Connect with us

Culture

സൂക്ഷിക്കുക നിങ്ങള്‍ അവരുടെ നിരീക്ഷണത്തിലാണ്

Published

on

ദിബിന്‍ രമ ഗോപന്‍

ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്.സമൂഹമാധ്യമങ്ങള്‍ തീര്‍ച്ചയായും പുതിയ കാലത്ത് ആവശ്യം തന്നെയാണ്, എന്നാല്‍ സമൂഹമാധ്യമങ്ങള്‍ വരുത്തിവെക്കുന്ന വിപത്തും അത്രത്തോളം വലുതാണ്. സമൂഹവുമായി സംവദിക്കാന്‍ ഇഷ്ടപ്പെടുന്ന നമ്മള്‍ക്ക് പലപ്പോഴും വീട്ടിലുള്ള മാതാപിതാക്കളോട് സംവദിക്കാന്‍ സമയം ലഭിക്കാറില്ല. അത് തന്നെയാണ് നമ്മളെ പടുകുഴിയില്‍ ചാടിക്കുന്നതും. സോഷ്യല്‍മീഡിയ വഴി വഞ്ചിക്കപ്പെടുന്നവരില്‍ കൂടുതല്‍ ശതമാനവും പെണ്‍കുട്ടികളാണ്. വഞ്ചിക്കപ്പെട്ട എല്ലാവര്‍ക്കും പറയാനുള്ളത് ‘വിശ്വാസത്തിന്റെ’ കഥയാണ്. ഇതുവരെ നേരില്‍ കാണാത്ത ഒരാളോട് തോന്നുന്ന വിശ്വാസം കുറേയധികം വര്‍ഷമായി കൂടെയുള്ള മാതാപിതാക്കളോട് തോന്നാത്തത് ഉത്തരമില്ലാത്ത ചോദ്യം മാത്രമായി അവശേഷിക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ പരിധി

പുതിയതലമുറ പ്രധാന പ്രശ്‌നം സ്വാതന്ത്ര്യം തന്നെയാണ്.മാതാപിതാക്കള്‍ വേണ്ടത്ര സ്വാതന്ത്ര്യം നല്‍കാത്തതിന്റെ പേരില്‍ കാണിക്കുന്ന പ്രവൃത്തികള്‍ പലപ്പോഴും പേടിപ്പെടുത്താറുണ്ട്.മക്കളുടെ സ്വാതന്ത്ര്യത്തെ പൂര്‍ണമായി അവഗണിക്കുന്നതും വലിയ വിപത്താണ്. കാര്യങ്ങള്‍ എന്തും പറഞ്ഞ് മനസ്സിലാക്കി നല്‍കാന്‍ മാതാപിതാക്കളേക്കാള്‍ മികച്ച അധ്യാപരില്ല എന്ന കാര്യം മാതാപിതാക്കള്‍ മറക്കുന്നതാണ് പലപ്പോഴും പ്രശ്‌നങ്ങളിലേക്ക് വഴിവെക്കാറുള്ളത്.

ഭയത്തില്‍ നിന്ന് പീഡനത്തിലേക്കുള്ള ദൂരം

കുറച്ചുകാലമായി നമ്മളുടെ മാധ്യമങ്ങളില്‍ കേള്‍ക്കുന്ന പീഡനവാര്‍ത്തകളിലെല്ലാം പീഡനത്തില്‍ അകപ്പെട്ടയാള്‍ ഒന്നിലധികം തവണ പീഡിപ്പിക്കപ്പെട്ടിരിക്കും. ഇത്രയും തവണ പീഡിപ്പിക്കപ്പെട്ടപ്പോള്‍ പീഡനത്തിലകപ്പെട്ടയാള്‍ എന്ത് കൊണ്ട് പ്രതികരിച്ചില്ല എന്നാണ് ആളുകളുടെ സംശയം. ഭയമാണ് പലപ്പോഴും പീഡനത്തിലേക്ക് നയിക്കുന്ന പ്രധാന കാരണം. തന്റെ കുടുബത്തെ കുറിച്ചോര്‍ത്ത് സ്വന്തം ജീവിതം നശിപ്പിക്കുമ്പോള്‍ അവര്‍ ഓര്‍ക്കാറില്ല തന്നെ ഭീഷണിപ്പെടുത്തുന്നവന് ഇതൊരു ഊര്‍ജമാണെന്ന്.

കൊലപാതകങ്ങളിലേക്കെത്തുന്ന തുറന്ന് പറച്ചിലുകള്‍

പീഡനത്തിലകപ്പെട്ടയാള്‍ കാര്യം തുറന്ന് പറഞ്ഞാല്‍ കുടുംബത്തോടെ ഇല്ലാതാവുന്നത് നമ്മള്‍ നേരില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കഠ്‌വ സംഭവം ഇന്ത്യന്‍ ജനത അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. നീതിയേക്കാളും കുടുംബത്തിന്റെ ജീവന് പ്രാധാന്യം നല്‍കുമ്പോള്‍ പീഡനങ്ങളും തുടര്‍ക്കഥയായി മാറികൊണ്ടിരിക്കും

മൊബൈല്‍ റിപ്പയര്‍ വരുത്തിവെക്കുന്ന ആപത്ത്

മൊബൈല്‍ ഇന്ന് നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് എന്നാല്‍ പലരീതിയിലും നമ്മളെ ആപത്തിലേക്ക് തള്ളിയിടാന്‍ കഴിയുന്ന ഒന്നാണ് മൊബൈല്‍ ഫോണ്‍. എല്ലാ മൊബൈല്‍ ഷോപ്പുകളുടെയും കാര്യമല്ലെങ്കിലും പല ഷോപ്പുകളും നമ്മുടെ സ്വകാര്യതയെ കവര്‍ന്നെടുക്കാന്‍ ശ്രമിക്കാറുണ്ട്. തന്റേതല്ലാത്ത കാരണത്താല്‍ തന്റെ കുടുംബം ക്രൂശിക്കപ്പെടാതിരിക്കാന്‍ ആത്മഹത്യ എന്ന മാര്‍ഗത്തിലേക്ക് എത്തിപ്പെടുന്നവര്‍ വളരെയധികമാണ്. നൂതന സാങ്കേതിക വിദ്യയുടെ കാലത്ത് നിരവധി സോഫ്റ്റവെയറുകളാണ് നിങ്ങളുടെ സ്വകാര്യതയെ ഊറ്റിയെടുക്കാനായി കാത്തിരിക്കുന്നത്. നിങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് അയക്കുന്ന സന്ദേശങ്ങള്‍ മറ്റൊരാളും വായിക്കുന്നുണ്ടെന്ന വിശ്വാസം നിങ്ങളിലുണ്ടാവണം, കാരണം നിങ്ങള്‍ അവരുടെ നിരീക്ഷണത്തിലാണ്.

മാറേണ്ട മനസ്സുകള്‍

ഡല്‍ഹിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയും സൗമ്യയെ ഇല്ലാതാക്കിയ ഗോവിന്ദചാമിയും പൊലീസിനോട് ചോദിച്ച ചോദ്യം വളരെ പ്രസ്‌ക്തമാണ്. ‘എന്തിന് അസമയത്ത് അവര്‍ പുറത്തിറങ്ങി നടന്നു’. സ്ത്രീകള്‍ക്ക് സമൂഹം നല്‍കിയ സമയത്തിനപ്പുറം നടക്കാന്‍ ആരാണ് അനുവാദം നല്‍കിയത്. രാത്രി പുറത്തിറങ്ങി നടക്കുന്ന സ്ത്രീകളെ മോശക്കാരായി കാണുന്ന സമൂഹത്തെയല്ലേ ശരിക്കും ഗോവിന്ദചാമിയെ പോലെയുള്ള പ്രതികളെ ശിക്ഷിക്കുന്നതിന് മുന്‍പ് ശിക്ഷിക്കേണത്. നിയമം മാറുകയോ മാറാതിരിക്കുകയോ ചെയ്യട്ടെ ആദ്യം മാറേണ്ടത് ഓരോരുത്തരുടെയും മനസ്സാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending