Connect with us

kerala

സര്‍ക്കാരിലെ ഉന്നതര്‍ക്ക് ബോട്ടിന് ബിനാമികള്‍: ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകള്‍ക്കും അപകടസാധ്യത

അടുത്തിടെ താനൂരിലും മറ്റും കടലിലേക്ക് തള്ളിനില്‍ക്കുന്ന രീതിയില്‍ സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകളും ഇത്തരത്തില്‍ അപകടസാധ്യത വരുത്തുന്നതാണ്. ഇതിനുപിന്നിലും ബിനാമികളാണ് പ്രവര്‍ത്തിക്കുന്നത്.

Published

on

കെ.പി ജലീല്‍

സംസ്ഥാനത്തെ ടൂറിസം രംഗത്ത് സര്‍ക്കാരും സി.പി.എമ്മുമായി ബന്ധപ്പെട്ടവര്‍ക്ക് വന്‍ബിനാമി ബന്ധം. സാമ്പത്തികമായി ഉന്നതരായ പണച്ചാക്കുകളുടെ പണം ഉപയോഗിച്ച് സംസ്ഥാനത്തെ ടൂറിസം രംഗത്ത് മുതല്‍മുടക്ക് വര്‍ധിക്കുന്നു. താനൂരിലുണ്ടായ 22 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നിലും ബിനാമി ബന്ധമെന്ന് സൂചന. അരീക്കോട് എളമരം കടവിലും സമാനമായി നിരവധി കാലപ്പഴക്കം ചെന്ന ബോട്ടുകള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നു. സംസ്ഥാനത്തെ ഉന്നത സി.പി.എം നേതാക്കളിലൊരാള്‍ക്കാണ് ഇതിന്റെ പണം ഒഴുകുന്നത്. സംസ്ഥാനത്തെ ടൂറിസം വകുപ്പിലെ ഉന്നതരും സമാനമായി ബോട്ടുകള്‍ വാങ്ങി ബിനാമികളുടെ പേരില്‍ സര്‍വീസ് നടത്തി വരുമാനമുണ്ടാക്കുന്നതായി വിവരമുണ്ട്. ഇവരായതിനാല്‍ ലൈസന്‍സും ഫിറ്റ്‌നസും സംഘടിപ്പിക്കാന്‍ വലിയ പ്രയാസമില്ലതാനും.
താനൂര്‍ സംഭവത്തില്‍ അറ്റ്‌ലാന്റിക് എന്ന ബോട്ടിന്റെ ഉടമ നാസറാണെങ്കിലും ഇയാള്‍ ഉന്നത രാഷ്ട്രീയനേതാവിന്റെ ബിനാമിയാണെന്നാണ് വിവരം. സി.പി.എമ്മിന്റെ പ്രാദേശികനേതാവായ ഇദ്ദേഹത്തിന് തീരദേശത്തെ ഒരു മന്ത്രിയുമായി അടുത്ത ബന്ധമാണുളളത്. ലൈസന്‍സ് സംഘടിപ്പിക്കുന്നതിനും ഫിറ്റ്‌നസ് തയ്യാറാക്കി നല്‍കുന്നതിനും ഈ ബന്ധം ഉപയോഗപ്പെടുത്തുന്നു. 30-40 ലക്ഷം രൂപ ചെലവില്‍ മീന്‍പിടുത്ത ബോട്ടുകള്‍ വാങ്ങി മാറ്റങ്ങള്‍ വരുത്തിയാണ് യാത്രാബോട്ടുകളാക്കുന്നത്. മീന്‍പിടുത്ത ബോട്ടുകളും ഇത്തരത്തില്‍ ഉന്നതരുടെ പണം കൊണ്ടാണ് സര്‍വീസ് നടത്തുന്നത്. വരുമാനം മാസാമാസം ഉന്നതരുടെ കൈകളിലെത്തും. ആലപ്പുഴയില്‍ കുട്ടനാട് മേഖലയില്‍ ഇത്തരത്തില്‍ കാലപ്പഴക്കം ചെന്ന നൂറോളം ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. റോഡിലെ വാഹനങ്ങള്‍ക്ക് കൈക്കൂലി വാങ്ങി ഫിറ്റ്‌നസ് നല്‍കുന്നതുപോലെ ബോട്ടുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് ദുരന്തങ്ങള്‍ക്കിടയാക്കുന്നത്.

മീന്‍പിടുത്ത ബോട്ടുകള്‍ ഇത്തരത്തില്‍ അപകടത്തില്‍പെടാറുണ്ടെങ്കിലും തൊഴിലാളികളുടെ പരിചയവും മിടുക്കും കാരണം ദുരന്തത്തില്‍നിന്ന് പലപ്പോഴും രക്ഷപ്പെടുകയാണ്. അടുത്തിടെ താനൂരിലും മറ്റും കടലിലേക്ക് തള്ളിനില്‍ക്കുന്ന രീതിയില്‍ സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകളും ഇത്തരത്തില്‍ അപകടസാധ്യത വരുത്തുന്നതാണ്. ഇതിനുപിന്നിലും ബിനാമികളാണ് പ്രവര്‍ത്തിക്കുന്നത്.

 

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending