Connect with us

Video Stories

നഗരത്തില്‍ അലയുന്നത് 13,182 തെരുവ്‌നായകള്‍

Published

on

കോഴിക്കോട്: തെരുവ്‌നായകളുടെ ആക്രമണത്തില്‍ നിന്ന് നഗരവാസികളെ രക്ഷിക്കാന്‍ ശക്തമായ നടപടി വേണമെന്ന് സര്‍വേ റിപ്പോര്‍ട്ട്. കോര്‍പറേഷനിലെ 75 വാര്‍ഡുകളിലുമായി 13,182 ലേറെ നായകള്‍ തെരുവിലിറങ്ങുന്നതായാണ് കണക്കാക്കുന്നത്. കുട്ടികളും വയോജനങ്ങളുമാണ് ഇവയുടെ ആക്രമണത്തിന് കൂടുതലായി ഇരയാവുന്നത്. ഞെളിയന്‍ പറമ്പിനകത്ത്് മുന്നൂറോളം നായകള്‍ കഴിഞ്ഞുകൂടുന്നുണ്ട്.
അതിന് പുറമെയാണ് ഈ കണക്ക്. ഞെളിയന്‍പറമ്പ് അടച്ചിട്ട വളപ്പാണ് നായ്ക്കള്‍ കേന്ദ്രമാക്കിയിട്ടുള്ളത്. ചെലവൂരിനടുത്ത് പൂളക്കടവില്‍ അത്യാധുനിക എ.ബി.സി (ആനിമല്‍ ബര്‍ത് കണ്‍ട്രോള്‍) ആസ്പത്രി പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായി കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ തെരുവ് നായ സര്‍വേയുടെ റിപ്പോര്‍ട്ടിലാണ്് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ടാഗോര്‍ ഹാളില്‍ ലോക ജന്തു ജന്യ രോഗ ദിനാചരണം സംസ്ഥാന തല ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. നായയുടെ കടിയേല്‍ക്കുന്നത് ഒഴിവാക്കാന്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ബോധവല്‍ക്കരണം അത്യവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നായകളെ തെരുവില്‍ ഉപേക്ഷിക്കുന്നത് പതിവായിരിക്കുകയാണ്. വളര്‍ത്തുനായകളെ തിരിച്ചറിയാന്‍ ഉടമകളുടെ പേരുകള്‍ അടയാളപ്പെടുത്തിയ മൈക്രോചിപ്പിങ്ങ് സംവിധാനം നിര്‍ബന്ധമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അറവുശാലകളില്‍ നിന്നും മറ്റും ലഭിക്കുന്ന മാംസാവശിഷ്ടങ്ങളും മറ്റു ഭക്ഷണാവശിഷ്ടങ്ങളുമാണ് നായകള്‍ നഗരത്തില്‍ കൂടുതല്‍ തമ്പടിക്കാന്‍ കാരണം. മാലിന്യ നിര്‍മാര്‍ജന സംവിധാനം കാര്യക്ഷമമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്്.
പുതിയ വീടുകളും ഹോട്ടലുകളും മറ്റും നിര്‍മിക്കുമ്പോള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ നായകളില്‍ എത്താത്തവിധം സംസ്‌കരിക്കുന്നതിനുള്ള സംവിധാനം നിര്‍ബന്ധമാക്കണം. നഗര മാലിന്യം ശുചിയാക്കുകയും കീടങ്ങള്‍ പെരുകുകയും ചെയ്യുന്നത് തടയുന്നതില്‍ വലിയ പങ്കുവഹിക്കുന്ന തെരുവ് നായകളെ കൊന്നൊടുക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അലഞ്ഞുനടക്കുന്ന നായകളില്‍ 16 ശതമാനം കുട്ടികളാണ്്. സര്‍വേയില്‍ കണ്ടെത്തിയ പട്ടികളില്‍ 24 ശതമാനവും കുട്ടികളുള്ളവയാണ്.
1.1 ശതമാനം നായകള്‍ക്ക് ഉടമകളുണ്ടെങ്കിലും അലഞ്ഞുതിരിയുന്നവയാണ്. കണ്ടെത്തിയ നായകളില്‍ 3.4 ശതമാനവും മുന്തിയ ഇനങ്ങളില്‍ പെട്ടവയാണ്. എ.ബി.സി പദ്ധതി പ്രകാരം നായകളുടെ വന്ധ്യംകരണത്തിന് കൂടി ഉപകരിക്കുന്നവിധം മൃഗാസ്പത്രി ആഗസ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയുന്നത്. നായ്ക്കളെ പിടികൂടാന്‍ വാഹനം ഇല്ലാത്തതും ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ നടപടി ആകാത്തതുമാണ് പ്രശ്‌നം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കോഴിക്കോട് വെസ്റ്റ് നൈല്‍ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരിക്ക് വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Continue Reading

Health

ടൈപ്പ് വണ്‍ പ്രമേഹംരോഗം; പതിനേഴുകാരിക്ക് ദാരുണാന്ത്യം

വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്.

Published

on

കോഴിക്കോട് നാദാപുരത്ത് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായ പതിനേഴുകാരി മരിച്ചു. എരത്ത് മുഹമ്മദ് അലിയുടെ മകള്‍ ഹിബ സുല്‍ത്താനയാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്. ഇന്‍സുലിന്‍ കിട്ടാതെയായിട്ടുണ്ടോ എന്നത് ആരോഗ്യവകുപ്പ് പരിശോധിക്കുന്നു.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. ടൈപ്പ് വണ്‍, ടൈപ്പ് ടൂ, ഗര്‍ഭകാല പ്രമേഹം എന്നിങ്ങനെ മൂന്ന് തരത്തിലുളള പ്രമേഹമുണ്ട്.

കുട്ടികളിലും കൗമാരകാരിലും കാണുന്ന പ്രമേഹമാണ് ടൈപ്പ് 1 പ്രമേഹം . ആഗ്നേയ ഗ്രന്ഥിയില്‍ ഇന്‍സുലിന്‍ ഉല്‍പാദിപിക്കപ്പെടുന്ന കോശങ്ങള്‍ ചില കാരണങ്ങളാല്‍ നശിക്കപ്പെടുകയും തത്ഫലമായി ഇത്തരക്കാരില്‍ ഇന്‍സുലിന്‍ ഉല്പാദനം നടക്കാതിരിക്കുകയും ചെയ്യുന്നു . അതുകൊണ്ട് തന്നെ ഇന്‍സുലിന്‍ കുത്തി വെപ്പുകള്‍ ദിവസവും ഇവര്‍ക്ക് അത്യന്താപേക്ഷിതമാണ് .

ഒരു വയസ്സു മുതല്‍ കൗമാരപ്രായം അവസാനിക്കുന്നതിനു മുന്‍പാണ് ഇതു സാധാരണ പിടിപെടുന്നത്. മൊത്തം പ്രമേഹ രോഗികളില്‍ ഏകദേശം 5 ശതമാനം മാത്രമാണ് ഇത്തരം രോഗികള്‍. ഇന്‍സുലിന്‍ കുത്തി വെപ്പില്ലാതെ ഇവര്‍ക്ക് ജീവന്‍ നിലനിര്‍ത്തുവാന്‍ സാധ്യമല്ല.

 

 

 

 

 

 

 

 

 

Continue Reading

kerala

സെനറ്റ് തിരഞ്ഞെടുപ്പ്; എസ്എഫ്ഐ നേതാക്കള്‍ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടിയതായി പരാതി

ജനാധിപത്യ സംവിധാനങ്ങള്‍ കാറ്റില്‍പ്പറത്തി സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു

Published

on

കണ്ണൂര്‍: ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്‌ഐ നേതാക്കള്‍ അതിക്രമിച്ചു കയറി സെനറ്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍ യുയുസിയില്‍നിന്ന് തട്ടിപ്പറിച്ചോടിയതായി പരാതി. യുയുസി രണ്ടാംവര്‍ഷ എംബിഎ വിദ്യാര്‍ഥി അതുല്‍ ജോസഫാണ് കണ്ണൂര്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്.

കോളേജില്‍ നിന്ന് ബാലറ്റ് പേപ്പര്‍ കൈപ്പറ്റി ക്ലാസ് മുറിയിലേക്ക് പോയ സമയത്താണ് പുറത്തുനിന്ന് എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സംഘം ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചതെന്ന് അതുല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു.

ജനാധിപത്യ സംവിധാനങ്ങള്‍ കാറ്റില്‍പ്പറത്തി സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു.

Continue Reading

Trending