Connect with us

Video Stories

തുര്‍ക്കിയുടെ കരുത്തനാകാന്‍ ജനഹിതം തേടി ഉറുദുഗാന്‍

Published

on

പഴയ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അവശിഷ്ടവും ആസ്ഥാനവുമായ തുര്‍ക്കിയുടെ ‘സുല്‍ത്താന്‍’ ആയി വാഴാനുള്ള റജബ് തയ്യിബ് ഉറുദുഗാന്റെ നീക്കം, അവസാനം യൂറോപ്പുമായുള്ള നയതന്ത്ര യുദ്ധത്തിന്റെ വക്കോളമെത്തി ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. അമേരിക്കയുടെയും റഷ്യയുടെയും മാതൃക പിന്തുടര്‍ന്ന് എക്‌സിക്യൂട്ടീവ് അധികാരമുള്ള ‘പ്രസിഡണ്ട്’ പദവി സൃഷ്ടിക്കാന്‍ ഹിതപരിശോധന നടക്കുകയാണ് തുര്‍ക്കിയില്‍. രാജ്യത്തിനകത്തും പുറത്തുമുള്ള തുര്‍ക്കികള്‍. ‘യെസ്’ അല്ലെങ്കില്‍ ‘നോ’ എന്നാണ് ഹിതപരിശോധനയില്‍ രേഖപ്പെടുത്തേണ്ടത്. പാര്‍ലമെന്റും പ്രസിഡണ്ടും ഇതിനകം ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശം സ്വീകരിച്ചു. ഇനി പ്രധാന കടമ്പയാണ്, ജനഹിത പരിശോധന. രാജ്യത്തിന് പുറത്ത് 55 ലക്ഷം തുര്‍ക്കികള്‍ക്കും വോട്ടവകാശമുണ്ട്. ജര്‍മ്മനി, നെതര്‍ലാന്റ്, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് ഇവരില്‍ മഹാഭൂരിപക്ഷവും. ജര്‍മ്മനിയില്‍ മാത്രം 14 ലക്ഷം തുര്‍ക്കി വോട്ടര്‍മാരുണ്ട്.
ഹിതപരിശോധനക്ക് തുര്‍ക്കി സര്‍ക്കാര്‍ വിപുലമായ പ്രചാരണ പരിപാടി ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി വിദേശങ്ങളിലുള്ള തുര്‍ക്കികള്‍ക്കിടയില്‍ പ്രചാരണം നടത്തുക എന്ന ലക്ഷ്യത്തോടെ മന്ത്രിമാര്‍ തന്നെ ജര്‍മ്മനിയിലും നെതര്‍ലാന്റിലും എത്തി പ്രചാരണം നടത്താന്‍ നടത്തിയ നീക്കത്തെയാണ്, ആ രാജ്യങ്ങള്‍ തടഞ്ഞിരിക്കുന്നത്. കഴിഞ്ഞാഴ്ച ജര്‍മ്മനിയിലാണ് തടഞ്ഞതെങ്കില്‍ കഴിഞ്ഞ ദിവസം നെതര്‍ലാന്റും തുര്‍ക്കി മന്ത്രിമാരുടെ പ്രചാരണ പരിപാടി തടഞ്ഞു. ജര്‍മ്മനിക്കും നെതര്‍ലാന്റിനുമെതിരായ വിമര്‍ശനത്തിന് പ്രസിഡണ്ട് ഉറുദുഗാന്‍ തന്നെ മുന്നോട്ട് വന്നു. ‘നാസികളുടെ അവശിഷ്ടം ചുമക്കുന്നവരും ഫാസിസ്റ്റുകളുമാണ് നെതര്‍ലാന്റ്’ എന്നാണ് ഉറുദുഗാന്റെ ആരോപണം. ജര്‍മ്മനിക്ക് എതിരെയും സമാന വിമര്‍ശനം നേരത്തെ നടത്തി. ‘തുര്‍ക്കിയുടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ജര്‍മ്മന്‍ മണ്ണില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്’ ചാന്‍സലര്‍ അംഗലാമെര്‍ക്കല്‍ തിരിച്ചടിച്ചു. നെതര്‍ലാന്റില്‍ തുര്‍ക്കിയുടെ വനിതാ മന്ത്രി ഫാത്തിമ ബതൂല്‍സയാന്‍കയയെ ആണ് ഡച്ച് പൊലീസ് തടഞ്ഞത്. ഫ്രഞ്ച് മണ്ണില്‍ രാഷ്ട്രീയ റാലി സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫ്രാന്‍സും വ്യക്തമാക്കി. അങ്കാറയിലെ നെതര്‍ലാന്റ് എംബസിയും ഇസ്തംബൂളിലെ കോണ്‍സുലേറ്റും തുര്‍ക്കി അടച്ചുപൂട്ടി. നെതര്‍ലാന്റിന് എതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് തുര്‍ക്കിയുടെ മുന്നറിയിപ്പ്. തുര്‍ക്കിയുടെ പ്രചാരണം അടുത്താഴ്ച നടക്കാനിരിക്കുന്ന നെതര്‍ലാന്റ് പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക ഡച്ച് സര്‍ക്കാറിനുണ്ട്. തീവ്ര വലതുപക്ഷ മുന്നണിക്ക് ഈ ഏറ്റുമുട്ടല്‍ നേട്ടമാകുമെന്നും അവര്‍ ഭയപ്പെടുന്നു.
തുര്‍ക്കിയില്‍ 15 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ഉറുദുഗാനും അദ്ദേഹത്തിന്റെ എ.കെ പാര്‍ട്ടിയും യൂറോപ്പുമായി ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങുന്നതിന് മറ്റൊരു കാരണവുമുണ്ട്. 2004 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നേടി എടുക്കാന്‍ തുര്‍ക്കി കാത്തിരുപ്പാണ്. 13 വര്‍ഷത്തെ കാത്തിരുപ്പ് ഇതേവരെ ഫലം കണ്ടില്ല. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പ്രബല ശക്തിയായ ബ്രിട്ടന്‍ വിട്ടുപോയി. അംഗസംഖ്യ 26 ആയി. എ.കെ പാര്‍ട്ടി അധികാരത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശനത്തിന് തുര്‍ക്കി ശ്രമം തുടങ്ങി. കിഴക്കന്‍ യൂറോപ്പിലെ പത്ത് മുന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ക്ക് ഒരുമിച്ച് പ്രവേശനം നല്‍കിയപ്പോള്‍ പോലും തുര്‍ക്കിയെ മാറ്റി നിര്‍ത്തി. നിരവധി നിബന്ധന മുന്നോട്ട് വെച്ച് തടസ്സങ്ങള്‍ സൃഷ്ടിച്ചു. നാറ്റോ സഖ്യത്തിലെ പ്രമുഖ രാഷ്ട്രമായിരുന്നുവെങ്കിലും യൂറോപ്യന്‍ യൂണിയനില്‍ തുര്‍ക്കിയെ അംഗമാക്കാന്‍ അവര്‍ തയാറായില്ല. മാറിയ ലോക ക്രമത്തിന് അനുസരിച്ച് നയ-നിലപാടുകളില്‍ മാറ്റം വരുത്തുകയാണ് തുര്‍ക്കി. നാറ്റോ അംഗമാണെങ്കിലും റഷ്യയുമായി അടുത്ത സൗഹൃദത്തിനാണ് ഉറുദുഗാന്റെ നീക്കം. സിറിയയില്‍ റഷ്യന്‍ വിമാനം വെടിവെച്ച് വീഴ്ത്തിയ സംഭവത്തെ തുടര്‍ന്ന് തുര്‍ക്കി-റഷ്യ സംഘര്‍ഷം രൂപപ്പെട്ടുവന്നിരുന്നുവെങ്കിലും ഉറുദുഗാന്‍ തന്ത്രപരമായ നീക്കത്തിലൂടെ അവ അവസാനിപ്പിച്ചു. മോസ്‌കോവിലെത്തി റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍ പുട്ടിനുമായി സൗഹൃദത്തിന് തുടക്കമിട്ടു. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇരുപക്ഷത്തും നിലയുറപ്പിച്ച റഷ്യയും തുര്‍ക്കിയും സിറിയയില്‍ വെടിനിര്‍ത്തലിനും തുടര്‍ന്ന് സമാധാന ചര്‍ച്ചക്കും നേതൃത്വം നല്‍കിവരികയാണ്. അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം പുട്ടിനും ഉറുദുഗാനും കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തി. കഴിഞ്ഞ ജൂലൈ മാസം ഉറുദുഗാന് എതിരായി നടന്ന അട്ടിമറിക്ക് പിന്നിലുണ്ടെന്ന് തുര്‍ക്കി സര്‍ക്കാര്‍ ആരോപിക്കുന്ന മത നേതാവ് ഫത്തഹുല്ല ഗുലാനെയും അനുയായികളെയും വിട്ടുതരണമെന്നാവശ്യം അമേരിക്ക സ്വീകരിക്കാത്തതില്‍ തുര്‍ക്കിക്ക് കടുത്ത അമര്‍ഷമുണ്ട്. ഗുലാന്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.
എക്‌സിക്യൂട്ടീവ് പ്രസിഡണ്ട് തുര്‍ക്കിയുടെ കരുത്തിന് അനിവാര്യമാണെന്ന് എ.കെ പാര്‍ട്ടി വിശ്വസിക്കുന്നു. പ്രധാനമന്ത്രിയായിരുന്ന അഹമ്മദ് ദാവൂദ് ഒഗ്‌ലു വ്യത്യസ്ത വീക്ഷണം പ്രകടിപ്പിച്ചു. എ.കെ പാര്‍ട്ടിയില്‍ തുടര്‍ന്ന് കൊണ്ട് തന്നെ അഹമ്മദ് ദാവൂദ് പ്രധാനമന്ത്രി സ്ഥാനം വിട്ടൊഴിഞ്ഞു. ഭേദഗതി നടപ്പാവുന്നതോടെ അമേരിക്കയുടെ പ്രസിഡണ്ടിന് തുല്യമായ അധികാരം തുര്‍ക്കി പ്രസിഡണ്ടിന് ഉണ്ടാകും. പ്രധാനമന്ത്രിയുണ്ടാവില്ല. പാര്‍ലമെന്റിന് മേല്‍ അധികാരം പ്രയോഗിക്കാന്‍ കഴിയും. മന്ത്രിമാരാകാന്‍ പാര്‍ലമെന്റ് അംഗമാകണമെന്നില്ല. ജുഡീഷ്യല്‍ നിയമനാധികാരവും പ്രസിഡണ്ടില്‍ നിക്ഷിപ്തമായിരിക്കും.
1982ന് ശേഷം നിരവധി സൈനിക അട്ടിമറികളെ അതിജീവിച്ച തുര്‍ക്കിക്ക് എ.കെ പാര്‍ട്ടി അധികാരത്തിലിരുന്ന 15 വര്‍ഷക്കാലം മികച്ച സാമ്പത്തിക വളര്‍ച്ച ഉണ്ടായി. മതത്തെ കൈവിടാതെ മതനിരപേക്ഷതയെ പുനരാവിഷ്‌കരിക്കാന്‍ ശ്രമിച്ച ഉറുദുഗാനും സഹപ്രവര്‍ത്തകരും വന്‍ വിജയം കൈവരിച്ചു. സുസ്ഥിര തുര്‍ക്കി വികസിത തുര്‍ക്കി എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ബഹുദൂരം എ.കെ പാര്‍ട്ടി ഭരണം മുന്നേറി കഴിഞ്ഞു. അകത്തും പുറത്തും ശത്രുക്കളുണ്ട്. എന്നാല്‍ ജനകീയ പിന്തുണ എല്ലാവിധ പ്രതിലോമ ശക്തികളെയും തകര്‍ക്കാന്‍ കഴിയുമെന്നും ഉറുദുഗാന്‍ തെളിയിച്ചു. അട്ടിമറിയെ അതിജീവിച്ചത് രാഷ്ട്രാന്തരീയ രംഗത്ത് അത്ഭുതപ്പെടുത്തുന്നതായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending