Connect with us

News

റെക്കോഡ് തുകയ്ക്ക് മെസിയെ നോട്ടമിട്ട് അല്‍ഹിലാല്‍ ക്ലബ്

നിലവില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയ്ക്ക് വേണ്ടിയാണ് മെസി പന്തുതട്ടുന്നത്.

Published

on

റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റെക്കോഡ് തുകയ്ക്ക് സഊദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസ്‌റിലേക്ക് ചേക്കേറിയതിന് പിന്നാലെ ലോകകപ്പ് ഹീറോ ലയണല്‍ മെസിയേയും സ്വന്തമാക്കാനൊരുങ്ങി സഊദി ക്ലബ്ബ്. പ്രതിവര്‍ഷം ഏകദേശം 200 മില്യണ്‍ യൂറോയ്ക്ക് മുകളില്‍ പ്രതിഫലം നല്‍കിയാണ് അല്‍ നസ്ര്‍ പോര്‍ച്ചുഗീസ് നായകനായ റൊണാള്‍ഡോയെ തട്ടകത്തിലെത്തിച്ചതെങ്കില്‍ ഇതിന്റെ അലയൊലികള്‍ കെട്ടടങ്ങും മുന്‍പ് സഊദി ക്ലബ്ബ് അല്‍ഹിലാലാണ് അടുത്ത വെടി പൊട്ടിച്ചിരിക്കുകയാണ്. മുന്‍ഡോ ഡിപോര്‍ട്ടിവോ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മെസിയെ സ്വന്തമാക്കാന്‍ സഊദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ സജീവമായി രംഗത്തുണ്ട്. മെസിയ്ക്ക് വേണ്ടി പ്രതിവര്‍ഷം 300 മില്യണ്‍ ഡോളര്‍ (ഏകദേശം 2445 കോടി രൂപ) പ്രതിഫലമാണ് അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. കരാര്‍ പ്രാവര്‍ത്തികമായാല്‍ ലോകത്ത് ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമായിരിക്കും ഇത്. നിലവില്‍ സഊദി അറേബ്യന്‍ ടൂറിസം അംബാസഡറാണ് മെസി. നിലവില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയ്ക്ക് വേണ്ടിയാണ് മെസി പന്തുതട്ടുന്നത്.

2022 ലോകകപ്പ് സ്വന്തമാക്കിയ മെസി കരിയറില്‍ നേടാവുന്ന മിക്ക പുരസ്‌കാരങ്ങളും സ്വന്തമാക്കിക്കഴിഞ്ഞു. സഊദി അറേബ്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി മെസി വരുമെന്നാണ് അല്‍ ഹിലാല്‍ ക്ലബ്ബ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മെസി കരാറിന് സമ്മതം മൂളിയാല്‍ ക്രിസ്റ്റ്യാനോയുടെ പേരിലുള്ള ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയുടെ റെക്കോഡ് അര്‍ജന്റീന നായകന്റെ പേരിലാകും. ഈ സീസണിന്റെ അവസാനത്തോടെ മെസിയുടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കുകയാണ്. അല്‍ഹിലാലുമായുള്ള ചര്‍ച്ചയ്ക്കായി മെസിയുടെ പിതാവ് ജോര്‍ജെ റിയാദിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അല്‍ഹിലാല്‍-അല്‍ നസ്ര്‍ ക്ലബ്ബുകളുടെ പോരാട്ടം സഊദി ലീഗിലെ കടുത്ത പോരാട്ടമായാണ് കണക്കാക്കുന്നത്. റൊണാള്‍ഡോയുടെ അല്‍ നസ്‌റിനെ നേരിടാന്‍ മെസി അല്‍ഹിലാലിലെത്തിയാല്‍ സ്പാനിഷ് എല്‍ ക്ലാസിക്കോയില്‍ റിയല്‍-ബാഴ്‌സ പോരാട്ടത്തില്‍ മെസിയും റൊണാള്‍ഡോയും ഏറ്റുമുട്ടുമ്പോഴുണ്ടാകുന്ന പ്രതീതി ജനിപ്പിക്കാനാവുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഇതിനോടകം തന്നെ ഇക്കാര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം 19ന് റിയാദില്‍ പി.എസ്.ജിയും അല്‍ നസ്ര്‍, അല്‍ഹിലാല്‍ ഓള്‍സ്റ്റാര്‍ ഇലവനുമായി മത്സരിക്കുമ്പോള്‍ ലോകം കാത്തിരിക്കുന്നത് മെസി-റൊണാള്‍ഡോ പോരിനായാണ്.

world

നൈജീരിയയില്‍ ഹൈസ്‌കൂള്‍ ആക്രമണം: 25 വിദ്യാര്‍ത്ഥിനികളെ സായുധസംഘം തട്ടിക്കൊണ്ടുപോയി

ആക്രമണത്തില്‍ ഒരു അധ്യാപകന്‍ വെടിയേറ്റ് മരിച്ചു.

Published

on

അബുജ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ സായുധസംഘം ഒരു ഹൈസ്‌കൂളില്‍ അതിക്രമിച്ചു കയറി 25 വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയതോടെ മേഖലയിലാകെ ഉത്കണ്ഠ. ആക്രമണത്തില്‍ ഒരു അധ്യാപകന്‍ വെടിയേറ്റ് മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കെബ്ബി സംസ്ഥാനത്തെ ഡങ്കോ വസാഗു പ്രദേശത്തെ മാഗയിലെ ഗേള്‍സ് കോംപ്രഹെന്‍സീവ് സെക്കണ്ടറി സ്‌കൂളിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ആക്രമണം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഗാര്‍ഡുമായി വെടിവെപ്പ് നടത്തിയ ശേഷമാണ് സംഘം ഹോസ്റ്റലിന്റെ വേലി ചാടിക്കടന്ന് പെണ്‍കുട്ടികളെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു.

സംഭവസമയത്ത് ആയുധധാരികള്‍ പ്രദേശത്ത് വെടിയുതിര്‍ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതായും ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് നിരവധി പെണ്‍കുട്ടികളെ കാട്ടിന് അരികിലേക്ക് കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു.

ആക്രമണത്തിന് പിന്നാലെ പൊലീസും സൈന്യവും ഉള്‍പ്പെട്ട കൂടുതല്‍ സേനയെ പ്രദേശത്ത് വിന്യസിച്ചു. രക്ഷപ്പെടാന്‍ സാധ്യതയുള്ള വഴികളില്‍ തിരച്ചില്‍ ശക്തമാക്കിയതായും വനമേഖലയില്‍ പ്രത്യേക ഓപ്പറേഷന്‍ തുടരുന്നതായും അധികൃതര്‍ അറിയിച്ചു.

നൈജീരിയയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് സ്‌കൂളുകളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകല്‍ പതിവായിരിക്കുകയാണ്. 2024 മാര്‍ച്ചില്‍ കടുന സംസ്ഥാനത്തെ കുരിഗയില്‍ നടന്ന സംഭവത്തില്‍ 200-ലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. രാജ്യത്ത് ഇതുവരെ കുറഞ്ഞത് 1,500 വിദ്യാര്‍ത്ഥികളെ ആയുധസംഘങ്ങള്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് കണക്കുകള്‍.

Continue Reading

kerala

തൈക്കാട് 19കാരന് കുത്തേറ്റ സംഭവം: പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തൈക്കാട് ഗ്രൗണ്ടില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Published

on

തിരുവനന്തപുരം: തൈക്കാട് 19കാരന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ ഇന്ന് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് രാജാജി നഗര്‍ സ്വദേശി അലന്‍ (19) കൊല്ലപ്പെട്ടത്.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടക്കുന്നത്. തൈക്കാട് ഗ്രൗണ്ടില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തമ്പാനൂര്‍ തോപ്പില്‍ വാടകവീട്ടില്‍ താമസിക്കുകയാണ് മരിച്ച അലന്‍.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ കാപ്പാ കേസില്‍ ഉള്‍പ്പെട്ട ചരിത്രമുള്ളവനാണെന്ന് പൊലീസ് പറയുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മറ്റു പ്രതികളേക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്.

ഹെല്‍മറ്റ് ഉപയോഗിച്ച് തലയില്‍ അടിക്കുകയും കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയും ചെയ്തതായാണ് സാക്ഷികളും പ്രാഥമിക മൊഴികളും സൂചിപ്പിക്കുന്നത്. അലന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Continue Reading

kerala

കേരളത്തില്‍ മഴ തുടരും; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തിരിച്ചെത്തിയ സാഹചര്യത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്നതാണ് ശക്തമായ മഴയുടെ മാനദണ്ഡം.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്ത മണിക്കൂറുകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.

മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

കേരളലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 3545 കിലോമീറ്റര്‍ വേഗതയില്‍, ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

ആന്‍ഡമാന്‍ കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരങ്ങള്‍ എന്നിവിടങ്ങളിലും അതേ രീതിയില്‍ മോശം കാലാവസ്ഥയും ശക്തമായ കാറ്റും സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

 

Continue Reading

Trending