ്റാക്കിങ് മിഡ്ഫീല്‍ഡ് കണ്ടാല്‍ തന്നെ കൊറിയക്കാര്‍ ഭയക്കേണ്ടതായിരുന്നു. ഹോള്‍ഡര്‍മാരായി ക്രൂസും ഖെദിറയും ഒരേസമയം കളിക്കുന്നതിനാല്‍ ആ ഏരിയ ഭദ്രം. ലൈനപ്പ് കാണുമ്പോള്‍ തന്നെ ജര്‍മനി എങ്ങനെ കളിക്കുമെന്ന് ആര്‍ക്കും മനസ്സിലാക്കാം എന്നതായിരുന്നു ഒരേയൊരു പ്രശ്‌നം. പക്ഷേ, അതാണ് അന്തിമ വിശകലനത്തില്‍ തിരിച്ചടിയായതും. ആക്രമണപദ്ധതിയില്‍ വൈവിധ്യം കൊണ്ടുവരാന്‍ ലോ ശ്രമിച്ചില്ല. എതിരാളികളെ അയാള്‍ വിലകുറച്ചു കണ്ടതാകണം. കൊറിയക്കാര്‍ ധൈര്യസമേതം ചെറുത്തുനിന്നു. എന്നിട്ടും അവസരങ്ങളൊരുപാടുണ്ടായിരുന്നു. അവയൊന്നും ഗോളിലെത്തിക്കാന്‍ കേളികേട്ട ചാമ്പ്യന്‍നിരക്കായില്ല. എതിര്‍ ഡിഫന്‍സിനെ ഹതാശരാക്കുന്ന അത്ഭുതനീക്കങ്ങളൊന്നും ജര്‍മന്‍ യന്ത്രത്തില്‍ നിന്നു വന്നില്ല. ഇപ്പോഴുണ്ടാകും, ഇപ്പോഴുണ്ടാകും എന്നുകരുതി അവസാനം വരെ കാത്തിരുന്നെങ്കിലും കൊറിയ ഗോളടിച്ചതോടെ പതനം പൂര്‍ണമായി.

കൊറിയക്കാരുടെ ചെറുത്തുനില്‍പ്പാണ് അത്ഭുതപ്പെടുത്തിയത്. 4-4-2 ശൈലിയില്‍ അണിനിരന്ന അവര്‍ക്ക് ആക്രമിക്കുക, പ്രത്യാക്രമണം നടത്തുക എന്നതല്ലാതെ സങ്കീര്‍ണ പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. 75 ശതമാനവും പന്ത് ജര്‍മനി കാല്‍ക്കല്‍ വെച്ചൊരു മത്സരത്തില്‍ വേറെന്തു ചെയ്യാന്‍ കഴിയും? പക്ഷേ, അവരുടെ ഡിഫന്‍സീവ് ടാക്ടിക്‌സ് പ്രത്യേകിച്ചും, റിക്കവര്‍ ചെയ്യുന്ന പന്ത് അപകടമേഖലയില്‍ നിന്ന് പുറത്തുകടത്തുന്നതില്‍ കാണിച്ച കൗശലം അതിമനോഹരമായിരുന്നു. എങ്ങനെയും പന്ത് അടിച്ചു പറത്തുക എന്നതല്ല, വീണ്ടെടുക്കുന്ന പന്തിനെ വണ്‍ടച്ചുകളിലൂടെ എതിര്‍ഹാഫിലേക്ക് നയിക്കുക എന്ന പ്ലാന്‍ അവര്‍ കുറ്റമറ്റ രീതിയില്‍ തന്നെ നടപ്പാക്കി. ഗോള്‍ മോഹിച്ച് എല്ലാ ജര്‍മന്‍കാരും കയറിവരുമ്പോള്‍ പ്രത്യാക്രമണം നടത്താന്‍ അവര്‍ക്കു സാധിച്ചതും ധീരവും സര്‍ഗാത്മകവുമായ ഈ രീതി കൊണ്ടാണ്. എല്ലാം മറന്ന് ആക്രമിക്കുമ്പോള്‍ പിന്‍നിരയില്‍ വാതില്‍ തുറക്കപ്പെടുന്നു എന്ന വീഴ്ച ഈ കളിയിലും ലോ പരിഹരിച്ചില്ല. എതിരാളികള്‍ കൊറിയക്കാരായതു കൊണ്ടു മാത്രമാണ് അവര്‍ റെഗുലര്‍ ടൈമില്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്നു രക്ഷപ്പെട്ടത്.

ബോക്‌സിനു ചുറ്റും പന്തുമായി കറങ്ങി വാതിലില്‍ മുട്ടുകയും തഞ്ചംകിട്ടുമ്പോള്‍ ക്രോസുകളായും ത്രൂപാസുകളായും അത് അപകടമേഖലയിലെത്തിക്കുകയും ചെയ്യുക എന്ന ജര്‍മന്‍ രീതിയെ ഇപ്പോള്‍ പോലും ഞാന്‍ കുറ്റംപറയില്ല. പക്ഷേ, കളിമെനയുന്നതിന്റെ നിര്‍ണായക ഘട്ടത്തില്‍ വേഗംകൂട്ടാതിരുന്നതും ഓരോ നീക്കങ്ങളിലുമുണ്ടായ അനാവശ്യമായ അധികപാസുകളും വ്യക്തിഗത മികവുകളെ ആശ്രയിക്കുന്നതിനേക്കാള്‍ ലോയുടെ പാഠപുസ്തകത്തോട് പുലര്‍ത്തിയ അമിത വിധേയത്വവുമാണ് പ്രശ്‌നമായത്. രണ്ടാം പകുതിയില്‍ ഗോമസിനെയും മുള്ളറെയും കളത്തിലിറക്കിയപ്പോള്‍ ജര്‍മനി എങ്ങനെയെങ്കിലും ജയിക്കുമെന്നു തന്നെ ഞാനുറപ്പിച്ചു. പക്ഷേ, സമയം പോകുന്നതിനനുസരിച്ച് കളിക്കാരുടെ സമ്മര്‍ദം കൂടി. കൊറിയക്കാരാകട്ടെ കൂടുതല്‍ കരുത്തരായി മാറുകയും ചെയ്തു. ഹെക്ടറിനു പകരം ബ്രാന്റ് വന്നപ്പോഴെങ്കിലും കളി ‘ഡു ഓര്‍ ഡൈ’ മോഡിലേക്ക് മാറ്റേണ്ടിയിരുന്നു. പക്ഷേ, കൊറിയക്കാര്‍ക്ക് പന്ത് വീണ്ടെടുക്കാന്‍ പാകത്തിലുള്ള ചത്ത മനോഭാവം ഗോള്‍ വഴങ്ങുംവരെ തുടര്‍ന്നു. ആ ‘ക്രൂസ് നിമിഷം’ സംഭവിച്ചില്ല.

സ്വീഡനെതിരെ കളിക്കുമ്പോള്‍ ജര്‍മന്‍ കളിക്കാരുടെ മനോവീര്യം അത്ഭുതകരമാംവിധം ഉന്നതിയിലായിരുന്നെങ്കില്‍ ഓരോ മിനുട്ടു കഴിയുമ്പോഴും ഇന്നത് കുറഞ്ഞു വരുന്നതായാണ് അനുഭവപ്പെട്ടത്. കളി എണ്‍പത് മിനുട്ട് പിന്നിട്ടപ്പോള്‍ എന്തോ അത്ഭുതത്തിന് കാത്തിരിക്കുന്നതു പോലെയായിരുന്നു ജര്‍മന്‍കാരുടെ ശരീരഭാഷ. മാറ്റ് ഹമ്മല്‍സും വെര്‍നറും തുലച്ച സുവര്‍ണാവസരങ്ങള്‍ക്ക് ദൗര്‍ഭാഗ്യത്തെ പഴി പറയുന്നതില്‍ കാര്യമില്ല. ജര്‍മന്‍ ശൈലിയുടെ ഫിനിഷിങ് പ്ലാന്‍ നടപ്പിലാക്കാന്‍ കളിക്കാര്‍ക്കായില്ലെങ്കില്‍ അതാ പദ്ധതിയുടെ തന്നെ കുഴപ്പമാണ്. രണ്ട് ക്ലിനിക്കല്‍ സ്‌െ്രെടക്കര്‍മാര്‍ ബോക്‌സില്‍ കാത്തുനില്‍ക്കുമ്പോള്‍, പന്തവിടെ എത്തിക്കാന്‍ ഇത്രയധികം സമയമെടുക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാണ്? ഏതായാലും മുങ്ങുന്നയാള്‍ക്കൊരു ചവിട്ടായി കൊറിയയുടെ ഗോള്‍കൂടി വന്നതോടെ ആദ്യറൗണ്ടിലെ വലിയ അപ്‌സെറ്റ് സംഭവിച്ചു കഴിഞ്ഞു. ഗോളുകളല്ല, ജര്‍മന്‍ ഗോളിയുടെ പ്രകടനമാണ് എന്റെ മനസ്സു നിറച്ചത്. എന്തൊരു ധൈര്യവും റിഫഌ്‌സുമാണ് അയാള്‍ പ്രകടിപ്പിച്ചത്!

ഇപ്പോഴാലോചിക്കുമ്പോള്‍, ഇതല്ലാതെ വേറെന്ത് വിധിയാണ് ജര്‍മന്‍കാര്‍ പ്രതീക്ഷിച്ചിരുന്നത്? മെക്‌സിക്കോക്കെതിരെ തോല്‍വി അര്‍ഹിച്ചതു തന്നെയായിരുന്നു. ഗെയിം പ്ലാനിലെ അപാകത അവിടെ മുതല്‍ ദൃശ്യമായിരുന്നു. സ്വീഡനെതിരെ കിട്ടിയത് ഭാഗ്യം കൊണ്ടുള്ള വിജയം മാത്രവും. ഇന്നത്തെ മത്സരത്തില്‍ അവര്‍ തോല്‍വി അര്‍ഹിച്ചിരുന്നില്ല എന്നുമാത്രം പറയാം. പക്ഷേ, അതുകൊണ്ടെന്തു കാര്യം?

മെക്‌സിക്കോ സ്വീഡനെ സമനിലയില്‍ തളക്കുമെന്ന എന്റെ കണക്കുകൂട്ടല്‍ യൂറോപ്യര്‍ തകര്‍ത്തുകളഞ്ഞു. രണ്ടാംപകുതിയിലാണ് അവര്‍ കളിയില്‍ മാറ്റമുണ്ടാക്കിയത്. ഞാനാ മത്സരം ഭാഗികമായേ കണ്ടിരുന്നുള്ളൂ. സമാന്തരമായി നടക്കുന്ന മത്സരത്തെപ്രതിയുള്ള ആശങ്ക അവസാന മിനുട്ടുകളില്‍ മെക്‌സിക്കന്‍ കളിക്കാരുടെ നോക്കിലും നടപ്പിലുമെല്ലാം കാണാമായിരുന്നു. ജയന്റ് കില്ലര്‍മാരായ മെക്‌സിക്കോ ശരാശരിക്കാര്‍ക്കെതിരെ വിറക്കുന്നത് കൗതുകകരമായി.

ഏതായാലും അനീതിയൊന്നും സംഭവിക്കാതെ ഗ്രൂപ്പ് എഫിലെ കളികളും കഴിഞ്ഞു. സ്വീഡനും മെക്‌സിക്കോയും അടുത്ത റൗണ്ടിലെത്തി. ബ്രസീല്‍ കളിക്കാരും ആരാധകര്‍ക്കും സന്തോഷിക്കാന്‍ വകയുണ്ട്. ഇനി ഗ്രൂപ്പ് ചാമ്പ്യന്മാരായാലും പ്രീക്വാര്‍ട്ടറില്‍ തന്നെ ജര്‍മനിയുമായി ഏറ്റുമുട്ടേണ്ടി വരില്ല. അതേസമയം, സെര്‍ബിയ മത്സരം കടുത്തതാണു താനും. സെര്‍ബുകളുടെ ജീവന്മരണ പോരാട്ടത്തെ കാനറികള്‍ എങ്ങനെ നേരിടുമെന്നതാണ് ഞാന്‍ കാത്തിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending