Video Stories
അഫ്ഗാനില്‍ സമാധാന പ്രതീക്ഷ

കെ. മൊയ്തീന്‍കോയ
നാല്പത് വര്‍ഷമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെകുറിച്ച് ആലോചിക്കാന്‍ വിവിധ ധ്രുവങ്ങളിലെ അഫ്ഗാന് നേതാക്കള്‍ ഒത്തുചേര്‍ന്ന അപൂര്‍വ സന്ദര്‍ഭത്തിന് ഖത്തര്‍ തലസ്ഥാനമായി ദോഹ സാക്ഷിയായി. 7, 8 തീയതികളില്‍ നടന്ന സമാധാന സമ്മേളനത്തിന് പെട്ടെന്ന് പ്രഖ്യാപനം ഉണ്ടാകുന്നില്ലെങ്കിലും സുപ്രധാന ചുവട്വെപ്പ് എന്ന് വിശേഷിപ്പിക്കുന്നത് അര്‍ത്ഥവത്താണ്. താലിബാന് പ്രതിനിധികളുടെ സാന്നിധ്യമാണ് സമാധാന വീണ്ടെടുപ്പിന് നിര്‍ണായക ഘടകം. 1973 ജൂലൈ ഒന്നിന് സാഹിര്‍ഷാ രാജാവ് അട്ടിമറിക്കപ്പെട്ടശേഷം മാറിമാറിവന്ന ഭരണകൂടങ്ങളും സോവിയറ്റ്, അമേരിക്കന്‍ അധിനിവേശവും അഫ്ഗാനിസ്ഥാനെ പ്രേത നഗരമാക്കി. ഇപ്പോള്‍ അധിനിവേശകര്‍ക്കും തമ്മില്‍ പോരടിച്ച അഫ്ഗാന് നേതാക്കള്‍ക്കും യുദ്ധവും പോരാട്ടവും മതിയായി. ലക്ഷങ്ങള്‍ മരിച്ചുവീണ മണ്ണില്‍ പുത്തന്‍ പ്രഭാതത്തിന് കാതോര്‍ക്കുകയാണ് മഹത്തായൊരു സംസ്കൃതി പിന്‍പറ്റുന്ന ജനത.
18 വര്‍ഷം മുമ്പ് അധിനിവേശം നടത്തിയ അമേരിക്ക ‘മാന്യ’മായ പിന്മാറ്റത്തിന് കഠിന ശ്രമത്തിലാണ്. നാല് പതിറ്റാണ്ട് മുമ്പ് കയ്യടക്കി കമ്യൂണിസ്റ്റ് ഭരണകൂടത്തെ പ്രതിഷ്ഠിച്ച സോവിയറ്റ് യൂണിയന്റെ പിന്‍ഗാമികളായ റഷ്യയും അഫ്ഗാനില്‍ സമാധാനം വീണ്ടെടുക്കാന്‍ അത്യധ്വാനത്തിലാണ്. ദോഹയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സമാധാന നീക്കം വിപുലമാക്കുമ്പോള്‍ മോസ്കോ കേന്ദ്രീകരിച്ച് മറ്റൊരു നീക്കവും സജീവം. ജനങ്ങളുടെ പിന്‍ബലമില്ലാതെ പാവ ഭരണകൂടങ്ങള്‍ക്ക് നിലനില്പ്പില്ലെന്ന അനുഭവപാഠം വന്‍ശക്തികള്‍ ഇനിയെങ്കിലും തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാം. സമാധാന ചര്‍ച്ചക്ക് നേതൃത്വം നല്കാന് ദോഹയില്‍ താലിബാന് രാഷ്ട്രീയകാര്യ ഓഫീസ് തുറന്നിട്ടുണ്ട്. രണ്ട് വര്‍ഷത്തോളമായി അഫ്ഗാന് സമാധാന വീണ്ടെടുപ്പിന്റെ കേന്ദ്ര ബിന്ദുവാണീ ഓഫീസ്. അമേരിക്കയുടെ പാവഭരണകൂടത്തെ വിറപ്പിച്ച്തന്നെ സമാധാനത്തിന്റെ പാതയിലും താലിബാന് കരുനീക്കം നടത്തുന്നു. ദോഹയില്‍ താലിബാന് പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത് അഫ്ഗാനില്‍നിന്ന് 60 അംഗ പ്രതിനിധി സംഘമാണ്. പ്രസിഡണ്ട് അഷ്റഫ് ഗനിയെയോ സര്‍ക്കാര്‍ പ്രതിനിധികളെയോ ചര്‍ച്ചയില്‍ സ്വീകരിക്കുന്നില്ല. അമേരിക്ക പ്രതിഷ്ഠിച്ച പാവ ഭരണകൂടമാണ് അവയെന്നാണ് താലിബാന് വാദം. എന്നാല്‍ ഭരണകൂടത്തിലെ അംഗങ്ങള്‍ക്ക് വ്യക്തികള്‍ എന്ന നിലയില്‍ സമാധാന മേശക്ക് ചുറ്റുമിരിക്കാം. അഫ്ഗാനിലെ രാഷ്ട്രീയ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുന്‍ അംബാസിഡര്‍മാര്‍ എന്നിവരാണ് പ്രതിനിധി സംഘത്തില്‍. നാഷണല്‍ ഇസ്ലാമിക് ഫ്രണ്ട് തലവന്‍ സയ്യിദ് ഹാമിദ് ഗിലാനി ഹിസ്ബെ-ഇ-ഇസ്ലാമി പ്രസിഡണ്ട് ഖൈറത്ത് ബഷീര്‍ തുടങ്ങി പ്രമുഖരുമുണ്ട്. ഖത്തറിന് പുറമെ, ജര്‍മ്മനിയും ഇരുപക്ഷത്തെയും ഒന്നിച്ചിരുത്താന്‍ സഹായിച്ചു. ഇതിലിടക്ക് അമേരിക്കയും താലിബാന് പ്രതിനിധികളും തമ്മില്‍ മറ്റൊരു ചര്‍ച്ച തുടരുന്നു. ഈ ചര്‍ച്ചയാകട്ടെ ഏഴാം റൗണ്ടില്‍ എത്തിയിട്ടുണ്ട്. അധിനിവേശ സൈനിക പിന്മാറ്റം, വെടിനിര്‍ത്തല്‍, താലിബാന് ഒളിപ്പോര് അവസാനിപ്പിക്കല്‍ തുടങ്ങിയവയില്‍ ഊന്നിയുള്ള ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത് അമേരിക്കയുടെ അഫ്ഗാന്‍കാര്യ പ്രത്യേക പ്രതിനിധിയും അഫ്ഗാന് വംശജനുമായ സല്‍മായ് ഖാലിസാദ് ആണ്. താലിബാനും അഫ്ഗാന് നേതാക്കളും തമ്മിലുള്ള സമാന്തര ചര്‍ച്ച മോസ്കോവില്‍ റഷ്യന്‍ നേതൃത്വത്തിലുമുണ്ട്. (റഷ്യക്ക് അഫ്ഗാനില്‍ പ്രത്യേകം റോള്‍ ഇല്ല.) രണ്ടാംഘട്ട മോസ്കോ ചര്‍ച്ച ഈ വര്‍ഷം തന്നെ നടക്കുമെന്നാണ് റഷ്യന്‍ നേതൃത്വത്തിന്റെ പ്രഖ്യാപനം. ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അവകാശപ്പെടുന്നു. സെപ്തംബറിന്മുമ്പ് തന്നെ സമാധാന കരാറില്‍ എത്താനാകുമെന്നാണത്രെ പ്രതീക്ഷ. ഭാവി ഭരണകൂടത്തില്‍ നിര്‍ണായക സ്ഥാനം താലിബാനായിരിക്കും. വെടിനിര്‍ത്തലിന് മുമ്പ് വിദേശ സൈനിക പിന്മാറ്റം നിര്‍ബന്ധമാണെന്ന് താലിബാന് ശഠിക്കുന്നുണ്ട്. പ്രസിഡണ്ട് അഷ്റഫ് ഗനിക്കും ഭരണകൂടത്തിനും താലിബാനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ അവസരം ലഭിക്കാത്തതില്‍ അമര്‍ഷമുണ്ടെങ്കിലും അമേരിക്കയുടെ താല്‍പര്യത്തിന്മുന്നില്‍ നിശബ്ദര്.
ഇരുപക്ഷത്തും കടുംപിടുത്തം ദൃശ്യമല്ലത്രെ. അഫ്ഗാന് ജനതയുടെ വികാരവും സമാധാനം തിരിച്ചുവരണമെന്ന് തന്നെ. 2001 സെപ്തംബര്‍ 11 ന് അമേരിക്കയും 27 സഖ്യരാഷ്ട്രങ്ങളും അഫ്ഗാനെ കടന്നാക്രമിക്കുമ്പോള്‍, ചെറുത്ത്നില്‍ക്കാതെ താലിബാന് ഭരണകൂടവും സൈന്യവും കാബൂളില്‍നിന്ന് പിന്മാറുകയാണുണ്ടായത്. പ്രാന്തപ്രദേശങ്ങളിലും ഒളിപ്പോര് സൗകര്യം ലഭിക്കുന്ന മലകളിലും താവളമടിച്ച് അധിനിവേശകര്‍ക്ക് എതിരെ പോരാടി. അഫ്ഗാനിന്റെ മുപ്പത് ശതമാനത്തോളം പ്രദേശവും താലിബാന് നിയന്ത്രണത്തില്‍. തലസ്ഥാനമായ കാബൂളില്‍ അടക്കം ഭരണ കേന്ദ്രങ്ങളില്‍ താലിബാന് ആക്രമണം നിരന്തരം നടത്തുന്നു. താലിബാന്റെ ആതിഥ്യം സ്വീകരിച്ച് അഫ്ഗാനില്‍ താവളമടിച്ചിരുന്ന ഉസാമ ബിന്ലാദന് വധിക്കപ്പെടുകയും അല്‍ഖാഇദ അഫ്ഗാനില്‍നിന്ന് താവളം മാറ്റുകയും ചെയ്തതോടെ താലിബാനുമായുള്ള സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ അമേരിക്ക താല്പര്യം കാണിച്ചുവെന്നതാണ്.
1978 ഏപ്രില്‍ 27ന് പ്രസിഡണ്ട് സര്‍ദാര്‍ ദാവൂദ് ഖാനെ അട്ടിമറിച്ച് കമ്യൂണിസ്റ്റുകള്‍ ഭരണം കയ്യടക്കിയതോടെ സോവിയറ്റ് യൂണിയന്റെ ചെമ്പട അഫ്ഗാനിസ്ഥാനിലേക്ക് ഇരച്ചുകയറി. പ്രൊഫ. ബര്‍ഹാനുദ്ദീന്‍ റബാനിയും ഗുല്‍ബുദ്ദീന്‍ ഹിക്മത്യാറും സിബ്ഹത്തുല്ല മുജദ്ദീദി എന്നിവര്‍ നേതൃത്വം നല്കിയ മുജാഹിദീന്‍ പോരാളികള്‍ക്ക് മുന്നില്‍ ചെമ്പട തോറ്റമ്പി. അമേരിക്കയുടെ പിന്തുണയോടെ ഉസാമ ബിന്‍ലാദന്റെ നേതൃത്വത്തില്‍ അല്‍ഖഇദയും ചെമ്പടക്ക് എതിരെ പോരാടിയിരുന്നതാണ്. ചെമ്പട പരാജയപ്പെട്ടതോടെ മുജാഹിദീന്‍ ഗ്രൂപ്പുകള്‍ അധികാരത്തില്‍ എത്തിയെങ്കിലും അധികാര കേന്ദ്രത്തില്‍ തമ്മിലടി വ്യാപകം. ഇതിനെതിരെ അഫ്ഗാന് ജനതയുടെ രോഷം ശക്തമായി അലയടിക്കുന്നതിനിടെയാണ് താലിബാന്റെ രംഗപ്രവേശം. പാകിസ്താന് ചാരവിഭാഗം സജ്ജമാക്കിയ താലിബാന് പോരാളികള്‍ 1996ല്‍ കാബൂള്‍ കയ്യടക്കി അഞ്ച് വര്‍ഷം ഭരിച്ചു. പിന്നീടാണ് ന്യൂയോര്‍ക്ക് ഭീകരാക്രമണം. അല്‍ഖഇദയുടെ പങ്ക് പുറത്തുവന്നതോടെ അഫ്ഗാനിസ്ഥാനെ അക്രമിച്ച് അമേരിക്കയും സഖ്യരാഷ്ട്രങ്ങളും കീഴടക്കിയതാണ് ചരിത്രം. സംഘര്‍ഷഭരിതമായ അന്തരീക്ഷം അവസാനിപ്പിക്കണമെന്ന് അഫ്ഗാന് ജനത ആഗ്രഹിക്കുന്നു. ബാഹ്യശക്തികള്‍ക്കും യുദ്ധം മതിയായി.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
News3 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
kerala3 days ago
കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും
-
News3 days ago
ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന
-
kerala3 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
kerala3 days ago
എംവി ഗോവിന്ദൻ അറിയാതെ സത്യംപറഞ്ഞു, കോൺഗ്രസിനെ തോൽപിക്കാൻ സിപിഎം- ആർഎസ്എസ് രഹസ്യബന്ധം: സണ്ണി ജോസഫ്
-
kerala2 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
-
kerala2 days ago
നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്
-
GULF3 days ago
പുണ്യാനുഭവവുമായി മലയാളി ഹാജിമാര്‍ മദീനയില്‍; കെഎംസിസി ഊഷ്മള സ്വീകരണം നല്കി