Connect with us

Video Stories

നഗരത്തില്‍ അലയുന്നത് 13,182 തെരുവ്‌നായകള്‍

Published

on

കോഴിക്കോട്: തെരുവ്‌നായകളുടെ ആക്രമണത്തില്‍ നിന്ന് നഗരവാസികളെ രക്ഷിക്കാന്‍ ശക്തമായ നടപടി വേണമെന്ന് സര്‍വേ റിപ്പോര്‍ട്ട്. കോര്‍പറേഷനിലെ 75 വാര്‍ഡുകളിലുമായി 13,182 ലേറെ നായകള്‍ തെരുവിലിറങ്ങുന്നതായാണ് കണക്കാക്കുന്നത്. കുട്ടികളും വയോജനങ്ങളുമാണ് ഇവയുടെ ആക്രമണത്തിന് കൂടുതലായി ഇരയാവുന്നത്. ഞെളിയന്‍ പറമ്പിനകത്ത്് മുന്നൂറോളം നായകള്‍ കഴിഞ്ഞുകൂടുന്നുണ്ട്.
അതിന് പുറമെയാണ് ഈ കണക്ക്. ഞെളിയന്‍പറമ്പ് അടച്ചിട്ട വളപ്പാണ് നായ്ക്കള്‍ കേന്ദ്രമാക്കിയിട്ടുള്ളത്. ചെലവൂരിനടുത്ത് പൂളക്കടവില്‍ അത്യാധുനിക എ.ബി.സി (ആനിമല്‍ ബര്‍ത് കണ്‍ട്രോള്‍) ആസ്പത്രി പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായി കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ തെരുവ് നായ സര്‍വേയുടെ റിപ്പോര്‍ട്ടിലാണ്് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ടാഗോര്‍ ഹാളില്‍ ലോക ജന്തു ജന്യ രോഗ ദിനാചരണം സംസ്ഥാന തല ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. നായയുടെ കടിയേല്‍ക്കുന്നത് ഒഴിവാക്കാന്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ബോധവല്‍ക്കരണം അത്യവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നായകളെ തെരുവില്‍ ഉപേക്ഷിക്കുന്നത് പതിവായിരിക്കുകയാണ്. വളര്‍ത്തുനായകളെ തിരിച്ചറിയാന്‍ ഉടമകളുടെ പേരുകള്‍ അടയാളപ്പെടുത്തിയ മൈക്രോചിപ്പിങ്ങ് സംവിധാനം നിര്‍ബന്ധമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അറവുശാലകളില്‍ നിന്നും മറ്റും ലഭിക്കുന്ന മാംസാവശിഷ്ടങ്ങളും മറ്റു ഭക്ഷണാവശിഷ്ടങ്ങളുമാണ് നായകള്‍ നഗരത്തില്‍ കൂടുതല്‍ തമ്പടിക്കാന്‍ കാരണം. മാലിന്യ നിര്‍മാര്‍ജന സംവിധാനം കാര്യക്ഷമമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്്.
പുതിയ വീടുകളും ഹോട്ടലുകളും മറ്റും നിര്‍മിക്കുമ്പോള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ നായകളില്‍ എത്താത്തവിധം സംസ്‌കരിക്കുന്നതിനുള്ള സംവിധാനം നിര്‍ബന്ധമാക്കണം. നഗര മാലിന്യം ശുചിയാക്കുകയും കീടങ്ങള്‍ പെരുകുകയും ചെയ്യുന്നത് തടയുന്നതില്‍ വലിയ പങ്കുവഹിക്കുന്ന തെരുവ് നായകളെ കൊന്നൊടുക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അലഞ്ഞുനടക്കുന്ന നായകളില്‍ 16 ശതമാനം കുട്ടികളാണ്്. സര്‍വേയില്‍ കണ്ടെത്തിയ പട്ടികളില്‍ 24 ശതമാനവും കുട്ടികളുള്ളവയാണ്.
1.1 ശതമാനം നായകള്‍ക്ക് ഉടമകളുണ്ടെങ്കിലും അലഞ്ഞുതിരിയുന്നവയാണ്. കണ്ടെത്തിയ നായകളില്‍ 3.4 ശതമാനവും മുന്തിയ ഇനങ്ങളില്‍ പെട്ടവയാണ്. എ.ബി.സി പദ്ധതി പ്രകാരം നായകളുടെ വന്ധ്യംകരണത്തിന് കൂടി ഉപകരിക്കുന്നവിധം മൃഗാസ്പത്രി ആഗസ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയുന്നത്. നായ്ക്കളെ പിടികൂടാന്‍ വാഹനം ഇല്ലാത്തതും ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ നടപടി ആകാത്തതുമാണ് പ്രശ്‌നം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending