Connect with us

Video Stories

വഖഫ്, അനാഥാലയങ്ങള്‍ക്കെതിരായ നീക്കം നിര്‍ത്തിവെക്കണം

Published

on

കേരളത്തിലെ മത ന്യൂനപക്ഷങ്ങളുടെ വിശേഷിച്ചും മുസ്്‌ലിംകളുമായി ബന്ധപ്പെട്ട ആത്മീയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഗൂഢ നീക്കങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ അടുത്ത കാലത്തായി ആരംഭിച്ചിട്ടുള്ളത്. കേന്ദ്ര വഖഫ് നിയമത്തെപോലും അട്ടിമറിച്ചുകൊണ്ട് കേരള വഖഫ് ബോര്‍ഡിന്റെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതിനുപുറമെ സംസ്ഥാനത്ത് മാതൃകാപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളെ മൂക്കുകയറിട്ട് നിര്‍ത്താന്‍ നടത്തുന്ന നീക്കവും സര്‍ക്കാരിനെ സംബന്ധിച്ച് തികച്ചും തലമറന്ന് എണ്ണതേക്കലാണ്. അനാഥ-അഗതി മന്ദിരങ്ങള്‍ സംസ്ഥാന സാമൂഹിക നീതി വകുപ്പിനുകീഴില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അവ പൂട്ടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് സര്‍ക്കാരിന്റെ ഭീഷണി. ദീര്‍ഘദൃഷ്ടിയില്ലാത്തതും സമൂഹത്തെ ധ്രുവീകരിക്കുന്ന രീതിയില്‍ അപകടം നിറഞ്ഞതുമായ തീരുമാനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്നാണ് മുസ്‌ലിം സംഘടനകളും നേതാക്കളും ഒന്നടങ്കം പരാതിപ്പെടുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ 1954ലെ നിയമത്തിന്റെ ചുവടുപിടിച്ച് 1995ലാണ് പാര്‍ലമെന്റ് കേന്ദ്ര വഖഫ് നിയമം പാസാക്കിയത്. സംസ്ഥാനങ്ങളിലെ മുസ്‌ലിം പള്ളികളും അവയുമായി ബന്ധപ്പെട്ട സ്വത്തുവകകളുടെയും മറ്റും നിയന്ത്രണമാണ് വഖഫ്‌ബോര്‍ഡ് സംവിധാനം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. ഇതുപ്രകാരം പ്രവര്‍ത്തിക്കുന്ന കേന്ദ്ര വഖഫ് കൗണ്‍സിലിനാണ് രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ ഔദ്യോഗിക ചുമതല. ഇതനുസരിച്ച് വഖഫ് സ്വത്തുക്കള്‍ക്കുപുറമെ പള്ളികള്‍, ഖബര്‍സ്ഥാനുകള്‍, അനാഥാലയങ്ങള്‍, ദര്‍ഗകള്‍ തുടങ്ങിയവയുടെ നിയന്ത്രണ ചുമതലയാണ് സംസ്ഥാന തലവഖഫ് ബോര്‍ഡുകള്‍ക്കുള്ളത്. 1966ല്‍ നിലവില്‍ വന്ന കേരള വഖഫ് ബോര്‍ഡിന്റെ തലപ്പത്ത് മുന്‍മന്ത്രി പി.കെ കുഞ്ഞിനെപോലുള്ള ദീര്‍ഘദൃക്കുകളായ നേതാക്കളാണ് ചെയര്‍മാന്മാരായി ഉണ്ടായിരുന്നത്. എന്നാലിന്ന് ആത്മീയത ഉള്‍ക്കൊള്ളുന്ന ഈ സംവിധാനത്തെയാകെ അട്ടിമറിച്ച് പൊതുവല്‍കരണത്തിന്റെ പേരില്‍ ആ സംവിധാനത്തെതന്നെ തകര്‍ക്കാനുമുള്ള ശ്രമമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നുവേണം നടപടികളില്‍ നിന്ന് മനസ്സിലാക്കാന്‍. നവംബര്‍ പതിനഞ്ചിന് പുറപ്പെടുവിച്ച മന്ത്രിസഭാതീരുമാനമനുസരിച്ച് വഖഫ്‌ബോര്‍ഡിലെ നിയമനങ്ങള്‍ മുഴുവന്‍ പി.എസ്.സിക്ക് വിടുന്നതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വിവരം. നിലവിലെ കേന്ദ്ര നിയമത്തില്‍ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ നടത്തുന്നത് ബോര്‍ഡ് തന്നെയാണ്. ഇത് മറികടക്കാനാണ് ഓര്‍ഡിനന്‍സ്. ഇതനുസരിച്ച് ബോര്‍ഡിന് ഇനി അതിന്റെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും പി.എസ്.സി നടത്തുന്ന പരീക്ഷക്കനുസരിച്ച് നിയമനങ്ങള്‍ നടത്തുകയും വേണം. വഖഫ് ബോര്‍ഡില്‍ തന്നെ ജനപ്രതിനിധികളും മറ്റും ഉണ്ടായിരിക്കെ അവരുടെ വികാരം പരിഗണിക്കാതെയും അവരോട് ആലോചിക്കാതെയുമാണ് മന്ത്രിസഭ ഏകപക്ഷീയമായി തീരുമാനം കൈക്കൊണ്ടത്. ബി.ജെ.പി സര്‍ക്കാരാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെങ്കില്‍ അത് മനസ്സിലാക്കാമായിരുന്നു.
ഇത്തരമൊരു തീരുമാനം കൈക്കൊണ്ട പിണറായി മന്ത്രിസഭയുടെ യോഗത്തില്‍ തന്നെ സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ഭരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ പത്തു ശതമാനം തൊഴിലുകള്‍ മുന്നാക്കജാതിക്കാര്‍ക്ക് സംവരണം ചെയ്തതായി തീരുമാനിക്കുകയും ചെയ്തുവെന്നതാണ് വലിയ വൈചിത്ര്യം. ദേവസ്വം ബോര്‍ഡുകളില്‍ ഹിന്ദുക്കള്‍ക്ക് മാത്രം നിയമനം നല്‍കണമെന്ന വ്യവസ്ഥ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് വഖഫ് ബോര്‍ഡുകളുടെ കാര്യത്തില്‍ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുന്നോട്ടുപോയിരിക്കുന്നതെന്നത് ഒരേ പന്തിയിലെ രണ്ടുതരം വിളമ്പലായി വിലയിരുത്തപ്പെട്ടതില്‍ തെറ്റു കാണാനാവില്ല. ഇതിനെതിരെ കഴിഞ്ഞ ദിവസം കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരിക്കുകയാണ്. വഖഫ്‌ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമ്പോള്‍ മുസ്‌ലികളുടെ മാത്രമായ തൊഴിലുകള്‍ മറ്റുള്ളവര്‍ക്കുകൂടി വിപുലപ്പെടുത്തേണ്ടി വരും. പി.എസ്.സിയുടെ നിയമമനസരിച്ചുള്ള 12 ശതമാനം സംവരണം മാത്രമേ അപ്പോള്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കുകയുള്ളൂ. ബാക്കിയുള്ള 88 ശതമാനം പേരെയും അന്യമതസ്ഥരില്‍നിന്നായി നിയമിക്കേണ്ടിവരും. ഇതൊരു കണക്കിന് കേന്ദ്രത്തിലെ ബി.ജെ.പിയും സംഘ്പരിവാറും പറയുന്ന ഏക സിവില്‍കോഡിന്റെ ഇടതുപക്ഷ പതിപ്പാണ്. ഇസ്‌ലാമികമായി തികഞ്ഞ ബോധമുള്ളവരെ മാത്രം പള്ളികളുമായി ബന്ധപ്പെട്ട വഖഫ് ബോര്‍ഡില്‍ നിയമിക്കാവൂ എന്നത് സാമാന്യമായി ചിന്തിച്ചാല്‍ പോലും ഏതു കൊച്ചുകുട്ടിക്കും അറിവുള്ളതാണ്. വിവിധ ആചാരങ്ങളുള്ളതും അന്യ മതസ്ഥര്‍ക്ക് പ്രവേശനമില്ലാത്തതുമായ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡുകളില്‍ മുസ്‌ലിംകള്‍ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന വൈരുധ്യം ഓര്‍ക്കാന്‍ പോലുംവയ്യ. ഇത്തരമൊരു വിഡ്ഢിത്തമാണ് പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതലുള്ള ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള ഇരട്ട നീതിയെക്കുറിച്ച് പല കോണുകളില്‍ നിന്നായി ഉയര്‍ന്ന പരാതിക്ക് അടിവരയിടുന്നതാണ് ഈ തീരുമാനവും. ദേവസ്വം ബോര്‍ഡുകളില്‍ പത്തു ശതമാനം ഒഴിവുകള്‍ ഉന്നത ജാതിക്കാരിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി നീക്കിവെച്ച സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളോട് കാട്ടിയ കൊടിയ അനീതിക്കെതിരെ വലിയ പ്രതിഷേധമാണ് ഇതിനകം ഉയര്‍ന്നുവന്നിട്ടുള്ളത്. ബി.ജെ.പിയുടെ വര്‍ഗീയ ഭീഷണിയെ ചെറുക്കാന്‍ മത ന്യൂനപക്ഷങ്ങളുടെ മേല്‍ കുതിര കയറുന്ന മൃദുഹിന്ദുത്വ ശൈലി പിണറായിയെ പോലുള്ള കമ്യൂണിസ്റ്റ് നേതാവ് ഭരിക്കുന്ന സര്‍ക്കാരില്‍ നിന്നും ഇടതുപക്ഷ ഭരണകൂടത്തില്‍ നിന്നും പ്രതീക്ഷിക്കാനാവാത്തതാണ്. കാലങ്ങളായി സംസ്ഥാനത്തിന്റെ സന്തുലിത പുരോഗതിക്ക് സഹായിക്കുമാറ് സമൂഹത്തിലെ ദുര്‍ബലരായ അനാഥരെയും അഗതികളെയും സംരക്ഷിച്ചുവരുന്ന കാരുണ്യ സ്ഥാപങ്ങളെ വിരലിലെണ്ണാവുന്നവരുടെ തെറ്റായ നടപടികള്‍ ചൂണ്ടിക്കാട്ടി അപ്പാടെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം തുടങ്ങിയിട്ട് നാളുകളായി. ഇതും നടേപറഞ്ഞ ന്യൂനപക്ഷ വിരുദ്ധമായ നീക്കമായേ കാണാനാകൂ. ഏതെങ്കിലും സ്ഥാപനം ചട്ടങ്ങളും നിയമങ്ങളും വിട്ട് പ്രവര്‍ത്തിച്ചുവെന്ന് വ്യക്തമായാല്‍ അതിനെതിരെ നടപടി സ്വീകരിക്കാന്‍ സുവ്യക്തമായതും കര്‍ശനമായതുമായ നിയമങ്ങള്‍ രാജ്യത്ത് നിലവിലിരിക്കെയാണ് അനാഥകളെയും അഗതികളെയും സംരക്ഷിക്കുക എന്ന മഹത്കൃത്യം ചെയ്തുവരുന്നവരെ ആകെതന്നെ ഇല്ലാതാക്കാനുള്ള നീക്കം. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ നിലവിലിരിക്കുന്ന കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ താളത്തിനൊത്ത് തുള്ളാതെ സാമൂഹികനീതിയുടെ കൂടെ നില്‍ക്കാനുള്ള ആര്‍ജവം കാട്ടുകയാണ് വേണ്ടത്.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending