Connect with us

Video Stories

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ മലബാര്‍ യാത്രക്കാരെ പ്രയാസപ്പെടുത്തുന്നുവെന്ന്

Published

on

സുബൈര്‍ വള്ളിക്കാട്

ഷാര്‍ജ: ഗള്‍ഫ് നാടുകളില്‍ നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്ന മലബാറില്‍ നിന്നുള്ള യാത്രക്കാരെ കസ്റ്റംസ് അധികൃതര്‍ അനാവശ്യ ചോദ്യങ്ങളിലൂടെ പ്രയാസപ്പെടുത്തുന്നുവെന്നും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുവെന്നും പരാതി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ യാത്രക്കാരെയാണ് അധികൃതര്‍ മാനസികമായി ബുദ്ധിമുട്ടിക്കുന്നത്. വിമാന ടിക്കറ്റ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന മുറക്ക് മലബാറുകാരായ പ്രവാസികള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നത് സ്വാഭാവികമാണ്.

പല സീസണ്‍ സമയങ്ങളിലും കോഴിക്കോട്ടേതിനെക്കാള്‍ പൊതുവെ നിരക്ക് കുറവായതിനാലാണ് പലരും കൊച്ചിയിലേക്ക് ടിക്കറ്റെടുക്കുന്നത്. എന്നാല്‍, ഒരു പൗരന് ഇന്ത്യയിലെ ഏത് എയര്‍പോര്‍ട്ട് വഴിയും യാത്ര ചെയ്യാമെന്നിരിക്കെയാണ് മലബാറുകാരെ കൊച്ചി എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച് സംശയാസ്പദ രീതിയില്‍ ചോദ്യം ചെയ്ത് വട്ടം കറക്കുന്നത്.

ഇതേക്കുറിച്ച് യാത്രക്കാരില്‍ ചിലര്‍ പറയുന്നതിങ്ങനെ: കൊച്ചിയില്‍ വിമാനമിറങ്ങി എമിഗ്രേഷന്‍ കഴിഞ്ഞയുടന്‍ മലബാറില്‍ നിന്നുള്ള യാത്രക്കാരാണെങ്കില്‍ ഉദ്യോഗസ്ഥര്‍ പാസ്‌പോര്‍ട്ടിലെ അഡ്രസ് പേജ് നോക്കി വെക്കും. ലഗേജുമായി പുറത്തേക്ക് പോകുന്ന വഴിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പ്രസ്തുത വ്യക്തിയുടെ പിന്നാലെ കൂടും. ശേഷം, ഇവരുടെ വക പല തരത്തിലുള്ള ചോദ്യങ്ങളാണ്. എന്തിനാണ് കൊച്ചിയില്‍ വന്നത്, എന്ത്‌കൊണ്ട് കോഴിക്കോട് എയര്‍പോര്‍ട്ട് വഴി വന്നില്ല, സ്വര്‍ണം എത്ര കിലോ കൊണ്ട് വന്നിട്ടുണ്ട്, ലഗേജില്‍ എന്താണുള്ളത് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍. മാത്രവുമല്ല, ലഗേജും ഹാന്റ്ബാഗും വീണ്ടും സ്‌കാന്‍ ചെയ്യണം,

ലഗേജ് അഴിച്ച് പരിശോധിക്കണം എന്നിങ്ങനെ ആവശ്യപ്പെടുകയും സ്വര്‍ണം, സിഗരറ്റ് എന്നിവ അനധികൃതമായി കൊണ്ടു വന്നിട്ടുണ്ടോയെന്ന് സംശയം പ്രകടിപ്പിക്കുകയും പലതവണ തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ തൊടുത്ത് വിടുകയും ചെയ്യുന്നു. കോഴിക്കോട്ടുകാരനായ നൗഫല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുരുഷന്‍മാരെ മാത്രമല്ല സ്ത്രീകളെയും ഇതേ രീതിയില്‍ മാനസികമായി ബുദ്ധിമുട്ടിക്കുന്നത് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ സ്ഥിരം സംഭവമായിരിക്കുകയാണ്.

ഒറ്റക്ക് വരുന്ന സ്ത്രീകളെയും കുട്ടികളെയും ഈ ഉദ്യോഗസ്ഥരുടെ അനാവശ്യ ചോദ്യങ്ങള്‍ ഏറെ പ്രയാസത്തിലാക്കുകയാണ്. മുന്‍പരിചയമില്ലാത്ത യാത്രക്കാര്‍ ചോദ്യത്തിന് മുന്നില്‍ അന്ധാളിക്കുകയും പതറിപ്പോവുകയും ചെയ്യുന്നു. എന്നാല്‍, യാത്രക്കാരന്‍ ചോദ്യങ്ങളോട് ന്യായമായി പ്രതികരിച്ചാല്‍ അദ്ദേഹത്തെ പോകാന്‍ അനുവദിക്കാതെ മണിക്കൂറുകള്‍ പാസ്‌പോര്‍ട്ട് പിടിച്ച് വെക്കുകയും ലഗേജുകള്‍ അഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്നും പറയുന്നു. ഈ സമയങ്ങളില്‍ മധ്യ കേരളത്തിലെയും തെക്കന്‍ കേരളത്തിലെയും നിരവധി യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നത് യാതൊരു ചോദ്യം ചെയ്യലോ പ്രയാസമോ ഇല്ലാതെയാണെന്നതും ഓര്‍ക്കേണ്ടതാണ്.

മലബാറില്‍ നിന്നുള്ള യാത്രക്കാരല്ലാം എന്തോ ഒളിപ്പിച്ച് കടത്തുകയാണന്ന സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് മറ്റൊരു യാത്രക്കാരനായിരുന്ന എടപ്പാള്‍ സ്വദേശി റസാഖ് പറഞ്ഞു. നെടുമ്പാശ്ശേരി വഴി പുതിയ തൊഴില്‍ വിസയിലും വിസിറ്റ് വിസയിലും ഗള്‍ഫിലേക്ക് വരുന്ന മലബാറുകാരെയും ഉദ്യോഗസ്ഥര്‍ അനാവശ്യ ചോദ്യം ചെയ്യലിന് വിധേയരാക്കാറുണ്ട്. മനഷ്യക്കടത്താണോ ആള്‍മാറാട്ടമാണോ എന്നതാണ് അപ്പോഴുണ്ടാകുന്ന ഉദ്യോഗസ്ഥരുടെ സംശയം. ഇതില്‍ സ്ത്രീകളെ പോലും ചില എമിഗ്രേഷന്‍ അധികൃതര്‍ വെറുതെ വിടാറില്ലെന്നും പറയപ്പെടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending