Connect with us

kerala

ചാനല്‍ ബഹിഷ്‌കരണം; കൂടുതല്‍ വെളിപ്പെടുത്തലുമായി അഡ്വ. ജയശങ്കര്‍

അഡ്വ. ജയശങ്കറും കെഎം ഷാജഹാനും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി തീരുമാനമെന്ന് എംബി രാജേഷ് പറഞ്ഞെന്ന് വിനു പറഞ്ഞു. അന്ന ചര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ വിനു അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു…

Published

on

കൊച്ചി: താനും കെഎം ഷാജഹാനുമടക്കം ചിലരെ സിപിഐഎം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും തങ്ങളുണ്ടെങ്കില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്നാണ് തീരുമാനമെന്നും രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ എ ജയശങ്കര്‍. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ നിന്ന് സിപിഐഎം പ്രതിനിധി എഎന്‍ ഷംസീര്‍ ഇറങ്ങിപോയ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടര്‍ ലൈവ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഷംസീര്‍ ഇറങ്ങി പോവുന്നതിന് മുമ്പെ, മൂന്നാഴ്ച മുമ്പ് ഒരു ദിവസം ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് എന്നെ വിനു വി ജോണ്‍ വിളിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി ജയശങ്കര്‍ പറയുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് അദ്ദേഹത്തോടേറ്റു. തുടര്‍ന്ന് ചര്‍ച്ചക്കു തൊട്ടു മുമ്പ് വിനു വി ജോണ്‍ വിളിച്ചെന്നും സിപിഎം പ്രതിനിധി എംബി രാജേഷ് വിളിച്ച കാര്യം തന്നോട് പറഞ്ഞെന്നും വിനു പറഞ്ഞു. അഡ്വ. ജയശങ്കറും കെഎം ഷാജഹാനും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി തീരുമാനമെന്ന് എംബി രാജേഷ് പറഞ്ഞെന്ന് വിനു പറഞ്ഞു. അന്ന ചര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ വിനു അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഒരു സംഭവം നടന്നിരുന്നതിനാല്‍ തനിക്ക് ഷംസീര്‍ ഇറങ്ങിപോയപ്പോള്‍ പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ലെന്നും ജയശങ്കര്‍ പറയുന്നു.

അതേ സമയം എഎ റഹീം, എസ്‌കെ സജീഷ്, ഡോ. വി ശിവദാസന്‍, ആനത്തലവട്ടം ആനന്ദന്‍, എംവി ഗോവിന്ദന്‍ മാഷ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇവരാരും തന്നെ ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ ആക്ഷേപം പറയുകയോ തടസ്സം പറയുകയോ ഒന്നും ചെയ്തിട്ടില്ല. വളരെ സൗഹാര്‍ദ്ദപരമായിരുന്നു. പിന്നെ എന്താണ് ഇവരിപ്പോള്‍ ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കുന്നതെന്ന് അറിയില്ല-ജയശങ്കര്‍ പറഞ്ഞു.

തന്നെയും ഷാജഹാനെയും മാത്രമല്ല ശ്രീജീത്ത് പണിക്കര്‍, ജോസഫ് സി മാത്യൂ എന്നിവരെയുമൊക്കെ കരിമ്പട്ടികയില്‍പെടുത്തിയിട്ടുണ്ട് എന്നാണ് വിനുവിനോട് സംസാരിച്ചതില്‍ നിന്ന് തനിക്ക് മനസിലായത്. താന്‍ ചര്‍ച്ചക്ക് പോയല്ല ഉപജീവനം കഴിക്കുന്നത്. എനിക്ക് മാന്യമായ തൊഴിലുണ്ട്, വരുമാനമുണ്ട്, ആസ്തിയുണ്ട്. വളരെ സന്തോഷം അനുഭവിച്ച് ജീവിക്കുന്ന മനുഷ്യനാണ്. ഷംസീര്‍ ചര്‍ച്ചക്ക് പങ്കെടുത്താലും പങ്കെടുത്തില്ലെങ്കിലും എനിക്ക് ഒന്നുമില്ല. അതില്‍ ഉത്കണ്ഠയുമില്ല, ആകാംക്ഷയുമില്ല, വേവലാതിയുമില്ല.’

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എക്സാലോജിക് സിഎംആർഎൽ ഇടപാട്; ശശിധരൻ കർത്തയ്ക്ക് വീണ്ടും ഇഡി നോട്ടീസ്

ഇന്ന് 10.30ന് ഹാജരാകാനായിരുന്നു നിർദേശം

Published

on

സി എൻ ശശിധരൻ കർത്തയ്ക്ക് വീണ്ടും ഇ ഡി നോട്ടീസ്. ഇന്ന് ഹാജരാകാനാണ് ഇ ഡി നോട്ടീസ് നൽകിയത്. എന്നാൽ ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ചു. ആരോഗ്യ പ്രശ്‌നമുണ്ട് എന്ന് അറിയിച്ചു. രേഖകൾ കൈമാറാം എന്നും അദ്ദേഹം അറിയിച്ചു. CMRL വീണ്ടും കോടതിയെ സമീപിച്ചേക്കും. ഇന്ന് 10.30ന് ഹാജരാകാനായിരുന്നു നിർദേശം. ഇന്നലെ രാത്രിയാണ് ഇഡി സമൻസ് അയച്ചത്.

തിങ്കളാഴ്ച ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ഇഡി വീണ്ടും സമൻസയച്ചത്. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡി സിഎംആര്‍എല്‍ എംഡിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ശശിധരന്‍ കര്‍ത്തയ്ക്ക് തിരിച്ചടി ലഭിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്.

ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതി നിലപാട് അറിയിച്ചത്.

Continue Reading

kerala

അബ്ദുൽ റഹീമിന്റെ മോചനം ആവശ്യപ്പെട്ട ഹർജി ഫയലിൽ സ്വീകരിച്ചു

കേസിൽ വാദം കേൾക്കാനുള്ള തീയതി കോടതി അറിയിക്കും

Published

on

കോഴിക്കോട്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചുവെന്ന് റഹീമിന്റെ ബന്ധുക്കൾ അറിയിച്ചു. ദയാധനം നൽകാൻ തയാറാണെന്നും കോടതിയെ അറിയിച്ചു. റഹീമിന്റെ അഭിഭാഷകൻ വഴിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസിൽ വാദം കേൾക്കാനുള്ള തീയതി കോടതി അറിയിക്കും. ഇരുവിഭാഗങ്ങളുടെയും വാദം കേട്ടശേഷമായിരിക്കും അന്തിമ വിധി.

സമാഹരിച്ച 34 കോടി രൂപ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി റിയാദിലെ ഇന്ത്യൻ എംബസിയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കോടതി വിധിക്കനുസരിച്ചാണു മരിച്ച സൗദി പൗരന്റെ കുടുംബത്തിനു പണം കൈമാറുക. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി, അശ്റഫ് വേങ്ങാട്ട്, റഹീമിന്റെ കുടുംബത്തിന്റെ ലീഗൽ കോഓഡിനേറ്റർ സിദ്ദീഖ് തുവ്വൂർ എന്നിവരാണ് നിയമനടപടികൾ ഏകീകരിക്കുന്നത്.

Continue Reading

kerala

സുരക്ഷിതയെന്ന് ആന്‍ ടെസ; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി കുടുംബവുമായി സംസാരിച്ചു

ഇന്നലെ രാത്രിയാണ് ആന്‍ ടെസ കുടുംബവുമായി ബന്ധപ്പെട്ടത്

Published

on

കോട്ടയം: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലിന്റെ എംഎസ്‌സി ഏരീസ് ചരക്ക് കപ്പലിലുള്ള തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ് വീട്ടിലേക്കു വിളിച്ചു സുരക്ഷിതയാണെന്ന് അറിയിച്ചു. കപ്പലിലുള്ളവര്‍ എല്ലാവരും സുരക്ഷിതരാണെന്നും യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ടെന്നും ആന്‍ അറിയിച്ചതായി കുടുംബം മാധ്യമങ്ങളോടു പറഞ്ഞു.

കപ്പലില്‍ ഉള്ള മറ്റുള്ളവരും സുരക്ഷിതരാണെന്നും കപ്പലിലുള്ളവര്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടെന്നും ഒരാഴ്ച കൊണ്ട് മോചിതരാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞതായി പിതാവ് അറിയിച്ചു. ഇന്നലെ രാത്രിയാണ് ആന്‍ ടെസ കുടുംബവുമായി ബന്ധപ്പെട്ടത്.

‘‘കപ്പലിലുള്ള സൈനികരിൽനിന്നു യാതൊരുവിധ ബുദ്ധിമുട്ടുമില്ല. കപ്പലിലെ ജീവനക്കാർ അവരുടെ ജോലി തുടരുകയാണ്’’– ആൻ ടെസ്സ കുടുംബാംഗങ്ങളോടു പറഞ്ഞു. ഏകദേശം ഒരാഴ്ചയ്ക്കകം കപ്പൽ ജീവനക്കാരെ വിട്ടയയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആൻ ടെസ്സ പറഞ്ഞു.

Continue Reading

Trending