Connect with us

Video Stories

മുസ്്‌ലിംലീഗും മായാവതിയും ഉയര്‍ത്തുന്ന ജനരോഷം

Published

on

പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം തിങ്കളാഴ്ച ആരംഭിക്കുന്നതിനുമുമ്പ് രാജ്യം ഇന്ന് അഭിമൂഖീകരിച്ചുകൊണ്ടിരിക്കുന്ന അതിഭയാനകമായ അക്രമ പരമ്പരകളും അരക്ഷിതാവസ്ഥയും ആയത് ജനസഭകളില്‍ ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയും പ്രതിപക്ഷ കക്ഷികള്‍ കൂലങ്കഷമായ പരിശോധനക്ക് വിധേയമാക്കുകയുണ്ടായി. മാട്ടിറച്ചിയുടെ പേരില്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരെ കാപാലിക സംഘങ്ങള്‍ വ്യാപകമായ അക്രമവും കൊലപാതകങ്ങളും അഴിച്ചുവിടുന്നു. അവയെല്ലാം തല്‍സമയം പിടിച്ച് സമൂഹ മാധ്യമത്തിലിടുന്നു. മധ്യവയസ്‌കന്‍ മുഹമ്മദ് അഖ്‌ലാഖ് മുതല്‍ പതിനാറുകാരന്‍ ജുനൈദ്ഖാന്‍ വരെ ഏതൊരു മുസല്‍മാനും ഏതുനേരവും കൊലചെയ്യപ്പെടുമെന്ന ഭീതിതാവസ്ഥ. ഉനയിലും ഷഹാരന്‍പൂരിലും ഹൈദരാബാദിലും കര്‍ണാടകയിലും ഝാര്‍ഖണ്ഡിലും ഹരിയാനയിലുമൊക്കെ ഈ നരാധമന്മാര്‍ സവര്‍ണബ്രാഹ്മണിസത്തിന്റെ രാക്ഷസകാഹളം മുഴക്കുന്നു. പശു മാത്രമല്ല, പോത്തും കാളയുമൊക്കെ ഇവരുടെ പേക്കൂത്തുകള്‍ക്ക് ഹേതുവാകുന്നു. ഇതിനൊക്കെ അകമേ പിന്തുണക്കുന്ന ഗോമാതാരാധകരും.
ഇതിനിടെയാണ് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളെ അപലപിച്ചത്. 2016 ആഗസ്തിലും ഈവര്‍ഷം ജൂണ്‍ മുപ്പതിന് മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലും വിഷയം മോദി ജനശ്രദ്ധയില്‍പെടുത്തുകയുണ്ടായി. ഗോ രക്ഷയുടെ പേരിലുള്ള അതിക്രമം രാജ്യത്തിന് മോശം പ്രതിഛായ സൃഷ്ടിക്കുമെന്നാണ് മോദി പറയുന്നത്. തന്റെ സര്‍ക്കാരിന്റെയും രാജ്യത്തിന്റെയും പ്രതിഛായ കളങ്കപ്പെടുത്തുന്നതിലാണ്, അല്ലാതെ കൊല്ലപ്പെടുന്ന പൗരന്മാരുടെ കാര്യത്തിലല്ല അദ്ദേഹത്തിന്റെ വേവലാതി. ദലിതുകളില്‍ നല്ലൊരുപങ്കും തന്റെ സര്‍ക്കാരിനെതിരായെന്ന വസ്തുത മനസ്സിലാക്കിയ ശേഷമാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ആ വിഭാഗത്തില്‍ നിന്നുള്ള ആളെ മോദിയും കൂട്ടരും പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ നാടകമെല്ലാം നടന്നുകൊണ്ടിരിക്കെതന്നെയാണ് പശുവിന്റെ അവശിഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യ വകുപ്പുമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അധ്യക്ഷനായി സെക്രട്ടറിതല സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത് എന്നതും കൗതുകകരമായിരിക്കുന്നു.
സ്വാഭാവികമായും തദ്‌വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കപ്പെടേണ്ടതും അവ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ടവയുമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഇതാകട്ടെ രാജ്യത്തെ പ്രതിപക്ഷകക്ഷികളുടെ ജനകീയവും ഭരണഘടനാപരവുമായ ഉത്തരവാദിത്തപ്പെട്ടതില്‍പെട്ടതുമാണ്. എന്നാല്‍ പ്രധാനമന്ത്രി പ്രസംഗിച്ചോട്ടെ, ഇതൊന്നും സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്ന തീര്‍ത്തും പ്രതിലോമകരമായ നിലപാടാണ് ഭരണകക്ഷിക്കാര്‍ ഇന്നലെ കൈക്കൊണ്ടത്. സര്‍വകക്ഷി സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെതന്നെ തള്ളിപ്പറയുന്ന തരത്തിലായി ഭരണകക്ഷിക്കാരുടെ ഈ അസഹിഷ്ണുതാപ്രകടനം. അസഹിഷ്ണുത ഗോ രക്ഷകര്‍ക്കുമാത്രമല്ല, സര്‍ക്കാരിനും ഭരണകക്ഷിക്കും കൂടിയാണെന്നു വ്യക്തമാക്കുന്നതായി രാജ്യസഭയിലെ ബി.ജെ.പി അംഗങ്ങളുടെ പ്രകടനം.
ദലിതുകളെയും ന്യൂനപക്ഷങ്ങളെയും കുറിച്ച് പ്രസംഗിക്കാന്‍ അനുവദിക്കാത്തതിന് ബഹുജന്‍സമാജ് പാര്‍ട്ടി അംഗം മായാവതി രാജ്യസഭയില്‍ നിന്ന് രാജിവെച്ചത് രാജ്യത്തെ ജനമന:സാക്ഷിയുടെ പ്രതിഫലനമാണെന്ന കാര്യത്തില്‍ സംശയമില്ല. ദലിതുകളുടെ പേരില്‍ വോട്ടുചോദിക്കുകയും വിജയിക്കുകയും ചെയ്ത പാര്‍ട്ടിയാണ് മായാവതിയുടേത്. നിലവില്‍ 15 എം.പിമാര്‍ ആ പാര്‍ട്ടിക്കുണ്ട്. ഉത്തര്‍പ്രദേശിലെ ഷഹാരന്‍പൂരില്‍ ദലിതുകള്‍ കൂട്ടത്തോടെ പീഡനത്തിനിരയാകുകയും തിങ്കളാഴ്ച സുല്‍ത്താന്‍പൂരില്‍ രാംജിത് സച്ചന്‍ എന്ന നാല്‍പത്തേഴുകാരന്‍ സവര്‍ണരാല്‍ കൊല്ലപ്പെട്ടതും രാജ്യത്തെ ഞെട്ടിച്ചതാണ്. മദ്യംവാങ്ങാനായി രാകേഷ് എന്നയാള്‍ രാംജിത്തിന്റെ മകനോട് 200 രൂപ ചോദിച്ചത് നല്‍കാത്തതിനെതുടര്‍ന്നാണത്രെ കൊലപാതകം. ഷഹാരന്‍പൂരില്‍ തനിക്കുപോലും പ്രവേശിക്കാന്‍ കഴിയാത്തവിധം സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷത്തെ ഉപരോധിച്ചിരിക്കുകയാണെന്നാണ് മായാവതി പറയുന്നത്. സെഡ് കാറ്റഗറി സുരക്ഷയാണ് ഈ മുന്‍മുഖ്യമന്ത്രിക്കെന്നോര്‍ക്കണം. മൂന്നു മിനിറ്റ് പ്രസംഗിക്കാന്‍ അനുവദിച്ചെങ്കിലും ഭരണപക്ഷ അംഗങ്ങള്‍ മായാവതിയുടെ പ്രസംഗം നിരന്തരം തടസ്സപ്പെടുത്തുകയായിരുന്നു. തങ്ങള്‍ക്ക് യു.പിയില്‍ ജനവിധി ലഭിച്ചിട്ടുണ്ടെന്നാണ് ബി.ജെ.പി നേതാവ് മുക്താന്‍ അബ്ബാസ് നഖ്‌വി പറഞ്ഞത്. ദലിതുകളെയും ന്യൂനപക്ഷങ്ങളെയും കൊല്ലുന്നതിനാണോ ജനവിധി എന്നായിരുന്നു കോണ്‍ഗ്രസ് രാജ്യസഭാ കക്ഷിനേതാവ് ഗുലാംനബി ആസാദിന്റെ മറുചോദ്യം.
പാര്‍ലമെന്റിനകത്തും പുറത്തുമുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ദലിത്-മുസ്‌ലിം നരവേട്ടക്കെതിരെ മുസ്‌ലിംലീഗ് ഇന്നലെ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച്. വിവിധ സംസ്ഥാനങ്ങളിലും കോഴിക്കോട്ടും തിരുവനന്തപുരത്തും സമാനമായ രീതിയില്‍ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തിയ പാര്‍ട്ടി, രാജ്യത്തെ പൊതു-മതേതര സമൂഹത്തെയാകെ വിഷയത്തില്‍ ജാഗ്രവത്താക്കുക എന്ന ദീര്‍ഘദൃഷ്ടിയോടെയുള്ള ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള എല്ലാ കക്ഷികളുടെയും പിന്തുണ പാര്‍ട്ടി തേടിയിട്ടുമുണ്ട്.
വാസ്തവത്തില്‍ ഗോ സംരക്ഷണവും പശുവിന് പരിപാവനത്വം നല്‍കുകയും ചെയ്യുന്നതിലൂടെ മോദിയും ബി.ജെ. പിയും ഉദ്ദേശിക്കുന്നത് തങ്ങളുടെ എക്കാലത്തെയും വര്‍ഗീയ അജണ്ടയെ ഉദ്ദീപിപ്പിച്ചുനിര്‍ത്താമെന്നാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനതയെ ഇനിയും ജാതിയും മതവുമായി ഭിന്നിപ്പിച്ച് എങ്ങനെ വോട്ടു കൂട്ടാമെന്നതിനാണ് സംഘ്പരിവാരം കവടി നിരത്തുന്നത്. അതല്ലെങ്കില്‍ കരിമ്പൂച്ചകളുടെ തോക്കിന്‍ കുഴലുകളുടെ മുന്നില്‍നിന്ന് കൊല്ലപ്പെടുന്ന പൗരനുവേണ്ടി ഗിരിപ്രഭാഷണം നടത്തുന്നതിനുപകരം, തന്റെ പാര്‍ട്ടി നേതാക്കളെയും അതിന്റെ മുമ്പേ ഗമിക്കുന്ന ആര്‍.എസ്.എസ് എന്ന വിശുദ്ധ പശുവിനെയും അക്രമികളായ അണികളെയും നിലക്കുനിര്‍ത്താന്‍ ആജ്ഞാപിക്കുകയായിരുന്നു ഈ അമ്പത്തഞ്ചിഞ്ചുകാരന്‍ ചെയ്യേണ്ടിയിരുന്നത്. മോദിയുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് മുസ്‌ലിം-ദലിത് സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ അധികവും നടക്കുന്നത് എന്നത് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ആത്മാര്‍ത്ഥതക്കുറവാണ് വെളിപ്പെടുത്തുന്നത്. മുസ്‌ലിംലീഗും മായാവതിയും ഉയര്‍ത്തുന്ന ജനരോഷം മോദിയുടെയും കൂട്ടരുടെയും കണ്ണുതുറപ്പിക്കുമെങ്കില്‍ അവര്‍ക്കും നാടിനാകെയും നല്ലതെന്നേ പറയുന്നുള്ളൂ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending