Connect with us

kerala

സര്‍വകാല റെക്കോഡിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോഴാണ് സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയത

Published

on

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. സര്‍വകാല റെക്കോഡിലെത്തിയ വിലയില്‍ നിന്ന് പവന് 1,200 രൂപയോളം ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 94,360 രൂപയായിരുന്ന ഒരു പവന് സ്വര്‍ണത്തിന്റെ വില ഉച്ചയ്‌ക്കോടെ 93,160 രൂപയായി താഴ്ന്നു.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും 150 രൂപ കുറഞ്ഞ് 11,645 രൂപയായി. രാവിലെ 11,795 രൂപയായിരുന്നു ഗ്രാമിന്റെ നിരക്ക്.

ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോഴാണ് സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയത.്പവന് 2,400 രൂപയുടെയും ഗ്രാമിന് 300 രൂപയുടെയും കുതിപ്പ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഗ്രാമിന് 11,495 രൂപയും പവന് 91,960 രൂപയുമായിരുന്നു വില.

ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയും ഇന്ന് രാവിലെ തന്നെ രേഖപ്പെടുത്തി പവന് 94,360 രൂപ. അതേസമയം, ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബര്‍ 3-ന് 86,560 രൂപ ആയിരുന്നു.

മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ വലിയ ഒഴുക്കും ചാഞ്ചാട്ടവും രേഖപ്പെടുത്തുന്നു. ഒക്ടോബര്‍ ഒന്നിന് പവന്‍ വില 87,000 രൂപയില്‍ തുടങ്ങിയെങ്കിലും അടുത്ത ദിവസങ്ങളിലുടനീളം നിരന്തരം ഉയര്‍ച്ചയും ഇടിവും പ്രകടമായി.

വിദഗ്ധരുടെ അഭിപ്രായത്തില്‍, ഇന്ത്യയിലും ചൈനയിലും സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചതും, ഡോളര്‍ വില കുതിച്ചുയര്‍ന്നതും, രൂപയുടെ വിനിമയ നിരക്ക് ദുര്‍ബലമായതും വില ഉയരാന്‍ കാരണമായി.

kerala

സ്വര്‍ണവില ഇന്ന് രണ്ടാം തവണയും കൂടി; ഗ്രാമിന് 165 രൂപ വര്‍ധന

ആഗോള വിപണിയിലും സ്വര്‍ണവില ഉയരുകയാണ്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി സ്വര്‍ണവില ഉയര്‍ന്നതോടെ ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 11,350 രൂപയും പവന് 90,800 രൂപയുമായാണ് വില എത്തിയത്.

ഇന്ന് രാവിലെ ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കൂടിയിരുന്നത്. അന്ന് ഗ്രാം വില 11,295 രൂപയും പവന്‍ വില 90,360 രൂപയുമായിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് രാവിലെ ഗ്രാമിന് 100 രൂപ കൂടി 9,295 രൂപയായി.

ആഗോള വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് രാവിലെ 4,050 ഡോളറായിരുന്ന സ്വര്‍ണവില ഉച്ചയോടെ 4,077.65 ഡോളറായി. ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യതയാണ് വിലവര്‍ധനയ്ക്ക് പിന്നിലെ പ്രധാന ഘടകം. അതിനൊപ്പം യു.എസ്. ഷട്ട്ഡൗണ്‍ പ്രശ്‌നവും വിലയെ സ്വാധീനിക്കുന്നു.

വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. ഒക്ടോബര്‍ 17ന് 97,360 രൂപയെന്ന റെക്കോര്‍ഡ് നിരക്കിലെത്തിയ ശേഷം വില കുറയുകയും 90,000 രൂപയ്ക്കടുത്ത് സ്ഥിരത പുലര്‍ത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ 15 വര്‍ഷത്തെ വിലനിലവാരങ്ങള്‍ അനുസരിച്ച് ഒക്ടോബര്‍ മാസത്തോടെ വില കുറഞ്ഞ് നവംബര്‍ മുതല്‍ ഫെബ്രുവരി വരെ 10-20% വരെ വര്‍ധിക്കുമെന്നാണ് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ വ്യക്തമാക്കുന്നത്. ഫെബ്രുവരി മാസത്തോടെ ട്രോയ് ഔണ്‍സിന് 4,300 മുതല്‍ 4,500 ഡോളര്‍ വരെ അല്ലെങ്കില്‍ അതിനുമുകളിലേക്കും വില ഉയരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

എം സാന്‍ഡ്, മെറ്റല്‍ വിലയില്‍ കുതിപ്പ്; കരാറുകാര്‍ ആശങ്കയില്‍

ക്വാറി ഉടമകള്‍ ഫൂട്ടിന് അഞ്ച് രൂപ വീതം വര്‍ധിപ്പിച്ചതോടെ എം സാന്‍ഡിന്റെയും നിരക്കുകള്‍ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.

Published

on

കോഴിക്കോട്: കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്ത് ക്വാറി ഉല്‍പന്നങ്ങളുടെ വില പെട്ടന്നുയര്‍ന്നു. ക്വാറി ഉടമകള്‍ ഫൂട്ടിന് അഞ്ച് രൂപ വീതം വര്‍ധിപ്പിച്ചതോടെ എം സാന്‍ഡിന്റെയും നിരക്കുകള്‍ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. എം സാന്‍ഡിന്റെ വില 42 രൂപയില്‍ നിന്ന് 52 രൂപയിലേക്കും, പി സാന്‍ഡ് 50 രൂപയില്‍ നിന്ന് 55 രൂപയിലേക്കും, മെറ്റല്‍ ഫൂട്ടിന് 46 രൂപയായും ഉയര്‍ന്നു. വലിയ മെറ്റലുകള്‍ക്കും വില വര്‍ധന ബാധകമായി. പെട്ടന്നുണ്ടായ ഈ വില വര്‍ധന സര്‍ക്കാര്‍ കരാറുകാര്‍ക്ക് വലിയ തിരിച്ചടിയാണെന്നാണ് അഭിപ്രായം. അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കും റെയ്ഡുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ നിയന്ത്രണ നടപടികള്‍ക്കും വിലവര്‍ധനക്ക് കാരണമായെന്നതാണ് ക്വാറി ഉടമകളുടെ വിശദീകരണം. വിലവര്‍ധന ഒഴിവാക്കാനാവില്ലെന്ന നിലപാടിലാണ് ക്വാറി ഉടമകളുടെ കൂട്ടായ്മ സര്‍ക്കാര്‍ നിര്‍മാണങ്ങള്‍ സജീവമാകുന്ന സമയത്ത് ഉണ്ടായ വില വര്‍ധനയാണ് മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് കരാറുകാര്‍ ആരോപിച്ചു.

Continue Reading

kerala

കേരളം ബൂത്തിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി

വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.

നാമനിര്‍ദേശ പത്രിക 14-ന് നല്‍കാം. അവസാന തീയതി നവംബര്‍ 21 ആണ്. പത്രിക പിന്‍വലിക്കുന്ന തീയതി നവംബര്‍ 24 ആണ്. ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം. പ്രായമായവര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ സൗകര്യം ഉണ്ടാകില്ല. അന്തിമ വോട്ടര്‍ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എം ഷാജഹാന്‍ പറഞ്ഞു. ആകെ 2,84,30,761 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,34,12470 പുരുഷ വോട്ടര്‍മാരും 1,50,18,010 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. 281 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുണ്ട്. 2841 പ്രവാസി വോട്ടര്‍മാരുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

മട്ടന്നൂര്‍ നഗരസഭയില്‍ തെരഞ്ഞെടുപ്പ് പിന്നീടാവും നടക്കുക. ആകെ 33,746 പോളിംഗ് സ്റ്റേഷനുകളുണ്ടാവും. പഞ്ചായത്തുകളിലേക്കായി 28,127 പോളിംഗ് സ്റ്റേഷനുകളാകും ഉണ്ടാകുക. മുനിസിപ്പാലിറ്റികള്‍ക്കായി 3,204 പോളിംഗ് സ്റ്റേഷനുകളും നഗരസഭകള്‍ക്കായി 2,015 പോളിംഗ് സ്റ്റേഷനുകളുമുണ്ടാകും.

തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കായി 1,80,000 ഉദ്യോഗസ്ഥരെ നിയമിക്കും. സുരക്ഷയ്ക്കായി 70,000 പൊലീസുകാരെ വിനിയോഗിക്കും. വ്യാജവാര്‍ത്തകള്‍, എഐയുടെ ദുരുപയോഗം എന്നിവ തടയും. ഇത് പ്രത്യേക സമിതി നിരീക്ഷിക്കും. മോണിറ്ററിങ്ങിന് പ്രത്യേക സമിതി രൂപീകരിക്കും. വോട്ടെടുപ്പിനും വോട്ടെണ്ണലിനും സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തും.

Continue Reading

Trending