Connect with us

Culture

ബ്രസീല്‍, അര്‍ജന്റീന വിജയവഴിയില്‍

Published

on

ന്യൂജഴ്‌സി: ലോകകപ്പിനു ശേഷം ആദ്യമായി കളത്തിലിറങ്ങിയ ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലിനും അര്‍ജന്റീനക്കും ജയം. അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ആതിഥേയരെ നേരിട്ട ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചപ്പോള്‍ യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയ അര്‍ജന്റീന ലോസ് എയ്ഞ്ചല്‍സില്‍ 3-0 നാണ് ഗ്വാട്ടിമലയെ തകര്‍ത്തത്. ഉറുഗ്വേ, കൊളംബിയ, ഇക്വഡോര്‍ ടീമുകളും ജയം കണ്ടു. ലോകകപ്പില്‍ മികച്ച പ്രകടനവുമായി ആരാധകരുടെ മനം കവര്‍ന്ന ബ്രസീല്‍ കോച്ച് ടിറ്റേ, മികച്ച ടീമിനെ തന്നെയാണ് അമേരിക്കക്കെതിരെ അണിനിരത്തിയത്. കുറിയ പാസുകളും ഭാവനാസമ്പന്നമായ നീക്കങ്ങളുമായി ആക്രമിച്ചു കളിച്ച ബ്രസീല്‍ 11-ാം മിനുട്ടില്‍ റോബര്‍ട്ടോ ഫിര്‍മിനോയിലൂടെയാണ് അക്കൗണ്ട് തുറന്നത്. വലതുഭാഗത്തുനിന്ന് ഡഗ്ലസ് കോസ്റ്റ തൊടുത്ത ക്രോസ് ലിവര്‍പൂള്‍ താരം കൃത്യമായി കണക്ട് ചെയ്യുകയായിരുന്നു. 43-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ നെയ്മര്‍ ടീമിന്റെ രണ്ടാം ഗോളും നേടി. ബ്രസീലിന്റെ പെരുമക്കൊപ്പം നില്‍ക്കാനായില്ലെങ്കിലും ഡേവ് സറാചന്‍ പരിശീലിപ്പിക്കുന്ന അമേരിക്കയും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. പലപ്പോഴും ഗോളിന് തൊട്ടടുത്തെത്തിയ അവര്‍ക്ക് ദൗര്‍ഭാഗ്യവും പരിചയക്കുറവും തിരിച്ചടിയായി.

കഴിഞ്ഞ തലമുറയിലെ കളിക്കാരെ പൂര്‍ണമായും തഴഞ്ഞ് ടീമൊരുക്കിയ അര്‍ജന്റീന ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് ജയിച്ചത്. മത്സരത്തിലുടനീളം 11 കളിക്കാര്‍ക്ക് ദേശീയ ടീമില്‍ അരങ്ങേറാന്‍ കോച്ച് ലയണല്‍ സ്‌കലോനി അവസരം നല്‍കി. ഫിനിഷിങിലെ പോരായ്മ കാരണം മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ സ്‌കലോനിയുടെ സംഘം 27-ാം മിനുട്ടിലാണ് ആദ്യഗോളടിച്ചത്. എതിര്‍താരം ബോക്‌സില്‍ പന്ത് കൈകൊണ്ട് തൊട്ടതിനു ലഭിച്ച പെനാല്‍ട്ടി ഗോണ്‍സാലോ മാര്‍ട്ടിനസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 35-ാം മിനുട്ടില്‍ ജിയോവനി ലോ സെല്‍സോ ലീഡുയര്‍ത്തി.മുന്‍താരം ഡീഗോ സിമിയോണിയുടെ മകന്‍ ജിയോവനി സിമിയോണിയുടെ വകയായിരുന്നു മൂന്നാം ഗോള്‍. 44-ാം മിനുട്ടില്‍ നിരവധി പ്രതിരോധക്കാര്‍ക്കിടയിലൂടെ സിമിയോണി തൊടുത്ത ഹാഫ്‌വോളി ഗ്വാട്ടിമല കീപ്പര്‍ക്ക് അവസരം നല്‍കാതെ വലകുലുക്കി.

സൂപ്പര്‍താരം ലൂയിസ് സുവാരസ് ഇരട്ട ഗോളുമായി മിന്നിയപ്പോള്‍ ഒന്നിനെതിരെ നാലു ഗോളിനാണ് ഉറുഗ്വേ മെക്‌സിക്കോയെ തകര്‍ത്തുവിട്ടത്. 21-ാം മിനുട്ടില്‍ ഹോസ ഗിമനസ് ഉറുഗ്വേയെ മുന്നിലെത്തിച്ചെങ്കിലും 25-ാം മിനുട്ടില്‍ റൗള്‍ ഹിമനസിന്റെ പെനാല്‍ട്ടി ഗോളില്‍ മെക്‌സിക്കോ ഒപ്പമെത്തിയിരുന്നു. 32, 40 മിനുട്ടുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍. 59-ാം മിനുട്ടില്‍ ഗാസ്റ്റന്‍ പെരീറോയുടെ ഗോളിന് ബാര്‍സതാരം വഴിയൊരുക്കുകയും ചെയ്തു.

വെനിസ്വേലക്കെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് കൊളംബിയ ജയം പിടിച്ചെടുത്തത്. ഡ്രാവിന്‍ മാച്ചിസ് വെനിസ്വേലയെ 4-ാം മിനുട്ടില്‍ തന്നെ മുന്നിലെത്തിച്ചെങ്കിലും 55-ാം മിനുട്ടില്‍ കാര്‍ലോസ് ബാക്കയുടെ അസിസ്റ്റില്‍ റഡമല്‍ ഫാല്‍ക്കാവോ ഗോള്‍ മടക്കി. 90-ാം മിനുട്ടില്‍ യിമ്മി കാരയാണ് വിജയഗോള്‍ നേടിയത്. എന്നര്‍ വലന്‍സിയ, റെനറ്റോ ഇബാറ എന്നിവരുടെ ഗോളില്‍ ഇക്വഡോര്‍ ജമൈക്കയെ തോല്‍പ്പിച്ചു.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending