kerala
കാര്‍ഷിക നിയമം:മോദി സര്‍ക്കാറിനെ തുറന്നുകാട്ടി നിയമസഭയില്‍ ടി.എ അഹമ്മദ് കബീറിന്റെ പ്രൗഢഗംഭീര പ്രസംഗം
നിയമസഭ ചേരാന്‍ അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്കെതിരെ ശക്തമായ പരാമര്‍ശം പ്രമേയത്തില്‍ ഉണ്ടാവണമെന്നും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കാര്‍ഷിക നിയമത്തിലൂടെ രാജ്യത്തെ കര്‍ഷകരുടെ അവകാശങ്ങള്‍ കുത്തകകള്‍ക്ക് തീറെഴുതുന്ന ബിജെപി സര്‍ക്കാറിന്റെ കാപട്യം തുറന്നുകാട്ടി മുസ്ലിം ലീഗ് എംഎല്‍എ ടി.എ അഹമ്മദ് കബീര്‍. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു അഹമ്മദ് കബീറിന്റെ പ്രൗഢഗംഭീര പ്രഭാഷണം.
നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നവരെ അര്‍ബന്‍ നക്സലുകളെന്നും ഭീകരവാദികളെന്നും ഖാലിസ്ഥാന്‍ വാദികളെന്നും മുദ്രകുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കെതിരായ നിയമം ഭരണവര്‍ഗ ഗൂഢാലോചനയാണ്. കര്‍ഷകരെ സംബന്ധിച്ച വിഷയം ഒന്നുകില്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടണം. അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയണം. എന്നാല്‍ പാര്‍ലമെന്റ് പോലും സമ്മേളിക്കാതെ തന്നിഷ്ടപ്രകാരം നിയമം അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ഇത് അംഗീകരിക്കാനാവില്ല.
ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാറിന് അധികാരവും അവകാശവുമില്ല. ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ബ്രിട്ടീഷ് ഭരണകാലത്തേക്ക് കൊണ്ടുപോവുകയാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട നിയമങ്ങള്‍ അട്ടിമറിക്കുകയാണ്. ജനങ്ങള്‍ക്ക് വലുത് ദേശീയപ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്ന ആശയങ്ങളാണ്. കര്‍ഷക സമരം ഷാഹിന്‍ബാഗ് മോഡലിനെ ഓര്‍മ്മിപ്പിക്കുന്നു. സ്ത്രീകള്‍ അഭിമാനത്തോടെയാണ് ഈ സമരത്തില്‍ പങ്കെടുക്കുന്നത്.
ആറു മാസത്തേക്കുള്ള ഭക്ഷണം കരുതിയാണ് അവര്‍ സമരഭൂമിയിലെത്തിയത്. അവര്‍ കൊടും ശൈത്യത്തില്‍ പിടഞ്ഞുവീണ് മരിക്കുന്നു. ഏതാനും പേര് ആത്മഹത്യ ചെയ്തു. എന്നാല്‍ ഇതൊരു സമാധാനപരമായ സമരാണ്. മാതൃകാപരമായ സമരമാണ്. അവരുടേത് ന്യായമായ ആവശ്യങ്ങളാണ്. സി.എ.സി.പിയുടെ ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്നും സ്വാമിനാഥന് ശുപാര്‍ശകള്‍ പരിഗണിക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്. ഡോ. എസ്എസ് ജോഷി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി നയം രൂപീകരിക്കണമെന്നാണ് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
കര്‍ഷകര്‍ക്ക് ന്യായവില നല്കിയാല് പോരാ, താങ്ങുവില തന്നെ നല്‍കണം. അതൊരു നയമാണ്. ആ നയമാണ് നിയമമായി മാറേണ്ടത്. കര്‍ഷകരുടെ ഉല്പന്നങ്ങള് സര്‍ക്കാര്‍ ഏറ്റെടുക്കണം. അതിന് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ല. സ്റ്റോറേജ് ഇല്ലെന്നാണ് പറയുന്നത്. ഇത്രവലിയ ഒരു രാജ്യത്തിന് സ്റ്റോറേജ് സംവിധാനം ഇല്ലെങ്കില്‍ അതുണ്ടാക്കുകയാണ് വേണ്ടത്. നിയമസഭ ചേരാന്‍ അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്കെതിരെ ശക്തമായ പരാമര്‍ശം പ്രമേയത്തില്‍ ഉണ്ടാവണമെന്നും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
kerala
ആധാര്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യൂണിഫോമും പാഠപുസ്തകവുമില്ല: വി. ശിവന്‍കുട്ടി
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ ആറാം പ്രവൃത്തി ദിവസത്തിനകം ആധാര്‍ നമ്പര്‍ ലഭ്യമാക്കാത്തവര്‍ക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകങ്ങളും ലഭ്യമാകില്ലെന്ന് മന്ത്രി പറഞ്ഞു.

ആധാര്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യൂണിഫോമും പാഠപുസ്തകവുമില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ ആറാം പ്രവൃത്തി ദിവസത്തിനകം ആധാര്‍ നമ്പര്‍ ലഭ്യമാക്കാത്തവര്‍ക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകങ്ങളും ലഭ്യമാകില്ലെന്ന് മന്ത്രി പറഞ്ഞു.
കുറുക്കോളി മൊയ്തീന്റെ നിയമസഭ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഈ അധ്യയന വര്‍ഷം 57,130 വിദ്യാര്‍ഥികള്‍ക്ക് ആറാം പ്രവൃത്തി ദിവസം യു.ഐ.ഡി നമ്പര്‍ ലഭിച്ചിരുന്നില്ല. പാഠപുസ്തക അച്ചടി നേരത്തെ ആരംഭിക്കുന്നതിനാല്‍ മുന്‍വര്‍ഷത്തെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ് വിതരണം നടത്തുന്നത്. പാഠപുസ്തക ഇന്‍ഡന്റ് മുന്‍കൂട്ടി രേഖപ്പെടുത്തുന്നതിനാല് ആകെ കുട്ടികളുടെ രണ്ട് ശതമാനം മാത്രമാണ് ഇന്‍ഡന്റ് അധികരിച്ച് രേഖപ്പെടുത്താന്‍ അനുവദിച്ചിട്ടുള്ളൂ.
film
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതിപ്പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നതില്‍ റിപ്പോര്‍ട്ട് തേടി കോടതി
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിപ്പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി.

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിപ്പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി. ലിസ്റ്റിന് സ്റ്റീഫന്‍, സുജിത് നായര്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന് നല്കിയ ഹരജിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിപ്പോര്‍ട്ട് തേടിയത്.
സിനിമക്കായി മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നല്‍കിയില്ലെന്ന പരാതിയില്‍ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. സൗബിന് ഷാഹിറടക്കമുള്ളവരെ ചോദ്യം ചെയ്യുകയും പിന്നീട് ഇവര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.
അരൂര്‍ സ്വദേശിയായ സിറാജ് വലിയത്തറ നല്കിയ പരാതിയിലാണ് കേസിന്റെ തുടക്കം. 2022ല്‍ ചിത്രം തുടങ്ങുന്നതിന് മുന്‍പ് സിറാജ് ഏഴ് കോടി രൂപ നിക്ഷേപമായി നല്കി. ചിത്രത്തിന്റെ ലാഭത്തിന്റെ 40 ശതമാനം നല്‍കാമെന്ന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തു. വലിയ ലാഭമുണ്ടായിട്ടും തനിക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കാതെ നിര്‍മാതാക്കള്‍ വഞ്ചിച്ചുവെന്നാണ് സിറാജിന്റെ ആരോപണം.
kerala
സംസ്ഥാനത്ത് എസ്.ഐ.ആര് നീട്ടിവെക്കണം; ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്കരണം തദേശ തെരഞ്ഞെടുപ്പ് തീരും വരെ നീട്ടണമെന്ന് ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍വ്വ കക്ഷി യോഗത്തില്‍ പ്രധാന പാര്‍ട്ടികള്‍ ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം.
ബിഹാറിന് പിന്നാലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തീവ്രപരിഷ്കരണം നടപ്പിലാക്കണമെന്ന തീരുമനം തെരഞ്ഞെടുപ്പ് കമ്മീഷന് എടുത്തിരുന്നു. അതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് യോഗം കൂടിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട നടപടിയിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ പാലക്കാട് അട്ടപ്പാടിയിലാണ് തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട ആദ്യ നടപടികള്‍ തുടങ്ങി വെച്ചത്.
പാലക്കാട്ടെ എസ്ഐആര്‍ നടപടികള്‍ അതിവേഗത്തിലാണ് മുന്നോട്ട് പോയത്. രണ്ട് ദിവസത്തിനകം വോട്ടര്‍ പട്ടികയുടെ താരതമ്യം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ബിഎല്‍ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
-
india3 days ago
കോച്ചിങ് സെന്ററിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന് രാജസ്ഥാന് ഹൈക്കോടതി
-
Article3 days ago
കാക്കിയിലെ കളങ്കത്തിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി
-
india2 days ago
ജിഎസ്ടി പരിഷ്കരണം അപര്യാപ്തം, ‘ബാന്‍ഡ്-എയ്ഡ്’ പരിഹാരം; വിമര്‍ശിച്ച് കോണ്‍ഗ്രസ്
-
News2 days ago
‘ബാഗ്രാം എയർബേസ് അഫ്ഗാനിസ്ഥാൻ തിരിച്ചുതന്നില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും’; ഭീഷണിയുമായി ട്രംപ്
-
kerala2 days ago
ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്കരണം കേരളത്തില്‍ വേണ്ടെന്ന് യു.ഡി.എഫ്; റേഷന്‍ കാര്‍ഡും ആധികാരിക രേഖയാക്കണം
-
Film3 days ago
എന്നെ ഞാനാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി, മലയാള സിനിമക്കാണ് ഞാന്‍ ഈ അംഗീകാരം സമര്‍പ്പിക്കുന്നത്: മോഹന്‍ ലാല്‍
-
india3 days ago
മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്
-
india3 days ago
‘ഇന്ത്യക്കുള്ളത് ദുർബലനായ പ്രധാനമന്ത്രി’: കോൺഗ്രസ്