Culture
സീതിസാഹിബ്: കാഴ്ചപ്പാടുകളും വ്യക്തി വൈശിഷ്ട്യങ്ങളും
കേരള നവോത്ഥാന ശില്‍പി പാരമ്പര്യത്തിലെ മുറിയാത്ത കണ്ണിയായ കെ.എം സീതിസാഹിബ് മരണമടഞ്ഞിട്ട് ഇന്ന് 56 വര്‍ഷം തികയുന്നു. സീതിസാഹിബിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും ഒരു കാലഘട്ടത്തിന്റെ ദേശീയ പ്രാദേശിക ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. ആദ്യ കാലഘട്ടത്തില്‍ സീതിസാഹിബ് നേരില്‍ കണ്ടതും അറിഞ്ഞതുമായ ചരിത്ര വസ്തുതകളാണ്, മൗലിക ആദര്‍ശങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണത്തെയും ലക്ഷ്യത്തെയും കരുപ്പിടിപ്പിക്കാന്‍ പ്രേരകമായത്.
മുസ്‌ലിം വര്‍ഗീയതയെന്ന ആരോപണം സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പും ശേഷവും ശക്തമായി മുസ്‌ലിംലീഗിന് എതിരായി ഉന്നയിച്ചപ്പോഴൊക്കെ നിയമസഭക്ക് അകത്തും പുറത്തും സീതിസാഹിബ് പ്രതിരോധിച്ചത് മതം മുസ്‌ലിംകള്‍ക്ക് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ആ സംസ്‌കാരത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയമാണ് ലീഗിനെന്നുമാണ്. മനുഷ്യന്റെ സ്വഭാവത്തെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം സംസ്‌കാരമാണെന്ന് തിരിച്ചറിഞ്ഞ സീതിസാഹിബ് അത് അടിയറ വെക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തത്. അദ്ദേഹത്തിന്റെ സാമൂഹ്യ സാമുദായിക വീക്ഷണങ്ങള്‍ രാജ്യാഭിവൃദ്ധി ലാക്കാക്കിയുള്ള മതേതര ദേശീയതയില്‍ ഊന്നിയുള്ളതായിരുന്നു. സ്വഭാവത്തിലെ വൈശിഷ്ട്യങ്ങളില്‍ ധൈഷണികതയും ബുദ്ധിയും സ്ഥൈര്യവും കാരുണ്യവും ഔദാര്യവും ലാളിത്യവും മുന്നിട്ടുനിന്നു.
1920കളില്‍ കോണ്‍ഗ്രസ് ആദര്‍ശത്തില്‍ അടിയുറച്ചു വിശ്വസിച്ച സീതിസാഹിബ് ഗാന്ധിജിയും മൗലാനാ മുഹമ്മദലിയും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ കാഴ്ചപ്പാടില്‍ വളരെ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിച്ചിരുന്നു. ഒരു ഘട്ടത്തില്‍ മലബാര്‍ കലാപത്തില്‍ മുസ്‌ലിംകളുടെ നിലപാടിനെ ഗാന്ധിജി വിമര്‍ശിച്ചിരുന്നുവെങ്കില്‍ പോലും അദ്ദേഹത്തിന്റെ ദേശീയ വീക്ഷണങ്ങളെ സീതിസാഹിബ് ഉള്‍ക്കൊണ്ടിരുന്നു.
രാജ്യനന്മക്ക് ഉതകുന്ന എല്ലാ നടപടികളെയും പിന്തുണച്ചുകൊണ്ട് സാമൂഹ്യ തിന്മക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരായി കൊച്ചി നിയമസഭയില്‍ പോരാടിയ സീതിസാഹിബിന്റെ പ്രസക്തി ഇന്നും നിലനില്‍ക്കുന്നു. സൗജന്യ നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസത്തിന് സ്വന്തം സമുദായത്തിലെ കണക്കുകള്‍ ഉദ്ധരിച്ചു ആവശ്യപ്പെടുക മാത്രമല്ല അത് സാര്‍വത്രികമാക്കുന്നതിന് പ്രേരണയാകട്ടെയെന്ന് കാര്യകാരണസഹിതം അദ്ദേഹം വാദിച്ചു. ആ നിലപാടിനുള്ള അംഗീകാരമായിരുന്നു 70 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള 2002ലെ ഇന്ത്യന്‍ ഭരണഘടനയിലെ 21 എ, 45 വകുപ്പുകളില്‍ കൊണ്ടുവന്നിട്ടുള്ള ഭേദഗതിയും തുടര്‍ന്ന് 2010 ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വന്ന 2009ലെ വിദ്യാഭ്യാസ അവകാശ നിയമവും. മത ധാര്‍മിക വിദ്യാഭ്യാസം, ശിശുപരിപാലനം തുടങ്ങിയവ സിലബസില്‍ ഉള്‍പ്പെടുത്താനും അതുവഴി പുതിയ തലമുറയെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ നിന്നും അകറ്റി അവരില്‍ സമുദായ സൗഹാര്‍ദം ഉറപ്പിക്കാനും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അധഃകൃതര്‍ക്കും പിന്നാക്ക സമുദായക്കാര്‍ക്കും നിഷിദ്ധമാക്കിയ സാമൂഹ്യനീതി വീണ്ടെടുക്കാന്‍ ശക്തമായി മുന്നിട്ടിറങ്ങി. സര്‍ക്കാര്‍ സംഭരണികളും കിണറുകളും ഹോസ്റ്റലുകളും റോഡുകളുമെല്ലാം എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുറന്നുകൊടുത്തു സാമൂഹ്യനീതി ഉറപ്പാക്കാനും അവരുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കാനും സീതിസാഹിബ് ചെയ്ത പ്രസംഗങ്ങള്‍ എന്നും തിളങ്ങിനില്‍ക്കുന്നു.
കൊച്ചി നിയമസഭയിലെ മറ്റു പ്രസംഗങ്ങളിലൂടെ കടന്നുപോയാല്‍ മദ്യപാനത്തിനും തീണ്ടലിനും സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരായ സീതിസാഹിബിന്റെ ശക്തമായ നിലപാടുകള്‍ മനസ്സിലാക്കാം. ബജറ്റ് ചര്‍ച്ചയിലെല്ലാം ഓരോ വകുപ്പിലുമുള്ള നേട്ടങ്ങളും കോട്ടങ്ങളും വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. പിന്നാക്കാവസ്ഥക്ക് പരിഹാരം മിനിമം യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗ സംവരണം ഏര്‍പ്പെടുത്തണമെന്ന പ്രായോഗികമായ നിലപാട് അദ്ദേഹം തന്റെ പ്രസംഗങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം സമുദായത്തിന് സഹായകരമായ നിയമനിര്‍മ്മാണങ്ങള്‍ക്ക് പുറമേ ഈഴവ സമുദായത്തിന്റെയും അധകൃതരുടേയും നമ്പൂതിരി സമുദായത്തിന്റെയും ഉന്നമനത്തിനായുള്ള എല്ലാ നിയമ നിര്‍മ്മാണങ്ങള്‍ക്കും വേണ്ടി 1920കളിലും 1930കളിലും സഭയില്‍ വാദിച്ചിരുന്നു.
ഗാന്ധിജിയുടെ വലംകൈയായിരുന്ന മൗലാന മുഹമ്മദലിയുടെ ആദര്‍ശ ശുദ്ധിയിലും അദ്ദേഹത്തിന്റെ മതമൈത്രി സന്ദേശത്തിലും ആകൃഷ്ടനായി സീതിസാഹിബ് രൂപപ്പെടുത്തിയ വിദ്യാഭ്യാസ രാഷ്ട്രീയാദര്‍ശങ്ങള്‍ സ്വന്തം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിലും അഭിവൃദ്ധിയിലും അടിസ്ഥാനമാക്കിയുള്ള രാഷ്ട്ര നന്മയെ ലാക്കാക്കിയുള്ളതായിരുന്നു. ഒരു ദേശത്തെ ജനവിഭാഗത്തില്‍ ഒരു ഭാഗത്തിന് സമത്വവും ശരിയായ അവകാശവും മറ്റു ഭാഗക്കാര്‍ സമ്മതിച്ചു കൊടുക്കാതിരിക്കുന്നിടത്തോളം കാലം ആ ദേശത്തിന് അഭിവൃദ്ധിയുണ്ടാകുകയില്ലെന്നും അവശ സമുദായക്കാര്‍ക്ക് അവരുടെ അവകാശ സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കാതിരിക്കുന്നത് ദേശത്തിന്റെ അഭിവൃദ്ധിയെ തടയുകയാണ് ചെയ്യുന്നതെന്നും തുറന്നു അഭിപ്രായപ്രകടനം നടത്താന്‍ ആ കാലഘട്ടത്തില്‍ ധൈര്യപ്പെട്ടിട്ടുള്ളത് സീതിസാഹിബ് മാത്രമാണ്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അകറ്റി മതപരവും ലൗകികവുമായ വിദ്യാഭ്യാസം സ്ത്രീ പുരുഷഭേദമന്യേ നല്‍കിയാല്‍ മാത്രമേ സമുദായം അഭിവൃദ്ധിപ്പെടുകയുള്ളൂവെന്ന് സീതിസാഹിബ് ഉറച്ചുവിശ്വസിച്ചിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെകുറിച്ചുള്ള 80 വര്‍ഷം മുമ്പുള്ള അദ്ദേഹത്തിന്റെ നിലപാട് ഇന്നും പ്രസക്തമാണ്. ദാമ്പത്യബന്ധങ്ങള്‍ ശിഥിലമാകുന്നതിന്റെ കാരണങ്ങള്‍ അദ്ദേഹം വളരെ ഉള്‍ക്കാഴ്ചയോടെ വിശകലനം ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ അവസ്ഥയ സംബന്ധിച്ചു പാശ്ചാത്യര്‍ സ്വീകരിച്ച നിലപാട് അനുകരണിയമല്ലെന്ന വാദത്തോട് പൂര്‍ണമായി യോജിക്കുന്ന ഒരാളായിരുന്നു സീതിസാഹിബ്. സ്ത്രീ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ഇസ്‌ലാമിന്റെ വിധികള്‍ മനുഷ്യപ്രകൃതിക്ക് യോജിച്ചവയും ജനസമുദായത്തിന്റെ യഥാര്‍ത്ഥ ക്ഷേമാഭിവൃദ്ധിക്ക് സഹായവുമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
സ്വരാജ് പ്രമേയത്തിന്റെ അന്തസത്തക്ക് വിരുദ്ധമായി പ്രത്യേക നിയോജക മണ്ഡലങ്ങള്‍ക്ക് പകരം ന്യൂനപക്ഷ സംസ്ഥാനങ്ങളില്‍ സീറ്റ് സംവരണം ചെയ്യുന്ന വ്യവസ്ഥയാണ് നെഹ്‌റു റിപ്പോര്‍ട്ടില്‍ കൊണ്ടുവന്നത്. ഇതിനെ ദേശീയ രാഷ്ട്രീയത്തിലെ മുന്‍നിരയില്‍ നിന്ന് മത മൈത്രിക്കുവേണ്ടി എന്നും പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് ഉണ്ടായിരുന്ന ഗാന്ധിജിയുടെ വലംകൈയായിരുന്ന മൗലാനാ മുഹമ്മദലി എതിര്‍ത്തുവെങ്കിലും സീതിസാഹിബ് വ്യത്യസ്തമായ കാഴ്ചപ്പാടാണ് അക്കാര്യത്തില്‍ സ്വീകരിച്ചത്. 1929ല്‍ ലാഹോര്‍ സമ്മേളനത്തില്‍ താന്‍ പങ്കെടുത്ത കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ അദ്ദേഹം അക്കാര്യം തുറന്നുപറഞ്ഞു. അന്നുതന്നെ ഖിലാഫത്ത് കമ്മിറ്റിയുടെ യോഗം ലാഹോറില്‍ കൂടിയപ്പോള്‍ സീതിസാഹിബ് പങ്കെടുത്തതുമില്ല. മുപ്പതുകളില്‍ പ്രത്യേകിച്ച് മൗലാനാ മുഹമ്മദലിയുടെ മരണശേഷം സീതിസാഹിബിന് ദേശീയ രാഷ്ട്രീയത്തിലുള്ള താല്‍പര്യം വ്യത്യസ്തമായിരുന്നു. മലബാര്‍ കലാപത്തിനു ശേഷം മുസ്‌ലിംകള്‍ തങ്ങള്‍ സുരക്ഷിതരല്ലെന്നു കണ്ടു പരിഭ്രാന്തരായി ഇസ്‌ലാമികാദര്‍ശങ്ങളില്‍ നിന്ന് അകന്നു അരാജകത്വത്തിലേക്ക് പോകുമെന്ന് ഭയന്ന് മലബാറിലെ സാമുദായിക പ്രവര്‍ത്തനം ഏറ്റെടുത്ത്, സഹോദരന്‍ അയ്യപ്പന്റെ ഭാഷയില്‍ ഒരു നല്ല ദേശീയനും സാമുദായികനുമായി മാറി സീതിസാഹിബ്.
സീതിസാഹിബിന്റെ സ്വഭാവ വൈശിഷ്ട്യങ്ങളില്‍ പ്രധാനം സഹജീവികളോടുള്ള അനുകമ്പയും ഔദാര്യവുമായിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ (സ.അ) പ്രബോധനം ഉള്‍ക്കൊണ്ടുകൊണ്ട് താന്‍ വ്യക്തിപരമായി ചെയ്യുന്ന സഹായങ്ങള്‍ ആരും അറിയരുതെന്ന നിഷ്‌കര്‍ഷത അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ തലശ്ശേരിയിലെ ജീവിത കാലത്ത് വക്കീല്‍ ഫീസ് വാങ്ങുന്നത് വക്കീല്‍ ഗുമസ്തനായതിനാല്‍ അതില്‍നിന്നു തന്റെ കക്ഷികളുടേയും ചിലപ്പോഴൊക്കെ എതിര്‍ കക്ഷികളുടേയും ദയനീയത കണ്ടിട്ട് തിരിച്ചു സഹായം ചെയ്യാന്‍ അദ്ദേഹം തുനിഞ്ഞതായ അനേകം സംഭവങ്ങള്‍ തലശ്ശേരിക്കാര്‍ക്ക് അറിയാമായിരുന്നു. സമുദായത്തിന് വേണ്ടി ജീവിക്കുക ജീവിക്കാന്‍ വേണ്ടി തൊഴില്‍ ചെയ്യുക എന്ന സീതി സാഹിബിന്റെ ജീവിത സിദ്ധാന്തം തലശ്ശേരിക്കാര്‍ സാക്ഷ്യപ്പെടുത്തിയ കാര്യമാണ്.
മത വിജ്ഞാനത്തിന്റെ കാര്യത്തിലും മതനിഷ്ഠയുടെ കാര്യത്തിലും സീതിസാഹിബ് ചെറുപ്പം മുതലേ പിതാവിന്റ പാത പിന്തുടരുകയായിരുന്നുവെന്നും താനുമായി എഴുത്തുകുത്തുകള്‍ നടത്തിയിരുന്നത് അറബിയിലോ അറബി മലയാളത്തിലോ ആയിരുന്നുവെന്നും കെ.എം മൗലവി രേഖപ്പെടുത്തിയിട്ടുണ്ട്. ദൈനംദിന ജീവിതത്തിലും സ്വഭാവത്തിലും കഴിയുന്നതും പ്രവാചകന്‍ മുഹമ്മദ് നബിയെ മാതൃകയാക്കാന്‍ സീതിസാഹിബ് ശ്രമിച്ചിരുന്നു. നബി തിരുമേനിയുടെ മനോഹരമായ പുഞ്ചിരി, സ്ഥൈര്യം, കാരുണ്യം, ഔദാര്യം തുടങ്ങി നിരവധി ഗുണങ്ങള്‍ ഒന്നിച്ചു സമ്മേളിച്ച വ്യക്തിത്വമായിരുന്നു സീതിസാഹിബ് എന്ന് എന്‍.വി അബ്ദുല്‍സലാം മൗലവി വിവരിച്ചിട്ടുണ്ട്.
സീതിസാഹിബിന് നൈസര്‍ഗികമായി കിട്ടിയ ഒരു സിദ്ധിയായിരുന്നു പ്രസംഗ കല. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുപ്പോള്‍ സീതിസാഹിബ് മാമ്മന്‍മാപ്പിളയുടെ സാന്നിധ്യത്തില്‍ തന്നെ അദ്ദേഹം രചിച്ച ഇന്ത്യാ ചരിത്രത്തില്‍ കടന്നുകൂടിയ തെറ്റുകള്‍ വിമര്‍ശിച്ചതും അതില്‍ മാമ്മന്‍ മാപ്പിള അദ്ദേഹത്തെ പ്രശംസിച്ചതും ചരിത്രം. അന്നുമുതല്‍ പ്രഗത്ഭരായ പ്രാസംഗികര്‍ പങ്കെടുക്കുന്ന വേദികള്‍ പങ്കിടുന്നത് അദ്ദേഹത്തിന് ഒരാവേശമായിരുന്നു. ഒരിക്കല്‍ ചിറയിന്‍കീഴ് മുസ്‌ലിം സമാജത്തിന്റെ വാര്‍ഷിക സമ്മേളനം ആറ്റിങ്ങലില്‍ നടന്നപ്പോള്‍ അധ്യക്ഷനായിരുന്ന സാഹിത്യകാരനും വാഗ്മിയുമായിരുന്ന ഒ.എം ചെറിയാന്‍, സുദീര്‍ഘമായ സീതിസാഹിബിന്റെ പ്രസംഗം കേട്ടിട്ട് തന്റെ ഉപസംഹാര പ്രസംഗത്തില്‍ ഇവിടെ നടന്ന സീതിസാഹിബിന്റെ പ്രസംഗമാകട്ടെ ഒരു പ്രസംഗ പ്രവാഹ പ്രകടന പ്രഘോഷണവുമായിരുന്നുവെന്ന് പറയുകയുണ്ടായി. സദസ്സിലുണ്ടായിരുന്ന ബാനര്‍ജി വേലുപ്പിള്ള അഭിപ്രായപ്പെട്ടത് ‘കലാത്മകവും ധാരാവാഹിയുമായ ഒരു പ്രസംഗം ഞാന്‍ കേട്ടത് ഇന്നാണ്’ എന്നായിരുന്നു.
വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ പ്രസംഗ പരിഭാഷകനായി സീതിസാഹിബ് ദേശീയ തലത്തില്‍ പ്രശംസ പിടിച്ചുപറ്റിയ അനേകം സംഭവങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്കും അന്നത്തെ സാഹിത്യകാരന്മാര്‍ക്കും ദേശീയ നേതാക്കള്‍ക്കും പറയാനുണ്ട്. അതില്‍ ഗാന്ധിജി, ഗൗരി ശങ്കര്‍ മിശ്ര, ഫസുലുല്‍ഹക്ക്, ലിയാഖത്ത് അലിഖാന്‍ തുടങ്ങിയവരുടെ പ്രസംഗങ്ങള്‍ മൊഴിമാറ്റം ചെയ്ത അനുഭവങ്ങള്‍ ശ്രദ്ധേയമാണ്.
(സീതിസാഹിബിന്റെ പൗത്രനും നികുതി വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത ജോയിന്റ് കമ്മീഷനറുമാണ് ലേഖകന്‍.)
Film
‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ
ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.
വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.
Film
ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.
Film
‘പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് നടന്‍ വിനായകന്‍
ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്.
ഡാന്‍സിലൂടെ സിനിമാ രംഗത്തെത്തിയ വിനായകന്‍ ഇന്ന് പാന്‍ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്. നായകവേഷം തന്നെയാണെന്ന് പറയപ്പെടുന്ന കഥാപാത്രത്തെ സംബന്ധിച്ച അന്തിമ മറുപടി ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.
സിനിമകളില്‍ സജീവമായിരുന്നെങ്കിലും പൊതുവേദികളില്‍ വിനായകനെ അപൂര്‍വ്വം മാത്രമേ കാണാറുള്ളൂ. അതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കളങ്കാവല്‍ പ്രമോഷന്‍ ഇന്റര്‍വ്യൂവില്‍ മറുപടി പറഞ്ഞു.’സിനിമയും അതിന്റെ ബിസിനസുമാണ് ഞാന്‍ പ്രധാനമായി ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ അറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ അതിന്റെ പ്രശ്‌നങ്ങളും അനുഭവിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നല്ല, താല്‍പര്യമുണ്ട്’പക്ഷേ കഴിയുന്നില്ല. പിന്നെ പത്ത് പേരില്‍ രണ്ടുപേര്‍ എനിക്കു ചൊറിയും എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ പറയാം, അതാണ് പിന്നെ പ്രശ്‌നമാകുന്നത്. അതിനേക്കാള്‍ നല്ലത് വീടിനുള്ളില്‍ ഇരിക്കുക തന്നെയാണ്, എന്നാണ് വിനായകന്‍ വ്യക്തമാക്കിയത്.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports19 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

