Connect with us

Video Stories

മുര്‍സിയുടെ ജീവപര്യന്തവും സുപ്രീംകോടതി റദ്ദാക്കി

Published

on

കെയ്‌റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ജീവപര്യന്തം തടവും സുപ്രീംകോടതി റദ്ദാക്കി. ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിനുവേണ്ടി മുര്‍സി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ പുനര്‍വിചാരണ നടത്താനും കോടതി ഉത്തരവിട്ടു. ഒരാഴ്ച മുമ്പ് മുര്‍സിയുടെ വധശിക്ഷയും സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

ചാരക്കേസില്‍ അദ്ദേഹത്തോടൊപ്പം വിചാരണ നേരിടുന്ന നിരവധി മുസ്്‌ലിം ബ്രദര്‍ഹുഡ് നേതാക്കളുടെ ശിക്ഷയും കോടതി റദ്ദാക്കിയിട്ടുണ്ട്. മുര്‍സിക്കും ബ്രദര്‍ഹുഡ് നേതാക്കള്‍ക്കുമെതിരെയുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ സൈനിക പിന്തുണയുള്ള പുതിയ ഭരണകൂടം പ്രത്യേക കോടതിക്ക് രൂപംനല്‍കിയിരുന്നു. ഈ കോടതിയുടെ വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി ശിക്ഷകള്‍ റദ്ദാക്കിയിരിക്കുന്നത്.

ഈജിപ്ഷ്യന്‍ പരമോന്നത കോടതി രാഷ്ട്രീയ താല്‍പര്യങ്ങളില്‍നിന്ന് മുക്തമാണെന്ന് പുതിയ വിധികള്‍ വ്യക്തമാക്കുന്നു. മുര്‍സിയെയും ആയിരക്കണക്കിന് അനുയായികളെയും കുറഞ്ഞ സമയംകൊണ്ട് കൂട്ടവിചാരണ നടത്തിയാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നത്. പ്രസിഡന്റായിരിക്കെ ഖത്തര്‍ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ക്ക് ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്ന കേസില്‍ വിചാരണ കോടതി അദ്ദേഹത്തിന് 40 വര്‍ഷം തടവ് വിധിച്ചിരുന്നു.

എന്നാല്‍ രാഷ്ട്രത്തലവനെന്ന നിലയില്‍ വിദേശരാജ്യങ്ങളുമായി ഇടപഴകുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുര്‍സിയുടെ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറകിനെ അധികാരഭ്രഷ്ടനാക്കിയ ജനകീയ പ്രക്ഷോഭത്തിനിടെ ജയിലില്‍നിന്ന് തടവുകാര്‍ ചാടിയ കേസിലാണ് മുര്‍സിക്ക് വധശിക്ഷ വിധിച്ചിരുന്നത്.

ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായിരുന്നു മുര്‍സി. എന്നാല്‍ 2013 ജൂലൈയില്‍ സൈനിക അട്ടിമറിയിലൂടെ അദ്ദേഹം പുറത്താക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തു. മുര്‍സിയെക്കൂടാതെ ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്ത് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ നേതൃത്വത്തിലുള്ള ഭണകൂടം രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending