Connect with us

Video Stories

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ മലബാര്‍ യാത്രക്കാരെ പ്രയാസപ്പെടുത്തുന്നുവെന്ന്

Published

on

സുബൈര്‍ വള്ളിക്കാട്

ഷാര്‍ജ: ഗള്‍ഫ് നാടുകളില്‍ നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്ന മലബാറില്‍ നിന്നുള്ള യാത്രക്കാരെ കസ്റ്റംസ് അധികൃതര്‍ അനാവശ്യ ചോദ്യങ്ങളിലൂടെ പ്രയാസപ്പെടുത്തുന്നുവെന്നും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുവെന്നും പരാതി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ യാത്രക്കാരെയാണ് അധികൃതര്‍ മാനസികമായി ബുദ്ധിമുട്ടിക്കുന്നത്. വിമാന ടിക്കറ്റ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന മുറക്ക് മലബാറുകാരായ പ്രവാസികള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്നത് സ്വാഭാവികമാണ്.

പല സീസണ്‍ സമയങ്ങളിലും കോഴിക്കോട്ടേതിനെക്കാള്‍ പൊതുവെ നിരക്ക് കുറവായതിനാലാണ് പലരും കൊച്ചിയിലേക്ക് ടിക്കറ്റെടുക്കുന്നത്. എന്നാല്‍, ഒരു പൗരന് ഇന്ത്യയിലെ ഏത് എയര്‍പോര്‍ട്ട് വഴിയും യാത്ര ചെയ്യാമെന്നിരിക്കെയാണ് മലബാറുകാരെ കൊച്ചി എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച് സംശയാസ്പദ രീതിയില്‍ ചോദ്യം ചെയ്ത് വട്ടം കറക്കുന്നത്.

ഇതേക്കുറിച്ച് യാത്രക്കാരില്‍ ചിലര്‍ പറയുന്നതിങ്ങനെ: കൊച്ചിയില്‍ വിമാനമിറങ്ങി എമിഗ്രേഷന്‍ കഴിഞ്ഞയുടന്‍ മലബാറില്‍ നിന്നുള്ള യാത്രക്കാരാണെങ്കില്‍ ഉദ്യോഗസ്ഥര്‍ പാസ്‌പോര്‍ട്ടിലെ അഡ്രസ് പേജ് നോക്കി വെക്കും. ലഗേജുമായി പുറത്തേക്ക് പോകുന്ന വഴിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പ്രസ്തുത വ്യക്തിയുടെ പിന്നാലെ കൂടും. ശേഷം, ഇവരുടെ വക പല തരത്തിലുള്ള ചോദ്യങ്ങളാണ്. എന്തിനാണ് കൊച്ചിയില്‍ വന്നത്, എന്ത്‌കൊണ്ട് കോഴിക്കോട് എയര്‍പോര്‍ട്ട് വഴി വന്നില്ല, സ്വര്‍ണം എത്ര കിലോ കൊണ്ട് വന്നിട്ടുണ്ട്, ലഗേജില്‍ എന്താണുള്ളത് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍. മാത്രവുമല്ല, ലഗേജും ഹാന്റ്ബാഗും വീണ്ടും സ്‌കാന്‍ ചെയ്യണം,

ലഗേജ് അഴിച്ച് പരിശോധിക്കണം എന്നിങ്ങനെ ആവശ്യപ്പെടുകയും സ്വര്‍ണം, സിഗരറ്റ് എന്നിവ അനധികൃതമായി കൊണ്ടു വന്നിട്ടുണ്ടോയെന്ന് സംശയം പ്രകടിപ്പിക്കുകയും പലതവണ തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ തൊടുത്ത് വിടുകയും ചെയ്യുന്നു. കോഴിക്കോട്ടുകാരനായ നൗഫല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുരുഷന്‍മാരെ മാത്രമല്ല സ്ത്രീകളെയും ഇതേ രീതിയില്‍ മാനസികമായി ബുദ്ധിമുട്ടിക്കുന്നത് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ സ്ഥിരം സംഭവമായിരിക്കുകയാണ്.

ഒറ്റക്ക് വരുന്ന സ്ത്രീകളെയും കുട്ടികളെയും ഈ ഉദ്യോഗസ്ഥരുടെ അനാവശ്യ ചോദ്യങ്ങള്‍ ഏറെ പ്രയാസത്തിലാക്കുകയാണ്. മുന്‍പരിചയമില്ലാത്ത യാത്രക്കാര്‍ ചോദ്യത്തിന് മുന്നില്‍ അന്ധാളിക്കുകയും പതറിപ്പോവുകയും ചെയ്യുന്നു. എന്നാല്‍, യാത്രക്കാരന്‍ ചോദ്യങ്ങളോട് ന്യായമായി പ്രതികരിച്ചാല്‍ അദ്ദേഹത്തെ പോകാന്‍ അനുവദിക്കാതെ മണിക്കൂറുകള്‍ പാസ്‌പോര്‍ട്ട് പിടിച്ച് വെക്കുകയും ലഗേജുകള്‍ അഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്നും പറയുന്നു. ഈ സമയങ്ങളില്‍ മധ്യ കേരളത്തിലെയും തെക്കന്‍ കേരളത്തിലെയും നിരവധി യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നത് യാതൊരു ചോദ്യം ചെയ്യലോ പ്രയാസമോ ഇല്ലാതെയാണെന്നതും ഓര്‍ക്കേണ്ടതാണ്.

മലബാറില്‍ നിന്നുള്ള യാത്രക്കാരല്ലാം എന്തോ ഒളിപ്പിച്ച് കടത്തുകയാണന്ന സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് മറ്റൊരു യാത്രക്കാരനായിരുന്ന എടപ്പാള്‍ സ്വദേശി റസാഖ് പറഞ്ഞു. നെടുമ്പാശ്ശേരി വഴി പുതിയ തൊഴില്‍ വിസയിലും വിസിറ്റ് വിസയിലും ഗള്‍ഫിലേക്ക് വരുന്ന മലബാറുകാരെയും ഉദ്യോഗസ്ഥര്‍ അനാവശ്യ ചോദ്യം ചെയ്യലിന് വിധേയരാക്കാറുണ്ട്. മനഷ്യക്കടത്താണോ ആള്‍മാറാട്ടമാണോ എന്നതാണ് അപ്പോഴുണ്ടാകുന്ന ഉദ്യോഗസ്ഥരുടെ സംശയം. ഇതില്‍ സ്ത്രീകളെ പോലും ചില എമിഗ്രേഷന്‍ അധികൃതര്‍ വെറുതെ വിടാറില്ലെന്നും പറയപ്പെടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയത്തെ കൂട്ടാത്മഹത്യ; ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍.

Published

on

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാന്‍ ഏതറ്റം വരെ പോകുമെന്നും മരിച്ച ജിസ്‌മോളുടെ അച്ഛന്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

മരിക്കുന്നതിന് മുന്‍പ് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രണ്ട് മക്കളെയും കൂട്ടി ജിസ്‌മോള്‍ ജീവനൊടുക്കിയത്. ചില കുംടുബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണം. യുവതിയുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. നടുവിന് മുകളിലായി മുറിവേറ്റിട്ടുണ്ട്. മക്കള്‍ രണ്ട് പേരുടേയും ശരീരത്തില്‍ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റില്‍ ചാടുന്നതിന് മുമ്പ് ജിസ്‌മോള്‍ മക്കള്‍ക്ക് വിഷം നല്‍കിയിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.

 

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി സുപ്രിംകോടതി തള്ളി

Published

on

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. എല്ലാ കേസുകളും സി.ബി.ഐക്ക് വിടാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. തുടര്‍ന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും മരണത്തിലേക്ക് നയിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം.

അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം സുപ്രിംകോടതിയെയും സമീപിച്ചത്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണ് ഏക പ്രതി. ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

Continue Reading

Video Stories

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; വീണ്ടും 70000 ത്തിന് മുകളില്‍

കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്

Published

on

തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ വിലയില്‍ അല്‍പം ഇടിവ് വന്നതിന് ശേഷം ഇന്ന വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. പവന് 760 രൂപ കൂടി 70,520 രൂപയായി. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 8,815 രൂപയുമായി. കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്.

കേരളത്തില്‍ ഏപ്രില്‍ 12-നാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 70,160 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് ഇന്നലെ വില 69,760 രൂപയായിരുന്നു. അത് ഇന്ന് വീണ്ടും വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡില്‍ എത്തുകയായിരുന്നു.

Continue Reading

Trending