Connect with us

Video Stories

കേര കര്‍ഷകര്‍ക്ക് കണ്ണീരൊരുക്കുന്ന ഇടതുസര്‍ക്കാര്‍

Published

on

കെ.കെ നഹ

കേരം തിങ്ങും കേരളനാട്ടില്‍ കേര കര്‍ഷകന്‍ തീരാദുരിതം അനുഭവിക്കുകയാണിന്ന്. കുത്തകകളെയും വ്യവസായികളെയും സഹായിക്കുക എന്ന ഒളിയജണ്ട മാത്രം കൈമുതലുള്ള ഇടതു സര്‍ക്കാര്‍ കേരളത്തിലെ തൊണ്ണൂറ് ശതമാനത്തോളംവരുന്ന (പരോക്ഷമായും പ്രത്യക്ഷമായും) നാളികേര കര്‍ഷകരെ കണ്ടില്ലെന്നു നടിക്കുകയാണ്. ഉദ്്പാതനച്ചെലവും കിട്ടുന്ന വിലയും തമ്മില്‍ പൊരുത്തപ്പെടാതെ കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണ് നാളികേര കര്‍ഷകര്‍.
2008ല്‍ മന്‍മോഹന്‍സിങിന്റെ കാലത്ത് കേന്ദ്രം കൊണ്ടുവന്ന നാളികേര സംഭരണം അന്ന് നിലവിലുണ്ടായിരുന്ന അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. നാളികേര കര്‍ഷകരുടെ തീരാത്ത രോദനം കേള്‍ക്കാന്‍ തയ്യാറായില്ല. ആയിടെ വന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് നാളികേര കര്‍ഷകരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളുമായിരുന്നു.
തെരഞ്ഞെടുപ്പിന്‌ശേഷം വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ മുമ്പില്‍ കര്‍ഷകരുടെ പ്രയാസങ്ങളും പ്രതിസന്ധികളും സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് 2012ല്‍ 14 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കുന്നതിന് തീരുമാനമെടുത്തു. നാളികേര സംഭരണം തുടങ്ങുന്നതിന്മുമ്പ് പൊതുമാര്‍ക്കറ്റില്‍ രണ്ട് രൂപയുണ്ടായിരുന്നത് അഞ്ച് രൂപയിലേക്ക് പെട്ടെന്നുയര്‍ന്നു. കര്‍ഷകര്‍ക്ക് തെല്ലൊരാശ്വാസം ലഭിക്കാന്‍ ഇത് കാരണമായി. സംഭരണം ആരംഭിക്കുകയും ഘട്ടംഘട്ടമായി വില ഉയര്‍ത്തി 38 രൂപവരെ എത്തുകയും ചെയ്തു. കൃഷിഭവനിലൂടെ നാളികേര സംഭരണം നടത്തുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായത് പൊതുവിപണിയില്‍ നാളികേര വില 45 രൂപവരെ എത്തുന്നതിന് കാരണമായി. പച്ചത്തേങ്ങ സംഭരണം അന്ന് 400റോളം സംഭരണകേന്ദ്രങ്ങളിലായിരുന്നു ഉണ്ടായിരുന്നത്. അത് മതിയായതല്ല എന്ന് മുഴുവന്‍ കര്‍ഷകര്‍ക്കുമറിയാം. കേരളത്തിലെ മുഴുവന്‍ കൃഷിഭവനുകളിലൂടെയും നാളികേര സംഭരണം നടത്തണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം നിരന്തരമായി ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ ശക്തമായ ഇടപെടലുകളും നടന്നു. മറ്റിതര കര്‍ഷക സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇടതു കര്‍ഷക സംഘടനകള്‍ ശക്തമായി ഈ ആവശ്യവുമായി സമരരംഗത്തുണ്ടായിരുന്നു.
എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് ശേഷം വന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന സംഭരണ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്നത് പോയിട്ട് ഉള്ളതുതന്നെ ഇല്ലാതാക്കി സംഭരണം തന്നെ അട്ടിമറിച്ചു. അതോടെ നാളികേര വിപണിയില്‍ വില കുത്തനെ താഴോട്ട് വന്നു. മൂന്ന് വര്‍ഷത്തോളമായി കേരളത്തില്‍ പച്ചത്തേങ്ങ സംഭരണം നിലച്ചിട്ട്. ഒട്ടേറെ മുറവിളികളുണ്ടായിട്ടും നാളികേര വില ഇരുപത് രൂപയിലേക്ക് താഴ്ന്നിട്ടും ഇടത്‌സര്‍ക്കാര്‍ കനിഞ്ഞില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ ഇപ്പോഴിതാ മുഖംമിനുക്കുന്നതിന്റെ ഭാഗമായി സംഭരണത്തിന് തയ്യാറെടുത്തിരിക്കുന്നു. സംഭരണോദ്ഘാടനം കെങ്കേമമായി നടത്തിയിട്ടും ഇന്നും സംഭരണമാരംഭിച്ചിട്ടില്ല.
ആരെ ബോധ്യപ്പെടുത്താനാണ് സംഭരണ പ്രഖ്യാപനമെന്നതാണ് പ്രശ്‌നം. സംഭരണ കേന്ദ്രങ്ങളേതെന്ന്‌പോലും നിശ്ചയിച്ചിട്ടില്ല. സംഭരണവില കുത്തനെ താഴ്ത്തി 27 രൂപയാക്കി നിജപ്പെടുത്തിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ നാളികേരമുത്പാദിപ്പിക്കുന്ന മലപ്പുറം ജില്ലയില്‍പോലും ആധികാരികമായി കിട്ടിയ വിവരമനുസരിച്ച് 9 സംഭരണ കേന്ദ്രങ്ങള്‍ മാത്രമേ ഉള്ളൂ. കോഴിക്കോട് ജില്ലയിലും വിരലിലെണ്ണാവുന്ന സംഭരണ കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. അതുതന്നെ സംഭരണത്തിന് വേണ്ട സംവിധാനങ്ങളോ സംഭരിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങളോ ഇതുവരെ എവിടെയും ലഭ്യമായിട്ടില്ല. ഇത് ആര്‍ക്ക് വേണ്ടിയാണ്. ഇത് കര്‍ഷകരെ രക്ഷിക്കാനല്ല, മറിച്ച് കൃഷിമന്ത്രിയുടെ മുഖം രക്ഷിക്കാന്‍ മാത്രമാണ്. കുത്തകകളെയും വന്‍ വ്യവസായികളെയും മുന്നില്‍ കണ്ടുള്ള നീക്കം മാത്രമാണ് ഈ സംഭരണക്കളി.
2008ല്‍ ഒരു നാളികേരത്തിന് 4.10 രൂപക്ക് സംഭരണം നടത്താന്‍ തീരുമാനിച്ചപ്പോള്‍ കര്‍ഷകത്തൊഴിലാളികളുടെ വേതനം 450 രൂപയും തെങ്ങ്കയറ്റത്തൊഴിലാളികളുടെ വേതനം തെങ്ങൊന്നിന് 20 രൂപയും പൊളിക്കൂലി 60 പൈസയുമായിരുന്നു. 2016ല്‍ അത് 600ഉം 30ഉം 75 പൈസയുമായി ഉയര്‍ന്നു. അന്ന് സംഭരണവില കിലോക്ക് 14 രൂപയില്‍നിന്ന് പടിപടിയായി ഉയര്‍ന്ന് 38 രൂപ വരെയെത്തി. പൊതുമാര്‍ക്കറ്റില്‍ 45ഉം 50 ഉം രൂപക്ക് വരെ വില്‍പന നടന്നു. 2019ല്‍ കര്‍ഷകത്തൊഴിലാളിയുടെ വേതനം 800 രൂപയും തെങ്ങുകയറ്റത്തൊഴിലാളിയുടെ വേതനം 40 രൂപയും പൊളിക്കൂലി ഒരു രൂപയില്‍ കൂടുതലുമായി വര്‍ധിച്ചു. കൂട്ടത്തില്‍ വളം, കീടനാശിനി എന്നിവയുടെ വിലയും ക്രമാതീതമായി വര്‍ധിക്കുകയുണ്ടായി. ഒരു കിലോ നാളികേരത്തിന് 40 രൂപ കിട്ടിയാല്‍പോലും കര്‍ഷകന് മുതലാവില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. അപ്പോഴാണ് 27 രൂപ എന്നത് മതിയായ വിലയാണ് എന്ന കൃഷിമന്ത്രിയുടെ പ്രസ്താവന. ഇത് കര്‍ഷകരെ കൊഞ്ഞനംകുത്തുന്നതിന് തുല്യമാണ്.
ഈ അനീതിക്കെതിരെ കേരളത്തിലെ നാളികേരകര്‍ഷകര്‍ പോരാട്ടത്തിലേക്ക് കാലെടുത്ത് വെക്കുകയാണ്. നാളികേര സംഭരണവില 36 രൂപയെങ്കിലുമാക്കി ഉയര്‍ത്തുക, മുഴുവന്‍ മുനിസിപ്പല്‍, പഞ്ചായത്ത് തലങ്ങളിലും സംഭരണ കേന്ദ്രങ്ങള്‍ ഒരുക്കുക. നാളികേര ഉത്പാദനസംഘങ്ങളെ സംഭരണ ഏജന്‍സികളാക്കുക, സംഭരണം ഉടന്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു ഇന്ന് കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് സ്വതന്ത്ര കര്‍ഷകസംഘം മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending