Connect with us

india

യോഗിക്ക് വേണ്ടി എബിപി ന്യൂസ് നടത്തിയ നാടകത്തിലെ അവതാരികയായിരുന്നോ പ്രതിമാ മിശ്ര; വിമര്‍ശനം ഉയരുന്നു

പൊലീസിനെതിരെ നിരന്തരം ചോദ്യമുയര്‍ത്തിയപ്പോള്‍ എന്തുകൊണ്ടാണ് പ്രതിമ ആദിത്യനാഥ് സര്‍ക്കാരിനെതിരെ ഒരു ചോദ്യം പോലും ഉന്നയിക്കാതിരുന്നതെന്നാണ് വിമര്‍ശകരുടെ സംശയം

Published

on

ന്യൂഡല്‍ഹി: ഹത്രാസില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി മരിച്ച ദളിത് പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം എ.ബി.പിയുടെ റിപ്പോര്‍ട്ടറായ പ്രതിമ മിശ്ര യു.പി പൊലീസിന്റെ വിലക്കും അറസ്റ്റ് ഭീഷണിയും മറികടന്ന് രംഗത്തുവരുന്നത്. പിന്നീട് അവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ പറ്റാതെ പതറി നില്‍ക്കുന്ന യു.പി പൊലീസിനെയാണ് കാണുന്നത്.

ബി.ജെ.പിആര്‍.എസ്.എസ് വേരോട്ടമുള്ള യു.പി പോലൊരിടത്ത്, മാധ്യമ സ്വാതന്ത്ര്യത്തിന് വലിയ വിലകൊടുക്കാത്തിടത്ത് പ്രതിമ എന്ന മാധ്യമപ്രവര്‍ത്തകയുടെ വരവിനെ പ്രതീക്ഷയോടെയാണ് ഒട്ടുമിക്ക ആള്‍ക്കാരും നോക്കിക്കണ്ടത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ അവര്‍ക്ക് കിട്ടിയ പിന്തുണ.

എന്നാല്‍, ഇപ്പോള്‍ പ്രതിമയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ മറ്റൊരുതലത്തിലേക്ക് പോവുകയാണ്. പൊലീസിനെതിരെ നിരന്തരം ചോദ്യമുയര്‍ത്തിയപ്പോള്‍ എന്തുകൊണ്ടാണ് പ്രതിമ ആദിത്യനാഥ് സര്‍ക്കാരിനെതിരെ ഒരു ചോദ്യം പോലും ഉന്നയിക്കാതിരുന്നതെന്നാണ് വിമര്‍ശകരുടെ സംശയം.ഇതോടെയാണ് എബിപി ചാനലിന്റെയും പ്രതിമ മിശ്രയുടേയും മുന്‍കാല റിപ്പോര്‍ട്ടുകളിലേക്ക് വിമര്‍ശകര്‍ വിരല്‍ ചൂണ്ടി തുടങ്ങിയത്. ആരാണ് പ്രതിമ മിശ്ര, എന്താണ് എ.ബി.പി ചാനല്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം, സംഘപരിവാറിന്റെ രാഷ്ട്രീയ നാടകമായിരുന്നോ ഹാത്രാസില്‍ പ്രതിമ നടത്തിയത് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഒന്നിനുപിറകെ ഒന്നായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

ഏപ്രിലില്‍, ലോക് ഡൗണ്‍ സമയത്ത് അതിഥിസംസ്ഥാന തൊഴിലാളികള്‍ക്കുള്ള പ്രത്യേക ട്രെയിന്‍ പുറപ്പെടുന്നതായി എ.ബി.പിയുടെ മറാഠി ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തയില്‍ രാജ്യത്തെ അതിഥി തൊഴിലാളികളേയും ഇന്ത്യയുടെ സമ്പൂര്‍ണ സമ്പദ് വ്യവസ്ഥയെയും കൂപ്പുകുത്തിച്ച കേന്ദ്രസര്‍ക്കാരിന്റെ ലോക്ഡൗണിനെ പ്രകീര്‍ത്തിച്ച നടപടിയും വിമര്‍ശിക്കപ്പെടുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടടുത്ത് നരേന്ദ്ര മോദിയുമായി എബിപിയുടെ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ ചൂണ്ടിക്കാട്ടിയും ചാനലിന് സംഘപരിവാര്‍ സംഘടനകളുമായുള്ള ബന്ധം നിരീക്ഷകര്‍ ആരോപിക്കുന്നുണ്ട്. മോദിയെ തൃപ്തിപ്പെടുത്തുന്ന ചോദ്യങ്ങളല്ലാതെ ഒരു ചോദ്യം പോലും അഭിമുഖത്തില്‍ ഉണ്ടായിരുന്നില്ല.2018ല്‍ കോബ്രാ പോസ്റ്റ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ എബിപി ന്യൂസ് പണം വാങ്ങി സംഘപരിവാര്‍ അനുകൂല വാര്‍ത്തകള്‍ നല്‍കാന്‍ തയ്യാറാണെന്ന് സമ്മതിച്ച കാര്യവും വിമര്‍ശകര്‍ ഈ അവസരത്തില്‍ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രസഗുളയുടെ കുറവിനെ തുടര്‍ന്ന് ബോധ്ഗയയിലെ വിവാഹവേദിയില്‍ കൂട്ടത്തല്ല്; സി.സി.ടി.വി ദൃശ്യങ്ങള്‍ വൈറല്‍

ബോധ്ഗയയിലെ ഹോട്ടലില്‍ നവംബര്‍ 29ന് നടന്ന വിവാഹത്തിലാണ് സംഭവം. വരനും വധുവും കുടുംബാംഗങ്ങളുമടക്കം ഒരേ ഹോട്ടലില്‍ താമസിക്കുകയായിരുന്നു.

Published

on

പട്ന: രസഗുളയെ ചൊല്ലിയുണ്ടായ വിവാദം ബിഹാറിലെ ഒരു വിവാഹവേദിയില്‍ വലിയ സംഘര്‍ഷമായി മാറി. ബോധ്ഗയയിലെ ഹോട്ടലില്‍ നവംബര്‍ 29ന് നടന്ന വിവാഹത്തിലാണ് സംഭവം. വരനും വധുവും കുടുംബാംഗങ്ങളുമടക്കം ഒരേ ഹോട്ടലില്‍ താമസിക്കുകയായിരുന്നു.

വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ ഭക്ഷണപന്തലില്‍ രസഗുളയുടെ കുറവുണ്ടെന്ന് വധുവിന്റെ വീട്ടുകാര്‍ ആരോപിച്ചു. ഇതിനെത്തുടര്‍ന്നാണ് ഭക്ഷ്യഹാളില്‍ വാക്കുതര്‍ക്കം കൂട്ടത്തല്ലിലേക്ക് മാറ്റിയത്. ചെയറുകളും പ്ലേറ്റുകളും ഉപയോഗിച്ച് ആളുകള്‍ പരസ്പരം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ഫൂട്ടേജിലുണ്ട്. എക്‌സ് വഴി പുറത്തുവന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു. രസഗുള കിട്ടാത്തതില്‍ നിന്നാണ് തര്‍ക്കം തുടങ്ങിയതെന്ന് വരന്റെ പിതാവ് മഹേന്ദ്ര പ്രസാദ് പറഞ്ഞു. തങ്ങള്‍ക്കെതിരെ വധുവിന്റെ ബന്ധുക്കള്‍ വ്യാജ സ്ത്രീധനപീഢന പരാതി നല്‍കിയിട്ടുണ്ടെന്നും വരന്റെ കുടുംബം ആരോപിച്ചു.

സംഭവത്തിന് ശേഷവും വിവാഹം മുന്നോട്ട് കൊണ്ടുപോകാന്‍ തങ്ങള്‍ തയാറായിരുന്നുവെന്നും, എന്നാല്‍ വധുവിന്റെ ബന്ധുക്കള്‍ വിവാഹത്തിന് താല്‍പര്യമില്ലെന്ന് അറിയിച്ചു വരന്റെ മാതാവ് മുന്നി ദേവി വ്യക്തമാക്കി. വധുവിന് നല്‍കാനായി തങ്ങള്‍ ഒരുക്കിയിരുന്ന സ്വര്‍ണം കൊണ്ടുപോയതായും അവര്‍ ആരോപിച്ചു.

 

Continue Reading

health

ആശുപത്രികളെ വിദേശ കുത്തകകള്‍ക്ക് വിട്ടുകൊടുക്കരുത്: പാര്‍ലമെന്റില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

ഇന്ത്യൻ ആതുരാലയങ്ങൾ വിദേശ കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്ന പ്രവണത ദേശീയ താൽപ്പര്യത്തിനും ആരോഗ്യ രംഗത്തിനും ഗുരുതര ഭീഷണിയാണെന്ന് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എം പി പാർലമെന്റിൽ പറഞ്ഞു. പാൻ മസാല പോലുള്ള ഉൽപ്പന്നങ്ങളിൽ സെസ് ചുമത്തി പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഫണ്ടിംഗ് ഉറപ്പാക്കുന്ന ആരോഗ്യസുരക്ഷാ സെസ് ബില്ലിന് അദ്ദേഹം പിന്തുണയും അറിയിച്ചു. ഇന്ത്യ ആരോഗ്യരംഗത്ത് ജിഡിപിയുടെ വെറും 2% മാത്രം ചെലവഴിക്കുന്നത് വഴി ഗ്രാമീണ ആശുപത്രികൾ തളർന്ന നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സ്വകാര്യ മേഖലക്കു മേൽ അധിക ആശ്രയമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 100% വിദേശ നിക്ഷേപം ആശുപത്രി മേഖലയെ ലാഭം നേടാനുള്ള കേന്ദ്രമാക്കിയതോടെ ചികിത്സാ ചെലവ് ഉയരുകയാണെന്ന് എംപി വിമർശിച്ചു.

കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ 70% ഇപ്പോൾ യുഎസ് ആസ്ഥാനമായ ഒരു കമ്പനിയുടെ ഉടമസ്ഥതയിലാണ് എന്നത് അദ്ദേഹം ഉദാഹരണമായി ഉന്നയിച്ചു. കൂടാതെ രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലകളിലും വിദേശ കുത്തകകൾ വൻ ഓഹരി കൈവശം വയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതിനെ ”ഇന്ത്യൻ ആരോഗ്യരംഗത്തിന്റെ നിശബ്ദ വിദേശ ഏറ്റെടുക്കൽ” എന്ന് വിശേഷിപ്പിച്ച എംപി വിദേശ ഉടമസ്ഥാവകാശ നയങ്ങൾ പുനഃപരിശോധിക്കണമെന്നും ആരോഗ്യരംഗത്തിന്റെ താങ്ങാനാവുന്ന വിലയും ദേശീയ സുരക്ഷയും സംരക്ഷിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.

Continue Reading

india

പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്​യുടെ റോഡ് ഷോ ഒഴിവാക്കും

Published

on

ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്​യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്​യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.

സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.

Continue Reading

Trending