Video Stories
മുത്തലാഖ്: ആശങ്കപ്പെടുത്തുന്ന രാഷ്ട്രീയ സാഹചര്യം

പ്രയോഗ തലത്തില്‍ ഗുണപരമായ പ്രത്യാഘാതമാണോ അല്ലയോ എന്നതിനേക്കാള്‍ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്‌ലിം സമുദായം അതീവ ഉത്കണ്ഠയോടെ കാണുന്ന വിധിയാണ് മുത്തലാഖ് വിഷയത്തില്‍ സുപ്രീ കോടതിയില്‍ നിന്നും വന്നിട്ടുള്ളത്. മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശം ലംഘിക്കുന്നതാണെന്നും അതുകൊണ്ടുതന്നെ ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരമുള്ള മതവിശ്വാസത്തിന്റെ സംരക്ഷണ കവചം ഇതിന് ലഭ്യമല്ലായെന്നുമാണ് സുപ്രീംകോടതി (2017 ആഗസ്റ്റ് 22) വിധിച്ചിട്ടുള്ളത്. മുത്തലാഖ് മാത്രമല്ല ത്വലാഖ് തന്നെ നിഷ്‌കരുണവും അനിയന്ത്രിതവുമായി പ്രയോഗിക്കാവുന്ന ഒന്നല്ലായെന്ന് മുസ്‌ലിംകള്‍ക്കറിയാം. അനുവദിക്കപ്പെട്ടതില്‍ ഏറ്റവും ദൈവകോപമുള്ള പ്രവൃത്തിയാണ് വിശ്വാസപ്രകാരം ത്വലാഖ്.
സമുദായത്തിനകത്ത് തീര്‍ച്ചയായും നടക്കേണ്ട ആഭ്യന്തര സംവാദത്തെയും അതുവഴി രൂപപ്പെടേണ്ട സാമൂഹ്യ പരിഷ്‌കരണത്തെയും അങ്ങനെയല്ലാതെ നിയമ സംവിധാനത്തിലൂടെ മാറ്റി മറിക്കാന്‍ ശ്രമിക്കുന്നത് ആശങ്കപ്പെടുത്തുന്നതും അലോസരമുണ്ടാക്കുന്നതുമാണ്. വിശിഷ്യാ സമകാലിക ഇന്ത്യന്‍ സാഹചര്യം ഇതിനെ കൂടുതല്‍ ഭീതിപ്പെടുത്തുകയും ചെയ്യുന്നു. ശരീഅത്ത് പലകാലത്തും ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫാസിസ്റ്റുകാലത്തെ ചര്‍ച്ചകള്‍ ആശങ്കയുളവാക്കുന്നതാണ്.
ഭരണഘടയുടെ 25-ാം അനുച്ഛേദ പ്രകാരം ലഭിച്ചിട്ടുള്ള വിശ്വാസ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരാത്തതാണ് മുത്തലാഖ് എന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ അഞ്ചംഗ ബഞ്ചില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ട് ജഡ്ജിമാര്‍ ഈ വാദം അംഗീകരിക്കുന്നില്ല. എന്നാലും പുതിയ നിയമനിര്‍മാണം വഴി മുത്തലാഖ് അവസാനിപ്പിക്കാന്‍ ഏകകണ്ഠമായി സര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുമുണ്ട്. ഖുര്‍ആനും പ്രവാചക ചര്യയും വിവിധ മുസ്‌ലിം രാജ്യങ്ങളിലെ നടപടി ക്രമങ്ങളും മുത്തലാഖിന് വിരുദ്ധമാണെന്നും ആയതിനാല്‍ അത് വിശ്വാസത്തിന്റെയും ശരീഅത്തിന്റെയും പരിധില്‍പെടുത്തി സംരക്ഷിക്കാന്‍ കഴിയില്ലായെന്നുമാണ് ഭൂരിപക്ഷ വിധിക്ക് നേതൃത്വം നല്‍കിയിട്ടുള്ള ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടത്. അതുകൊണ്ടുതന്നെ സര്‍ക്കാറിനോട് നിയമനിര്‍മ്മാണത്തിനാവശ്യപ്പെടാതെ തന്നെ സുപ്രീം കോടതിക്ക് നിക്ഷിപ്തമായ അധികാരമുപയോഗിച്ച് സ്വയം നിര്‍മ്മിത നിയമമായി മുത്തലാഖിനെ നിരോധിക്കാന്‍ കഴിയുമെന്ന് ജസ്റ്റിസ് നരിമാന്‍ മറ്റൊരഭിപ്രായവും പ്രകടിപ്പിച്ചു. ഇക്കാരണത്താല്‍ വിധിയുടെ ആകെത്തുക പരിശോധിക്കുമ്പോള്‍ 1985-ലെ ശാബാനു ബീഗം കേസില്‍ സുപ്രീം കോടതി നടത്തിയിട്ടുള്ള വിധിയുടെ ആവര്‍ത്തനംപോലെ ഇതിനെ തോന്നാം.
മുത്തലാഖ് മുസ്‌ലിം സമുദായത്തില്‍ വ്യാപകമായ ഒരാചാരമാണെന്ന് തോന്നുംവിധമാണ് ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. വിവാഹമോചനത്തിന് ശരീഅത്ത് നിയമപ്രകാരം ത്വലാഖ് സംവിധാനം ഇന്ത്യയില്‍ നിലനില്‍ക്കുന്നതാണ്. ഈ ത്വലാഖ് നടപ്പാക്കുമ്പോഴുള്ള നടപടിക്രമത്തില്‍ ഒന്നുമാത്രമാണ് മുത്തലാഖ്. ഇതുതന്നെ മുസ്‌ലിം സമുദായത്തില്‍ വ്യത്യസ്തമായ അഭിപ്രായമുള്ളതുമാണ്. ഒന്നും രണ്ടും ത്വലാഖിന് ശേഷം പൂര്‍ണ്ണമായതും തിരിച്ചെടുക്കാത്തതുമായ വിവാഹ മോചനത്തെ ഒറ്റ ത്വലാഖില്‍ തീര്‍ക്കാമോ എന്നത് സമുദായത്തിനകത്തെ പണ്ഡിതര്‍ ചര്‍ച്ച ചെയ്യേണ്ടതും വിശ്വാസപരമായ തീര്‍പ്പു കല്‍പ്പിക്കേണ്ടതുമാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു സാഹചര്യം ഉണ്ടാവാതിരുന്നത് സുപ്രീം കോടതി ഇടപെടലിനും അതുവഴി സര്‍ക്കാറിന് പുതിയ നിയമ നിര്‍മാണത്തിനും വഴിയൊരുക്കുകയാണ് ചെയ്തത്.
ഏകപക്ഷീയമായ ത്വലാഖ് ഇപ്പോള്‍ തന്നെ കോടതികള്‍ അംഗീകരിക്കുന്നില്ല. സുപ്രീംകോടതിയുടെ മുന്‍കാല വിധിപ്രകാരം ത്വലാഖിന് മുമ്പ് ഇരു വിഭാഗവും രമ്യമായ പരിഹാരത്തിനുവേണ്ടിയുള്ള പരിശ്രമം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അത് ഏതുവിധേനെയായിരിക്കണമെന്ന് കോടതി നിഷ്‌കര്‍ഷിച്ചിട്ടില്ല. എന്നാല്‍ കുടുംബാംഗങ്ങളുടെയോ മറ്റു മധ്യസ്ഥരുടെയോ ഇടപെടലും രമ്യതാ ചര്‍ച്ചയും കൂടാതെ ഭര്‍ത്താവ് ഏകപക്ഷീയമായി നടത്തുന്ന ത്വലാഖ് കോടതികള്‍ അംഗീകരിക്കാതായിട്ട് വര്‍ഷങ്ങളായി. ഈ സാഹചര്യത്തില്‍ മുത്തലാഖ് വിഷയത്തിലെ സുപ്രീം കോടതി വിധി, ത്വലാഖ് വിഷയത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തെ കൂടുതല്‍ കര്‍ക്കശമാക്കി എന്നതാണ് നേര്. എന്നാല്‍ സമുദായത്തെ ആശങ്കപ്പെടുത്തുന്നത് ത്വലാഖ് വിഷയത്തില്‍ കൂടുതല്‍ കരുതല്‍ വേണമെന്ന പൊതുകാഴ്ചപ്പാടല്ല. മറിച്ച് ഈ വിധിയുടെ മറവില്‍ രാജ്യത്ത് നിര്‍മ്മിക്കപ്പെടാന്‍ പോകുന്ന പുതിയ നിയമം ഏത് വിധേന ശരീഅത്തിനെ അട്ടിമറിക്കുമെന്നുള്ളതാണ്. ഏക സിവില്‍ കോഡ് നടപ്പിലാക്കണമെന്നും ശരീഅത്ത് നിയമം കാലഹരണപ്പെട്ടതാണെന്നും വാദിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് സംവാദത്തിനോ സമവായത്തിനോ കാത്തുനില്‍ക്കാതെ തങ്ങളുടെ ഉദ്ദേശ്യപ്രകാരമുള്ള നിയമം നിര്‍മ്മിക്കാന്‍ കഴിയുന്ന അപകടകരമായ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.
ശാബാനു ബീഗം കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധി ശരീഅത്തിനെ ബാധിക്കാത്തവിധം മറികടക്കാന്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാരിന് കഴിഞ്ഞതുപോലെ സമുദായ താത്പര്യം നിലവിലെ സാഹചര്യത്തില്‍ സംരക്ഷിക്കപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ല. രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണതയുടെ സാഹചര്യത്തില്‍ ഒരു സമവായ നിയമനിര്‍മ്മാണം വിദൂരപ്രതീക്ഷമാത്രമാണ്. എന്നാല്‍ സാഹചര്യം ഈ രീതിയില്‍ എത്തിപ്പെടുന്നതിന് അവസരമൊരുക്കാതിരിക്കാന്‍ മുസ്‌ലിം സമൂദായം കൂടുതല്‍ ജാഗ്രത്താവേണ്ടിയിരുന്നു. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാട് ഏവരും അംഗീകരിക്കേണ്ടതും സമുദായത്തിനകത്തുതന്നെ ശരീഅത്തിന്റെ ദുരുപയോഗത്തിനെതിരെ പ്രചാരണം നടത്തുകയും ചെയ്യേണ്ടതുണ്ട്. ഒരു വിശ്വാസം എന്ന നിലയില്‍ ശരീഅത്തിനെ കാണുമ്പോഴും സമൂഹത്തില്‍ നടക്കുന്ന ദുരുപയോഗത്തെ നിരുത്സാഹപ്പെടുത്താതിരിക്കാന്‍ നിയമവ്യവസ്ഥക്ക് ആകില്ലെന്ന ബോധം സമുദായത്തിനുണ്ടാകേണ്ടതുണ്ട്. മറ്റുള്ളവര്‍ക്ക് ഇടപെടാനും അപഹസിക്കാനും അവസരം കൊടുക്കുന്നത് ശരീഅത്ത് നിയമത്തിന്റെ കുഴപ്പമല്ല. മറിച്ച് അതിനെ ദുരുപയോഗം ചെയ്യപ്പെടുന്നതാണ്. ഇത് സമുദായം തിരിച്ചറിഞ്ഞ് ആന്തരിക ശാക്തീകരണം ദൃഢമാക്കേണ്ടതുണ്ട്.
ഈ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ച നിലപാട് അവരുടെ ഉദ്ദേശ്യം വ്യക്തമാക്കുന്നതാണ്. കോടതി നിര്‍ദ്ദേശമുണ്ടായാല്‍ പുതിയ നിയമനിര്‍മ്മാണം വഴി മുത്തലാഖ് നിരോധിക്കാന്‍ തയ്യാറാണ് എന്നാണ് ഗവണ്‍ മെന്റിന്റെ നിലപാട്. അതിനര്‍ത്ഥം കോടതിയുടെ ചിലവില്‍ മുത്തലാഖിന്റെ മറപിടിച്ച് ശരീഅത്തിനെത്തന്നെ മാറ്റിമറിക്കാന്‍ അവസരം തേടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ദൗര്‍ഭാഗ്യവശാല്‍ അത്തരമൊരു സാഹചര്യം ഉരുത്തിരിയുന്നുവെന്നതാണ് കോടതി വിധിയുടെ പ്രത്യാഘാതം.
ശാബാനു ബീഗം കേസില്‍ ഖുര്‍ആന്‍ വ്യാഖ്യാനിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പറഞ്ഞത്. അതിനെ തുടര്‍ന്ന് രാജ്യത്താകമാനം കനത്ത പ്രതിഷേധം അലയടിച്ചു. 1986-ല്‍ മുസ്‌ലിം വനിതാവിവാഹമോചന സംരക്ഷണ നിയമം പാര്‍ലമെന്റില്‍ പാസ്സാക്കി. നിലവില്‍ രാജ്യത്ത് മറ്റേതൊരു സമുദായത്തിലെ സ്ത്രീകള്‍ക്കും ലഭ്യമല്ലാത്ത സുരക്ഷയും അവസരവുമാണ് ഈ നിയമം മുസ്‌ലിം സ്ത്രീകള്‍ക്ക് നല്‍കിയത്. ആജീവനാന്ത ജീവനാംശം പുനര്‍വിവാഹം വഴി മറ്റു സമുദായത്തിലെ സ്ത്രീക ള്‍ക്ക് നഷ്ടമാവും. മാത്രമല്ല സി.ആര്‍.പി.സി 125-ാം വകുപ്പു പ്രകാരമുള്ള സംരക്ഷണം മാത്രമേ ഈ സമുദായത്തിലെ സ്ത്രീകള്‍ക്ക് ലഭ്യമായിട്ടുള്ളൂ. എന്നാല്‍ സി.ആര്‍.പി.സി 125-ാം വകുപ്പ് പ്രകാരമുള്ള സംരക്ഷണത്തിന് പുറമെ 1986 ലെ നിയമത്തിലെ മൂന്നാം വ്യവസ്ഥ പ്രകാരം ഒരു നിശ്ചിത തുക നഷ്ടപരിഹാരമായി മുന്‍ ഭര്‍ത്താവില്‍ നിന്നും ഈടാക്കാന്‍ മുസ്‌ലിം സ്ത്രീക്കവസരമുണ്ട്. ഇതില്‍ ഏതെങ്കിലും ഒരെണ്ണം തിരെഞ്ഞെടുക്കാന്‍ മുസ്‌ലിം സ്ത്രീക്കുള്ള അവസരം അവളെ കൂടുതല്‍ സുരക്ഷിതമാക്കുന്നുണ്ട്. ഈ നിയമം പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ സംവാദങ്ങള്‍ക്ക് വിധേയമായി രൂപപ്പെട്ടിട്ടുള്ളതാണ്. മുസ്‌ലിം പുരുഷന്മാര്‍ക്ക് മറ്റു സമുദായത്തിലെ പുരുഷന്മാരേക്കാള്‍ ബാധ്യതയും ഉത്തരവാദിത്വവും ഉറപ്പു വരുത്തുന്ന ഇത്തരം ഒരു നിയമം സമുദായത്തിന്റെ പൂര്‍ണ പിന്തുണയോടുകൂടി നിര്‍മിക്കപ്പെട്ടിട്ടുള്ളതാണ്. അത്തരമൊരു നിയമനിര്‍മ്മാണത്തെ സര്‍വ്വാത്മനാ സ്വീകരിച്ചിട്ടുള്ള മുസ്‌ലിം സമുദായം താരതമ്യേന അഭിപ്രായ സമന്വയമുള്ള മുത്തലാഖ് വിഷയത്തില്‍ നിയമനിര്‍മ്മാണത്തെ ഭയക്കുന്നില്ല. എന്നാല്‍ അത്തരമൊരു നിയമനിര്‍മ്മാണം സുതാര്യവും സംവാദാത്മകവുമായ ഒരു സാഹചര്യത്തില്‍ രൂപീകരിക്കപ്പെടുമോ എന്നതാണ് പേടിപ്പെടുത്തുന്നത്. രാജ്യത്തെ പൊതുവിഷയങ്ങള്‍പോലും സുതാര്യമായ ചര്‍ച്ചക്ക് വിധേയമാക്കപ്പെടാത്ത ഫാസിസ്റ്റ് ഭരണകാലത്ത് മുസ്‌ലിം സമുദായത്തെ പ്രകോപിപ്പിക്കാനും അരക്ഷിതാവസ്ഥ വളര്‍ത്താനും വേണ്ടി സാഹചര്യങ്ങളെ മുതലെടുക്കാന്‍ സ്ഥാപിത താത്പര്യക്കാര്‍ ശ്രമിച്ചേക്കുമെന്ന ആശങ്കയാണ് കോടതി വിധിയുടെ പശ്ചാതലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala3 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
film3 days ago
‘ഒന്നും മനഃപൂര്‍വം ചെയ്തതല്ല’; വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍
-
kerala3 days ago
തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; കേരള സര്‍വകലാശാല ഓഫീസില്‍ ഇരച്ചുകയറി പ്രവര്‍ത്തകര്‍
-
kerala3 days ago
മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര്‍ വണ്‍ അവകാശവാദം; ആരോഗ്യരംഗം ശോചനീയ അവസ്ഥയിലാണെന്ന് താന്‍ നേരിട്ടറിഞ്ഞു: പുത്തൂര്‍ റഹ്മാന്
-
kerala3 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് തുടരും; സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍
-
kerala3 days ago
കണ്സഷന് വര്‍ധന; വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച ശേഷമേ നടപ്പാക്കുകയുള്ളു: മന്ത്രി കെ ബി ഗണേഷ് കുമാര്‍