Connect with us

More

അസദ് ഭരണത്തിന് തിരശ്ശീല വീഴുമ്പോള്‍

Published

on

പതിമൂന്നു വര്‍ഷമായി ആഭ്യന്തര യുദ്ധം തുടരുന്ന സിറിയ ഒടുവില്‍ വിമതരുടെ ആധിപത്യത്തിനു കീഴിലായിരിക്കുന്നു. 54 വര്‍ഷത്തിനുശേഷം അസദ് കുടുംബം രാ ജ്യത്തിന്റെ അധികാര പദവയില്‍ നിന്ന് താഴെയിറങ്ങിയിരിക്കുകയാണ്. 1970ല്‍ ബഷാറുല്‍ അസദിന്റെ പിതാവ് ഹാഫിസ് അസദ് അട്ടിമറിയിലൂടെ അധികാരത്തിലെത്തുകയും 2000 ല്‍ അദ്ദേഹത്തിന്റെ വിയോഗത്തോടെ ബഷാറുല്‍ അസദ് പിന്തുടര്‍ച്ചാവകാശിയായെത്തുകയും ചെയ്ത ഭരണ സംവിധാനത്തിനാണ് ഇന്നലെ പുലര്‍ച്ചെയോടെ തിശ്ശിലവീണിരിക്കുന്നത്. 2011 ലെ അറബ് വിപ്ലവത്തിന്റെ അലയൊലിയെന്നോണമാണ് സിറിയയിലും രാഷ്ട്രിയാന്തരീക്ഷം വഷളായത്. അസദ് കുടുംബത്തിന്റെ അധികാരവാഴ്ച്ച അവസാനിപ്പിക്കണമെന്നും രാജ്യത്ത് ജനാധിപത്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടുമായിരുന്നു പ്രക്ഷോഭം ഉടലെടുത്തത്. വിമതരുടെ ശക്തമായ മുന്നേറ്റത്തില്‍ ഭരണകൂടം പതറിപ്പോകുമെന്ന് പ്രതീക്ഷിച്ചു വെങ്കിലും ഇറാന്റെയും റഷ്യയുടെയുമെല്ലാം സഹായത്തോടെ അസദ് കരുത്തുറ്റ ചെറുത്തുനില്‍പ്പ് നടത്തുകയും തിരിച്ചുവരികയും ചെയ്യുന്നതാണ് കണ്ടത്. പക്ഷേ തിരിച്ചടികളിലും പിടിച്ചുനിന്ന വിമതര്‍ നീണ്ട പതിമൂന്നുവര്‍ഷത്തിനുശേഷം രാജ്യത്തെ തന്നെ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്.

രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ സിറിയയിലേക്ക് അയച്ച വിദേശ സ്‌പോണ്‍സര്‍ ചെയ്ത ‘സായുധ സംഘങ്ങളുടെ’ സ്യഷ്ടിയാണ് കലാപമെന്നാണ് ബഷാറുല്‍ അസദും ഭരണകൂടവും വിശ്വസിക്കുന്നത്. 2011 ല്‍ തന്നെ സിറിയ അന്താരാഷ്ട്ര ഒറ്റപ്പെടലിലേക്ക് നിങ്ങിയിരുന്നുവെന്നത് അസദിന്റെ ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നതാണ്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും അസദിനെ ലക്ഷ്യമിട്ടുള്ള യാത്രാ നിരോധനവും ആസ്തി മരവിപ്പിക്കലും ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. രാജ്യത്തെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തിന്റെ പേരില്‍ അന്താരാഷ്ട്ര സൈനിക ഇടപെടലിനും ഇവര്‍ ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു. 2011ല്‍ വിമതര്‍ സ്വതന്ത്ര സിറിയന്‍ ആര്‍മി (എഫ്.എസ്.എ) രൂപീകരിക്കുകയും 2012 ആയപ്പോഴേക്കും രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതിവീണതും ഐ.എസ്.ഐ.എസ് ഉള്‍പ്പെടെയുള്ള പുതിയ ശക്തികള്‍ ഭരണകൂടത്തിനെതിരായ പോരാട്ടത്തില്‍ അണിനിരന്നതുമെല്ലാം അന്താരാഷ്ട്ര ഇടപെ ടലുകള്‍ അടിവരയിടുന്ന നീക്കങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ല. ഡമാസ്‌കസിന് പുറത്ത് നടന്ന രാസായുധ ആക്രമണങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടത് അമേരിക്ക ഒരു അവസരമാക്കിമാറ്റുകയാണുണ്ടായത്. സംഘര്‍ഷങ്ങളുടെ തുടക്കത്തില്‍ പ്രത്യക്ഷ ഇടപെടലിന് വിമുഖത കാണിച്ചിരുന്ന അവര്‍ രാസായുധ പ്രയോഗത്തിന്റെ ഉത്തരവാദിത്തം അസദ് ഭരണകൂടത്തിന്റെ ച മലില്‍ കെട്ടിവെക്കുകയും പ്രത്യക്ഷമായി തന്നെ യുദ്ധത്തില്‍ പങ്കാളികളായി മാറുകയുമായിരുന്നു. 2014 ല്‍ ഇറാഖിലെയും സിറിയയിലെയും വലിയ പ്രദേശങ്ങള്‍ ഐസിസിന് പിടിച്ചെടുക്കാന്‍ സാധിച്ചതും ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്.

ബഷാറുല്‍ അസദിന്റെ ഏകാധിപത്യ സമീപനങ്ങളെ ന്യായീകരിക്കാനോ ഭരണകൂടത്തിനെതിരെ ഉയര്‍ന്ന ജനങ്ങളുടെ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു നടിക്കാനോ സാധിക്കില്ലെങ്കിലും സിറിയയിലും നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത് അമേരിക്കയുടെയും പശ്ചാത്യ ശക്തികളുടെയും താല്‍പര്യങ്ങളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്രാഈലിന്റെ നരനായാട്ടിന് സര്‍വ പിന്തുണയും നല്‍കി ഫലസ്തിന്‍ അധിനിവേശത്തെ ജ്വലിപ്പിച്ചു നിര്‍ത്തുന്ന ഇക്കൂട്ടര്‍ സംഘര്‍ഷത്തെ പശ്ചിമേഷ്യയൊന്നാകെ വ്യാപിപ്പിക്കാനുള്ള ഭഗീര പ്രയത്‌നത്തിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയയെ സ്വന്തം രാജ്യത്ത് വെച്ച് കൊലപ്പെടുത്തിയും ലബനോണിലും സിറിയയിലും വിമത മുറ്റേങ്ങള്‍ക്ക് സഹായംചെയ്തും ഇറാനെ പ്രകോപിപ്പിച്ച് ഇസ്രാഈലിനെതിരായി പ്രത്യക്ഷ യുദ്ധത്തിലേക്ക് ഇറക്കിവിടാനുള്ള നീക്കങ്ങളെല്ലാം ഈ ഗൂഢാലോചനയുടെ ഭാഗമാണ്. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തീവ്രവാദ ശക്തികളെ കൈയ്യയച്ച് പ്രോത്സാഹിപ്പിക്കുകയും പിന്നീട് പാല്‍ കൊടുത്ത കൈക്ക്തന്നെ കടിയേല്‍ക്കുന്ന അവസ്ഥയുണ്ടാവുമ്പോള്‍ തള്ളിപ്പറയുകയും അവരെ ഇല്ലാതാക്കുകയും ചെയ്യുന്ന അമേരിക്കയുടെ തലതിരിഞ്ഞ സമീപനത്തിന് ലോകം നിരവധി തവണ സാക്ഷ്യംവഹിച്ചിട്ടുണ്ട്. സകല അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് രക്ഷകരായി സ്വയം അവരോധിക്കുന്ന അമേരിക്ക അതിനുള്ള പിന്നാമ്പുറ നീക്കങ്ങളെല്ലാം നേരത്തെ ഒരുക്കിവെക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമുള്‍പ്പെടെ കണ്ട കാഴ്ചകള്‍ക്ക് തന്നെയായിരിക്കും സിറിയയും സാക്ഷ്യം വഹിക്കുക.

india

ആർ.ജികർ ബലാത്സംഗ കൊല: പ്രതിക്ക് ജീവപര്യന്തം

Published

on

ന്യൂഡല്‍ഹി: ആര്‍ ജികര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സഞ്ജയ് റോയ്ക്ക് ജീവപര്യന്തം. കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസ് ആണ് വിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനെന്ന് വിചാരണ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞതായി കോടതി വ്യക്തമാക്കിരുന്നു. 25 വര്‍ഷത്തില്‍ കുറയാത്ത തടവോ ജീവപര്യന്തം തടവോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു.

ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതിക്ക് പറയാനുള്ള കാര്യങ്ങൾ കോടതി കേട്ടിരുന്നു. താൻ നിരപരാധിയാണെന്നും കേസിൽ പെടുത്തിയതാണെന്നും പൊലീസ് ക്രൂരമായി മർദിച്ചുവെന്നും സഞ്ജയ് റോയ് കോടതിയിൽ പറഞ്ഞു. കഴുത്തിൽ രുദ്രാക്ഷം ധരിക്കുന്നയാളാണ് തനിക്ക് ഇത്തരത്തിൽ ഒരു കുറ്റകൃത്യം ചെയ്യാൻ സാധിക്കില്ലെന്നും പ്രതി സഞ്ജയ് റോയി കോടതിയിൽ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒൻപതിനാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പിജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത പൊലീസാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതിഷേധം കനത്തതോടെ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയര്‍ന്നുവെങ്കിലും ഒരാള്‍ മാത്രമാണ് പ്രതിയെന്നാണ് പിന്നീട് സിബിഐ കണ്ടെത്തിയത്.

Continue Reading

More

പുതിയ ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ പ്ലാനുണ്ടൊ?; എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Published

on

ഇന്നത്തെ സമൂഹത്തിൽ ക്രെഡിറ്റ് കാർഡുകൾക്ക് വലിയ ജനപ്രീതിയുണ്ട്. പണം ഇല്ലാത്തിടത്തോളം ഇത് ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ സാധനങ്ങൾ വാങ്ങാൻ കഴിയുന്നതാണ് ക്രെഡിറ്റ് കാർഡിന്റെ പ്രത്യേകത. എന്നാൽ ആദ്യമായി ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

ശരിയായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില വഴികൾ:

ചെലവ് ശീലങ്ങൾ വിലയിരുത്തുക: ആകെയുള്ള ചെലവു ,യാത്ര, ഷോപ്പിംഗ് തുടങ്ങിയവ നോക്കുക. ഓരോ വിഭാഗത്തിനും പ്രത്യേകമായി ഓഫറുകൾ ലഭിക്കുന്നുണ്ട്, അതിനാൽ നിങ്ങളുടെ ചെലവുകൾ അനുസരിച്ച് ഏറ്റവും അനുയോജ്യമായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക.

വാർഷിക ഫീസ് പരിഗണിക്കുക: ക്രെഡിറ്റ് കാർഡിന് വാർഷിക ഫീസ് ഉണ്ടോ എന്ന് പരിശോധിക്കുക. ചില കാർഡുകൾ വലിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ, ഈ ഫീസിന്‍റെ മൂല്യം ആനുകൂല്യങ്ങളിൽ നിന്ന് വളരെ കുറവ് അല്ലെങ്കിൽ അധികം കൂടുതൽ ആയിരിക്കാം, അതിനാൽ ഈ കാര്യവും വിലയിരുത്തുക.

റിവാർഡ് പ്രോഗ്രാമുകൾ: ക്രെഡിറ്റ് കാർഡുകൾ വഴി ലഭിക്കുന്ന റിവാർഡുകൾ താരതമ്യം ചെയ്യുക. ചില കാർഡുകൾ ക്യാഷ് ബാക്ക് നൽകുന്നു, മറ്റുള്ളവ യാത്രയുടെയും മറ്റു ആവശ്യങ്ങൾക്കുള്ള റിവാർഡുകൾ നൽകുന്നു. നിങ്ങളുടെ ജീവിതശൈലിക്കും മുൻഗണനകൾക്കും അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കുക.

പലിശ നിരക്ക്: ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട പലിശ നിരക്കുകൾ പരിശോധിക്കുക.

ക്രെഡിറ്റ് പരിധി: കാർഡ് നൽകിയ ക്രെഡിറ്റ് പരിധി നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായിരിക്കണം. ഉയർന്ന ക്രെഡിറ്റ് പരിധിയുള്ളവർക്ക് കൂടുതൽ പ്രതിമാസ ചെലവുകൾക്ക് ലാഭകരമാണ്.

അധിക ആനുകൂല്യങ്ങൾ: യാത്രാ ഇൻഷുറൻസ്, പർച്ചേസ് പ്രൊട്ടക്ഷൻ, എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള ആക്‌സസ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക. ഈ ആനുകൂല്യങ്ങൾ ഉപയോഗിക്കേണ്ടവരായി നിങ്ങൾക്ക് ഏറ്റവും നല്ല കാർഡ് തിരഞ്ഞെടുക്കുക.

നിബന്ധനകളും വ്യവസ്ഥകളും വായിക്കുക: ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും സമഗ്രമായി വായിക്കുക. ഫീസുകൾ, പിഴകൾ, നിയന്ത്രണങ്ങൾ എന്നിവ ശ്രദ്ധിക്കുക, ഇതുമൂലം അപ്രതീക്ഷിത ചിലവുകൾ ഒഴിവാക്കാൻ കഴിയും.

ഈ കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ, നിങ്ങളുടെ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം, കൂടാതെ ഇത് നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് ഉപയോഗപ്രദമായിരിക്കണം.

Continue Reading

kerala

ആരോ​ഗ്യം വീണ്ടെടുത്ത് ഉമ തോമസ് എംഎൽഎ

നിലവിൽ എംഎൽഎ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും, ഉടനെ ആരോ​ഗ്യം പൂർവ്വസ്ഥിതിയിലെത്തുമെന്നും ഡോക്ട‍ർമാർ പറയുന്നു

Published

on

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎ ആരോ​ഗ്യം വീണ്ടെടുത്തു. ആശുപത്രിയിലെ മെഡിക്കൽ ടീമാണ് ആശ്വാസവാർത്ത പങ്കുവെച്ചത്. വീണ് പരിക്കേറ്റ ആദ്യ ദിനങ്ങളിൽ ഉമാ തോമസിന്റെ ആരോ​ഗ്യ നില വളരെ മോശം അവസ്ഥയിലായിരുന്നു.

നിലവിൽ എംഎൽഎ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും, ഉടനെ ആരോ​ഗ്യം പൂർവ്വസ്ഥിതിയിലെത്തുമെന്നും ഡോക്ട‍ർമാർ പറയുന്നു. എംഎൽഎയുടെ മനോധൈര്യം തിരിച്ചുവരവിന് മുതൽക്കൂട്ടായെന്നും ഡോക്ടർമാർ പറയുന്നു. അടുത്തയാഴ്ച ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ഉമാ തോമസിന്റെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

 

Continue Reading

Trending