Connect with us

Culture

ഖത്തരി പൗരന്‍മാരെ നാടുകടത്തല്‍: യുഎഇ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതെന്ന് എന്‍എച്ച്ആര്‍സി

Published

on

ദോഹ: ഉപരോധത്തെത്തുടര്‍ന്ന് ഖത്തരി പൗരന്‍മാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് യുഎഇ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി(എന്‍എച്ച്ആര്‍സി). കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചു മുതല്‍ യുഎഇയില്‍ നിന്നും ഖത്തരി പൗരന്‍മാരെ നാടുകടത്തുന്നതിനായി എന്തെങ്കിലും തരത്തിലുള്ള ഭരണനിര്‍വഹണപരമായതോ നിയമപരമായതോ ആയ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു യുഎഇ അതോറിറ്റികളുടെ വിശദീകരണം.
എന്നാല്‍ ഈ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും നിരവധി സ്പഷ്ടമായ അസത്യപരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതുമാണെന്ന് എന്‍എച്ച്ആര്‍സി ചൂണ്ടിക്കാട്ടി. ഉപരോധത്തിന്റെ തുടക്കം മുതല്‍ യുഎഇ അതോറിറ്റികള്‍ കൈക്കൊണ്ടിരിക്കുന്ന നിയമലംഘനങ്ങളുടെ ഫലമായുള്ള നിയമപരമായ ഉത്തരവാദിത്വങ്ങളില്‍ നിന്നും രക്ഷതേടുന്നതിനായാണ് ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ യുഎഇ അധികൃതര്‍ പുറത്തുവിടുന്നത്. ലോകത്തിന്റെ മുന്നില്‍ തങ്ങളുടെ ഇമേജ് മെച്ചപ്പെടുത്തുന്നതിനുള്ള യുഇ അതോറിറ്റികളുടെ നിരാശാജനകമായ ശ്രമമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ നിന്നും വ്യക്തമാകുന്നത്.
മനുഷ്യാവകാശങ്ങളുടെ തീവ്രമായ ലംഘനമാണ് യുഎഇ അതോറിറ്റികളുടെ ഭാഗത്തുന്നുണ്ടായത്. മേഖലാ, രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍ യുഎഇയുടെ പ്രവര്‍ത്തനങ്ങളെയും ഏകപക്ഷീയമായ നടപടികളെയും ശക്തവും വ്യക്തവുമായി അപലപിച്ചിരുന്നു. പൊതുജനാഭിപ്രായവും അവര്‍ക്ക് എതിരായതോടെയാണ് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിന് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് യുഎഇയുടെ ഉത്തരവിനെക്കുറിച്ചും എന്‍എച്ച്ആര്‍സി ഓര്‍മപ്പെടുത്തി. യുഎഇയിലുള്ള ഖത്തരി പൗരന്‍മാര്‍ പതിനാല് ദിവസത്തിനകം രാജ്യം വിടണമെന്നും ഖത്തറിലുള്ള യുഎഇ പൗരന്‍മാര്‍ ഈ ദിവസത്തിനുള്ളില്‍ തിരിച്ചെത്തണമെന്നുമായിരുന്നു യുഎഇ ഉത്തരവിട്ടത്.കൂടാതെ മാനുഷിക കാരണങ്ങളൊന്നുംതന്നെ കണക്കിലെടുക്കാതെതന്നെ പെട്ടെന്ന് യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.
ഖത്തര്‍ സന്ദര്‍ശിച്ച രാജ്യാന്തര സംഘടനകളുടെയും പാര്‍ലമെന്ററി പ്രതിനിധിസംഘങ്ങളുടെയും റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍റിപ്പോര്‍ട്ടുകളില്‍ എന്‍എച്ച്ആര്‍സിയും വസ്തുതകള്‍ സഹിതം ഈ ലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാനുഷികവും അവകാശപരവുമായ ഘടകങ്ങള്‍ പരിഗണിക്കാതെ യുഎഇ അതോറിറ്റികള്‍ പുറത്താക്കിയ നൂറുകണക്കിന് കേസുകളാണുള്ളത്. പൊതുകുടുംബങ്ങള്‍, വിദ്യാര്‍ഥികള്‍, വസ്തു ഉടമകള്‍, അംഗപരിമിതര്‍, ചികിത്സയിലിരിക്കുന്നവര്‍ എന്നിവരെല്ലാമാണ് ബാധിക്കപ്പെട്ടത്. രാജ്യാന്തര മനുഷ്യാവകാശ വ്യവസ്ഥകളുടെ നഗ്നമായ ലംഘനങ്ങളാണ് യുഎഇയുടെ ഭാഗത്തുനിന്നുണ്ടായതെന്നും എന്‍എച്ച്ആര്‍സി വിശദീകരിച്ചു.
പൊതുകുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ 11ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിച്ചിരുന്നു. യുഎഇ യൂണിവേഴ്‌സിറ്റികളിലെ ഖത്തരി വിദ്യാര്‍ഥികള്‍ നേരിടുന്ന നിയമലംഘനങ്ങള്‍ ജൂണ്‍ 26നും ഖത്തരി ഉടമകളുടെ യുഎഇയിലെ സ്വത്തുകളുടെ അവകാശലംഘനം സംബന്ധിച്ച് ജൂലൈ 20നും പ്രസ്താവനകള്‍ എന്‍എച്ച്ആര്‍സി പുറത്തുവിട്ടിരുന്നു. രാജ്യാന്തര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള യുഎഇ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ പ്രസ്താവനയെന്നും എന്‍എച്ച്ആര്‍സി കുറ്റപ്പെടുത്തി.യുഎഇ മേഖകളില്‍ ഖത്തരി പൗരന്‍മാരും താമസക്കാരും പ്രവേശിക്കുന്നത് തടയുന്ന യുഎഇ അതോറിറ്റികളുടെ നിലപാടില്‍ എന്‍എച്ച്ആര്‍സി കടുത്ത ആശങ്കയും ഉത്കണ്ഠയും രേഖപ്പെടുത്തി. ഖത്തരി വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കല്‍, കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതിനുള്ള അവകാശം അനുവദിക്കാതിരിക്കല്‍, സ്വകാര്യസ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് തടയല്‍, കാരണങ്ങളില്ലാതെ ചികിത്സ തടയല്‍ എന്നിവയിലെല്ലാം ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്. രാജ്യാന്തര ഫോറങ്ങളില്‍ ഇക്കാര്യങ്ങളിലെല്ലാം യുഎഇയുടെ ഉത്തരവാദിത്വം അവരില്‍ നിക്ഷിപ്താമക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും എന്‍എച്ച്ആര്‍സി അറിയിച്ചു. ഇരകള്‍ക്കെതിരായ അനീതി ഇല്ലാതാക്കുന്നതിനനും നീതി ഉറപ്പാക്കുന്നതിനും യുഎഇ അതോറിറ്റികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ രാജ്യാന്തര സമൂഹം തയാറാകണമെന്നും എന്‍എച്ച്ആര്‍സി ആവശ്യപ്പെട്ടു.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending