Connect with us

Video Stories

തോക്കിനെതിരെ തെരുവിലിറങ്ങി അമേരിക്കന്‍ കൗമാരം

Published

on

 

അമേരിക്കന്‍ കൗമാരം ഒന്നടങ്കം തെരുവിലിറങ്ങിയപ്പോള്‍ ‘നീറോ ചക്രവര്‍ത്തി’യെ പോലെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മൗനവ്രതത്തിലായത് ഏവരേയും അത്ഭുതപ്പെടുത്തി. ഏതാനും ദശാബ്ദങ്ങള്‍ക്കിടയില്‍ അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ റാലി തോക്ക് നിയന്ത്രണം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ സ്വന്തക്കാരായ ആയുധ ലോബിയുടെ തടവറയിലാണ് ട്രംപും സഹകാരികളും. കഴിഞ്ഞ ദിവസം വാഷിങ്ടണിലെ പെന്‍സില്‍വാനിയ അവന്യൂവില്‍ കൗമാരക്കാരും സ്ത്രീകളുമടക്കം ലക്ഷങ്ങള്‍ അണിനിരന്ന റാലിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അമേരിക്കയിലെ മറ്റ് നഗരങ്ങളിലും ലോകമെമ്പാടും നടന്ന വന്‍പ്രതിഷേധ പ്രകടനങ്ങള്‍ ശുഭസൂചനയാണ്.
#ോറിഡ പാര്‍ക്ക് ലാന്റിലെ സ്‌കൂളില്‍ കഴിഞ്ഞ മാസം കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും രക്ഷപ്പെട്ടവരും നേതൃത്വം നല്‍കിയ ‘മാര്‍ച്ച് ഫോര്‍ ഔവര്‍ ലൈവ്‌സ്’ എന്നറിയപ്പെട്ട റാലി അമേരിക്കന്‍ ഭരണകൂടത്തെയും ഭരണ-പ്രതിപക്ഷ രാഷ്ട്രീയത്തെയും ഒരുപോലെ അമ്പരപ്പിച്ചു. ‘ഒന്നുകില്‍ ജനങ്ങള്‍ക്കൊപ്പം കടമ നിറവേറ്റുക അല്ലെങ്കില്‍ ഇറങ്ങിപ്പോകൂ’ എന്ന മുദ്രാവാക്യം ട്രംപ് ഭരണകൂടത്തിനുള്ള താക്കീതാണ്. കൂട്ടക്കുരുതിയില്‍ നിന്ന് രക്ഷപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എമ്മാ ഗോണ്‍ സാല്‍വസ് വിളിച്ച മുദ്രാവാക്യം പ്രകടനക്കാര്‍ ഏറ്റു ചൊല്ലുമ്പോള്‍ അവര്‍ക്ക് നിശ്ചയദാര്‍ഢ്യമുണ്ട്. ‘തോക്കുകള്‍ ആര്‍ക്കും എവിടെ നിന്നും വാങ്ങാം’ എന്ന അമേരിക്കയിലെ അവസ്ഥ അവസാനിപ്പിക്കാന്‍ അവര്‍ പോരാട്ടം തുടരും. ‘കുട്ടികളെയാണ് സംരക്ഷിക്കേണ്ടത് തോക്കുകളെയല്ല’ എന്ന് ആക്രോശിച്ചത് ഭരണ-പ്രതിപക്ഷത്തോടാണ്. റിപ്പബ്ലിക്കന്‍മാരും ഡമോക്രാറ്റുകളും മാറിമാറി അധികാരത്തില്‍ വരുമ്പോഴും തോക്കു നിയന്ത്രണം കര്‍ശനമാക്കാന്‍ കഴിയാത്തവിധം ശക്തമാണ് ആയുധലോബിയുടെ രാഷ്ട്രീയ സ്വാധീനം. പ്രതിവര്‍ഷം മുവായിരം ‘തോക്ക് മരണം’ സംഭവിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 10,000 ലധികം മരണം സംഭവിച്ചു. 2016ല്‍ സംഖ്യ 11,000. 1968 മുതല്‍ 2011 വരെ തോക്ക് ഉപയോഗിച്ച് 1.4 മില്യണ്‍ മരണം. 2013ല്‍ മാത്രം തോക്ക് ഉപയോഗിച്ച് ആത്മഹത്യ ഉള്‍പ്പെടെ 13,286 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയുണ്ടായി. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ അനശ്വര നേതാവ് മാര്‍ട്ടിങ് ലുതര്‍ കിങിന്റെ പൗത്രി യോലാന്‍ഡ റിനി കിങിന്റെ പ്രസംഗം പെന്‍സിന്‍ വാനിയ റാലിയില്‍ ആവേശം സൃഷ്ടിക്കുന്നതായി. ‘തോക്കില്ലാത്ത ലോകം’ റിനി കിങിന്റെ ആഹ്വാനം നടക്കാന്‍ പോകുന്നില്ലെങ്കിലും കൗമാര അമേരിക്കയുടെ സ്വപ്‌നമാണെന്ന് കരഘോഷം വ്യക്തമാക്കുന്നു. അമേരിക്കയിലും പുറത്തും ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക്, ഷിക്കാഗോ, ലോസ് ആഞ്ചലസ് എന്നിവിടങ്ങൡലും ആയിരത്തോളം ചെറു റാലികളും രൂപപ്പെട്ടു. ഇതിന് പുറമെ ലണ്ടന്‍, പാരീസ്, ടോക്കിയോ സിഡ്‌നി, ജനീവ, ബെര്‍ലിന്‍ തുടങ്ങിയ ലോക നഗരങ്ങളിലും ഐക്യദാര്‍ഡ്യ പ്രകടനം നടക്കുകയുണ്ടായി. അമേരിക്കന്‍ തെരുവുകളില്‍ പ്രതിഷേധം ജ്വലിച്ചുയരുമ്പോള്‍ ട്രംപിന്റെ മൗനം കടുത്ത വിമര്‍ശനത്തിന് കാരണമായി. ഒക്‌ടോബറില്‍ ലോസ്‌വേഗാസില്‍ സ്റ്റീഫന്‍ പഡോക്ക് എന്ന അക്രമി വെടിവെപ്പിലൂടെ 58 പേരെ കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം തോക്ക് നിയന്ത്രണം കര്‍ശനമാക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ആവശ്യപ്പെടുന്നതിനിടെ പ്രസിഡന്റ് ട്രംപ് നടത്തിയ പരാമര്‍ശം വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തി. ‘അധ്യാപകര്‍ക്ക് തോക്ക് നല്‍കിയാല്‍ വെടിവെപ്പ് തടയാനാകു’മെന്നായിരുന്നു ട്രംപിന്റെ കണ്ടുപിടുത്തം.
അമേരിക്കക്കാരില്‍ മഹാഭൂരിപക്ഷവും തോക്ക് സ്വന്തമാക്കിയവരാണ്. സ്വന്തം രക്ഷക്ക് തോക്ക് ആവശ്യമാണെന്ന് വിശ്വസിക്കുന്നവരേക്കാള്‍ നിയന്ത്രണം കര്‍ശനമാക്കണമെന്ന അഭിപ്രായത്തിനാണ് എന്‍.ബി.സി ന്യൂസിനെ സര്‍വേ ഫലം (58 ശതമാനം). നൂറ് ഡോളര്‍ നല്‍കിയാല്‍ ആര്‍ക്കും വിപണിയില്‍ നിന്ന് തോക്ക് വാങ്ങാം. സെമി ഓട്ടോമാറ്റിക് തോക്കില്‍ നിന്ന് മിനുട്ടില്‍ നൂറുക്കണക്ക് വെടിയുതിര്‍ക്കാന്‍ കഴിയും. കൂട്ടക്കുരുതിക്ക് സെമി ഓട്ടോമാറ്റിക് തോക്ക് ആണ് ഉപയോഗിച്ചു കാണുന്നത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തോക്ക് സ്വന്തമാക്കിയവര്‍ യമന്‍കാരാണ്. 55 ശതമാനം. ആഭ്യന്തര യുദ്ധത്തിന്റെ രൂക്ഷതയാണ് കാരണമായി ചൂണ്ടിക്കാണിക്കാമെങ്കില്‍ സ്വിസ് (45) ഫിന്‍ലാന്റ് (45), സൈപ്രസ് (35), ഇറാഖ് (34), ഉറുഗ്വേ (32), കാനഡ (31), ആസ്‌ട്രേലിയ (30) എന്നിങ്ങനെയാണ് സ്ഥിതിവിവര കണക്ക്. 1991ന് ശേഷം അമേരിക്കയില്‍ തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കുരുതി വര്‍ധിച്ചു. 1991ല്‍ ടെക്‌സാസ് കിലിന്‍ (23), 2007ല്‍ വെര്‍ജിന (32), 2016ല്‍ #ോറിഡ ഒറിന്‍ഡോ (49), 2017ല്‍ ടെക്‌സാസ് സതര്‍ലാന്റ് (26), ലാസ് വിഗാഫ് (58), 2018ല്‍ പാര്‍ക്ക്‌ലാന്റ് (17) എന്നിങ്ങനെ കൂട്ടക്കുരുതി നടന്നതായി അമേരിക്കന്‍ ജര്‍ണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് വെളിപ്പെടുത്തി. ജീവിത പങ്കാളിയില്‍ നിന്ന് ഓരോ 16 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ ഒരാള്‍ കൊല്ലപ്പെടുന്നതായി അസോസിയേറ്റ് പ്രസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ആത്മഹത്യയും തോക്ക് ഉപയോഗിച്ച് തന്നെ. ഇവരില്‍ മധ്യവയസ്‌കര്‍ 80 ശതമാനമാണ്. 2016ല്‍ ഇത്തരം 2553 മരണം നടന്നു. വിചിത്രമായി കാണാവുന്നത് കൂട്ടക്കുരുതിയില്‍ മൂന്നില്‍ രണ്ടും ഇരയായത് കറുത്ത വര്‍ഗക്കാരാണത്രെ.
വാഷിങ്ടണ്‍ പോസ്റ്റ്, 2013 സെപ്തംബറില്‍ ന്യൂ ടൗണ്‍ വെടിവെപ്പിന് ശേഷം നടത്തിയ സര്‍വേയില്‍ 58 ശതമാനവും നിയന്ത്രണം കര്‍ശനമാക്കണമെന്ന് അഭിപ്രായപ്പെടുന്നവരാണ്. 29 ശതമാനം മാറ്റം വേണ്ടെന്ന് അഭിപ്രായക്കാരും. സെമി ഓട്ടോമാറ്റിക്ക് തോക്ക് വില്‍പനയില്‍ കടുത്ത നിയന്ത്രണം വേണമെന്ന് 40 ശമതാനം നിഷ്‌കര്‍ഷിക്കുന്നുണ്ട്. അമേരിക്കന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് ആയുധ കമ്പനികളും കോര്‍പറേറ്റുകളുമാണ്. തോക്ക് നിയന്ത്രണത്തിന് ബറാക്ക് ഒബാമ ശ്രമം നടത്തിയപ്പോള്‍ കൈപൊള്ളി. നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്‍ (എന്‍.ആര്‍.എ) വന്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും കര്‍ശന നിയന്ത്രണത്തിന് മുറവിളി കൂട്ടുമ്പോള്‍ നിസ്സഹായരായി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണത്രെ അമേരിക്കയിലെ രാഷ്ട്രീയ നേതൃത്വം. ഇത്തരം കുത്തക കമ്പനികളില്‍ വലിയ സ്ഥാനം വഹിച്ചവര്‍ പലപ്പോഴും ഭരണ നേതൃത്വത്തിലെത്തുക പതിവാണ്. 146 വര്‍ഷത്തെ ചരിത്രമുണ്ട്, തോക്ക് നിയന്ത്രണത്തിനായുള്ള പ്രതിഷേധ സമരങ്ങള്‍ക്ക്. എന്നാല്‍ ഇപ്പോഴത്തെ നീക്കം നിസ്സാരമല്ല. വീഥികള്‍ നിറഞ്ഞ് ഒഴുകുന്ന കൗമാരക്കാര്‍ ഭാവി അമേരിക്കയില്‍ നിര്‍ണായക ശക്തിയാണ്. അവരെ കണ്ടില്ലെന്ന് നടിക്കാന്‍ റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് നേതൃത്വത്തിനോ, പ്രസിഡണ്ട് ട്രംപിനോ അധികനാള്‍ കഴിയില്ല.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending