Connect with us

kerala

സര്‍ക്കാരിലെ ഉന്നതര്‍ക്ക് ബോട്ടിന് ബിനാമികള്‍: ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകള്‍ക്കും അപകടസാധ്യത

അടുത്തിടെ താനൂരിലും മറ്റും കടലിലേക്ക് തള്ളിനില്‍ക്കുന്ന രീതിയില്‍ സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകളും ഇത്തരത്തില്‍ അപകടസാധ്യത വരുത്തുന്നതാണ്. ഇതിനുപിന്നിലും ബിനാമികളാണ് പ്രവര്‍ത്തിക്കുന്നത്.

Published

on

കെ.പി ജലീല്‍

സംസ്ഥാനത്തെ ടൂറിസം രംഗത്ത് സര്‍ക്കാരും സി.പി.എമ്മുമായി ബന്ധപ്പെട്ടവര്‍ക്ക് വന്‍ബിനാമി ബന്ധം. സാമ്പത്തികമായി ഉന്നതരായ പണച്ചാക്കുകളുടെ പണം ഉപയോഗിച്ച് സംസ്ഥാനത്തെ ടൂറിസം രംഗത്ത് മുതല്‍മുടക്ക് വര്‍ധിക്കുന്നു. താനൂരിലുണ്ടായ 22 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നിലും ബിനാമി ബന്ധമെന്ന് സൂചന. അരീക്കോട് എളമരം കടവിലും സമാനമായി നിരവധി കാലപ്പഴക്കം ചെന്ന ബോട്ടുകള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നു. സംസ്ഥാനത്തെ ഉന്നത സി.പി.എം നേതാക്കളിലൊരാള്‍ക്കാണ് ഇതിന്റെ പണം ഒഴുകുന്നത്. സംസ്ഥാനത്തെ ടൂറിസം വകുപ്പിലെ ഉന്നതരും സമാനമായി ബോട്ടുകള്‍ വാങ്ങി ബിനാമികളുടെ പേരില്‍ സര്‍വീസ് നടത്തി വരുമാനമുണ്ടാക്കുന്നതായി വിവരമുണ്ട്. ഇവരായതിനാല്‍ ലൈസന്‍സും ഫിറ്റ്‌നസും സംഘടിപ്പിക്കാന്‍ വലിയ പ്രയാസമില്ലതാനും.
താനൂര്‍ സംഭവത്തില്‍ അറ്റ്‌ലാന്റിക് എന്ന ബോട്ടിന്റെ ഉടമ നാസറാണെങ്കിലും ഇയാള്‍ ഉന്നത രാഷ്ട്രീയനേതാവിന്റെ ബിനാമിയാണെന്നാണ് വിവരം. സി.പി.എമ്മിന്റെ പ്രാദേശികനേതാവായ ഇദ്ദേഹത്തിന് തീരദേശത്തെ ഒരു മന്ത്രിയുമായി അടുത്ത ബന്ധമാണുളളത്. ലൈസന്‍സ് സംഘടിപ്പിക്കുന്നതിനും ഫിറ്റ്‌നസ് തയ്യാറാക്കി നല്‍കുന്നതിനും ഈ ബന്ധം ഉപയോഗപ്പെടുത്തുന്നു. 30-40 ലക്ഷം രൂപ ചെലവില്‍ മീന്‍പിടുത്ത ബോട്ടുകള്‍ വാങ്ങി മാറ്റങ്ങള്‍ വരുത്തിയാണ് യാത്രാബോട്ടുകളാക്കുന്നത്. മീന്‍പിടുത്ത ബോട്ടുകളും ഇത്തരത്തില്‍ ഉന്നതരുടെ പണം കൊണ്ടാണ് സര്‍വീസ് നടത്തുന്നത്. വരുമാനം മാസാമാസം ഉന്നതരുടെ കൈകളിലെത്തും. ആലപ്പുഴയില്‍ കുട്ടനാട് മേഖലയില്‍ ഇത്തരത്തില്‍ കാലപ്പഴക്കം ചെന്ന നൂറോളം ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. റോഡിലെ വാഹനങ്ങള്‍ക്ക് കൈക്കൂലി വാങ്ങി ഫിറ്റ്‌നസ് നല്‍കുന്നതുപോലെ ബോട്ടുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് ദുരന്തങ്ങള്‍ക്കിടയാക്കുന്നത്.

മീന്‍പിടുത്ത ബോട്ടുകള്‍ ഇത്തരത്തില്‍ അപകടത്തില്‍പെടാറുണ്ടെങ്കിലും തൊഴിലാളികളുടെ പരിചയവും മിടുക്കും കാരണം ദുരന്തത്തില്‍നിന്ന് പലപ്പോഴും രക്ഷപ്പെടുകയാണ്. അടുത്തിടെ താനൂരിലും മറ്റും കടലിലേക്ക് തള്ളിനില്‍ക്കുന്ന രീതിയില്‍ സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകളും ഇത്തരത്തില്‍ അപകടസാധ്യത വരുത്തുന്നതാണ്. ഇതിനുപിന്നിലും ബിനാമികളാണ് പ്രവര്‍ത്തിക്കുന്നത്.

 

kerala

സിപിഎമ്മിന്റെ കൊലവിളി മുദ്രവാക്യങ്ങള്‍ക്കെതിരെ കേസെടുക്കണം: പിഎംഎ സലാം

Published

on

സി.പി.എം പ്രവർത്തകർ സംസ്ഥാനത്തുടനീളം നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങൾക്കെതിരെ കേസെടുക്കമമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഭീഷണികളാണ് സി.പി.എമ്മുകാർ മുഴക്കുന്നത്. വണ്ടൂരിൽ മീഡിയ വൺ മാനേജിംഗ് എഡിറ്റർക്കെതിരെ കൈകൾ വെട്ടുമെന്നാണ് മുദ്രാവാക്യം വിളിച്ചത്.

മണ്ണാർക്കാട്ട് സ്വന്തം പാർട്ടിക്കാരനായ പി.കെ ശശിക്കെതിരെ അരിവാൾ കൊണ്ടൊരു പരിപാടിയുണ്ടെന്നും വേണ്ടി വന്നാൽ തല കൊയ്യുമെന്നും മുദ്രാവാക്യം വിളിച്ചു. കാസർക്കോട് കുമ്പളയിൽ സി.പി.എമ്മിന്റെ തന്നെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഭരിക്കുന്ന പോലീസുകാർക്കെതിരെയാണ് കൈയും കാലും തലയും വെട്ടുമെന്ന് അലറി വിളിച്ച് പ്രകടനം നടത്തിയത്. സ്വന്തം നേതാവിന്റെ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ പോലീസുകാരുടെ സാന്നിധ്യത്തിൽ കൊലവിളി നടത്തിയിട്ടും പോലീസ് നോക്കി നിൽക്കുകയാണ്.

പോലീസിന്റെ അറിവോടെയാണ് ക്രമസമാധാന നില തകർക്കുന്ന വിധത്തിൽ മുദ്രാവാക്യങ്ങൾ മുഴുക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ പ്രകാരം കേസെടുക്കേണ്ട വകുപ്പുണ്ടായിട്ടും ആഭ്യന്തര വകുപ്പ് അനങ്ങാത്തത് സ്വന്തം പാർട്ടിക്കാരാണ് എന്നത് കൊണ്ട് മാത്രമാണ്. മറ്റേതെങ്കിലും പാർട്ടിയോ സംഘടനയോ ആണ് ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നതെങ്കിൽ ഇതാകുമായിരുന്നില്ല പ്രതികരണം. സി.പി.എമ്മുകാർക്ക് കേരളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുകയാണ്. ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത്തരം സംഭവങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി.എം.എ സലാം ആവശ്യപ്പെട്ടു.

Continue Reading

kerala

‘പി.കെ. ശശിക്ക് യുഡിഎഫിലേക്ക് വരാം, ഇനിയും സിപിഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല’; സന്ദീപ് വാര്യർ

Published

on

പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സന്ദീപ് വാര്യർ.നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം. തീരുമാനമെടുക്കേണ്ടത് മുതിർന്ന നേതാക്കളാണ്. പി.കെ. ശശി മണ്ണാർക്കാട് സിപിഎം കെട്ടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരുകാലത്ത് ശശിക്കെതിരെ പറയാൻ തന്നെ ഒരു വിഭാഗം സിപിഎം നേതാക്കൾ നിർബന്ധിച്ചിരുന്നു. ടാർജറ്റ് ചെയ്യുകയാണെന്ന് തോന്നിയപ്പോൾ താൻ പിന്മാറിയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

അതേസമയം പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഎം സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്ന് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

Continue Reading

india

കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ

റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്

Published

on

ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.

ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.

ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.

Continue Reading

Trending