Connect with us

News

ലെയ്സ് പാക്കറ്റുകള്‍ക്ക് പുതിയ രൂപം: യഥാര്‍ത്ഥ ഉരുളക്കിഴങ്ങിന്റെ ചിത്രം ഉള്‍പ്പെടുത്തി റീബ്രാന്‍ഡിംഗ്

2024-ല്‍ നേരിട്ട 5% കോടി ലാഭ ഇടിവ് കടക്കുന്നതിലും പുതിയ രൂപം സഹായിക്കുമെന്ന പ്രതീക്ഷയും കമ്പനി രേഖപ്പെടുത്തി.

Published

on

വാഷിങ്ടണ്‍: ചിപ്സുകളിലെ പ്രമുഖ ബ്രാന്‍ഡ് ലെയ്സ് ലോകമെമ്പാടും 200ലധികം വ്യത്യസ്ത രുചികളില്‍ ഉരുളക്കിഴങ്ങ് ചിപ്സുകള്‍ വില്‍ക്കുന്നു.

പുതിയ മാര്‍ക്കറ്റിങ് പരിശോധനയുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍, ലെയ്സ് പാക്കറ്റുകള്‍ പുനര്‍ബ്രാന്‍ഡിംഗ് നടത്താന്‍ തീരുമാനിച്ചു.

നിലവില്‍, 200 ലധികം രുചികളുള്ള ചിപ്സ് പാക്കറ്റുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഉരുളക്കിഴങ്ങിന്റെ ചിത്രം കാണുന്നത്. ‘ലെയ്സ്’ എന്ന് കേള്‍ക്കുമ്പോള്‍ മഞ്ഞയും ചുവപ്പും ചേര്‍ന്ന ലോഗോ മാത്രമേ ഉപഭോക്താക്കളില്‍ പ്രതിഫലിക്കുകയുള്ളു.

ഗവേഷണപ്രകാരം, ഉപഭോക്താക്കളുടെ 42% ഉരുളക്കിഴങ്ങില്‍ നിന്നാണ് ചിപ്സുകള്‍ ഉണ്ടാക്കുന്നതെന്ന് അറിയില്ല. ഇതിനെ പരിഹരിക്കാന്‍, പുതിയ പാക്കറ്റുകളില്‍ ഉരുളക്കിഴങ്ങിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.

പുതിയ പുനര്‍ബ്രാന്‍ഡിംഗ് ‘യാഥാര്‍ഥ്യത്തില്‍ വേരൂന്നത്’ എന്ന പേരില്‍ നടത്തപ്പെടുന്നു. ഇത് ലോകമാകെയുള്ള പ്രതിഷേധങ്ങള്‍ക്കും മറുപടിയായി, ലെയ്സ് തദ്ദേശീയമായ ഉരുളക്കിഴങ്ങുകള്‍ ഉപയോഗിക്കുന്നതും, ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതവുമാണെന്നും ഉപഭോക്താക്കള്‍ക്കു കാണിക്കാനുള്ള ശ്രമമാണ്.

2024-ല്‍ നേരിട്ട 5% കോടി ലാഭ ഇടിവ് കടക്കുന്നതിലും പുതിയ രൂപം സഹായിക്കുമെന്ന പ്രതീക്ഷയും കമ്പനി രേഖപ്പെടുത്തി.

പാക്കറ്റ് ഡിസൈന്‍ മുതല്‍ ലോഗോ വരെ സമഗ്രമായ മാറ്റമാണ് ലക്ഷ്യം. ലെയ്സിന്റെ ചിപ്സുകള്‍ നിര്‍മ്മിക്കുന്ന 30,00,000 കര്‍ഷകര്‍ക്ക് വേണ്ടി ഈ മാറ്റമാണെന്നും പെപ്സികോ സിഎംഒ ജോണി കാഹില്‍ പറഞ്ഞു.

ഇതോടെ, ഗസ്സ വംശഹത്യയില്‍ ഇസ്രായേലിന് പിന്തുണ നല്‍കുന്ന കമ്പനികളില്‍ ലെയ്സും പെപ്സികോയും ഉള്‍പ്പെട്ടതിനാല്‍, പുതിയ റീബ്രാന്‍ഡിംഗ് ലോകമാകെയുള്ള ഉപഭോക്താക്കളില്‍ ചിന്തനീയമാകുമെന്ന് സൂചന നല്‍കുന്നു.

 

News

സൗരാഷ്ട്രയ്ക്കെതിരെ തോല്‍വി ഒഴിവാക്കാന്‍ കേരളം പോരാട്ടത്തിലേക്ക്

അവസാന ദിവസമായ ഇന്ന് സൗരാഷ്ട്ര കേരളത്തിന് മുന്നില്‍ 330 റണ്‍സിന്റെ വിജയലക്ഷ്യമാണ് വെച്ചിരിക്കുന്നത്.

Published

on

രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൗരാഷ്ട്രയ്ക്കെതിരെ തോല്‍വി ഒഴിവാക്കാന്‍ കേരളം കടുത്ത പോരാട്ടത്തിലേക്ക്. അവസാന ദിവസമായ ഇന്ന് സൗരാഷ്ട്ര കേരളത്തിന് മുന്നില്‍ 330 റണ്‍സിന്റെ വിജയലക്ഷ്യമാണ് വെച്ചിരിക്കുന്നത്. നാലാം ദിവസത്തിന്റെ ആദ്യ സെഷന്‍ പൂര്‍ത്തിയായപ്പോള്‍ കേരളം രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്.

മത്സരത്തില്‍ ടോസ് നേടി കേരളം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എം.ഡി. നിതീഷിന്റെ ആറ് വിക്കറ്റ് നേട്ടത്തില്‍ സൗരാഷ്ട്രയെ ആദ്യ ഇന്നിങ്സില്‍ 147 റണ്‍സില്‍ ഒതുക്കാനായി. മറുപടി ബാറ്റിംഗില്‍ കേരളം രോഹന്‍ കുന്നുമ്മല്‍ (80), ബാബ അപരജിത്ത് (69), അങ്കിത് ശര്‍മ്മ (38) എന്നിവരുടെ മികച്ച പ്രകടനത്തില്‍ 233 റണ്‍സ് നേടി. ഇതോടെ കേരളത്തിന് 86 റണ്‍സിന്റെ ലീഡ് ലഭിച്ചു.

എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ സൗരാഷ്ട്ര ശക്തമായി തിരിച്ചടിച്ചു. ചിറാഗ് ജാനിയുടെ മികച്ച സെഞ്ചുറിയുടേയും (152 റണ്‍സ്) സഹായത്തോടെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 402 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു. കേരളത്തിനായി എം.ഡി. നിതീഷ് രണ്ടാം ഇന്നിങ്സിലും നാല് വിക്കറ്റ് നേടി മികവു പുലര്‍ത്തി.

അവസാന ദിവസമായ ഇന്ന് കേരളത്തിന് മുന്നില്‍ 80 ഓവറില്‍ 330 റണ്‍സ് എന്ന ലക്ഷ്യമാണ്. 20.3 ഓവര്‍ പിന്നിട്ടപ്പോള്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സിലാണ്. രോഹന്‍ കുന്നുമ്മല്‍ (5)യും സച്ചിന്‍ ബേബി (16)യും പുറത്തായി. അവശേഷിക്കുന്ന 60 ഓവറുകള്‍ പിടിച്ചുനില്‍ക്കാനായാല്‍ കേരളത്തിന് തോല്‍വി ഒഴിവാക്കാനാകും.

Continue Reading

kerala

യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങുക: സാദിഖലി തങ്ങള്‍

Published

on

മലപ്പുറം: കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മുസ്‌ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ ഭരണത്തെ വിലയിരുത്താനുള്ള അവസരമാണ് ജനങ്ങള്‍ക്കു മുന്നിലെത്തിയിരിക്കുന്നത്. കെടുകാര്യസ്ഥതയിലും അഴിമതിയിലും മുങ്ങിക്കുളിച്ച സര്‍ക്കാറിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാനുള്ള അവസരമാണിത്. സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നും തങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending