Connect with us

Video Stories

തുര്‍ക്കിയുടെ കരുത്തനാകാന്‍ ജനഹിതം തേടി ഉറുദുഗാന്‍

Published

on

പഴയ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അവശിഷ്ടവും ആസ്ഥാനവുമായ തുര്‍ക്കിയുടെ ‘സുല്‍ത്താന്‍’ ആയി വാഴാനുള്ള റജബ് തയ്യിബ് ഉറുദുഗാന്റെ നീക്കം, അവസാനം യൂറോപ്പുമായുള്ള നയതന്ത്ര യുദ്ധത്തിന്റെ വക്കോളമെത്തി ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. അമേരിക്കയുടെയും റഷ്യയുടെയും മാതൃക പിന്തുടര്‍ന്ന് എക്‌സിക്യൂട്ടീവ് അധികാരമുള്ള ‘പ്രസിഡണ്ട്’ പദവി സൃഷ്ടിക്കാന്‍ ഹിതപരിശോധന നടക്കുകയാണ് തുര്‍ക്കിയില്‍. രാജ്യത്തിനകത്തും പുറത്തുമുള്ള തുര്‍ക്കികള്‍. ‘യെസ്’ അല്ലെങ്കില്‍ ‘നോ’ എന്നാണ് ഹിതപരിശോധനയില്‍ രേഖപ്പെടുത്തേണ്ടത്. പാര്‍ലമെന്റും പ്രസിഡണ്ടും ഇതിനകം ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശം സ്വീകരിച്ചു. ഇനി പ്രധാന കടമ്പയാണ്, ജനഹിത പരിശോധന. രാജ്യത്തിന് പുറത്ത് 55 ലക്ഷം തുര്‍ക്കികള്‍ക്കും വോട്ടവകാശമുണ്ട്. ജര്‍മ്മനി, നെതര്‍ലാന്റ്, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് ഇവരില്‍ മഹാഭൂരിപക്ഷവും. ജര്‍മ്മനിയില്‍ മാത്രം 14 ലക്ഷം തുര്‍ക്കി വോട്ടര്‍മാരുണ്ട്.
ഹിതപരിശോധനക്ക് തുര്‍ക്കി സര്‍ക്കാര്‍ വിപുലമായ പ്രചാരണ പരിപാടി ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി വിദേശങ്ങളിലുള്ള തുര്‍ക്കികള്‍ക്കിടയില്‍ പ്രചാരണം നടത്തുക എന്ന ലക്ഷ്യത്തോടെ മന്ത്രിമാര്‍ തന്നെ ജര്‍മ്മനിയിലും നെതര്‍ലാന്റിലും എത്തി പ്രചാരണം നടത്താന്‍ നടത്തിയ നീക്കത്തെയാണ്, ആ രാജ്യങ്ങള്‍ തടഞ്ഞിരിക്കുന്നത്. കഴിഞ്ഞാഴ്ച ജര്‍മ്മനിയിലാണ് തടഞ്ഞതെങ്കില്‍ കഴിഞ്ഞ ദിവസം നെതര്‍ലാന്റും തുര്‍ക്കി മന്ത്രിമാരുടെ പ്രചാരണ പരിപാടി തടഞ്ഞു. ജര്‍മ്മനിക്കും നെതര്‍ലാന്റിനുമെതിരായ വിമര്‍ശനത്തിന് പ്രസിഡണ്ട് ഉറുദുഗാന്‍ തന്നെ മുന്നോട്ട് വന്നു. ‘നാസികളുടെ അവശിഷ്ടം ചുമക്കുന്നവരും ഫാസിസ്റ്റുകളുമാണ് നെതര്‍ലാന്റ്’ എന്നാണ് ഉറുദുഗാന്റെ ആരോപണം. ജര്‍മ്മനിക്ക് എതിരെയും സമാന വിമര്‍ശനം നേരത്തെ നടത്തി. ‘തുര്‍ക്കിയുടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ജര്‍മ്മന്‍ മണ്ണില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്’ ചാന്‍സലര്‍ അംഗലാമെര്‍ക്കല്‍ തിരിച്ചടിച്ചു. നെതര്‍ലാന്റില്‍ തുര്‍ക്കിയുടെ വനിതാ മന്ത്രി ഫാത്തിമ ബതൂല്‍സയാന്‍കയയെ ആണ് ഡച്ച് പൊലീസ് തടഞ്ഞത്. ഫ്രഞ്ച് മണ്ണില്‍ രാഷ്ട്രീയ റാലി സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫ്രാന്‍സും വ്യക്തമാക്കി. അങ്കാറയിലെ നെതര്‍ലാന്റ് എംബസിയും ഇസ്തംബൂളിലെ കോണ്‍സുലേറ്റും തുര്‍ക്കി അടച്ചുപൂട്ടി. നെതര്‍ലാന്റിന് എതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് തുര്‍ക്കിയുടെ മുന്നറിയിപ്പ്. തുര്‍ക്കിയുടെ പ്രചാരണം അടുത്താഴ്ച നടക്കാനിരിക്കുന്ന നെതര്‍ലാന്റ് പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക ഡച്ച് സര്‍ക്കാറിനുണ്ട്. തീവ്ര വലതുപക്ഷ മുന്നണിക്ക് ഈ ഏറ്റുമുട്ടല്‍ നേട്ടമാകുമെന്നും അവര്‍ ഭയപ്പെടുന്നു.
തുര്‍ക്കിയില്‍ 15 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ഉറുദുഗാനും അദ്ദേഹത്തിന്റെ എ.കെ പാര്‍ട്ടിയും യൂറോപ്പുമായി ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങുന്നതിന് മറ്റൊരു കാരണവുമുണ്ട്. 2004 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നേടി എടുക്കാന്‍ തുര്‍ക്കി കാത്തിരുപ്പാണ്. 13 വര്‍ഷത്തെ കാത്തിരുപ്പ് ഇതേവരെ ഫലം കണ്ടില്ല. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പ്രബല ശക്തിയായ ബ്രിട്ടന്‍ വിട്ടുപോയി. അംഗസംഖ്യ 26 ആയി. എ.കെ പാര്‍ട്ടി അധികാരത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശനത്തിന് തുര്‍ക്കി ശ്രമം തുടങ്ങി. കിഴക്കന്‍ യൂറോപ്പിലെ പത്ത് മുന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ക്ക് ഒരുമിച്ച് പ്രവേശനം നല്‍കിയപ്പോള്‍ പോലും തുര്‍ക്കിയെ മാറ്റി നിര്‍ത്തി. നിരവധി നിബന്ധന മുന്നോട്ട് വെച്ച് തടസ്സങ്ങള്‍ സൃഷ്ടിച്ചു. നാറ്റോ സഖ്യത്തിലെ പ്രമുഖ രാഷ്ട്രമായിരുന്നുവെങ്കിലും യൂറോപ്യന്‍ യൂണിയനില്‍ തുര്‍ക്കിയെ അംഗമാക്കാന്‍ അവര്‍ തയാറായില്ല. മാറിയ ലോക ക്രമത്തിന് അനുസരിച്ച് നയ-നിലപാടുകളില്‍ മാറ്റം വരുത്തുകയാണ് തുര്‍ക്കി. നാറ്റോ അംഗമാണെങ്കിലും റഷ്യയുമായി അടുത്ത സൗഹൃദത്തിനാണ് ഉറുദുഗാന്റെ നീക്കം. സിറിയയില്‍ റഷ്യന്‍ വിമാനം വെടിവെച്ച് വീഴ്ത്തിയ സംഭവത്തെ തുടര്‍ന്ന് തുര്‍ക്കി-റഷ്യ സംഘര്‍ഷം രൂപപ്പെട്ടുവന്നിരുന്നുവെങ്കിലും ഉറുദുഗാന്‍ തന്ത്രപരമായ നീക്കത്തിലൂടെ അവ അവസാനിപ്പിച്ചു. മോസ്‌കോവിലെത്തി റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍ പുട്ടിനുമായി സൗഹൃദത്തിന് തുടക്കമിട്ടു. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇരുപക്ഷത്തും നിലയുറപ്പിച്ച റഷ്യയും തുര്‍ക്കിയും സിറിയയില്‍ വെടിനിര്‍ത്തലിനും തുടര്‍ന്ന് സമാധാന ചര്‍ച്ചക്കും നേതൃത്വം നല്‍കിവരികയാണ്. അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം പുട്ടിനും ഉറുദുഗാനും കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തി. കഴിഞ്ഞ ജൂലൈ മാസം ഉറുദുഗാന് എതിരായി നടന്ന അട്ടിമറിക്ക് പിന്നിലുണ്ടെന്ന് തുര്‍ക്കി സര്‍ക്കാര്‍ ആരോപിക്കുന്ന മത നേതാവ് ഫത്തഹുല്ല ഗുലാനെയും അനുയായികളെയും വിട്ടുതരണമെന്നാവശ്യം അമേരിക്ക സ്വീകരിക്കാത്തതില്‍ തുര്‍ക്കിക്ക് കടുത്ത അമര്‍ഷമുണ്ട്. ഗുലാന്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.
എക്‌സിക്യൂട്ടീവ് പ്രസിഡണ്ട് തുര്‍ക്കിയുടെ കരുത്തിന് അനിവാര്യമാണെന്ന് എ.കെ പാര്‍ട്ടി വിശ്വസിക്കുന്നു. പ്രധാനമന്ത്രിയായിരുന്ന അഹമ്മദ് ദാവൂദ് ഒഗ്‌ലു വ്യത്യസ്ത വീക്ഷണം പ്രകടിപ്പിച്ചു. എ.കെ പാര്‍ട്ടിയില്‍ തുടര്‍ന്ന് കൊണ്ട് തന്നെ അഹമ്മദ് ദാവൂദ് പ്രധാനമന്ത്രി സ്ഥാനം വിട്ടൊഴിഞ്ഞു. ഭേദഗതി നടപ്പാവുന്നതോടെ അമേരിക്കയുടെ പ്രസിഡണ്ടിന് തുല്യമായ അധികാരം തുര്‍ക്കി പ്രസിഡണ്ടിന് ഉണ്ടാകും. പ്രധാനമന്ത്രിയുണ്ടാവില്ല. പാര്‍ലമെന്റിന് മേല്‍ അധികാരം പ്രയോഗിക്കാന്‍ കഴിയും. മന്ത്രിമാരാകാന്‍ പാര്‍ലമെന്റ് അംഗമാകണമെന്നില്ല. ജുഡീഷ്യല്‍ നിയമനാധികാരവും പ്രസിഡണ്ടില്‍ നിക്ഷിപ്തമായിരിക്കും.
1982ന് ശേഷം നിരവധി സൈനിക അട്ടിമറികളെ അതിജീവിച്ച തുര്‍ക്കിക്ക് എ.കെ പാര്‍ട്ടി അധികാരത്തിലിരുന്ന 15 വര്‍ഷക്കാലം മികച്ച സാമ്പത്തിക വളര്‍ച്ച ഉണ്ടായി. മതത്തെ കൈവിടാതെ മതനിരപേക്ഷതയെ പുനരാവിഷ്‌കരിക്കാന്‍ ശ്രമിച്ച ഉറുദുഗാനും സഹപ്രവര്‍ത്തകരും വന്‍ വിജയം കൈവരിച്ചു. സുസ്ഥിര തുര്‍ക്കി വികസിത തുര്‍ക്കി എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ബഹുദൂരം എ.കെ പാര്‍ട്ടി ഭരണം മുന്നേറി കഴിഞ്ഞു. അകത്തും പുറത്തും ശത്രുക്കളുണ്ട്. എന്നാല്‍ ജനകീയ പിന്തുണ എല്ലാവിധ പ്രതിലോമ ശക്തികളെയും തകര്‍ക്കാന്‍ കഴിയുമെന്നും ഉറുദുഗാന്‍ തെളിയിച്ചു. അട്ടിമറിയെ അതിജീവിച്ചത് രാഷ്ട്രാന്തരീയ രംഗത്ത് അത്ഭുതപ്പെടുത്തുന്നതായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending