Connect with us

Video Stories

രാജ്യം നിലനില്‍ക്കണോ എന്നതാണ് വലിയ ഭീഷണി

Published

on

 

ഇന്ത്യന്‍ ഭരണഘടന അത്യാസന്നമായ അപകടഭീഷണി നേരിടുകയാണ്. രാജ്യം അഭൂതപൂര്‍വമായ ഫാസിസ്റ്റ്ഭീഷണിയെ അഭിമുഖീകരിക്കുമ്പോള്‍ ‘എങ്കില്‍, പക്ഷേ’ എന്നീ ചോദ്യങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും ഒരു വിധത്തിലുമുള്ള പ്രസക്തിയുമില്ല. അത്തരം ആശയക്കുഴപ്പങ്ങള്‍ മുഖ്യശത്രുവിനെ ഗുണം ചെയ്യുകയേ ഉള്ളൂ. കോഴിക്കോട്ട് ‘ചന്ദ്രിക’ ക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രമുഖ മനുഷ്യാവകാശ-പൗരാവകാശപ്രവര്‍ത്തകയായ ശബ്‌നം ഹാഷ്മി വ്യക്തമാക്കി. പ്രമുഖ നാടക കലാകാരന്‍ 1989ല്‍ കൊല്ലപ്പെട്ട ജനനാട്യമഞ്ച് സ്ഥാപകന്‍ സഫ്ദര്‍ഹാഷ്മിയുടെ സഹോദരിയാണ്. 2005ല്‍ സമാധാനത്തിനുള്ള നൊബേല്‍സമ്മാനത്തിന് ശിപാര്‍ശചെയ്യപ്പെട്ടവരിലാളാണ് ശബ്‌നം.
അഭിമുഖത്തില്‍നിന്ന്:
? തീവ്രവര്‍ഗീയ ശക്തികള്‍ രാജ്യത്തിനുനേരെ വിശേഷിച്ചും മത ന്യൂനപക്ഷങ്ങള്‍ക്കുനേരെ വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്. എന്ത് പരിഹാര നടപടിയാണ് ഇതിനെതിരെ താങ്കള്‍ക്ക് മുന്നോട്ടുവെക്കാനുള്ളത്.
രാജ്യത്തിന്റെ യോജിച്ചുള്ള പോരാട്ടമാണ് ഈ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഉയര്‍ന്നുവരേണ്ടത്. വെറും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വെല്ലുവിളിയായി ഇതിനെ കാണാനാവില്ല. സര്‍ക്കാര്‍ തന്നെ എല്ലാ സാംസ്‌കാരികതകള്‍ക്കും സാഹിത്യകലാകാരന്മാര്‍ക്കും കലാസൃഷ്ടിക്കുമെതിരെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഭരണഘടനാ സംവിധാനങ്ങളും ജനാധിപത്യം തന്നെയും അപകട ഭീഷണി നേരിടുമ്പോള്‍ അതിന്റെയെല്ലാം ആധാരശിലയായ ഇന്ത്യന്‍ ഭരണഘടനയും അത്യാസന്നമായ ഭീഷണിയെ നേരിടുന്നു. രാജ്യത്തെ സ്‌നേഹിക്കുന്നവരുടെയെല്ലാം ഒത്തുചേര്‍ന്നുള്ള മുന്നേറ്റമാണ് ഇതിനെതിരെ ഉയരേണ്ടത്.
? അതിന് തടസ്സം നില്‍ക്കുന്നവരില്‍ സി.പി. എം പോലുള്ള പ്രതിപക്ഷകക്ഷികള്‍ തന്നെയല്ലേ. ഒരു ഇടതുപക്ഷക്കാരിയെന്ന നിലയില്‍ ഇതെങ്ങനെ വിലയിരുത്തുന്നു.
സി.പി.എം വിട്ടയാളാണ് ഞാന്‍. പത്തുവര്‍ഷം മുമ്പുതന്നെ. അന്നൊക്കെ സി.പി.എമ്മിനുണ്ടായിരുന്ന രാഷ്ട്രീയ ആര്‍ജവം ഇന്നുണ്ടോ എന്നത് സംശയമാണ്. ഏതൊരു കക്ഷിയെയും പോലെ സി.പി.എമ്മും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നുവെന്ന് മാത്രം. ഫാസിസമാണ് മുഖ്യശത്രുവെന്ന് സി.പി.എം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ അതിനെ നേരിടുന്ന കാര്യത്തിലാണ് ആശയവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നത്.
? സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരടുരേഖയില്‍ കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പുധാരണയെക്കുറിച്ച് പറഞ്ഞ ഭാഗം വോട്ടിനിട്ട് തള്ളിയിരിക്കുകയാണല്ലോ.
അതെ. നിര്‍ഭാഗ്യകരം തന്നെയാണിത്. കേരളത്തിലെ പാര്‍ട്ടിയാണ് ഇതിന് മുന്‍കയ്യെടുത്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇപ്പോള്‍ രാജ്യം നേരിടുന്ന വലിയ ഭീഷണി ഉദാരവത്കരണ നയമാണോ എന്നതല്ല, രാജ്യം നിലനില്‍ക്കണോ എന്നതാണ്. അതിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. തീര്‍ച്ചയായും കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളോട് സി.പി.എമ്മിന് എതിര്‍പ്പുകളുണ്ട്്. 2019ല്‍ എന്തുഫലം ഉണ്ടാകണമെന്ന് നാം തീരുമാനിക്കേണ്ട സമയമാണിത്. പരാജയപ്പെടുന്ന യുദ്ധമായി അത് മാറാന്‍ പാടില്ല.
? അതെങ്ങനെ സാധ്യമാകുമെന്നാണ് കരുതേണ്ടത്.
അതിന് ‘പക്ഷേ, എങ്കില്‍’ എന്നീ സന്ദേഹങ്ങള്‍ ഒഴിവാക്കിയേ തീരൂ. രണ്ടടി മുന്നോട്ടുവെച്ച് ഒരടി പിന്നോട്ടുവെക്കാനാണ് ലെനിന്‍ പഠിപ്പിച്ചിട്ടുള്ളത്. അപ്പോള്‍ ഫാസിസ ഭീഷണിയുടെ കാര്യത്തിലും അത് നടപ്പാക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് സംശയത്തിന്റെ ആവശ്യം വരുന്നില്ല.
? സി.പി.എം വിടാനുണ്ടായ കാരണം
അത് പറഞ്ഞല്ലോ. മറ്റേതൊരു കക്ഷിയെയും പോലെയായിരിക്കുന്നു ആ പാര്‍ട്ടിയും. അതുകൊണ്ടാണ് പാര്‍ട്ടിയെ ഉപേക്ഷിക്കേണ്ടിവന്നത്. എങ്കിലും ഇന്നും പലതും ചെയ്യാന്‍ കഴിവുള്ള കേഡര്‍ സംവിധാനം അതിനുണ്ടെന്ന് സമ്മതിക്കുന്നു.
? സഫ്ദര്‍ ഹാഷ്മി കൊലചെയ്യപ്പെട്ട ശേഷം നിയമനടപടികള്‍ക്കും മറ്റുമൊക്കെ സി.പി.എം സഹകരിച്ചിരുന്നുവല്ലോ.
അതെ. കേസ് നടത്തിപ്പിനൊക്കെ ആദ്യകാലത്ത് സഹായം ലഭിച്ചിരുന്നു.
? ഭരണഘടന അപകട ഭീഷണിയിലാണെന്ന് പറയാന്‍ കാരണം.
നോക്കൂ. നോട്ടു നിരോധനവും ചരക്കുസേവനനികുതിയും കൊണ്ട് ജനങ്ങള്‍ ആകെ ഈ സര്‍ക്കാരിനെ മടുത്തിരിക്കുകയാണ്. എന്നിട്ടും ഗുജറാത്തിലെയും ഹിമാചലിലെയും തെരഞ്ഞെടുപ്പുഫലം എന്തായിരുന്നു. എന്താണ് കാരണം? നിങ്ങള്‍ അമര്‍ത്തുന്ന ബട്ടനിലല്ല നിങ്ങളുടെ വോട്ട് രേഖപ്പെടുത്തപ്പെടുന്നത്. ഇതിനെതിരെ ഉത്തരേന്ത്യയില്‍ വ്യാപകമായി യുവാക്കളുടെയും മറ്റും വലിയ പിന്തുണയാണ് ഞങ്ങള്‍ക്ക് കിട്ടുന്നത്. ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പിനൊപ്പം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സര്‍ക്കാരിന് കീഴടങ്ങിയിരിക്കുന്നുവെന്നാണ് വെളിപ്പെടുത്തിയത്.
? മതേതര വോട്ടുകളുടെ ഒരുമിപ്പിനെക്കുറിച്ച് പറയുമ്പോള്‍ തന്നെ വോട്ടിങ് മെഷീനിന്റെ കൃത്രിമത്തെക്കുറിച്ച് പറയുന്നു. ഇതെങ്ങനെ ശരിയാകും.
രണ്ടും ശരിയാണ്. ഒരേ സമയം നേരിടേണ്ട വിഷയങ്ങളാണവ. മതേതര വോട്ടുകള്‍ തീര്‍ച്ചയായും ബി.ജെ.പിയുടെ മൊത്തം വോട്ടുകളേക്കാള്‍ വലുതാണ്. യു.പിയിലും ബീഹാറിലുമൊക്കെ ഇത് പാഠമായിരുന്നു. മതേതര വോട്ടുകളുടെ ഏകോപനം തന്നെയാണ് അതിന് പരിഹാരം.
? ബി.ജെ.പിയുടെ ബ്രാഹ്മണ മേധാവിത്തത്തെക്കുറിച്ച്.
ജാതീയതയാണ് നമ്മുടെ രാജ്യം കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളി. മുസ്്‌ലിംകളും ഹിന്ദുമത്തിലെ വിവിധ ജാതികളും തമ്മില്‍ ഒരുമിച്ചാല്‍ സവര്‍ണ മേധാവിത്വത്തെ നേരിടാന്‍ കഴിയും. പക്ഷേ മുസ്്‌ലിംകളെ ബി.ജെ.പിയുടെയും തീവ്രവര്‍ഗീയവാദികളുടെയും കൈകളിലേക്ക് ആകര്‍ഷിക്കുകയാണ്. ഉത്തരേന്ത്യയിലെ സ്ഥിതിയാണ് ഞാന്‍ പറഞ്ഞത്. ഇരുവര്‍ക്കും ഒരേ താല്‍പര്യമാണുള്ളത്. മുസ്‌ലിംകള്‍ മാത്രമല്ല, ക്രിസ്ത്യാനികള്‍ക്കും വലിയ ഭീഷണിയാണ് നേരിടേണ്ടിവരുന്നത്. ക്രിസ്ത്യാനികള്‍ക്ക് ഉള്‍ഗ്രാമങ്ങളിലാണ് കൂടുതല്‍ ഭീഷണി.
? മുത്തലാഖ് നിയമത്തെക്കുറിച്ച്.
മോദി സര്‍ക്കാരിന്റെ തട്ടിപ്പാണിത്. ഒരാള്‍ തലാഖ്, തലാഖ്, തലാഖ് എന്നു പറഞ്ഞാല്‍ അയാളെ മൂന്നു വര്‍ഷം ജയിലിലടക്കുമെന്ന് പറയുന്ന നിയമം എത്ര അശാസ്ത്രീയവും അപ്രായോഗികവുമാണ്. പുറന്തള്ളപ്പെടുന്ന ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും ആരാണ് ചെലവിന് കൊടുക്കുക എന്ന ് പറയാത്ത നിയമം ശരിക്കും സ്ത്രീവിരുദ്ധമാണ്.
? പട്ടേല്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കശ്മീര്‍ നഷ്ടപ്പെടില്ലായിരുന്നുവെന്നതിനെപ്പറ്റി.
മോദി തികഞ്ഞ നിരക്ഷരനാണ്. അദ്ദേഹത്തിന് ചരിത്രം അറിയില്ല. കഴിഞ്ഞ ഏതാനും വര്‍ഷമായി ജനങ്ങളുടെ മനസ്സുകളെ തെറ്റായി സ്വാധീനിക്കുകയാണ് ബി.ജെ.പിയും സംഘ്പരിവാരവും. അതിന്റെ രാഷ്ട്രീയരൂപം മാത്രമാണ് മോദിയും അമിത്ഷായും. സര്‍ദാര്‍ വല്ലഭായ്പട്ടേല്‍ ആര്‍.എസ്.എസ്സിനെ നിരോധിച്ച നേതാവാണ്.
? നെഹ്‌റുവിനെക്കുറിച്ച്.
അദ്ദേഹം തന്നെയാണ് രാജ്യത്തെ പ്രധാനമന്ത്രിയാകാന്‍ എന്തുകൊണ്ടും യോജിച്ചയാള്‍. രാജ്യം ഇന്ന് നിലനില്‍ക്കുന്നതുതന്നെ നെഹ്‌റുകാരണമാണ്. മതേതരത്വം, ജനാധിപത്യം, ശാസ്ത്രീയത തുടങ്ങിയവയൊക്കെ ഇന്ത്യയില്‍ അരക്കിട്ടുറക്കിപ്പിച്ചത് നെഹ്‌റുവായിരുന്നു.
? ജിഗ്നേഷ് മേവാനിയെപ്പോലുള്ളവര്‍ വലിയ പ്രതീക്ഷ തരുന്നുണ്ടോ.
തീര്‍ച്ചയായും. എങ്കിലും ഇത്തരം ദലിത് -മതേതര പ്രസ്ഥാനങ്ങളെയൊക്കെ രാഷ്ട്രീയതലത്തില്‍ യോജിപ്പിച്ചുനിര്‍ത്തേണ്ടത് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ ഉത്തരവാദിത്തമാണ്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending