Connect with us

More

ആപ്പിള്‍ കൂപ്പുകുത്തുന്നു, വന്‍ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി

Published

on

 

ഇതുവരെ പുറത്തിറങ്ങിയ എല്ലാ മാക്, ഐഒഎസ്, ടിവിഒഎസ് ഉപകരണങ്ങളെയും മെല്‍റ്റ്ഡൗണ്‍ വന്‍ സുരക്ഷാ വീഴ്ചകള്‍ സംഭവിച്ചതായി കണ്ടെത്തല്‍. (meltdown), സ്‌പെക്ടര്‍ (scpetcre) എന്നീ പ്രശ്‌നങ്ങള്‍ സംഭവിച്ചിരുന്നതയാണ് ആപ്പിളിന്റെ ഏറ്റുപറച്ചില്‍. എന്നാല്‍ ഇതുമൂലമുണ്ടായേക്കാവുന്ന അപകടങ്ങളെ തൊട്ട് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നും കമ്പനി അറിയിച്ചു. മാക് ഒഎസ് 10.13.2, ഐഒഎസ് 11.2 എന്നീ പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ ചെയ്തിട്ടുള്ളവര്‍ പേടിക്കേണ്ടതില്ലെന്നും ആപ്പിള്‍ അവകാശപ്പെട്ടു.

എന്നാല്‍ ആപ്പിള്‍ ഉപകരണങ്ങളെ മാത്രമല്ല, മിക്കവാറും ഡെസ്‌ക്ടോപ്പുകളെയും ലാപ്‌ടോപ്പുകളെയും ഫോണുകളെയും ബാധിക്കാവുന്ന പ്രശ്‌നങ്ങളാണ് മെല്‍റ്റ്ഡൗണും സ്‌പെക്ടറും എന്നാണ് ഐ.ടി വിദഗ്ധരുണ്ടെ അഭിപ്രായം.

വെബ് ബ്രൗസറുകളിലേക്ക് അയയ്ക്കുന്ന കോഡുകളിലൂടെയാണ് മാക് കംപ്യൂട്ടറുകളും ഐഒഎസ് ഉപകരണങ്ങളും സ്‌പെക്ടര്‍ ആക്രമണത്തിനു വിധേയമാകുക. അതുകൊണ്ട്, അടുത്ത ദിവസങ്ങളില്‍ ബ്രൗസറായ സഫാരിക്കു വേണ്ടി ഒരു പാച്ച് അയയ്ക്കുമെന്നും ആപ്പിള്‍ അറിയിച്ചു. ഇതു കൂടാതെ, ഭേദിക്കപ്പെടാനുള്ള സാധ്യതകളെക്കുറിച്ചു കൂടുതല്‍ പഠിച്ച ശേഷം ഐഒഎസ്, മാക് ഒഎസ്, ടിവിഒഎസ് എന്നിവയെല്ലാം അപ്‌ഡേറ്റു ചെയ്യുമത്രേ. കമ്പനിയുടെ ആപ് സ്‌റ്റോറിലൂടെ മാത്രമേ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാവൂ എന്നും ആപ്പിള്‍ ഉപദേശിക്കുന്നു.

പ്രൊസസറുകളെ ബാധിക്കാവുന്ന ഹാര്‍ഡ് വെയര്‍ ബഗുകള്‍ ആണു പ്രശ്‌നക്കാരെന്നാണു കണ്ടെത്തല്‍. ഈ ബാഗുകളിലൂടെ നുഴഞ്ഞു കയറി ഏതു കമ്പ്യൂട്ടറിലുമുള്ള വിവരങ്ങള്‍ എടുക്കാം എന്നതാണ് പ്രധാനമായും ചൂണ്ടി കാണിക്കപ്പെടുന്ന അപകടം.

kerala

വി.എസിന് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

Published

on

ആലപ്പുഴ: അന്തരിച്ച മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് വിട നല്‍കി രാഷ്ട്രീയ കേരളം. മൂന്നുദിവസം നീണ്ടു നിന്ന ദുഃഖാചരണത്തിനൊടുവിലാണ് വിഎസിന്റെ മടക്കം.

വിലാപയാത്ര തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള 158 കിലോമീറ്റര്‍ താണ്ടാനെടുത്തത് 22 മണിക്കൂറാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങി മത സാമുദായിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ് വി.എസിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്.

തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ നിന്നാണ് ഇന്നലെ വിലാപയാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ വി.എസ് ജനിച്ചുവളര്‍ന്ന വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനം നടത്തി. പിന്നീട് രാഷ്ട്രീയ കര്‍മ മണ്ഡലമായിരുന്ന ആലപ്പുഴയുടെ തെരുവുകളിലൂടെ ജില്ലാ കമ്മിറ്റി ഓഫീസിലും റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമൊരുക്കി. ഔദ്യോഗിക ബഹുമതികളോടെ കേരളം വി.എസിന് വിടനല്‍കി.

Continue Reading

kerala

മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്

Published

on

കൊച്ചി: സിഎംആർഎൽ– എകസാലോജിക് ഇടപാടിൽ സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിയുടെ മകൾ  വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്. ബിജെപി നേതാവ് ഷോൺ ജോർജിന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. കമ്പനി നിയമപ്രകാരം മാത്രമാണ് എസ്എഫ്ഐഒ അന്വേഷണം നടത്തിയതെന്നും കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാൻ സിബിഐ, ഇഡി ഉൾപ്പെടെയുള്ള ഏജൻസികൾക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.

തുടർന്ന് എസ്എഫ്ഐഒ റിപ്പോർട്ടിൽ പേര് പരാമർശമുള്ളവരെക്കൂടി എതിർകക്ഷികളാക്കാൻ കോടതി നിർദേശിച്ചിരുന്നു. പിന്നാലെ ഹർജിയിൽ ഷോൺ ജോർജ് കക്ഷിചേർത്ത മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻ, സിഎംആർഎൽ ഉദ്യോഗസ്ഥർ, എക്സാലോജിക് സൊല്യൂഷൻസ് എന്നിവരുൾപ്പെടെയുള്ള 13 കക്ഷികൾക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ഹർജി ഒരു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും.

Continue Reading

kerala

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു

Published

on

ഷാര്‍ജയില്‍ മകള്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം സംസ്‌കരിച്ചു. വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. സഹോദരന്‍ വിനോദ് മണിയന്‍ ചിതയ്ക്ക് തീ കൊളുത്തി. കേരളപുരത്തെ വീട്ടില്‍ പൊതുദര്‍ശനം നടന്നിരുന്നു.

അതേസമയം, വിപഞ്ചികയുടെ ശരീരത്തില്‍ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍. ഇന്‍ക്വസ്റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു. വിദേശത്തുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.

പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന് വിപഞ്ചികയുടെ സഹോദരന്‍ വിനോദ് മണിയന്‍ പറഞ്ഞു. നിതീഷിനെ നാട്ടിലെത്തിച്ചു നിയമനടപടിക്ക് വിധേയനാക്കണം. അതിനായി സര്‍ക്കാരും കോണ്‍സിലേറ്റും ഇടപെടണം. മാനസിക പീഡനം ആണെങ്കിലും ആത്മഹത്യ ചെയ്തതിനാല്‍ ഷാര്‍ജയില്‍ നിയമ സാധുത ഇല്ല. പ്രശ്‌നങ്ങള്‍ താന്‍ തന്നെ തീര്‍ത്ത് കൊള്ളാം എന്ന് വിപഞ്ചിക പറഞ്ഞിരുന്നുവെന്നും ഒരു തവണ താന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ വിപഞ്ചികയെ നാട്ടില്‍ എത്തിച്ചതായിരുന്നു. നിതീഷ് വീണ്ടും ഒരു അവസരം ആവശ്യപ്പെട്ടപ്പോള്‍ വിപഞ്ചിക കൂടെ പോവുകയായിരുന്നുവെന്നും സഹോദരന്‍ വിനോദ് കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending