editorial
ഉമീദ് രജിസ്ട്രേഷൻ എന്ന വഖഫ് കുരുക്ക്
ഈ മാസം അഞ്ചിന് രാത്രി 12 വരെയാണ് രജിസ്ട്രേഷനുള്ള അവസാന സമയം.
പുതിയ കേന്ദ്ര വഖഫ് നിയമത്തിൻ്റെ പശ്ചാത്തലത്തിൽ നിലവിൽവന്ന വഖഫ് പോർട്ടലിൽ ഉമീദ് രജിസ്ട്രേഷനു ള്ള സമയപരിധി നീട്ടണമെന്ന ഹരജി സുപ്രീം കോടതി തള്ളിയതോടെ രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ അവസ്ഥ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഈ മാസം അഞ്ചിന് രാത്രി 12 വരെയാണ് രജിസ്ട്രേഷനുള്ള അവസാന സമയം. 1.82 ലക്ഷം വഖ്ഫ് സ്വത്തുക്കളാണ് രാജ്യത്തു ള്ളത്. ഇതിൽ ചെറിയൊരു ശതമാനം വഖഫുകൾ മാത്ര മാണ് ഉമീദിൽ ഇതുവരെ രജിസ്റ്റർ ചെയ്തത്. സംസ്ഥാന ത്ത് മൊത്തം 13,000 ത്തോളം വഖഫ് സ്ഥാപനങ്ങളാണു ള്ളത്. ഇതിൽ നാലായിരത്തോളം മാത്രമാണ് രജിസ്റ്റർ ചെ യ്തത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ വഖ്ഫ് സ്വത്തു ക്കളുള്ളത്. രാജ്യത്ത് കർണാടകയും ജമ്മു കശ്‌മീരുമാ ണ് രജിസ്ട്രേഷൻ്റെ കാര്യത്തിൽ അൽപ്പം മുന്നിലെത്തിയത്.
ഏറ്റവും കൂടുതൽ വഖ്ഫുകളുള്ള ഉത്തർപ്രദേശ് ര ജിസ്ട്രേഷന്റെ കാര്യത്തിൽ വളരെ പിന്നിലാണ്. 2025 ജൂൺ ആറിനാണ് ഉമീദ് വഖ്ഫ് പോർട്ടൽ നിലവിൽ വന്നത്. വഖ് ഫ് ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയായാ ണ് ഉമീദ് സെൻട്രൽ പോർട്ടൽ ന്യൂനപക്ഷകാര്യ മന്ത്രാല യം അവതരിപ്പിച്ചത്. രജിസ്റ്റർ ചെയ്യുന്ന ഫോൺ നമ്പറി ലേക്ക് വരുന്ന ഒ.ടി.പി മുഖേനയാണ് തുടർന്നുള്ള എൻട്രി കൾ പൂർത്തിയാക്കാൻ കഴിയുക. രജിസ്ട്രേഷൻ പൂർത്തി യാകുമ്പോൾ 17 അക്ക ഏകീകൃത ഐ.ഡി നമ്പർ ലഭിക്കും.
അതേസമയം, ഉമീദ് പോർട്ടലിൽ വഖഫ് സ്വത്തുക്കൾ ര ജിസ്റ്റർ ചെയ്യാനുള്ള സമയപരിധി അവസാനിക്കാൻ ദിവ സങ്ങൾ മാത്രം അവശേഷിക്കേ വഖഫ് മുതവല്ലിമാരും ക മ്മിറ്റി ഭാരവാഹികളും വലിയ പ്രയാസമനുഭവിക്കുകയാണ്. പോർട്ടലിൽ ആവശ്യപ്പെടുന്ന രേഖകളിൽ പലതും ശരി പ്പെടുത്തിയെടുക്കേണ്ട ഉത്തരവാദിത്വത്തിനൊപ്പം സൈ റ്റിൽ അപ്ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ മിക്ക സമയ ങ്ങളിലും പോർട്ടൽ ഹാങ് ആകുന്ന അവസ്ഥയാണ്. അർ ധരാത്രിയിലടക്കം രജിസ്ട്രേഷൻ പൂർത്തീകരിക്കാനുള്ളശ്രമങ്ങളാണ് നടക്കുന്നത്.
പുതിയവഖഫ് നിയമത്തിനെതിരെ സമർപ്പിക്കപ്പെട്ട 65 അ പ്പീലുകൾ കോടതിയുടെ പരിഗണനയിലിരിക്കെയാണ്, നി യമ ഭേദഗതി നിലവിൽ വന്ന് ആറുമാസത്തിനകംതന്നെ നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ട മുഴുവൻ വഖഫുകളുടെയും വിശദാംശങ്ങൾ പുതിയ ഉമീദ് പോർട്ടലിലും ഡാറ്റാ ബേ സിലും രജിസ്റ്റർ ചെയ്യാനുള്ള നിർദ്ദേശം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. ഇതിൽ വീഴ്ച്ചവരുത്തുന്ന മുതവല്ലിമാർ ക്ക് തടവും പിഴയും ശിക്ഷവരെ നിയമത്തിൽ പറയുന്നു ണ്ട്. അഖിലേന്ത്യാ മുസ്‌ലിം പേഴ്സനൽ ലോ ബോർഡ് മു തൽ മഹല്ല് കൂട്ടായ്മകൾവരെ ഹെൽപ് ഡെസ്ക്‌കുകൾ ആ രംഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ മഹാഭൂരിപക്ഷം വഖഫ് സ്വത്തുക്കളും റജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. മൂന്നുഘട്ട രജിസ് ട്രേഷന്റെ ആദ്യപടി പൂർത്തീകരിക്കാൻ മാത്രമേ ഇപ്പോഴും പലസ്ഥാപനങ്ങൾക്കും സാധിച്ചിട്ടുള്ളൂ. സുപ്രീംകോടതി വിധിയിലായിരുന്നു പ്രതീക്ഷയെങ്കിലും കഴിഞ്ഞ ദിവസ ത്തെ വിധിയോടെ അതും അസ്ഥാനത്തായിരിക്കുകയാണ്.
കോടതി വിധിയും അനുകൂലമല്ലാതായി മാറിയ സാ ഹചര്യത്തിൽ രജിസ്ട്രേഷൻ പൂർത്തീകരിക്കാനുള്ള ഊർ ജ്ജിത ശ്രമങ്ങൾ വഖഫ് സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നു ണ്ടാവുന്നുണ്ടെങ്കിലും പോർട്ടലിൻറെ സാങ്കേതിക പ്രശ്‌ന ങ്ങളും റവന്യൂ രേഖകൾ ലഭ്യമല്ലാത്തതും രജിസ്ട്രേഷൻ സങ്കീർണമാക്കുകയാണ്. നിലവിൽ വഖഫ് രജിസ്ട്രേഷ നുള്ള സ്ഥാപനത്തിന് മാത്രമേ പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യാനുള്ള അർഹതയുള്ളൂ എന്നത് ഏറ്റവും വലിയ തി രിച്ചടിയാണ്. കോടാനുകോടികളുടെ വഖഫ് സ്വത്തുകളുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഏറെ സങ്കീർണമായി തുടരുന്നത്.
രജിസട്രേഷൻ പ്രശ്‌നത്തിന് പരിഹാരംകാണണമെന്ന വശ്യപ്പെട്ട് ഗുജറാത്ത് വഖഫ് ബോർഡ് തന്നെ കേന്ദ്ര സർ ക്കാറിന് അപേക്ഷ നൽകിയിട്ടുണ്ട്. പോർട്ടലിലെ പിഴവു കൾ ഹരിയാനയിൽ വഖഫ് ബോർഡ് അംഗം മാധ്യമങ്ങ ളോട് തുറന്നുപറഞ്ഞിരുന്നു. പോർട്ടൽ തയാറാക്കിയ ഒ രാളും മുമ്പ് വഖഫ് ബോർഡ് എങ്ങനെയാണ് ഇത് കൈ കാര്യം ചെയ്തിരുന്നതെന്ന് പഠിച്ചിട്ടില്ലെന്നും ആവശ്യമാ യ ചർച്ചകളോ ആലോചനകളോ നടത്താതെയാണ് പോർ ട്ടൽ നിർമിച്ചതെന്നും മുൻ ഐ.എസ്.എഫ് ഉദ്യോഗസ്ഥനും നിലവിൽ മുതവല്ലിയുമായ ജബ്ബാർ ഖാൻ ചൂണ്ടിക്കാ ട്ടിയിരുന്നു. രജിസ്ട്രേഷൻ കാലാവധി പൂർത്തിയാക്കാൻ വെറും രണ്ടു ദിവസം മാത്രം അവശേഷിക്കെ നാലിലൊ ന്ന് സ്വത്തുക്കൾ മാത്രമേ ഉമീദ് പോർട്ടലിൽ രജിസ്‌റ്റർ ചെയ്തിട്ടുള്ളൂ എന്നതാണ് വസ്‌തുത.
പുതിയ വഖഫ് ഭേദഗ തി ബില്ലിന്റെ മേന്മയായി സർക്കാർ അവകാശപ്പെടുന്ന വഖഫ് സംരക്ഷണം എന്നതിനോട് വല്ല ആത്മാർത്ഥതയു മുണ്ടെങ്കിൽ ആശങ്കകൾ അകറ്റി, നിലവിൽ വഖഫ് ബോർ ഡിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള മുഴുവൻ വസ്‌തുവകകൾ ക്കും നിബന്ധനകളും സാങ്കേതിക കുരുക്കുകളുടെ നൂലാമാലകളുമില്ലാതെ മനസ്സമാധാനത്തോടെ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ട ത്. എന്നാൽ സർക്കാറിൻ്റെ ഈ സമീപനം പുതിയ വഖഫ് നിയമവുമായി ബന്ധപ്പെട്ട് സമുദായം ഉയർത്തിയ എല്ലാ ആശങ്കകൾക്കും അടിവരയിട്ടുകൊണ്ടിരിക്കുകയാണ് എ ന്നതാണ് യാഥാർത്ഥ്യം.
editorial
ഇ.ഡി നോട്ടീസ് എന്ന അന്തര്‍നാടകം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോര്‍ക്കളത്തില്‍, വികസനമുരടിപ്പും അഴിമതിയും കെടു കാര്യസ്ഥതയും കാരണം പൊറുതിമുട്ടുന്ന പിണറായി സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാനുള്ള കഠിന പരിശ്രമത്തിലാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ എപ്പോഴൊക്കെ പ്രതിസന്ധിയിലാകുന്നുവോ അപ്പോഴൊക്കെ ഇ.ഡി രക്ഷക്കെത്തുമെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവന അച്ചട്ടായിമാറിയ അന്തര്‍ നാടകങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോര്‍ക്കളത്തില്‍, വികസനമുരടിപ്പും അഴിമതിയും കെടു കാര്യസ്ഥതയും കാരണം പൊറുതിമുട്ടുന്ന പിണറായി സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാനുള്ള കഠിന പരിശ്രമത്തിലാണ്. വിലക്കയറ്റവും ആരോഗ്യ മേഖലയുടെ തകര്‍ച്ചയും പി.എം ശ്രീയും ശബരിമലയുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജനങ്ങള്‍ സഗൗരവത്തോടെയാണ് ചര്‍ച്ചകള്‍ക്ക് വിഷയീഭവിപ്പിച്ചുകൊണ്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നടത്തിയിട്ടുള്ള പ്രഖ്യാപനപ്പെരുമഴപോലും അവര്‍ അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ അവസരത്തിലാണ് ഇ.ഡി നോട്ടീസ് എന്ന ഉമ്മാക്കിയുമായി ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ മുതലെടുപ്പിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കിഫ്ബി മസാലബോണ്ട് ഇടപാടിലാണ് മുഖ്യമന്ത്രിക്ക് എന്‍ഫോഴ്‌സസ്‌മെന്റ്‌റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മുന്‍ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്. കിഫ്ബി ചെയര്‍മാന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് നോട്ടീസില്‍ പറയുന്നത്. 2019 ല്‍ 9.72 ശതമാനം പലിശയിലായിരുന്നു ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി മസാല ബോണ്ട് ഇറക്കി രണ്ടായിരത്തിലധികം കോടി സമാഹരിച്ചത്.
ഇ.ഡി നോട്ടീസിനു പിന്നാലെ പിണറായി വിജയന് പാര്‍ട്ടിയും സര്‍ക്കാറും ഒരുപോലെ നല്‍കിക്കൊണ്ടിരിക്കുന്ന വിരപരിവേശം തന്നെമതി ഈ അന്തര്‍നാടകത്തിന്റെ ചുരുളഴിക്കാന്‍. എല്ലാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നെയും മുഖ്യ മന്ത്രിക്ക് ഇ.ഡി നോട്ടീസ് വരാറുണ്ടെന്നും ഇത്തവണ എന്തേ വരാത്തത് എന്ന് നോക്കിയിരിക്കുകയായിരുന്നുവെന്നുമാണ് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രി പി. രാജീവും പ്രതികരിച്ചിരിക്കുന്നത്. ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ കാലത്ത് നടന്നിട്ടുള്ള കേന്ദ്ര ഏജന്‍സികളുടെ കീഴിലുള്ള അന്വേഷണങ്ങളുടെ ജാതകം പരിശോധിക്കുമ്പോഴും ഈ യാഥാര്‍ത്ഥ്യം തെളിഞ്ഞുവരും. ഇ.ഡി.യും സി.ബി.ഐയും ഉള്‍പ്പെടെ അരഡസനോളം അന്വേഷണ ഏജന്‍സികള്‍ സെക്രട്ടറിയേറ്റിനുമുകളിലൂടെ വട്ടമിട്ടുപറക്കുന്ന കാഴ്ച്ചയായിരുന്നു ഒന്നാംപിണറായി സര്‍ക്കാറിന്റെ അവസാനകാലത്ത് കേരളം ദര്‍ശിച്ചിരുന്നത്. എന്നാല്‍ സ്ഫടികസമാനം തെളിമയുള്ള തെളിവുകളുടെ കുത്തൊഴുക്ക് തന്നെയുണ്ടായിട്ടും അതൊന്നും പിണറായി വിജയനിലേക്കെത്തിയില്ലെന്നത് അന്തര്‍ധാരയുടെ ആഴവും പരപ്പുമാണ് അടയാളപ്പെടുത്തിയത്. നയത ചാനല്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍ അറസ്റ്റിലായിട്ടും കേന്ദ്ര ഏജന്‍സികള്‍ ഒരുഘട്ടത്തില്‍ പോലും സെക്ര ട്ടറിയേറ്റിലേക്കോ ക്ലിഫ് ഹൗസിലേക്കോ അന്വേഷണവുമായി എത്തിയിട്ടില്ല. സ്വര്‍ണക്കടത്തിലാകട്ടേ എന്‍.ഐ.എ അന്വേഷണവും തുടങ്ങിയിരുന്നു. അത് എവിടെയെത്തിയെന്ന് ഇനിയും വ്യക്തമല്ല. ക്ലിഫ് ഹൗസില്‍ കേന്ദ്ര ഏജന്‍സിയുടെ നോട്ടീസ് ലഭിക്കാത്തത് മുഖ്യമന്ത്രിയുടെ ഭാര്യ കമലക്ക് മാത്രമാണ്. രണ്ട് മക്കളും ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചവരാണ്.
മകള്‍ വീണ ഒന്നിലധികം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണപരിധിയിലാണ്. വീണയുടെ കമ്പനിയായ എക്സാലോജിക്‌സുമായി ബന്ധപ്പെട്ടാണ് കേസുകള്‍. കരിമണല്‍ കമ്പനി യായ സി.എം.ആര്‍.എല്ലില്‍ നിന്നും നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്ന മാസപ്പടി ആരോപണത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുകയാണ്. ഈ കേസില്‍ വീണയെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ലാവ്ലിന്‍ കേസ് 40 തവണയാണ് മാറ്റിവെച്ചത്. പിണറായിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ കേസാണ് സി.പി.എം- ബി.ജെ.പി അന്തര്‍ധാരയുടെ അടിസ്ഥാനത്തില്‍ എങ്ങുമെത്താതെ പോയത്. കോടതി ഏതുസമയം പറഞ്ഞാലും വാദിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ ഇപ്പോഴും വ്യക്തമാക്കുന്നു. എന്നാല്‍ സി.ബി.ഐയെ നിയന്ത്രിക്കുന്നവര്‍ പിണറായിക്ക് കവചമൊരുക്കുകയാണ്.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട കേസ് എവിടെയുമെത്തിയില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഈ കേസ് തന്നെ മറന്നതുപോലെയാണ്. കേസില്‍ വീണ വിജയനെ പ്രതി ചേര്‍ത്തിട്ടും ഒന്നും സംഭവിച്ചില്ല. ചെയ്യാത്ത സേവനത്തിനാണ് മുഖ്യമന്ത്രിയുടെ മകള്‍ വിവാദ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയതെന്ന ഗുരുതരമായ കണ്ടെത്തലാണ് എസ്.എഫ്.ഐ.ഒയുടെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. വസ്തുത ഇതായിരിക്കെ പുതിയ ഇ.ഡി നോട്ടീസും ഒരു പൊളിറ്റിക്കല്‍ ഗിമ്മിക്കാണെന്നതിന് മലയാളികള്‍ക്ക് ഏറെ തെളിവുകളുടെയൊന്നും ആവശ്യംവരുന്നേയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
editorial
എസ്.ഐ.ആറിലെ കുറ്റസമ്മതം
പുതിയ സര്‍ക്കുലര്‍ പ്രകാരം വിവര ശേഖരണ നടപടികള്‍ ഈ മാസം 11 വരെ തുടരും
കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആര്‍ നടപടികള്‍ ഒരാഴ്ചത്തേക്ക് നീട്ടിവെക്കാനുള്ള തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കുറ്റസമ്മതമാണെന്ന കാര്യത്തില്‍ സംശയമില്ല. പുതിയ സര്‍ക്കുലര്‍ പ്രകാരം വിവര ശേഖരണ നടപടികള്‍ ഈ മാസം 11 വരെ തുടരും. നേരത്തെ ഡിസംബര്‍ നാലിന് മുമ്പ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കാനാണ് ബി.എല്‍.ഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഡിസംബര്‍ ഒമ്പതിന് കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കില്‍ പുതിയ സര്‍ക്കുലര്‍ പ്രകാരം കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ 16 ലേക്കും ഫെബ്രുവരി ഏഴിന് നിശ്ചയിച്ചിരുന്ന എസ്.ഐ.ആര്‍ അടിസ്ഥാനത്തിലുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി 14 ലേക്കും നീട്ടിയിട്ടുണ്ട്.
പേരിനുമാത്രമുള്ള ഈ ഒരു തീരുമാനത്തിലേക്ക്‌പോലും കമ്മീഷന് എത്തിച്ചേരാന്‍ ശക്തമായ ജനകീയ വികാരവും 30 മനുഷ്യജീവനുകളുടെ വിലയും വേണ്ടിവന്നു എന്നതാണ് ഏറെ സങ്കടകരം. എസ്.ഐ.ആറിനെതിരെ കര്‍ശനമായ നിലപാടെടുത്ത കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് കമ്മിഷന്‍ മുന്നോട്ടു നീങ്ങിയത്. ഒരു കാരണവശാലും പിന്നോട്ടില്ലെന്നറിയച്ച അവര്‍, തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തല ത്തില്‍ പദ്ധതി നടപ്പാക്കുന്നത് നീട്ടിവെക്കാനെങ്കിലും തയാറാകാണമെന്ന നിര്‍ദ്ദേശംപോലും മുഖവിലക്കെടുത്തിരുന്നില്ല.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പദ്ധതി നടപ്പാക്കേണ്ട ബി.എല്‍.ഒമാരും അവരെ സഹായിക്കാന്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ബി.എല്‍.എ മാരും സര്‍വോപരി സാധാരണ ജനങ്ങളും ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പായിരുന്നു അഞ്ചു തവണകളിലായിനടന്ന സര്‍വകക്ഷിയോഗങ്ങളിലും കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടുവെച്ചത്. എന്നാല്‍ എന്യൂമറേഷനും ഡിജിറ്റലൈസേഷനുമെല്ലാം രേഖാമൂലം അനുവദിച്ച ഡിസംബര്‍ നാലിന് പകരം നവംബര്‍ 26 നു മുമ്പ് തന്നെ പൂര്‍ത്തീകരിക്കാനുള്ള സമ്മര്‍ദ്ദം ചെലുത്തിയും കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം നടക്കുന്ന ഒമ്പതിലേക്ക് നിജപ്പെടുത്തിയുമായിരുന്നു കമ്മീഷന്റെ പ്രതികാരം.
രാഷ്ട്രീയ പാര്‍ട്ടികള്‍ സൂചിപ്പിച്ചതുപോലെ തന്നെ, തിരക്കുപിടിച്ചുള്ള സമയക്രമങ്ങള്‍ പദ്ധതി പ്രവര്‍ത്തനങ്ങളെ മനുഷ്യസാധ്യമല്ലാതാക്കിമാറ്റുകയും കേരളത്തിലുള്‍പ്പെടെ രാജ്യത്താകമാനം സമ്മര്‍ദ്ദം താങ്ങാനാവാ തെ ബി.എല്‍.ഒമാര്‍ വ്യാപകമായി ജീവിതം അവസാനിപ്പിക്കുന്നതുമായ കാഴ്ച്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ എന്യുമറേഷന്‍ പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസേഷനും ഒരിക്കലും പൂര്‍ത്തീകരിക്കാനാകില്ലെന്ന് ബോധ്യമായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം കുറക്കാന്‍ സുംബാഡാന്‍സും മാനസികോ ല്ലാസ പരിപാടികളുമെല്ലാം ഏര്‍പ്പെടുത്തി പരിഹാസ്യമാ യ സമീപനമായിരുന്നു കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നത്.എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം മാറ്റംവരുത്തിയ കമ്മീഷന്റെ സമീപനംപോലും സോദ്ദേശപരമല്ലെന്നത് സുവ്യക്തമാണ്.
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ചെറുക്കാനുള്ള ചെപ്പടി വിദ്യമാത്രമായേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. എസ്.ഐ.ആര്‍ തന്നെയായിരിക്കും ഈ സെഷനിലും പ്രതിപക്ഷത്തിന്റെ പ്രധാന ആയുധമെന്ന് വ്യക്തമായ സാഹചര്യത്തില്‍ വിശേഷിച്ചും. കേരളവും തമിഴ്നാടും പശ്ചിമബംഗാളും ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നടക്കുന്ന വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിക്കുന്ന അനാവശ്യധൃതി, പിടിവാശി, ബി.എല്‍.ഒമാരുടെ ജീവന്‍ പോലും കുരുതികൊടുക്കുന്ന തരത്തിലുള്ള അമിത സമ്മര്‍ദ്ദം, തിരഞ്ഞെടുപ്പ് കമ്മീഷനെ കളിപ്പാവയാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം എന്നിവയെല്ലാം ഉയര്‍ത്തിയാവും പ്രതിപക്ഷം സര്‍ക്കാറിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതി രെ ആഞ്ഞടിക്കുക.
എസ്.ഐ.ആര്‍ വിഷയത്തില്‍ പ്രത്യേ ക ചര്‍ച്ച വേണമെന്ന് സഭാസമ്മേളനത്തിനു മുന്നോടിയായി ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ഹിഡന്‍ അജണ്ടകള്‍ക്ക് കൂട്ടുനിന്ന് നടപടിക്രമങ്ങളെല്ലാം കാറ്റില്‍ പറത്തി അനാവശ്യ തിടുക്കത്തോടെയുള്ള ഈ നീക്കം രാഷ്ട്രീയമായും നിയമപരമായും മാത്രമല്ല ജനകീയമായും തിരഞ്ഞെടുപ്പ് കമ്മീഷന് കനത്ത പ്രതിരോധത്തി ലാക്കിയിരിക്കുകയാണ്. എസ്.ഐ. ആറിന്റെ തിയ്യതി നീട്ടേണ്ടിവന്നത് ഇതിന്റെ ആദ്യ പടിയാണെങ്കില്‍ പ്രതിപക്ഷത്തിന്റെ പോരാട്ടവും നീതിപീഠത്തിന്റെ ഇടപെടലും തെറ്റായ സമീപനങ്ങള്‍ക്കുള്ള കടുത്ത താക്കീതായിത്തീരുക തന്നെ ചെയ്യും.
editorial
ആരുടെ ഏജന്റ്
കേന്ദ്രത്തിന് ആവശ്യമായതെല്ലാം രഹസ്യമായി ചെയ്തു കൊടുക്കുന്ന മറ്റൊരാളുണ്ട്. അത് സാക്ഷാല്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയാണ്
കേരളത്തില്‍ ബി.ജെ.പിയുടേയും കേന്ദ്ര സര്‍ക്കാറിന്റേയും ഏജന്റ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആണെന്നാണ് പൊതുവെ ആളുകളുടെ ധാരണ. എന്നാല്‍ ആര്‍ലേക്കറെക്കാളും കേന്ദ്രത്തിന് ആവശ്യമായതെല്ലാം രഹസ്യമായി ചെയ്തു കൊടുക്കുന്ന മറ്റൊരാളുണ്ട്. അത് സാക്ഷാല്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയാണ്. അതിപ്പോള്‍ വിദ്യാഭ്യാസ മേഖലയെ കാവി പുതപ്പിക്കാനുള്ള പി.എം ശ്രീ ആണെങ്കിലും തൊഴിലാളികളെ അടിമകളാക്കാനുള്ള ലേബര്‍ കോഡാണെങ്കിലും ഇരു ചെവിയറിയാതെ കേന്ദ്രത്തിന് വേണ്ടി പണിയെടുക്കുകയും പിന്നീട് ഞാനൊന്നുമറിഞ്ഞില്ല രാമ നാരായണ എന്ന രീതിയില്‍ നാടകം കളിക്കുകയുമാണ് ടിയാന്റെ സ്ഥിരം പല്ലവി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഭാഷയില്‍ പറഞ്ഞാല്‍ ക്രോണോളജി നോക്കിയാല്‍ എല്ലാം പിടികിട്ടും. പക്ഷേ ഒന്നുണ്ട് വടകരയില്‍ തോറ്റ സി.പി.എമ്മിന്റെ ഏറ്റവും വലിയ പി.ആര്‍ബിംബത്തിന് ശേ ഷം പിണറായി കഴിഞ്ഞാല്‍ നന്നായി പി.ആര്‍ വര്‍ക്ക് നടക്കുന്ന വകുപ്പ് വിദ്യാഭ്യാസ വകുപ്പാണ്. സ്‌കൂള്‍ കുട്ടികളുടെ യൂണിഫോം രണ്ട് വര്‍ഷമായി ലഭിക്കുന്നില്ല. കുട്ടികളുടെ എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് തുക പിണറായി വന്നതില്‍ പിന്നെ പിള്ളാര്‍ കണ്ടിട്ടില്ല. ഒരുമാതിരിപ്പെട്ട എല്ലാ സ്‌കോളര്‍ഷിപ്പുകള്‍ക്കു മേലെയും കോടാലിവെച്ചു. എന്നിട്ടും പി.ആര്‍ ഏജന്‍സികളെ വെച്ച് മാമന്‍ വിളിയുമായി നല്ല പിള്ള ചമയാന്‍ മന്ത്രിക്ക് അപാര സിദ്ധിയാണ്. ഈയിടെയായി മറ്റുള്ളവര്‍ക്ക് ധാര്‍മികതയുടെ സ്റ്റഡിക്ലാസും മന്ത്രിവകയുണ്ട്. എന്തിനേറെ പറയുന്നു നിയമസഭയില്‍ സംഹാര താണ്ഡവമാടി ശിവന്‍കുട്ടി താണ്ഡവം എന്നൊരു കല തന്നെ സൃഷ്ടിച്ച മന്ത്രി അടുത്തിടെ പ്രതിപക്ഷ എം.എല്‍.എമാരോട് സഭയില്‍ പെരുമാറേണ്ടതെങ്ങനെ എന്നതിനെ കുറിച്ച് ക്ലാസെടുക്കുന്നത് വരെ കണ്ടിരുന്നു.
ലേബര്‍ കോഡിനെതിരെ വലിയ പ്രതിഷേധം രാജ്യത്തുടനീളം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് 2021 ഡിസംബര്‍ 14ന് കേരളം കേന്ദ്ര ലേബര്‍ കോഡിനായി കരട് ചട്ടം രൂപീകരിച്ചു എന്നുള്ള വാര്‍ത്ത പുറത്ത് വന്നത്. അഞ്ച് അധ്യായങ്ങളും നിരവധി ഖണ്ഡികകളുംമുള്ള വലിയൊരു കരട് ആണ് തയ്യാറാക്കിയിരിക്കുന്നത് അതെക്കുറിച്ച് തൊഴില്‍ മന്ത്രി കൂടിയായ ശിവന്‍കുട്ടി തന്നെയാണ് പറയുന്നത് ഇത് ഉദ്യോഗ സ്ഥലത്തില്‍ ഉണ്ടായ ചില നീക്കങ്ങള്‍ മാത്രമാണ് അത് വിജ്ഞാപനം ഒന്നും വന്നിട്ടില്ല എന്നൊക്കെ. പക്ഷേ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കേണ്ട ഒരു വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെയാണ് ഒറ്റക്കൊരുതീരുമാനത്തില്‍ എത്താനും വിശദമായ ചര്‍ച്ച നടത്താനും അതനുസരിച്ച് കരട് ചട്ടം നിര്‍മിക്കാനുമാവുക. മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലേബര്‍ കോഡ് ആ തൊഴില്‍ നയങ്ങള്‍ വ്യവസായ വല്‍ക്കരണം വ്യവസായ വികസനം എന്നിവക്ക് വേണ്ടി കുറച്ചുകൂടി എളുപ്പത്തിലുള്ള വഴികള്‍ തുറക്കുക എന്ന ഉദ്ദേശത്തെ മുന്‍നിര്‍ത്തികൊണ്ടാണ് നിയമങ്ങള്‍ മാറ്റുന്നത് അത് തൊഴിലാളി സൗഹൃദമാണ് തൊഴില്‍ സൗഹൃദമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു എന്നാല്‍ അടിസ്ഥാനപരമായി കോര്‍പ്പറേറ്റുകളെയും വന്‍കിട കമ്പനികളേയും നിക്ഷേപകരേയും സഹായിക്കുക എന്നതാണ് ഇതിന്റെ അത്യന്തികമായ ലക്ഷ്യം.
ജനകീയമായ പല എതിര്‍പ്പുകളെയും മറികടന്നിട്ടായാലും വികസനമെന്ന പേരില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം പോലും കവര്‍ന്ന സര്‍ക്കാറാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. അതുകൊണ്ട് തന്നെ ലേബര്‍ കോഡില്‍ കേരളം അനുകൂല നിലപാടെടുത്താലും ആര്‍ക്കും അത്ഭുതപ്പെടേണ്ടതായി ഒന്നുമില്ല. കേരളത്തില്‍ ലേബര്‍ കോഡ് നടപ്പാക്കാന്‍ സമ്മതിച്ചിട്ട് ഉദ്യോഗസ്ഥര്‍ ചെയ്തതാണെന്ന് അദ്ദേഹം പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം അദ്ദേഹം അവിടെ ഇരിക്കാന്‍ അര്‍ഹനല്ല എന്നുള്ളതാണ്. നേരത്തെ പി.എം ശ്രീയുടെ കാര്യത്തിലും ഇതേ അഴകൊഴമ്പന്‍ നിലപാടാണ് മന്ത്രിയും സര്‍ക്കാറും സ്വീകരിച്ചിരുന്നത്. ഇപ്പോഴും പി.എം ശ്രീയില്‍ നിന്നും സാങ്കേതികമായി സര്‍ക്കാര്‍ പിന്‍മാറിയിട്ടും ഇല്ല. ഇതിനേക്കാള്‍ മാരകമായ പിഎം ശ്രീയുടെ കാര്യത്തില്‍ കേരളം എംഒയു ഒപ്പുവെച്ചിട്ടുണ്ട്. പിഎം ശ്രീ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ നിലവില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാത്ത വെറും സര്‍ക്കാറിന്റെ ഏറാന്‍മുളികളായ എസ്എഫ്‌ഐയടക്കം പ്രതിഷേധം നയിക്കുമ്പോള്‍ അതേ സമയത്താണ് ഒപ്പുവെച്ചത്.
സ്വന്തം താല്പര്യങ്ങളെ സ്വന്തം പാര്‍ട്ടിയുടെ മുന്നണിയുടെ താല്പര്യങ്ങളെ സംരക്ഷി ക്കാന്‍ അതിന്റെ സംരക്ഷകനായി ഇരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ ആരെയാ ഇവര്‍ സംരക്ഷിക്കുന്നത്. കേന്ദ്ര താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ നിലകൊള്ളുന്നതെന്നത് നിസ്സംശയം പറയാം. ഉദ്യോഗസ്ഥര്‍ ചെയ്തത് എന്ന് പറഞ്ഞു തടി തപ്പുകയാണ് മന്ത്രി സ്ഥിരം ചെയ്യുന്നത്. വി മര്‍ശനം വരുമ്പോള്‍ മന്ത്രി ശിവന്‍കുട്ടിയുടെ ഇടതുപക്ഷ പാരമ്പര്യം നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാണെന്നൊക്കെയാണ് ഇതിന് മറുപടി വരുക. പാലത്തായിയിലെ പീഡന വീരനെ സംരക്ഷിക്കാനായി വര്‍ഗീയത കേറ്റി തരാതരം പറയുന്ന സി.പി.എം തന്നെയാണ് ഇവിടെ ഭരിക്കുന്നതെന്നത് മറക്കരുത്. ഉദ്യോഗസ്ഥരാണെങ്കിലും ഈ സര്‍ക്കാറിനു കീഴിലെ ഉദ്യോഗസ്ഥരാണ്. കേന്ദ്ര പദ്ധതികള്‍ ആവേശപൂര്‍വം ആദ്യം നടപ്പിലാക്കി കാണിക്കുന്ന സ്ഥിരം പരിപാടിയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ഓര്‍ക്കുക സവര്‍ണ സംവരണം രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് ഇതേ സര്‍ക്കാറാണ്.
അവിടെയും നഷ്ടം സംഭവിച്ചത് പിന്നാക്ക വിഭാഗത്തിനായിരുന്നു. എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ ന്യൂനപക്ഷ വിഭാഗക്കാരുടെ പത്രങ്ങളില്‍ ന്യൂനപക്ഷ സംരക്ഷകരെന്ന ലേബലില്‍ പര്യസ്യം ചെയ്യുകയും സ്റ്റേജിലേക്ക് തൊപ്പി വെച്ച ചിലരെ കൊണ്ടുവന്ന് ഷോ കാണിക്കുകയുമൊക്കെയാണ് ഇവരുടെ പതിവ് നമ്പര്‍. അതായത് കേന്ദ്രത്തില്‍ മുണ്ടുടുക്കാത്ത മോദി ചെയ്യുന്നതിന്റെ ഫോട്ടോസ്റ്റാറ്റാണ് കേര ളത്തില്‍ പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. എന്ത് നടത്തിയാലും ന്യായീകരിക്കാന്‍ താത്വികലവലില്‍ പാര്‍ട്ടി സെക്രട്ടറിയും കൂലിക്ക് വെച്ച പി.ആര്‍ ടീമും രണ്ട് പെയ്ഡ് ചാനലുകളും ഉള്ളതാണ് ഈ സര്‍ക്കാറിന്റെ ഏക ആശ്വാസം. സംഘ് പരിവാറിനേതിരെയുള്ള നിലപാട് കാലഘട്ടത്തിന നുസരിച്ചു മാറ്റാന്‍ ഉള്ളതാണെന്നും എത്ര ലാഘവത്തോടെയാണ് വിദ്യാഭ്യാസ മന്ത്രിയും, ഇടത് നേതാക്കളും പറഞ്ഞു വെക്കുന്നത്. ഇവരെയൊക്കെ നിലപാടിന്റെ രാജകു മാരന്‍മാര്‍ ആക്കുന്ന സൈബര്‍ ഇടത്തിലെ കൂലി എഴുത്തുകാര്‍ വരെ പിണറായി ഭക്തി മുത്ത് സംഘ അജണ്ടയില്‍ വിണു പോകുമ്പോള്‍ കേരളം തീര്‍ച്ചയായും ഭയക്കേണ്ടതുണ്ട്.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala18 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india19 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala17 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala18 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്‌ലിം ലീഗ് എം.പിമാര്‍

