Connect with us

main stories

അമിത് ഷായുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

Published

on

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റിവ്. ഒരാഴ്ചക്കിടെ നടത്തിയ രണ്ട് പരിശോധനകളിലും ഫലം നെഗറ്റീവാണ്. കോവിഡ് ഭേദമായ ശേഷം ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് പതിനേഴിനാണ് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചത്. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു.

ഫലം നെഗറ്റീവാണെങ്കിലും ഗുരുതര പ്രമേഹരോഗിയായ അമിത് ഷാ എയിംസില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരും. ആശുപത്രിയില്‍ നിന്ന് തന്നെ ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കും. ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് 12 ദിവസം ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ്: സസ്‌പെന്‍ഷനിലായിരുന്ന ജയില്‍ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവിനായി പൊലീസ് റിപ്പോര്‍ട്ട് തേടിയതിന് സസ്‌പെന്‍ഷനിലായിരുന്ന മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു.

Published

on

തിരുവനന്തപുരം: ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവിനായി പൊലീസ് റിപ്പോര്‍ട്ട് തേടിയതിന് സസ്‌പെന്‍ഷനിലായിരുന്ന മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസി. സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസി. പ്രിസണ്‍ ഓഫിസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് കഴിഞ്ഞ ജൂലൈയില്‍ സസ്‌പെന്‍ഡ് ചെയ്തത്.

തിരിച്ചെടുത്ത കെ.എസ്. ശ്രീജിത്തിനെ വിയ്യൂര്‍ അതിസുരക്ഷ ജയിലിലും ബി.ജി. അരുണിനെ ചീമേനി തുറന്ന ജയിലിലും ഒ.വി. രഘുനാഥിനെ ഹോസ്ദുര്‍ഗ് ജില്ല ജയിലിലും നിയമിച്ചു. ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവിറക്കിയത്.

Continue Reading

india

‘ട്രംപ് പറഞ്ഞു നരേന്ദ്ര, കീഴടങ്ങൂ…’: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറില്‍ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്നാണ് മോദി കീഴടങ്ങിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

നരേന്ദ്ര… കീഴടങ്ങുകയെന്ന് ട്രംപ് പറഞ്ഞതോടെ പ്രധാനമന്ത്രി മോദി അനുസരിച്ചെന്നും മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

പിന്നാലെ ബിജെപിക്കെതിരെയും ആര്‍എസ്എസിനെതിരെയും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. അവര്‍ ചെറിയ സമ്മര്‍ദ്ദം ചെലുത്തുമ്പോഴെല്ലാം ‘കീഴടങ്ങുന്നു’. ‘എനിക്ക് ബി.ജെ.പി.യെയും ആര്‍.എസ്.എസുകാരെയും കുറിച്ച് നന്നായി അറിയാം. അവരുടെ മേല്‍ അല്‍പ്പം സമ്മര്‍ദ്ദം ചെലുത്തുക, അവരെ ചെറുതായി തള്ളുക, അവര്‍ ഭയന്ന് ഓടിപ്പോകും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ കീഴടങ്ങല്‍ കത്തെഴുതുന്ന ശീലം ഇവര്‍ക്ക് ഉണ്ടായിരുന്നെന്നും ഒരു ചെറിയ സമ്മര്‍ദ്ദം കൊണ്ട് അവര്‍ വഴങ്ങുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി കീഴടങ്ങില്ല. ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും സര്‍ദാര്‍ പട്ടേലും കീഴടങ്ങിയവരല്ല; അവര്‍ വന്‍ശക്തികള്‍ക്കെതിരായ പോരാളികളായിരുന്നു. രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

‘ ഏപ്രില്‍ 22-ന് പാകിസ്ഥാന്‍ നടത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന് 26 പേരുടെ ജീവന്‍ നഷ്ടപ്പെട്ട സൈനിക പ്രതികരണമായാണ് മെയ് 7 ന് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. പാകിസ്ഥാന്‍, പാക് അധിനിവേശ ജമ്മു കശ്മീരിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ സായുധ സേന ലക്ഷ്യമിട്ടു. ഇന്ത്യയുടെ ആക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ നിയന്ത്രണ രേഖയിലും ജമ്മു കശ്മീരിലും ഷെല്ലാക്രമണം നടത്തി. അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചു, തുടര്‍ന്ന് ഇന്ത്യ ആക്രമണം ശക്തമാക്കി.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിന് ഇടനിലക്കാരനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അവകാശവാദം ഉന്നയിച്ചിരുന്നു

Continue Reading

kerala

ട്രാന്‍സ് ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ വേണ്ട; ‘രക്ഷിതാക്കള്‍’ മതി: ഹൈക്കോടതി

ട്രാന്‍സ് ദമ്പതികളായ കോഴിക്കോട് സ്വദേശികള്‍ സഹദും സിയയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

Published

on

ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നതിന് പകരം രക്ഷിതാക്കള്‍ എന്ന് ചേര്‍ക്കണമെന്ന് ഹൈക്കോടതി. ട്രാന്‍സ് ദമ്പതികളായ കോഴിക്കോട് സ്വദേശികള്‍ സഹദും സിയയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ട്രാന്‍സ് ദമ്പതികളുടെ മക്കള്‍ക്കുള്ള അപേക്ഷയില്‍ അച്ഛന്‍, അമ്മ കോളങ്ങള്‍ ഒഴിവാക്കണമെന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

2023 ഫെബ്രുവരിയിലാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. രാജ്യത്തെ ആദ്യ ട്രാന്‍ജെന്‍ഡര്‍ രക്ഷിതാക്കളാണ് ഈ ദമ്പതികള്‍. കോഴിക്കോട് കോര്‍പ്പറേഷനില്‍ കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യുകയും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് സിയ പാവല്‍ എന്നും അമ്മയുടെ പേര് സഹദ് എന്നും രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ അച്ഛന്റെയും അമ്മയുടേയും പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കരുതെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി അച്ഛന്‍, അമ്മ എന്നതിനു പകരം രക്ഷിതാക്കള്‍ എന്നു മാറ്റി പുതിയ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്.

Continue Reading

Trending