Connect with us

Video Stories

മരുന്നു നല്‍കുന്ന കൈകള്‍ വാനിലുയരേണ്ടതല്ല

Published

on

മരുന്ന് മണക്കുന്ന ആസ്പത്രി മുറികളില്‍ വെള്ളയുടുപ്പണിഞ്ഞ മാലാഖമാരാണ് നഴ്‌സുമാര്‍. ഒരു കുഞ്ഞ് ജനിക്കുമ്പോഴും ഒരാള്‍ മരിക്കുമ്പോഴും അരികത്തുനില്‍ക്കുന്നവര്‍ എന്നര്‍ത്ഥത്തിലാണ് അവരെ മാലാഖമാര്‍ എന്നു വിളിക്കുന്നത്. നഴ്‌സിങ് എന്നത് വൈദ്യശാസ്ത്രപരമായ തൊഴില്‍ മാത്രമല്ല. സാമൂഹ്യശാസ്ത്രവും മനഃശാസ്ത്രവും ഉള്‍ക്കൊള്ളുന്ന മേഖലകൂടിയാണത്. ഒരു ഡോക്ടറുടേയൊ നഴ്‌സിന്റേയോ കര സ്പര്‍ശം ഏല്‍ക്കാത്തവര്‍ ഭൂമിയിലുണ്ടാവില്ല. മരുന്നു കൊടുക്കലും ഇഞ്ചക്ഷന്‍ കുത്തിവെക്കലും ഒ.പി ടോക്കണ്‍ കൈമാറലും മാത്രമല്ല നഴ്‌സുമാര്‍ ചെയ്യാറുള്ള പ്രവൃത്തികള്‍. ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍, ഇ.സി.ജി, സ്‌കാനിങ് തുടങ്ങിയ പരിശോധനകളെല്ലാം നടത്താറുള്ളതും നഴ്‌സുമാരാണ്. ബന്ധുക്കള്‍പോലും രോഗിയെ അറപ്പോടെ നോക്കുമ്പോഴും അവരുടെ മല-മൂത്രമെടുക്കാന്‍ പോലും മടി കാട്ടാത്തവരുമാണ് നഴ്‌സുമാര്‍. രോഗികളുടെ മുറിവുകളില്‍ ലേപനം പുരട്ടിയും ആശ്വാസ വചനങ്ങള്‍ ഉരുവിട്ടും അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുമ്പോഴും സ്വന്തം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന അസംഘടിതരായ തൊഴിലാളികള്‍ കൂടിയാണവര്‍.
സ്വകാര്യ ആസ്പത്രികളില്‍ നഴ്‌സിങ് നിയമനം ഒബ്‌സര്‍വര്‍, ട്രെയിനി, സ്റ്റാഫ് എന്നിങ്ങനെ മൂന്നു തരത്തിലാണ് നടത്തിവരുന്നത്. ആറ് മാസമോ അതില്‍ കൂടുതലോ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടവരാണ് ഒബ്‌സര്‍വ് വിഭാഗക്കാര്‍. ഒബ്‌സര്‍വര്‍മാരില്‍ നിന്നും ട്രെയിനിമാരെയും അവരില്‍ നിന്ന് സ്റ്റാഫ് നഴ്‌സിനെയും നിയമിക്കും. ഈ രണ്ട് ഗണത്തിലും പെടാത്ത ഭൂരിപക്ഷം പേരെയും യഥേഷ്ടം പിരിച്ചുവിടും. ലേബര്‍ കമ്മീഷന്‍ അനുശാസിക്കുന്ന ജോലി സമയം ആറ് മണിക്കൂറാണെങ്കില്‍ നഴ്‌സിങ് മേഖലയില്‍ അത് 14 മണിക്കൂര്‍ വരെയാണ്. മറ്റ് തൊഴില്‍ മേഖലയില്‍ ആറ് ദിവസമാണ് രാത്രി ഡ്യൂട്ടിയെങ്കില്‍ ഇവിടം 13 ദിവസമാണ്. സര്‍ക്കാര്‍ ആസ്പത്രിയില്‍ സ്റ്റാഫ് നഴ്‌സിന് നാല് രോഗികള്‍ എന്നതാണ് കണക്കെങ്കില്‍ സ്വകാര്യ ആസ്പത്രിയില്‍ അത് 10ല്‍ കൂടുതലാണ്. തൊഴില്‍ ദാതാവില്‍ നിന്നുള്ള ബോണസുകള്‍, പ്രൊവിഡന്റ് ഫണ്ടുകള്‍, ഗ്രാറ്റുവിറ്റി തുടങ്ങിയ തൊഴില്‍ ആനുകൂല്യങ്ങളെല്ലാം സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന നഴ്‌സുമാര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
കേരളത്തില്‍ 1300 ലധികം സ്വകാര്യ ആസ്പത്രികളിലായി അര ലക്ഷത്തിലധികം നഴ്‌സുമാര്‍ ജോലി ചെയ്തുവരുന്നു. പ്രൊഫഷണല്‍ ഡിപ്ലോമയും ഡിഗ്രിയും കരസ്ഥമാക്കിയ നഴ്‌സുമാര്‍ക്ക് തൂപ്പുകാരനും വാച്ച്മാനും തൊഴിലുറപ്പ് തൊഴിലാളിക്കും കിട്ടുന്ന വേതനം പോലും കിട്ടാറില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. അവരില്‍ അധികപേരുടേയും ശമ്പളം അയ്യായിരം രൂപ മാത്രമാണ്. നഴ്‌സിങ് ചാര്‍ജ്ജ് ഇനത്തില്‍ ഭീമമായ സംഖ്യ രോഗികളില്‍ നിന്ന് ഈടാക്കുമ്പോഴാണ് പച്ചയായ ഈ ചൂഷണം നിലനില്‍ക്കുന്നത്. താമസം, ഭക്ഷണം എന്നീ പേരില്‍ മാസത്തില്‍ നല്ലൊരു തുക ആസ്പത്രി അധികൃതര്‍ അവരില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്യും. ലക്ഷങ്ങള്‍ ബാങ്ക് ലോണ്‍ എടുത്താണ് പലരും പഠനം പൂര്‍ത്തീകരിച്ചിട്ടുള്ളത്. തുച്ഛമായ വേതനം ലോണ്‍ തിരിച്ചടവിന് തികയാറില്ല. ആസ്പത്രി മാനേജ്‌മെന്റിന്റെ മരണ വാറണ്ടാണ് ബോണ്ട് സംവിധാനം. ബോണ്ടിലെ പ്രധാന വ്യവസ്ഥകളിലൊന്ന് നിശ്ചിത കാലത്തേക്ക് മറ്റൊരു ആസ്പത്രിയില്‍ ജോലിക്ക് പോകാന്‍ പാടില്ലെന്നതാണ്. കാലാവധിക്കുമുമ്പ് പിരിഞ്ഞുപോകുന്നവര്‍ അര ലക്ഷം മുതല്‍ ഒരു ലക്ഷം രൂപവരെ നഷ്ടപരിഹാരം നല്‍കണം. ഈ നിബന്ധനകള്‍ പാലിക്കാത്തപക്ഷം പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെക്കാനും ആസ്പത്രി അധികൃതര്‍ മടി കാട്ടാറില്ല. വിദേശ രാജ്യങ്ങളില്‍ നഴ്‌സിങ് സ്വപ്‌നം കണ്ടാണ് പലരും വേദന കടിച്ചിറക്കാറുള്ളത്. അതിന് സാധ്യമാവാതെ വന്നപ്പോഴാണ് മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ആസ്പത്രിയില്‍ ബീന ബേബി ജീവനൊടുക്കിയത്. ഈ മരണമായിരുന്നു നഴ്‌സിങ് മേഖലയില്‍ നാമിന്നുകാണുന്ന സമരങ്ങള്‍ക്കെല്ലാം തിരി കൊളുത്തിയത്.
ഇരുപതിനായിരം രൂപ ശമ്പളം ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വകാര്യ ആസ്പത്രിയിലെ നഴ്‌സുമാരുടെ സമരം കേരളത്തിലങ്ങോളമിങ്ങോളം കത്തിപ്പടരുകയാണ്. തുല്യ ജോലിക്ക് തുല്യ വേതനമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള ശമ്പള വര്‍ധനവാണ് സമരക്കാരുടെ ആവശ്യം. 200ല്‍ കൂടുതല്‍ കിടക്കകളുള്ള ആസ്പത്രികള്‍ 100നും 200നും, 100നും 50നും ഇടയില്‍ കിടക്കകളുള്ള ആസ്പത്രികള്‍, 50ന് താഴെ കിടക്കകളുള്ള ആസ്പത്രികള്‍ എന്നിങ്ങനെ തരംതിരിച്ച് 20000 മുതല്‍ 27800 വരെ സ്വകാര്യ ആസ്പത്രിയിലെ നഴ്‌സുമാര്‍ക്ക് ശമ്പളം വ്യവസ്ഥ ചെയ്യണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. സുപ്രീം കോടതി വിധി അനുസരിച്ചുള്ള ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ജോലി സമയം നിശ്ചയപ്പെടുത്തുക, ശമ്പളത്തിന് രേഖ നല്‍കുക, സ്ത്രീ നഴ്‌സുമാര്‍ക്ക് ജോലി സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്‌സുമാര്‍ നടത്തുന്ന സമരം വിജയം കാണേണ്ടത് അനിവാര്യമാണ്.
ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന വെള്ളക്കോളര്‍ ജോലിക്കാരനുവേണ്ടി പണിമുടക്കാനും ഹര്‍ത്താല്‍ നടത്താനും ഇടതുപക്ഷക്കാര്‍ മുന്‍പന്തിയിലാണ്. എന്നാല്‍ അസംഘടിതരും തുച്ഛമായ ശമ്പളം പറ്റുന്നവരുമായ നഴ്‌സുമാരുടെ സമരാഗ്നി ആസ്പത്രി മുതലാളിമാര്‍ക്കുവേണ്ടി ഊതിക്കെടുത്താനാണ് ഇടതുഭരണകൂടം ശ്രമിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് സൂചന സമരവും തുടര്‍ന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ഉള്‍പ്പെടെയുള്ള സമര മുറകള്‍ നഴ്‌സുമാര്‍ നടത്തിയപ്പോള്‍ കുംഭകര്‍ണ്ണനെ തോല്‍പ്പിക്കും വിധം ഭരണാധികാരികള്‍ ഉറക്കം നടക്കുകയായിരുന്നു. നഴ്‌സിങ് വിദ്യാര്‍ത്ഥികളെ വിലക്കെടുത്ത് സമരം പൊളിക്കാനുള്ള നീക്കങ്ങള്‍ക്ക് അണിയറയില്‍ ചരടുവലിക്കുന്നതും തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലരെന്ന നെറ്റിപ്പട്ടം സ്വയം തലയിലണിഞ്ഞിട്ടുള്ള ഭരണപക്ഷക്കാരാണ്. മരുന്നുകള്‍ നല്‍കുന്ന കൈകള്‍ അവകാശങ്ങള്‍ക്കായി മുഷ്ടി ചുരുട്ടുമ്പോള്‍ അവരെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും ബാധ്യതയാണ്. ഒരിക്കലും അവസാനിക്കാത്ത മരം ഏതെന്ന കടങ്കഥയുടെ ഉത്തരം സമരം എന്നാണ്. ആ സമരത്തിലാണ് ഇപ്പോള്‍ നഴ്‌സുമാര്‍ കയറിയിട്ടുള്ളത്. അവരെ അതില്‍ നിന്ന് താഴെയിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending