Connect with us

Video Stories

പെണ്‍കുട്ടികളോടുള്ള ക്രൂരത അവസാനിക്കുന്നില്ല

Published

on

 

ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും കേരളത്തിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സൈ്വര്യജീവിതത്തിനു ഭീഷണിയാകുന്നതിലും അവര്‍ക്കുനേരെയുണ്ടാകുന്ന അക്രമങ്ങളില്‍ പ്രതികളാകുന്നതിലും നിര്‍ഭാഗ്യവശാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ അധികരിച്ചുവരുന്നതായാണ് അടുത്തിടെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പുറത്തുവരുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ഏറ്റവും ഹീനമായതാണ് കഴിഞ്ഞ ദിവസം അസം സ്വദേശിയായ പ്രതി വധശിക്ഷക്ക് വിധിക്കപ്പെട്ട പെരുമ്പാവൂരിലെ ജിഷവധം. ശതമാനത്തില്‍ വിരളമെങ്കിലും കണ്ണില്‍ചോരയില്ലാത്ത വിധമുള്ള കുറ്റകൃത്യങ്ങളാണ് ഇത്തരക്കാരില്‍ നിന്നുണ്ടാകുന്നതെന്നാണ് വിവിധ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. ഈ ശ്രേണിയില്‍ ഏറ്റവും ക്രൂരമായ സംഭവമെന്ന് രേഖപ്പെടുത്തപ്പെട്ടത് തൃശൂര്‍ തിരുവില്വാമലക്കടുത്ത് പഴയന്നൂര്‍ പൊലീസ്‌സ്റ്റേഷന്‍ പരിധിയില്‍ 2011ല്‍ നടന്ന സൗമ്യ വധമായിരുന്നു. എന്നാല്‍ അതിലും ക്രൂരമായാണ് പെരുമ്പാവൂരിലെ ദലിത് പെണ്‍കുട്ടി മാനഭംഗത്തിലൂടെ കൊല ചെയ്യപ്പെട്ടത്.
2011 ഫെബ്രുവരിയില്‍ പാസഞ്ചര്‍ ട്രെയിനിനികത്തുവെച്ച് മാനംഭംഗശ്രമത്തിനിടെ ട്രെയിനില്‍നിന്ന് തള്ളിയിടപ്പെട്ട് റെയില്‍വെ ട്രാക്കില്‍വെച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സൗമ്യവധം 2012ലെ ഡല്‍ഹി നിര്‍ഭയ സംഭവത്തിന് മുമ്പായിരുന്നുവെങ്കിലും ഡല്‍ഹി സംഭവമാണ് രാജ്യത്ത്‌വലിയ സാമൂഹികവും രാഷ്ട്രീയവും നിയമപരവുമായ പ്രത്യാഘാതം സൃഷ്ടിച്ചത്. സൗമ്യയെ കൊലപ്പെടുത്തിയത് തമിഴ്‌നാട്‌സ്വദേശിയും ഭിക്ഷാടകനുമായിരുന്ന ഗോവിന്ദച്ചാമിയായിരുന്നുവെന്ന് കണ്ടെത്തി വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി ജീവപര്യന്തമായി ചുരുക്കുകയും പിന്നീട് സുപ്രീംകോടതി ആ വിധി സ്ഥിരപ്പെടുത്തുകയും ചെയ്തു.
കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാത്രം ഇതര സംസ്ഥാനക്കാര്‍ക്കെതിരെ 1770 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ പെരുമ്പാവൂര്‍ മേഖലയില്‍ മാത്രം നടന്ന 38 കൊലപാതകങ്ങളില്‍ 32ഉം ഇതര സംസ്ഥാനത്തൊഴിലാളികളുമായി ബന്ധപ്പെട്ടതാണെന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ്. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കാര്യത്തിലും ഇതര സംസ്ഥാനക്കാരനായ യുവാവാണ് പ്രതി. അസാം സ്വദേശിയായ അമീറുല്‍ ഇസ്‌ലാം എന്ന ഇരുപത്താറുകാരന്‍ ജിഷയുടെ വീടുമായുണ്ടായിരുന്ന അടുപ്പം ദുരുപയോഗപ്പെടുത്തി മാനഭംഗത്തിന് ശ്രമിക്കുകയും ചെറുത്ത യുവതിയെ അതിക്രൂരമായി കൊലചെയ്യുകയുമായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
അമീറുല്‍ഇസ്‌ലാം വര്‍ഷങ്ങളായി കൊച്ചിയിലും പെരുമ്പാവൂരിലുമായി കൂലിവേല ചെയ്താണ് ജീവിച്ചിരുന്നത്. ഇയാളുടെ ജീവിത-കുടുംബപശ്ചാത്തലം സൗമ്യ കേസിലെ പ്രതി ഗോവിന്ദച്ചാമിയുടേതിന് സമാനമല്ലെങ്കിലും ഏറെ സാമ്യതകളുള്ളതാണ്. കൊടിയ ദാരിദ്ര്യം തന്നെയാണ് ദോവിന്ദച്ചാമിയെപോലെ അമീറിനെയും കേരളത്തിലേക്ക് എത്തിച്ചേരാനും പെണ്‍കുട്ടികളെ കടന്നുപിടിക്കാനും പ്രേരിപ്പിച്ചത്. ഗോവിന്ദച്ചാമിക്ക് മാതാപിതാക്കള്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ ദാരിദ്ര്യം കാരണം നാടുവിടുകയും സേലത്തും മറ്റുമായി തമിഴ്‌നാട്ടില്‍ തന്നെ നിരവധി മോഷണക്കേസുകളില്‍ ചെന്നുചാടുകയുമായിരുന്നു. ഇതിനിടെ ഒരു കൈപ്പത്തി നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് ഒരു കൈ ഇല്ലാതെയാണ് പാലക്കാട് റെയില്‍വെ സ്റ്റേഷന് സമീപത്തും തൃശൂരിലുമായി ഇയാള്‍ ശിഷ്ടജീവിതം കഴിച്ചുകൂട്ടിയിരുന്നത്. യുവ മനസ്സിലെ ലൈംഗിക തൃഷ്ണ അടക്കാന്‍ ഇവര്‍ ഉപയോഗിക്കുന്നത് വഴിക്കുവെച്ച് തക്കത്തില്‍ തരപ്പെടുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയുമാണ്. ഗോവിന്ദച്ചാമിയുടെ ജീവിതചരിത്രം ഇതിന് തെളിവായിരുന്നു. പ്ലാറ്റ്‌ഫോമുകളിലും മറ്റുമായി രാത്രി കിടന്നുറങ്ങിയിരുന്ന സ്ത്രീകളിലായിരുന്നു ചാമിയുടെ ശാരീരിക തൃഷ്ണയുടെ ശമനമെങ്കില്‍ വൈകീട്ട് ഏഴു മണിയോടെ ഒറ്റക്ക് പാസഞ്ചര്‍ ട്രെയിനിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍ എറണാകുളത്തുനിന്നെത്തിയ യുവതിക്ക് മുന്നില്‍ കാലനായതും ഇതേ ചാമിയായിരുന്നു. ഏതാണ്ട് ഇതേ സമയത്തുതന്നെയാണ് ഡല്‍ഹിയിലെ രാത്രി നഗര ബസ്സില്‍ നിര്‍ഭയ അതിക്രൂരമായി ബസ് ജീവനക്കാര്‍ മൂലം കൊല ചെയ്യപ്പെട്ടത്.
സാധാരണഗതിയില്‍ കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളുടെ രീതിയല്ല ഇത്തരം അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ സംഭവിക്കുന്നത് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. മാന്യമായതും സാധാരണവുമായ ജീവിതശൈലി വഴക്കമില്ലാത്ത ഇത്തരക്കാര്‍ മാനഭംഗത്തിലും കൊലപാതകത്തിലും ഇത്തരം അസാധാരണ രീതികള്‍ പ്രയോഗിക്കുന്നുവെന്നാണ് അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്.
അതിക്രമിച്ചുകടന്ന് മാനഭംഗപ്പെടുത്തുക, അതിനെതിരെ പ്രതിരോധിക്കുമ്പോള്‍ തന്റെ സ്വാഭാവികമായ പരാക്രമരീതി പ്രകടിപ്പിക്കുക, മുന്‍പിന്‍ നോക്കാതെ കൊലപാതകത്തിലേക്ക് എത്തിക്കുക, കൊലപാതകം തന്നെ അതിക്രൂരമായി നടപ്പാക്കുക, കത്തി ഉപയോഗിച്ച് ശരീര ഭാഗങ്ങള്‍, പ്രത്യേകിച്ചും ലൈംഗിക ഭാഗങ്ങള്‍ കുത്തിക്കീറുക തുടങ്ങിയ രീതികളാണ് പല സംഭവങ്ങളിലും കാണപ്പെട്ടത്. ഡല്‍ഹിയില്‍ മാനഭംഗത്തിന് ശേഷം ബസ്സിനകത്തുണ്ടായിരുന്ന ഇരുമ്പുവടി (ലിവര്‍) കൊണ്ട് നിര്‍ഭയയുടെ മൂത്രനാളിയിലൂടെ കുത്തിയിറക്കി. ജിഷക്കും സമാനരീതിയില്‍ കത്തികൊണ്ട് ലൈംഗികാവയവം കീറിമുറിച്ചതിനാല്‍ കുടല്‍ പുറത്തുവന്ന സ്ഥിതിയുമായിരുന്നു. കോട്ടയത്ത് ഹോട്ടലില്‍ ജോലിക്കുനിന്ന അന്യസംസ്ഥാന തൊഴിലാളി മധ്യവയസ്‌കരെ കൊലപ്പെടുത്തി സ്വര്‍ണവുമായി കടന്നുകളഞ്ഞ സംഭവവും ഇത്തരുണത്തില്‍ സ്മരണീയമാണ്.
രാജ്യത്ത് ഏറ്റവും കൂടിയനിരക്കില്‍ വേതനം ലഭിക്കുന്ന സംസ്ഥാനം കേരളമാണ് എന്നതാണ് ഈ കുടിയേറ്റത്തിന് മുഖ്യകാരണം. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദിവസക്കൂലി ശരാശരി 200 രൂപ മാത്രമുള്ളപ്പോള്‍ കേരളത്തിലെ ശരാശരി കൂലി 750 രൂപയാണ് എന്നതാണ് ഈ ഒഴുക്കിന് ഒരു കാരണം. 2013ലെ ഗിഫ്റ്റിന്റെ സര്‍വേ പ്രകാരം പ്രതിവര്‍ഷം 17500 കോടി രൂപ കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനക്കാര്‍ കൊണ്ടുപോകുന്നുണ്ട്. അതായത് ഒരു തൊഴിലാളി എഴുപതിനായിരം രൂപ വെച്ച്. അരക്കോടിയോളം (40 ലക്ഷമെന്ന് ഔദ്യോഗിക കണക്ക്) ഇതര സംസ്ഥാനക്കാര്‍ കേരളത്തില്‍ വിവിധ ജോലികളില്‍ ഏര്‍പെട്ടിട്ടുണ്ട്. ഇവരില്‍ നല്ലൊരു വിഭാഗവും നിര്‍മാണ മേഖലയിലാണ്. കഴിഞ്ഞ മൂന്നു നാലു ദശകങ്ങളില്‍ ഗള്‍ഫിലുണ്ടായ സാമ്പത്തിക മുന്നേറ്റവും കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയും വീടുകളും #ാറ്റുകളുമുള്‍പ്പെടെ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളും ഇതരസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള ഒഴുക്കിന് കാരണമായി. ഇതില്‍ നല്ലൊരു പങ്കും വിവാഹിതരല്ലാത്ത യുവാക്കളാണ്. ഇവര്‍ പൊതുവെ നാട്ടിലും കുടുംബത്തിലും അനുഭവിച്ചുവരുന്ന ദാരിദ്ര്യത്തിന്റെ ഭാഗമായാണ് ഏജന്റുമാരുടെ സഹായത്തോടെ കേരളത്തിലെത്തുന്നത്. ഒരുകണക്കിന് മലയാളി മറ്റു രാജ്യങ്ങളില്‍ ചെയ്യുന്ന ജോലിക്ക് സമാനമാണ് ഇതര സംസ്ഥാനക്കാരുടെ കേരളത്തിലെ തൊഴില്‍ ഇടങ്ങള്‍. മുന്‍കാലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളെയാണ് താഴെക്കിടയിലെ തൊഴിലുകള്‍ക്ക് ലഭിച്ചിരുന്നതെങ്കില്‍ ആ സംസ്ഥാനത്ത് ഇടക്കാലത്തുണ്ടായ വ്യാവസായിക വളര്‍ച്ച അവരുടെ വരവ് കുത്തനെ കുറച്ചു. കൊച്ചി, പാലക്കാട്ടെ കഞ്ചിക്കോട് പോലുള്ള വ്യവസായ മേഖലയിലും ഇപ്പോള്‍ കാര്‍ഷിക മേഖലയില്‍ വരെയും ഇതരസംസ്ഥാനത്തൊഴിലാളികളുടെ കടന്നുകയറ്റമാണ്് കേരളത്തില്‍. മലയാളിക്കാകട്ടെ ഏറ്റവും കായികമായി പണി ചെയ്യാന്‍ കിട്ടുന്ന ഇക്കൂട്ടരെ ഒഴിവാക്കാനാകുകയുമില്ല. പാലക്കാട്ടെ നെല്‍കൃഷിയില്‍ നടീല്‍ പോലുള്ള തൊഴിലുകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്തുതുടങ്ങിയിട്ട് വര്‍ഷങ്ങളായി.
നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും പശ്ചിമബംഗാള്‍, ഒറീസ, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, അസാം തുടങ്ങി ഏറെ ദാരിദ്ര്യം അനുഭവിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് ഇക്കൂട്ടര്‍. ഇതില്‍ മുന്നില്‍ ബംഗാളും (20 ശതമാനം) അസാമും (17.28), ഉത്തര്‍പ്രദേശുമാണ് ( 14.83). ഇടതുപക്ഷ സര്‍ക്കാര്‍ മുപ്പത്തിനാലുകൊല്ലം ഭരിച്ച പശ്ചിമ ബംഗാളില്‍ വ്യവസായ-കാര്‍ഷിക തൊഴില്‍ മേഖലയോട് കാട്ടിയ കടുത്ത അനാസ്ഥയാണ് ഈ കുടിയേറ്റത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന്.
ഒരു കണക്കനുസരിച്ച് എറണാകുളത്ത് എട്ടു ലക്ഷവും കോഴിക്കോടും പാലക്കാടും നാലുലക്ഷം വീതവും തിരുവനന്തപുരത്ത് ഏഴര ലക്ഷവും മറ്റുജില്ലകളിലായി ഇരുപത് ലക്ഷവും ഇതര സംസ്ഥാനതൊഴിലാളികളാണ് നിലവിലുള്ളത്. ഇവരുടെ രജിസ്‌ട്രേഷന്‍, തൊഴില്‍, കുടുംബ വിലാസം തുടങ്ങിയവയും താമസ സൗകര്യങ്ങളും അടുത്ത കാലത്തു മാത്രമാണ് നമ്മുടെ പരിഗണനയില്‍ വന്നിട്ടുള്ളത്. പ്രതിവര്‍ഷം രണ്ടരലക്ഷത്തോളം പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതെല്ലാമാണ് സ്ഥിതിയെങ്കിലും കേരളത്തിന്റെ സുരക്ഷയില്‍ പ്രത്യേകിച്ചും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ മലയാളി കുടുംബങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും കുറേക്കൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതേസമയം ബഹുഭൂരിപക്ഷവും സമാധാനപ്രിയരാണ്. അവരെയെല്ലാവരെയും സംശയത്തോടെ വീക്ഷിക്കപ്പെടുന്ന നില ഉണ്ടാകാനും പാടില്ല.

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending