Connect with us

Video Stories

ട്രംപ്-കിം കൂടിക്കാഴ്ച ‘ഉപാധി’ തടസ്സം സൃഷ്ടിക്കുന്നു

Published

on

 

ലോകം പ്രതീക്ഷാപൂര്‍വം ഉറ്റുനോക്കുന്ന അമേരിക്ക-ഉത്തര കൊറിയ ചര്‍ച്ചക്കുള്ള സാധ്യത അകലുകയാണ്. ‘നിരുപാധിക ചര്‍ച്ച’ എന്ന നിലയില്‍ മെയ് മാസം ഡോണാള്‍ഡ് ട്രംപും കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്ന പ്രതീക്ഷ അമേരിക്ക ഉപാധി മുന്നോട്ടുവെച്ചതോടെ തകരുമെന്ന അവസ്ഥയില്‍. ആണവ പ്രശ്‌നത്തില്‍ യുദ്ധത്തിന്റെ സമീപം എത്തിനില്‍ക്കവെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചത്. ദക്ഷിണ കൊറിയയിലെ പ്യോങ് ചാങ്ങില്‍ ശീതകാല ഒളിംപ്ക്‌സില്‍ ഉത്തരകൊറിയന്‍ ടീം എത്തുകയും ഭരണാധികാരിയുടെ സഹോദരി കിംയോ ജുങ്ങിന്റെ നേതൃത്വത്തില്‍ പ്രതിനിധിസംഘം ദക്ഷിണ കൊറിയന്‍ ഭരണ നേതൃത്വവുമായി ചര്‍ച്ച നടത്തുകയും ചെയ്തതോടെയാണ് മഞ്ഞുരികയത്. ഈ സാഹചര്യത്തെ ആശ്വാസത്തോടെയാണ് ലോകം കണ്ടത്. ഇരു കൊറിയകളും ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുവാനും ഈ അവസരം ഉപയോഗിച്ചു.
ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂണ്‍ ജായ് അമേരിക്കയുമായി അടുത്തബന്ധം പുലര്‍ത്തിയാണ് ട്രംപ്-കിം കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത്. ഏഷ്യന്‍ സമാധാനത്തിന് താല്‍പര്യം പ്രകടിപ്പിച്ച എല്ലാ രാജ്യങ്ങളും ആഗ്രഹിക്കുന്നതാണ് ട്രംപ്-കിം കൂടിക്കാഴ്ച! ഇത്തരമൊരു ചര്‍ച്ചക്ക് വൈറ്റ് ഹൗസ് സന്നദ്ധത പ്രകടിപ്പിച്ചു എങ്കിലും പിന്നീട് ആണ് ഉപാധി മുന്നോട്ടുവെക്കുന്നത്.
കൂടിക്കാഴ്ചക്ക് മുമ്പ് തന്നെ ഉപാധികള്‍ അംഗീകരിക്കണമെന്നാണ് വൈറ്റ് ഹൗസിന്റെ കര്‍ക്കശ നിലപാട്! ആണവ നിരായുധീകരണം, പരീക്ഷണം എന്നിവയൊക്കെ അവസാനിപ്പിക്കണമെന്നാണ് പ്രധാന ഉപാധി. ഉപരോധത്തില്‍ ഇളവ് നല്‍കുകയാകട്ടെ പൂര്‍ണ കരാറിന് ശേഷവും. യു.എന്‍. ഉപരോധം മൂലം പ്രതിസന്ധിയിലായതാണ് ഉത്തര കൊറിയ വീമ്പു പറച്ചില്‍ നിര്‍ത്തി സമാധാന ചര്‍ച്ചക്ക് സന്നദ്ധമാകാന്‍ കാരണം എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അമേരിക്കയുടെ മലക്കം മറിച്ചില്‍! ഭൂഖണ്‌ഡേതര മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് 2017-ലാണ് ഉത്തര കൊറിയക്കെതിരെ യു.എന്‍. ഉപരോധം ഏര്‍പ്പെടുത്തിയത്.
ഉത്തര കൊറിയയില്‍ നിന്നുള്ള കയറ്റിറക്കുമതി ഉപരോധം മൂലം നാമമാത്രം. ഇത്തരം പ്രതിസന്ധിയെ അവഗണിച്ചുകൊണ്ടായിരുന്നു കിമ്മിന്റെ നീക്കം. അമേരിക്കക്ക് മുന്നില്‍ രാജ്യതാല്‍പര്യം ബലി കഴിക്കാന്‍ തയാറില്ലെന്ന് ഉറച്ച നിലപാട് സ്വീകരിച്ച കിം ധൃതിപിടിച്ച് ട്രംപുമായി സമാധാന ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചതില്‍ ദുരൂഹതയുണ്ടത്രെ! അമേരിക്കയിലും ട്രംപ്-കിം ഉച്ചകോടിക്കെതിരെ വിമര്‍ശനം ഉയരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്റണ്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തി. ‘അപകടം മനസ്സിലാക്കാതെയാണ് ചര്‍ച്ചക്ക് പോകുന്നത്. ട്രംപ് ടീമില്‍ വിദഗ്ദ്ധരായ നയതന്ത്രജ്ഞരില്ലെന്ന് പ്രത്യേകം ചൂണ്ടിക്കാണിക്കട്ടെ’ ഇതായിരുന്നു ഹിലരിയുടെ പ്രതികരണം. ‘റിയാലിറ്റിഷോ പോലെ അത്ര എളുപ്പമല്ല കാര്യങ്ങള്‍. അമേരിക്കയ്ക്കു ഭീഷണിയായ ഇരുപത് ആണവായുധം കൈവശമുള്ള നേതാവിനോടാണ് കൂടിക്കാഴ്ച’ എന്ന് ഓര്‍മ്മപ്പെടുത്തുകയാണ്’- യു.എന്നിലെ മുന്‍ അമേരിക്കന്‍ അംബാസഡര്‍ റിച്ചാര്‍ഡ്‌സണിന്റെ മുന്നറിയിപ്പ് ഭരണകൂടത്തിന് അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ജപ്പാന്‍ ഒരു പിടികൂടി കടന്നാണ് ട്രംപ് ഭരണകൂടത്തെ ഓര്‍മ്മപ്പെടുത്തുന്നത്. ‘ഉത്തര കൊറിയ അവരുടെ ആണവ പദ്ധതി ഉപേക്ഷിക്കണം, എന്നിട്ടാകാം കൂടിക്കാഴ്ച’ ജപ്പാന്‍ പ്രതിരോധ മന്ത്രി ഇത് സുനോരിയുടെ നിലപാട്. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വര്‍ധിച്ചതോടെയാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാടില്‍ മാറ്റം വന്നത്.
ഭീഷണിയും താക്കീതും വിരട്ടലും കൊണ്ട് ഉത്തര കൊറിയയെ വരുതിയില്‍ നിര്‍ത്താമെന്നത് വ്യാമോഹം മാത്രം. അമേരിക്ക മുഴുവന്‍ പരിധിയില്‍ വരുന്ന മിസൈല്‍ ഉത്തരകൊറിയയുടെ വശമുണ്ട്. അമേരിക്കയില്‍ നിന്ന് ഏത് ആക്രമണത്തെ തിരിച്ചടിക്കുക ആണവായുധത്തോടെയായിരിക്കുമെന്ന് കിം ഭീഷണിപ്പെടുത്തിയത് ജനുവരി ആദ്യമാണ്. ‘വലുതും കരുത്തുറ്റതുമായ ആണവായുധങ്ങളുടെ ബട്ടന്‍ തന്റെ മേശപ്പുറത്തുണ്ടെ’ന്ന് ട്രംപ് തിരിച്ചടിച്ചു. ഇതിലിടക്ക്, മോശമായ പദപ്രയോഗം ഇരുപക്ഷത്ത് നിന്നും കേള്‍ക്കാനിട വന്നു. യു.എന്‍. ഉപരോധത്തെ തുടര്‍ന്ന് മതിയായ ഭക്ഷണവും മരുന്നും ലഭ്യമാകാതെ 60,000 കുട്ടികള്‍ പട്ടിണിയിലാണെന്ന് യുനിസെഫ് വ്യക്തമാക്കിയത് ലോകത്തെ നടുക്കി. രണ്ട് വര്‍ഷത്തിനകം അഞ്ച് തവണ ആണവ പരീക്ഷണം നടത്തുവാന്‍ കരുത്ത് പ്രകടിപ്പിച്ച ഉത്തര കൊറിയക്ക് പക്ഷേ, രണ്ടര കോടി വരുന്ന ജനങ്ങളുടെ പട്ടിണിയകറ്റാന്‍ പോംവഴി കാണാനായില്ല. ആണവ പരീക്ഷണത്തില്‍ നിന്ന് ഉത്തരകൊറിയയെ പിന്തിരിപ്പിക്കാന്‍ മറ്റൊരു കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനക്ക് മേല്‍ അമേരിക്ക കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെങ്കിലും വിഫലമായി. അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ യുദ്ധ കപ്പലുകള്‍ കൊറിയന്‍ തീരത്ത് ‘അഭ്യാസം’ നടത്തിയായിരുന്നു മറ്റൊരു ഭീഷണി. ഒരു ഘട്ടത്തില്‍ ‘മൂന്നാം ലോക’ മഹായുദ്ധ ഭീഷണിയിലേക്ക് വരെ കൊറിയന്‍ സംഘര്‍ഷം വഴി മാറുമോ എന്ന ആശങ്ക വ്യാപകമായി.
രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് വന്‍ശക്തികള്‍ കൊറികള്‍ (അര്‍ദ്ധദ്വീപ്) രാഷ്ട്രം വിഭജിക്കുകയായിരുന്നു. ഉത്തര ഭാഗം സോവ്യറ്റ് യൂണിയന്റെ നിയന്ത്രണത്തില്‍ വന്നു. പിന്നീട് ഉത്തരകൊറിയ എന്ന കമ്മ്യൂണിസറ്റ് രാഷ്ട്രം ചൈനയുടെ പക്ഷത്ത് നിന്നു. 1904 മുതല്‍ കൊറിയയെ കീഴടക്കാന്‍ റഷ്യയും ജപ്പാനും ശ്രമം നടത്തിയിരുന്നതാണ്. അവസാനം വരെ കൊറിയന്‍ ചക്രവര്‍ത്തി സണ്‍ ജോംഗ് ഇവരെ തടഞ്ഞുനിര്‍ത്തി. പിന്നീട് വിഭജനാനന്തരം 1950ല്‍ ദക്ഷിണ കൊറിയ ഉത്തര കൊറിയയെ അക്രമിച്ച് കീഴടക്കാന്‍ നടത്തിയ ശ്രമം മൂന്നു വര്‍ഷം നീണ്ട യുദ്ധത്തിലാണ് കലാശിച്ചത്. 1953 ജൂലായ് മാസം യുദ്ധം അവസാനിക്കുമ്പോള്‍ 2.5 മില്യണ്‍ ആളുകള്‍ കൊല്ലപ്പെട്ടു. കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ ആദ്യം കിം ഇല്‍ സൂങ്, തുടര്‍ന്ന് മകന്‍ കിം ജോം ഇല്ലും ഇപ്പോള്‍ പൗത്രന്‍ കിം ജോംഗ് ഉന്നുമാണ് ഏകാധിപതികളായി വാഴുന്നത്. ഉത്തര കൊറിയയോടൊപ്പം ഇപ്പോള്‍ ചൈനയും പഴയ കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ റഷ്യയുമുണ്ട്. ദക്ഷിണ കൊറിയ എല്ലാ സഹായത്തിനും ആശ്രയിക്കുന്നത് അമേരിക്കയെ. ദക്ഷിണയെ ആയുധമണിയിച്ച് നിര്‍ത്തുന്നതില്‍ അമേരിക്കയ്ക്ക് വലിയ താല്‍പര്യമുണ്ട്. മേഖലയിലാകെ അമേരിക്കയുടെ സൈനിക താവളങ്ങള്‍. ആണവ നിരായുധീകരണം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ അമേരിക്കയ്ക്ക് സാധിക്കില്ല. വടക്ക് കിഴക്കന്‍ ഏഷ്യയിലെ സൈനിക താവളങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുന്ന അവസ്ഥ അവര്‍ക്ക് ചിന്തിക്കാനാവില്ല. ഈ കേന്ദ്രങ്ങളില്‍ ആണവായുധങ്ങളുണ്ട്. ഒരു ലക്ഷത്തോളം സൈനികരും. ഇവയൊക്കെ അവസാനിപ്പിച്ച് ഉത്തര കൊറിയയുമായി കരാറില്‍ ഏര്‍പ്പെടാന്‍ അവര്‍ തയാറാകില്ല. ഉത്തര കൊറിയയില്‍ നിന്നുള്ള ആണവ ഭീഷണി പൂര്‍ണമായി അവസാനിപ്പിക്കുക ഇതാണ് അമേരിക്കയുടെ ഏക അജണ്ട.
ട്രംപ്-കിം ഉച്ചകോടി ഈ പശ്ചാത്തലത്തില്‍ മെയ് മാസം തന്നെ നടക്കുമെന്ന പ്രതീക്ഷയില്ല.
ആണവായുധ നിര്‍മാര്‍ജ്ജനവും നിരായുധീകരണവും ഏകപക്ഷീയമാകരുത്. വന്‍ശക്തികള്‍ക്ക് മാത്രം അവ കൈവശം വെക്കാം എന്ന അലിഖിത നിയമം പൊളിച്ചെഴുതണം. ആണവ നിര്‍വ്യാപന കരാറില്‍ മൂന്നാം ലോക രാജ്യങ്ങളെ ഒപ്പ് വെയ്പ്പിക്കുന്നതില്‍ കാര്യമില്ല. ആണവായുധം കൈവശമുള്ള വന്‍ശക്തികള്‍ ഉള്‍പ്പെടെ ആണവ നിര്‍മ്മാര്‍ജ്ജനത്തിന് തയാറാകണം. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്ന അമേരിക്കയെ എങ്ങനെ ഉത്തര കൊറിയന്‍ ഭരണകൂടവും ജനതയും വിശ്വസിക്കും.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending