Connect with us

kerala

എ.കെ.ജി സെന്റര്‍ അക്രമണം; അറസ്റ്റ് വൈകുന്നതില്‍ ദുരൂഹത: പി.എം.എ സലാം

ആരോപണങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണ്. ഇതില്‍നിന്ന് രക്ഷപ്പെടാനാണ് പുകമറ സൃഷ്ടിക്കുന്നത്.

Published

on

എ.കെ.ജി സെന്റര്‍ അക്രമണത്തില്‍ പ്രതികളെ പിടികൂടുന്നതിലും അറസ്റ്റ് വൈകുന്നതിലും ദുരൂഹതയുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് ഉയര്‍ത്തിയ രാഷ്ട്രീയ ആരാേപണങ്ങളില്‍ പ്രതിരോധത്തിലായ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും സഹായിക്കാനായി സൃഷ്ടിച്ച നാടകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് പ്രതികളുടെ അറസ്റ്റ് വൈകുന്നത്. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനും കുറ്റം മറച്ചു വെക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സി.പി.എമ്മും സര്‍ക്കാരും വലിയ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ഈ ആക്രമണം. ഇതില്‍നിന്ന് വിഷയം വഴിതിരിച്ചുവിടാനുള്ള ആക്രമണമായിട്ടേ ഇതിനെ കാണാനാവൂ. – പി.എം.എ സലാം പറഞ്ഞു.

ആരോപണങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണ്. ഇതില്‍നിന്ന് രക്ഷപ്പെടാനാണ് പുകമറ സൃഷ്ടിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം മുതല്‍ സി.പി.എം പ്രതിരോധത്തിലാണ്. സി.സി.ടി.വി ദൃശ്യമുണ്ടായിട്ട് പോലും സ്‌കൂട്ടറിന്റെ ഉടമസ്ഥനെ പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ജനങ്ങളുടെ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്തത് കൊണ്ടുള്ള ചെപ്പടി വിദ്യകളാണിത്. കാവല്‍ക്കാരില്ലാത്ത ഓഡിറ്റോറിയത്തിന്റെ ഗേറ്റിലാണ് ബോംബെറിഞ്ഞത്. ഇവിടെനിന്ന് കാവല്‍ക്കാരെ മാറ്റിയത് ആരാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു

കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

Published

on

പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്. കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

കനത്ത മഴ; എറണാകുളത്ത് 19 വീടുകള്‍ തകര്‍ന്ന് വീണു

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്.

Published

on

കനത്ത മഴയിലും കാറ്റിലും എറണാകുളത്ത് 19 വീടുകള്‍ തകര്‍ന്ന് വീണു. ഇതുവരെ ജില്ലയിലെ 336 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. തൊടുപുഴ, മൂവാറ്റുപുഴ, പെരിയാര്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്. കോഴിക്കോട് പാറക്കടവ്, വാണിമേല്‍, മൊകേരി, നാദാപുരം ഭാഗങ്ങളിലും ഇന്ന് പുലര്‍ച്ചെ ചുഴലിക്കാറ്റ് വീശി. പ്രദേശത്തെ നിരവധി മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. താമരശ്ശേരി ചുരം നാലാം വളവില്‍ കാറ്റില്‍ മരം വീണു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ മുറിച്ചുമാറ്റി. ഒന്‍പതാം വളവിനു താഴെ വീതി കുറഞ്ഞ ഭാഗത്ത് റോഡിലേക്ക് പാറക്കല്ല് പതിച്ചതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.

Continue Reading

kerala

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട്; എങ്ങുമെത്താതെ പുനരധിവാസം

. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772 കോടി രൂപയാണ് പുനരധിവാസത്തിനായി എത്തിയത്.

Published

on

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോഴും ദുരിതബാധിതരുടെ പുനരധിവാസം എങ്ങുമെത്താതെ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772 കോടി രൂപയാണ് പുനരധിവാസത്തിനായി എത്തിയത്. ദുരന്തത്തിന് ഒരു വര്‍ഷത്തിന് ശേഷവും വാടകവീടുകളില്‍ താമസം തുടരുകയാണ് ദുരന്ത ബാധിതര്‍. എന്നാല്‍ ടൗണ്‍ഷിപ്പില്‍ നിര്‍മാണം പൂര്‍ത്തിയത് ഒരു മാതൃകാവീട് മാത്രമാണ്.

ഒരു പ്രദേശമെന്നാകെ നാമമാത്രമായ മുണ്ടക്കൈ-ചൂരല്‍മവ ഉരുള്‍പൊട്ടലിന് ഒരു വര്‍ഷം തികയുന്നു. എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്താന്‍ കേരളക്കര ഒന്നടങ്കം ഒരുമിച്ചുനിന്നു. പിന്നാലെ, സര്‍ക്കാര്‍ എത്രയും വേഗം സ്ഥിരപുനരധിവാസം വാഗ്ദാനവും ചെയ്തു. എന്നാല്‍ പുനരധിവാസം ഇപ്പോഴും അകലെയാണ്. ദുരിതബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിനായി കല്‍പറ്റയിലെ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഏറ്റെടുത്ത് നിര്‍മാണം ആരംഭിച്ചിട്ടേയുള്ളൂ

Continue Reading

Trending