Connect with us

Video Stories

ആഭ്യന്തര യുദ്ധം ‘ഐക്യ’യമന്‍ തകരുന്നു

Published

on

കെ. മൊയ്തീന്‍കോയ

യമന്‍ സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. 2015 മുതല്‍ തുടരുന്ന ആഭ്യന്തര യുദ്ധം രാജ്യത്തെ നാല് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്ന പ്രസിഡണ്ട് അബ്ദുറബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് കീഴിലാണ് നാല്‍പത് ശതമാനം ഭൂപ്രദേശവും. ഹൂഥി വിഭാഗം മുപ്പത് ശതമാനവും അല്‍ഖാഇദ സ്വാധീനത്തില്‍ ഇരുപതും തെക്കന്‍ യമന് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ പോരാടുന്ന എസ്.ടി.സി വിമതര്‍ പത്ത് ശതമാനവും പ്രദേശങ്ങള്‍ കയ്യടക്കി. 2014-ല്‍ യസ്ദി ഷിയാ വിഭാഗക്കാരായ ഹൂഥി സായുധ വിഭാഗം തലസ്ഥാനമായ സന്‍അ ആക്രമിച്ച് കീഴടക്കിയതോടെ ആഭ്യന്തര യുദ്ധം രൂക്ഷമായി. പ്രസിഡണ്ട് ഹാദിയും ഭരണകര്‍ത്താക്കളും സഊദിയില്‍ അഭയം തേടി. പതിനായിരങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചു. ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും അഭയാര്‍ത്ഥികള്‍. നിരവധി തവണ സമാധാന ശ്രമങ്ങള്‍ നടന്നുവെങ്കിലും പരാജയപ്പെട്ടു.
ആഭ്യന്തര യുദ്ധം അവസാനിപ്പിക്കണമെന്ന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ, ബാഹ്യശക്തികളാണ് ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്. തലസ്ഥാനമായ സന്‍അ നഷ്ടപ്പെട്ട സഊദിയില്‍ അഭയം തേടിയിരുന്ന ഹാദിയെയും ഭരണകൂടത്തെയും പ്രധാന നഗരമായ ഏദന്‍ കേന്ദ്രമായി തിരിച്ചുകൊണ്ടുവന്നത് സഊദി നേതൃത്വത്തില്‍ സഖ്യരാഷ്ട്രങ്ങളാണ്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിക്കാം, ആഗസ്ത് 11-ന് ‘പഴയ തെക്കന്‍ യമന്റെ’ സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ പോരാടുന്ന എസ്.ടി.സി (സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍) സായുധ വിഭാഗം ഏദന്‍ കയ്യടക്കി. പ്രസിഡണ്ടിന്റെ കൊട്ടാരവും സൈനിക ക്യാമ്പുകളും എസ്.ടി.സി കയ്യടക്കിയതോടെ ‘യമന്‍’ ഭരണകൂടം അനിശ്ചിതത്വത്തിലായി. ഹാദി ഭരണകൂടത്തെ സൈനികമായി സഹായിക്കുന്നത് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ പത്ത് അറബ് രാഷ്ട്രങ്ങള്‍ അടങ്ങുന്ന സഖ്യസേനയാണ്. അമേരിക്കയും ബ്രിട്ടനും സഖ്യസേന സഹായിക്കുന്നു. സഖ്യസേനയിലെ രണ്ടാമത്തെ പ്രബലരായ യു.എ.ഇ ആണ് എസ്.ടി.സിയെ സഹായിക്കുന്നത്. ഇവരുടെ സാമ്പത്തിക സഹായം ഉപയോഗിച്ച് പതിനായിരക്കണക്കിനാളുകള്‍ക്ക് എസ്.ടി.സി സായുധ പരിശീലനം നല്‍കിക്കഴിഞ്ഞു. ഹൂഥികള്‍ക്കെതിരായ യോജിച്ച നീക്കങ്ങളുടെ മുനയൊടിക്കുന്നതാണ് പുതിയ സംഭവ വികാസം. ഹാദി ഭരണകൂടത്തിന് രണ്ടാമത്തെ ആസ്ഥാന നഗരവും നഷ്ട്ടപ്പെട്ടതോടെ ആഭ്യന്തര യുദ്ധം വഴിത്തിരിവിലാണ്. വെടിനിര്‍ത്തലിന് നീക്കം നടക്കുന്നുണ്ടെങ്കിലും എസ്.ടി.സി നീക്കം ഹാദി ഭരണകൂടത്തെ അട്ടിമറിക്കുന്നതാണെന്ന് അറബ് സഖ്യസേനയുടെയും ഹാദി ഭരണകൂടത്തിന്റെയും വിലയിരുത്തല്‍ 2014-ല്‍ ഹൂഥി സായുധ ഗ്രൂപ്പ് സന്‍അ കീഴടക്കി, അന്നത്തെ പ്രസിഡണ്ട് അലി അബ്ദുല്ല സാലേയെ വധിച്ചു. പിന്നീട് ഹൂഥികളും സാലേ പക്ഷവും യോജിച്ച്് നില്‍ക്കുകയാണുണ്ടായത്. എന്നാല്‍ തെക്കന്‍ യമന് സ്വാതന്ത്ര്യം എന്നാവശ്യം ഉയര്‍ത്തി എസ്.ടി.സി രംഗത്തിറങ്ങിയതോടെ ആഭ്യന്തര യുദ്ധത്തിന്റെ സ്വഭാവവും ഗതിയും മാറുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
അറേബ്യന്‍ ഉപദ്വീപില്‍ സഊദി കഴിഞ്ഞാല്‍ ഏറ്റവും വലിയ രാജ്യമായ യമന് നിരവധി ആഭ്യന്തര കലാപങ്ങളുടെ ചരിത്രമുണ്ട്. ഉസ്മാനിയ ഭരണത്തിന്കീഴില്‍തന്നെ നിരവധി പോരാട്ടം. 1918ല്‍ ഉസ്മാനിയ (തുര്‍ക്കി) സൈന്യം പിന്മാറിയതോടെ ഇമാം യഹ്‌യയുടെ 44 വര്‍ഷത്തെ ഭരണകാലം യമന് പുരോഗതിയുണ്ടായില്ല. 1948 ഫെബ്രുവരി 18-ന് അദ്ദേഹം കൊല്ലപ്പെട്ടു. വിപ്ലവകാരികള്‍ അധികാരം കയ്യടക്കിയെങ്കിലും കൂടുതല്‍ തുടരാനായില്ല. തുടര്‍ന്ന് അധികാരത്തിലെത്തിയ ഇമാം അഹമ്മദ് സ്വാതന്ത്ര്യ സേനാനികളെയും എതിരാളികളെയും മര്‍ദ്ദിച്ചൊതുക്കി. 1958-ല്‍ യമന്‍, ഈജിപ്ത് നേതൃത്വത്തിലുള്ള ഐക്യ അറബ് റിപ്പബ്ലിക്കില്‍ ചേര്‍ന്നു. അധികം വൈകാതെ റിപ്പബ്ലിക്കില്‍ നിന്ന് പുറത്തുകടക്കുകയുണ്ടായി. 1962 സെപ്തംബര്‍ 18-ന് വിപ്ലവത്തില്‍ ഇമാം അഹമ്മദ് വധിക്കപ്പെട്ടു. പിന്നീട് റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കപ്പെട്ടു. രാജഭരണത്തിന് അന്ത്യം. യമനില്‍ ഈജിപ്ത് പിടിമുറുക്കിയതോടെ ബദ്ധവൈരികളായ സഊദിയും രംഗത്തിറങ്ങി. ആഭ്യന്തര യുദ്ധം രൂക്ഷമായി. അഞ്ച് വര്‍ഷം നീണ്ടുനിന്നു. 1967 ആഗസ്തില്‍ ഫൈസല്‍ രാജാവും ജമാല്‍ അബ്ദുനാസറും യമനില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്ന കരാറില്‍ ഏര്‍പ്പെട്ടതോടെ യുദ്ധത്തിന് വിരാമം. തെക്കന്‍ യമന്റെ ചരിത്രം വ്യത്യസ്തം. പുരാതന കാലത്ത് ഹദ്‌റ മൗത്ത് എന്നറിയപ്പെട്ട രാജ്യം. ബ്രിട്ടീഷ് കോളനി. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് ഭരണം. 1972-ല്‍ ഇരു യമനുകളും ഏറ്റുമുട്ടി. റഷ്യയുടെ സ്വാധീനമായിരുന്നു യുദ്ധത്തിന് പിന്നില്‍. കമ്യൂണിസ്റ്റ് ലോകത്തെ തകര്‍ച്ചയെ തുടര്‍ന്ന് തെക്കന്‍ യമന്‍, യമനില്‍ ലയിച്ചു. 1990-ല്‍ ലയനം നടന്നുവെങ്കിലും നാല് വര്‍ഷത്തിന് ശേഷം വീണ്ടും തെക്കന്‍ യമന്‍ സ്വാതന്ത്ര്യത്തിന് നടത്തിയ ശ്രമം അടിച്ചമര്‍ത്തപ്പെട്ടു.
ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. എസ്.ടി.സി സഹായത്തോടെ തെക്കന്‍ യമന്‍ സ്വാതന്ത്ര്യത്തിന് പോരാടുന്നു. പഴയ (വടക്കന്‍) യമനില്‍ ഹൂഥികള്‍ മേധാവിത്വം പുലര്‍ത്തുന്നുമുണ്ട്. തെക്കന്‍ യമനിന്റെ ഭൂരിപക്ഷം പ്രദേശവും ഹാദി ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ തന്നെയാണ്. അല്‍ഖാഇദ സ്വാധീനം ചില പ്രദേശങ്ങളിലുമുണ്ട്. ആഭ്യന്തര യുദ്ധത്തിന്റെ പരിസമാപ്തിയും ഭാവിയും എന്താകുമെന്നതില്‍ അറബ് ലോകത്തിന് ആശങ്കയുണ്ട്. നാല് വര്‍ഷമായി ഹൂഥികളെ അടിച്ചമര്‍ത്താന്‍ അറബ് സഖ്യം നടത്തിവരുന്ന ശ്രമം വിജയം കാണുന്നില്ല. സഊദിക്ക് നേരെ തിരിച്ചടിയും മിസൈല്‍ വര്‍ഷവും അവര്‍ തുടരുന്നു. വിശുദ്ധ ഹജ്ജ് വേളയില്‍പോലും കുറവുണ്ടായില്ല. ഇറാന്റെ ശക്തമായ പിന്തുണയിലാണ് ഹൂഥികള്‍. അതിലിടക്ക്, യു.എ.ഇ പിന്തുണ അവകാശപ്പെടുന്ന എസ്.ടി.സി ഏദന്‍ കയ്യടക്കിയത് പരോക്ഷമായെങ്കിലും ഹൂഥികള്‍ക്ക് സഹായകമാകും.
ആണവ കരാറില്‍നിന്ന് അമേരിക്ക പിന്മാറുകയും കടുത്ത ഉപരോധം നേരിടുകയും ചെയ്യുന്ന ഇറാന്‍, യമന്‍ പ്രശ്‌നത്തില്‍ സമാധാനസന്ധി ആഗ്രഹിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ ശക്തമായ ഇടപെടല്‍ യമനില്‍ സമാധാനം വീണ്ടെടുക്കാന്‍ സഹായകമാവുമെന്നാണ് അറബ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മറുവശത്ത് സഊദിയും യു.എ.ഇയും ഉള്‍പ്പെട്ട അറബ് സംഖ്യസേനയും സമാധാനത്തിന്റെ പാതയില്‍ തന്നെ. ‘ഭാര’മേറിയ ഈ യുദ്ധം അവസാനിപ്പിക്കേണ്ടത് അറബ് സേനക്കും അനിവാര്യം. സഖ്യസേനയുടെ ഭാഗമായ യു.എ.ഇ മറ്റൊരു സായുധ ഗ്രൂപ്പിന് സഹായം നല്‍കുമ്പോള്‍ ഉടലെടുത്ത അനിശ്ചിതത്വത്തിനും വിരാമമിടാന്‍ യമനില്‍ സമാധാനം പുനഃസ്ഥാപിക്കണം. അനുയോജ്യ സന്ദര്‍ഭം യു.എന്‍ നേതൃത്വം പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Trending