Connect with us

More

അമിത്ഷാക്ക് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല

Published

on

ആഭ്യന്തര മന്ത്രി അമിത്ഷാ ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറെ അപമാനിച്ചതില്‍ രാജ്യത്താകമാനം വന്‍ പ്രതിഷേധമാണ് അലയടിക്കുന്നത്. അംബേദ്കറെ അമിത് ഷാ അപമാനിച്ചതിനെതിരെ ഇന്നലെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം തിളച്ചുമറിഞ്ഞു. നീല വസ്ത്രങ്ങള്‍ ധരിച്ചാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്‍ ഇന്ത്യ സഖ്യം പ്രതിഷേധിച്ചത്. അമിത്ഷാ മാപ്പു പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ രാജ്യസഭാ എം.പി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയെയും ബി.ജെ.പി എം.പിമാര്‍ പിടിച്ചുതള്ളിയ സംഭവവുമുണ്ടായി. കോണ്‍ഗ്രസ് എം.പിമാര്‍ മാര്‍ച്ചുമായി മുന്നോട്ട് നിങ്ങുന്നതിനിടെ ബി.ജെ.പി എം.പിമാര്‍ ഇരുവരെയും പിടിച്ചുതള്ളുകയായിരുന്നു. ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കുന്നതിനായി ബി.ജെ.പി എം.പിമാര്‍ ഇന്നലെ രാവിലെ മുതല്‍ പാര്‍ലമെന്ററില്‍ പ്രതിഷേധം നടത്തുകയും പ്രതിപക്ഷത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയുമാണ്. പ്രതിപക്ഷ സമരത്തെ സഹിഷ്ണുതയോടെ കാണാന്‍ കഴിയാത്ത ഭരണകക്ഷി അംഗങ്ങള്‍ ഇല്ലാത്ത കഥകളുമായി രംഗത്തെത്തുന്നതാണ് പിന്നീട് കണ്ടത്. രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് വനിത എം.പി രാജ്യസഭയില്‍ പറഞ്ഞത് വന്‍ നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കി. രാഹുല്‍ അകാരണമായി തട്ടിക്കയറിയെന്നാണ് ഫാംഗ് നോന്‍ കൊന്യാക് പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്റേതെന്നും ഫാംഗ് നോന്‍ കൊന്യാക് പറഞ്ഞു. നാഗാലന്‍ഡില്‍ നിന്നുള്ള വനിതാ എം.പിയാണ് ഫാംഗ് നോന്‍ കൊന്യാക്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്നും എം.പിമാരെ കൈയേറ്റം ചെയ്തു വെന്നും മന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. അംബേദ്കര്‍ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ ബി.ജെ.പി വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ നടത്തിയ നാടകീയ സംഭവങ്ങളാണ് ഇതെല്ലാമെന്ന് വ്യക്തമാണ്. എന്തൊക്കെ തട്ടിപ്പ് നടത്തിയാലും അമിത്ഷാക്ക് ഉത്തരവാദിത്വത്തില്‍നിന്ന് ഓടിയൊളിക്കാനാവില്ല.

ഭാരതത്തിന്റെ മഹാനായ പുത്രന്‍ ഭരണഘടനാ ശില്‍പി ഡോ. ബാബാസാഹബ് അംബേദ്കര്‍ തന്റെ ജീവിതം രാജ്യത്തിനായി മാറ്റിവച്ച വ്യക്തിത്വമാണ്. പിന്നാക്ക വിഭാഗങ്ങളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പുരോഗതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു അംബേദ്കറുടേത്. സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവന് സാധാരണ ജീവിതം സാധ്യമാക്കുന്നതിനു അവസരങ്ങള്‍ സ്യഷ്ടിച്ച് പുരോഗതിയിലേക്ക് നയിക്കുക എന്നതായിരുന്നു അ ദ്ദേഹത്തിന്റെ ലക്ഷ്യം. ജാതീയതയിലൂടെ തൊട്ടുകൂടായ്മ കൊടികുത്തിവാണിരുന്ന ഇന്ത്യന്‍ സമൂഹത്തില്‍ വിവിധ ജാതികള്‍ക്കിടയില്‍ ബന്ധുത്വം പ്രഖ്യാപിച്ചുകൊണ്ടാണ് അംബേദ്കര്‍ സാഹോദര്യത്തിന്റെ പ്രായോഗിക രൂപം ഇന്ത്യന്‍ ജനതയെ പഠിപ്പിച്ചത്. കൊളോണിയല്‍ ശക്തികള്‍ ഇന്ത്യയിലെ തൊട്ടുകൂടായ്മയെയും ജാതി വ്യവസ്ഥയെയും ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തിയാണ് ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ചതെന്ന് അംബേദ്കര്‍ ഇന്ത്യന്‍ ജനതയെ ബോധ്യപ്പെടുത്തി. കേവല നിയമങ്ങള്‍ വഴി രാജ്യത്തെ ഒന്നിപ്പിക്കാന്‍ സാധിക്കില്ലെന്നും ബന്ധുത്വമെന്ന സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങള്‍ ജനഹ്യദയങ്ങളിലെ വേലിക്കെട്ടുകള്‍ തകര്‍ക്കുന്ന ആശയത്തിലൂടെ മാത്രമേ ഇന്ത്യയെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ സാധിക്കുവെന്ന് ഭരണഘടന അസംബ്ലിയില്‍ അംബേദ്കര്‍ വ്യക്തമാക്കി. എന്നാല്‍ അംബേദ്കര്‍ വളര്‍ത്തിയെടുത്ത ബന്ധുത്വ പ്രത്യയശാസ്ത്രത്തെ തകര്‍ത്ത് അവിടെ ഹിന്ദുത്വ പ്രതിലോമ ആശയങ്ങള്‍ കുടിയിരുത്തി ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് സംഘപരിവാര്‍ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സംഘ്പരിവാര്‍ ആശയങ്ങള്‍ പ്ര ചരിപ്പിക്കുന്നതില്‍ അംബേദ്കര്‍ ഉയര്‍ത്തിയ ആശയങ്ങള്‍ എന്നും തടസ്സമായിരുന്നു. അതുകൊണ്ടുതന്നെ അവസരം കിട്ടുമ്പോഴെല്ലാം അവര്‍ അംബേദ്കറെ മോശമായി ചിത്രീകരിക്കാനും ഇകഴ്ത്താനും ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായി തന്നെയാണ് അമിത്ഷാ വിവാദ പ്രസ്താവന നടത്തിയതും വിഭാഗീയത മുഖമുദ്രയാക്കിയവര്‍ക്ക് ജനങ്ങളെ ഒരുമിച്ചുനിര്‍ത്തുന്നതും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും കണ്ണിലെ കരടായിരിക്കും. അവരെ അവസരം കിട്ടുമ്പോഴൊക്കെ അപമാനിക്കുക തുടര്‍ന്നുകൊണ്ടേയിരിക്കും. അംബേദ്കറെ അപമാനി ച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടയില്‍തന്നെ വീണ്ടും അപമാനിക്കുന്ന നടപടിയുമായി ഇന്നലെ ബി.ജെ.പി രംഗത്തുവന്നത് ഇതിന്റെ ഭാഗമാണ്. പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ പിടിച്ച പ്ലക്കാര്‍ഡിലെ ബി.ആര്‍ അംബേദ്കറുടെ ചിത്രം എഡിറ്റുചെയ്ത് മാറ്റി പകരം ശതകോടിശ്വരന്‍ ജോര്‍ജ് സോറസിന്റെ ഫോട്ടോ ചേര്‍ത്തായിരുന്നു ബി.ജെ.പിയുടെ പരിഹാസം. അംബേദ്കറുടെ ഫോട്ടോ വികലമാക്കിയതിലൂടെ ഭരണഘടനാ ശില്‍പിയോട് തങ്ങള്‍ക്ക് ഒട്ടും ബഹുമാനമില്ലെന്ന് തെളിയിക്കുകയാണ് ബി.ജെ.പി ചെയ്തത്. ഭരണഘടനാ ശില്‍പിയെ അപമാനിച്ച അമിത്ഷാക്ക് മന്ത്രിയായി തുടരാന്‍ ഒരു അര്‍ഹതയുമില്ല

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം

Published

on

ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. ഒരു വയോധികന് ​ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു.

സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുർദ, നയാഗഞ്ച്, ജജ്രൂർ, ബലാസോർ, ഗഞ്ചം അടക്കമുള്ള ജില്ലകളിൽ റെഡ് അലേർട്ടായിരുന്നു നൽകിയിരുന്നത്. വയലിൽ ജോലി ചെയ്യുന്നതിനിടെ സമീപത്ത് തയ്യാറാക്കിയ താൽക്കാലിക ഷെഡിൽ കയറി നിന്നിരുന്നവ‍ർക്കും ഇടിമിന്നലേറ്റിട്ടുണ്ട്. മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

india

ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും

രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം

Published

on

അതിര്‍ത്തിയിലെ സംഘര്‍ഷം മൂലം നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം.

മറ്റ് ആരെക്കാളും കൂടുതല്‍ ഐപിഎല്‍ തുടരാന്‍ ആഗ്രഹിച്ചവര്‍ ആര്‍സിബിയും അവരുടെ ആരാധകരുമാവുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല. സ്വപ്നതുല്യമായ സീസണ്‍ പാതിയില്‍ നിലയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു ബെംഗളൂരുകാര്‍. 11 മത്സരങ്ങളില്‍ 16 പോയിന്റുള്ള ആര്‍സിബി ജയിച്ചാല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകും. മിന്നും ഫോമിന് ഇടവേളയും പരുക്കുകളും വിലങ്ങുതടിയാകുമോയെന്ന ആശങ്കയുണ്ട്. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയ ജോഷ് ഹേസല്‍വുഡ് തിരിച്ചുവന്നത് നല്‍കുന്ന സന്തോഷത്തിന് അതിരുകളില്ല.

നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജീവന്മരണപ്പോരാട്ടമാണ്. തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിപ്പിക്കാം. നിലവില്‍ 12 കളിയില്‍ 11 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ ജയപരാജയവും കൊല്‍ക്കത്തയുടെ കിരീടം കാക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായകമാണ്.

കൊല്‍ക്കത്തയില്‍ നടന്ന സീസണ്‍ ഓപ്പണറില്‍ ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. ജയം തുടരാന്‍ ബെംഗളൂരുവും കണക്ക് തീര്‍ക്കാന്‍ കൊല്‍ക്കത്തയും ഒരുമ്പെട്ടിറങ്ങുമ്പോള്‍ ബാറ്റര്‍മാരുടെ പറുദീസയായ ചിന്നസ്വാമിയില്‍ മത്സരം പൊടിപൊടിക്കുമെന്നാണ് കരുതുന്നത്.

Continue Reading

More

ഗസ്സയിൽ നിർത്താതെ ബോംബിട്ട് ഇസ്രായേൽ

സോഷ്യൽ മീഡിയയിൽ അവസാന സന്ദേശങ്ങളയച്ച് ഫലസ്തീനികൾ

Published

on

ഗസ്സ വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53,000 കവിയുമ്പോൾ മുനമ്പിൽ ആക്രമണം മുമ്പെങ്ങുമില്ലാത്ത വിധം ശക്തമാക്കി ഇസ്രായേൽ. നക്ബ ദിനമായ ഇന്നലെ മാത്രം ഗസ്സയിൽ കൊല്ലപ്പെട്ടത് 143 ലധികം പേരാണ്. ഇതോടൊപ്പം വെസ്റ്ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരുടെയും ഐഡിഎഫ് സൈനികരുടെയും ആക്രമണങ്ങൾ ഇടതടവില്ലാതെ തുടരുന്നുണ്ട്.

ഗസ്സയിൽ മൂന്ന് മാസമായി ഭക്ഷ്യവസ്‌തുക്കൾ അടക്കം അവശ്യസാധനങ്ങൾ ഇസ്രായേൽ ഉപരോധത്തെ തുടർന്ന് എത്താതിരിക്കുമ്പോഴാണ് ഇസ്രായേൽ അക്രമം വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Continue Reading

Trending