Video Stories
വിലക്കയറ്റത്തില്‍ തളരുന്ന കേരളം നോക്കുകുത്തിയായി സര്‍ക്കാര്‍
വിലക്കയറ്റത്തില്‍ വെന്തുരുകുകയാണ് സംസ്ഥാനം. അരി കിലോക്ക് 48 രൂപ മുതല്‍ 56 വരെ ഉയര്‍ന്നുകഴിഞ്ഞു. എല്ലാവര്‍ക്കും രണ്ട് രൂപക്ക് അരി ഉറപ്പുവരുത്താന്‍ പരിശ്രമിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തുടര്‍ച്ചക്കാരായി വന്ന മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണ കാലത്താണ് ഈ ദുരവസ്ഥയെന്ന് ഓര്‍ക്കണം. കര്‍ണ്ണാടകയില്‍ പൊതുമാര്‍ക്കറ്റില്‍ കിലോ അരിക്ക് 24 രൂപ. തമിഴ്‌നാട്ടില്‍ 22 രൂപ. പച്ചക്കറി വിലയാകട്ടെ പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഭ്യതയനുസരിച്ച് എപ്പോഴും കൂടിയ വിലയില്‍ തന്നെ. കേരളത്തില്‍ ഇതൊന്നും നിയന്ത്രിക്കാന്‍ ഒരു ഭരണകൂടം ഇല്ലെന്നതാണ് ദയനീയാവസ്ഥ. റേഷന്‍ സംവിധാനം തകര്‍ന്നുകഴിഞ്ഞു. പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ മാവേലി സ്റ്റോറുകള്‍ അടക്കം സജ്ജമാക്കിയ സംസ്ഥാനമായിരുന്നു കേരളം. ഇവിടത്തെ പൊതുവിതരണ സമ്പ്രദായത്തെ കേന്ദ്രം പലകുറി പ്രശംസിച്ചതാണ്. ഇന്ന് പൊതുവിതരണ സ്റ്റോറുകളില്‍ സാധനങ്ങള്‍ സ്റ്റോക്കില്ല.
വിലക്കയറ്റം കൊണ്ട് കേരളം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു കഴിഞ്ഞു. ഇടപെടാന്‍ ആരുമില്ല. പകലന്തിയോളം പണിയെടുക്കുന്ന ഗള്‍ഫുകാരുടെയും മറ്റു പ്രവാസികളുടെയും സഹായം കേരളത്തിലേക്ക് എത്തുന്നില്ലെങ്കില്‍ ആഫ്രിക്കന്‍ നാടുകളുടെ അനുഭവം നമുക്കും ഉണ്ടായേനെ. വിലക്കയറ്റം നിയന്ത്രിക്കുക, പൊതുവിതരണം ശക്തിപ്പെടുത്തുക എന്നത് സി.പി.എം എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. കേരളത്തില്‍ ഈയാവശ്യമുന്നയിച്ച് സി.പി.എം നടത്തിയ ബന്ദുകള്‍ക്കും പൊതുപണിമുടക്കുകള്‍ക്കും നിയമസഭാസ്തംഭനങ്ങള്‍ക്കും ഹര്‍ത്താലുകള്‍ക്കും കണക്കില്ല.
സാധാരണക്കാരായ ആളുകള്‍ വിലക്കയറ്റം കൊണ്ട് ഇത്രമേല്‍ പൊറുതിമുട്ടിയ കാലം മുമ്പെങ്കിലും ഉണ്ടായിട്ടില്ല. ‘അരി തരാത്ത, തുണി തരാത്ത, പണിതരാത്ത’ – ഇതുപോലൊരു ഭരണം ഓര്‍മ്മിച്ചെടുക്കാന്‍ പോലും പറ്റില്ല. ഇനിയിപ്പോള്‍ കുടിവെള്ളംകൂടി ദൗര്‍ലഭ്യത്തിലേക്കു നീങ്ങുകയാണ്. അരിയില്ല, പച്ചക്കറിയില്ല, കുടിവെള്ളവുമില്ല എന്ന അവസ്ഥ എത്ര ഭീകരമാണ്. പോരാത്തതിന് ക്രമസമാധാന തകര്‍ച്ചയും. ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ ഏതൊരു സര്‍ക്കാരും ഉണര്‍ന്നു പ്രവര്‍ത്തിച്ചേ പറ്റൂ. എന്നാല്‍ പിണറായി സര്‍ക്കാര്‍ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുക എന്ന അജണ്ടയാണ് മുറുകെ പിടിച്ചിട്ടുള്ളത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തിയില്ലെങ്കില്‍ ജനം കാത്തു നില്‍ക്കില്ല. വെള്ളം, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയൊക്കെ എല്ലാവരുടെയും അവകാശങ്ങളാണ്.അതിനുവേണ്ടിയാവണംസര്‍ ക്കാറു കള്‍ നിലകൊള്ളേണ്ടത്.
ഏതൊരു സര്‍ക്കാറിന്റെയും ഇച്ഛാശക്തി പ്രകടമാകേണ്ടത് ബജറ്റിലാണ്. കേരളം കണ്ട ഏറ്റവും ദുര്‍ബലമായ പൊതുബജറ്റാണ് ഇത്തവണ ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചത്. 2017-18 ലെ ബജറ്റില്‍ വരുമാന സമാഹരണത്തിന് യാതൊരു പദ്ധതികളും ഇല്ല. പുതിയ പതിനായിരത്തോളം തസ്തികകളും 25000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന് എങ്ങനെ പണം കണ്ടെത്തുമെന്ന് ധനമന്ത്രി പറയുന്നില്ല. ബജറ്റിലെ അധികച്ചെലവുകള്‍ മാത്രം 850.28 കോടിയാണ്. റവന്യൂ കമ്മി 16043 കോടിയും. ഓരോ ബജറ്റിലും തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ധാരാളം ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കാറുണ്ട്. ക്ഷേമ പെന്‍ഷനുകളില്‍ വര്‍ധന പ്രതീക്ഷിച്ചവര്‍ക്കും തെറ്റി. ഒരാള്‍ക്കു 1100 രൂപയുടെ ഒരു പെന്‍ഷന് മാത്രമെ അര്‍ഹത ഉണ്ടാവുകയുള്ളു. രണ്ടു പെന്‍ഷനുകള്‍ വാങ്ങിക്കൊണ്ടിരുന്നവര്‍ക്ക് രണ്ടാമത്തെ പെന്‍ഷന്‍ 600 രൂപ എന്ന പഴയ നിരക്കിലേ ലഭിക്കൂ. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു നിബന്ധനയും ഇല്ലാതെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ ആയിരം രൂപയായി നിശ്ചയിച്ചിരുന്നത്. ക്ഷേമ പെന്‍ഷനുകള്‍ കൂടുന്നില്ലെന്നു മാത്രമല്ല എല്ലാവര്‍ക്കും നേരത്തെയുള്ള പെന്‍ഷന്‍തുകയില്‍ നിന്ന് ഗണ്യമായ വെട്ടിക്കുറക്കല്‍ ഉണ്ടാകുമെന്നുകൂടി കാണണം.
നോട്ടുനിരോധന കാലത്തെ ബജറ്റ് എന്ന നിലക്ക് തൊഴിലാളികള്‍ അടക്കം സാധാരണക്കാര്‍ ധാരാളമായി ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. നോട്ടു നിരോധനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടുതന്നെ സമരം നടത്തിയിരുന്നതുമാണ്. ആ നിലയില്‍ സാധാരണക്കാരെ സഹായിക്കുന്ന നടപടികള്‍ ബജറ്റില്‍ ഉണ്ടാവുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായിരിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിന് 150 കോടിയും ഹോര്‍ട്ടികോര്‍പ്പിന് 100 കോടിയും മാത്രമേ അനുവദിച്ചിട്ടുള്ളു. റേഷന്‍ സബ്‌സിഡി കഴിച്ചാല്‍ വിപണി ഇടപെടലിന് 450 കോടി മാത്രമെ നീക്കിയിരിപ്പുള്ളു. പിന്നെ, എങ്ങനെയാണ് വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ സര്‍ക്കാറിന് സാധിക്കുക?
മോട്ടോര്‍, നിര്‍മ്മാണം, ചുമട്, തൊഴിലുറപ്പ്, മത്സ്യബന്ധനം, ആര്‍ടിസാന്‍സ്, മത്സ്യവിതരണം, തോട്ടം, ബീഡി, ടെക്സ്റ്റയില്‍സ് തുടങ്ങി അസംഘടിത മേഖലയില്‍ ജോലിയെടുക്കുന്ന പതിനായിരങ്ങളെ ബജറ്റ് കണ്ടതായിപ്പോലും ഭാവിച്ചിട്ടില്ല. ചെറുകിട കര്‍ഷകരും കര്‍ഷക തൊഴിലാളികളും അനുഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് അറുതിയുണ്ടാക്കാന്‍ ഒരിഞ്ച് നടപടിയും എടുത്തിട്ടില്ല. തകര്‍ന്ന് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍.ടി.സി, ആ മേഖലയിലെ തൊഴിലാളികള്‍, ഇലക്ട്രിസിറ്റി രംഗത്തിന്റെ നിലനില്പും ഭാവിയും അങ്ങനെ നടപടി പ്രതീക്ഷിച്ച യാതൊന്നിലും അനുകൂല സമീപനം ഉണ്ടായിട്ടില്ല.
കേന്ദ്ര സര്‍ക്കാറാകട്ടെ തൊഴില്‍ നിയമ ഭേദഗതികളുമായി മുന്നോട്ടുപോകാനുള്ള തത്രപ്പാടിലാണ്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം കൂടുതല്‍ കോര്‍പറേറ്റ് അനുകൂല നടപടികള്‍ക്ക് അവരെ ശക്തമാക്കിയിരിക്കുകയാണ്. തൊഴിലുറപ്പുകാര്‍ക്കു ഒരു രൂപ മാത്രം കൂലി കൂട്ടിയതടക്കമുള്ള തീരുമാനങ്ങള്‍ കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ സമീപനത്തിന്റെ ഒന്നാന്തരം ഉദാഹരണമാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചേ തീരൂ. നാളെ വൈകീട്ട് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും എസ്.ടി.യു പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചിരിക്കുകയാണ്.
(എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)
FinTech
സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.
സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.
ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.
ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.
കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.
അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.
Video Stories
തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്
മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.
കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.
ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.
Local Sports
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം
ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.
മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.
-
india3 days ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്‍ശവുമായി യോഗി
-
kerala3 days agoമുസ്ലിംലീഗിന്റെ കൂടെനിന്ന പാരമ്പര്യമാണ് നീലഗിരിക്കുള്ളത്, വിളിപ്പാടകലെ ഞങ്ങളുണ്ടാകും; പി.കെ ബഷീര്‍ എം.എല്‍.എ
-
kerala3 days agoഅഹമ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ അന്തരിച്ചു
-
india3 days agoതമിഴകത്ത് ചരിത്രം സൃഷ്ടിച്ച് മുസ്ലിം ലീഗ് നീലഗിരി ജില്ലാ സമ്മേളനം
-
Cricket3 days ago51 കോടി! ലോകകിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് ചരിത്ര പ്രതിഫലം പ്രഖ്യാപിച്ച് ബിസിസിഐ
-
Video Stories3 days agoമികച്ച നടന് പുരസ്കാരമാണ് ആഗ്രഹിച്ചത്: ആസിഫ് അലി
-
Film3 days agoമമ്മൂട്ടിക്ക് എട്ടാം തവണയും മികച്ച നടന് അവാര്‍ഡ്; മികച്ച നടി ഷംല ഹംസ, ‘മഞ്ഞുമ്മല്‍ ബോയ്സ്’ മികച്ച ചിത്രം
-
kerala3 days agoബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

