X

‘ജനസംഖ്യ ഉയരുന്നതിനൊപ്പം അവകാശങ്ങളും വര്‍ധിക്കും; ജാതി സെന്‍സസ് പ്രാധാന്യമുള്ളത്’- രാഹുല്‍ ഗാന്ധി

രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യവുമയി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ജാതി സ്ഥിതിവിവര കണക്കുകള്‍ അറിയേണ്ടത് പ്രധാനമുള്ളതാണെന്ന് രാഹുല്‍ വ്യക്തമാക്കി.

ജനസംഖ്യ ഉയരുന്തോറും അവകാശങ്ങള്‍ വര്‍ധിക്കും. ഇതാണ് തങ്ങളുടെ പ്രതിജ്ഞയെന്നും രാഹുല്‍ എക്‌സിലൂടെ ചൂണ്ടിക്കാട്ടി. ബിഹാറില്‍ നടത്തിയ ജാതി സെന്‍സസിന്റെ കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

ബിഹാറിലെ ജാതി സെന്‍സസ് പ്രകാരം ഒ.ബി.സി, പട്ടിക ജാതി, പട്ടിക വര്‍ഗം എന്നീ വിഭാഗങ്ങള്‍ കൂടി 84 ശതമാനം വരും. കേന്ദ്ര സര്‍ക്കാറിലെ 90 സെക്രട്ടറിമാരില്‍ മൂന്നു പേര്‍ മാത്രമാണ് ഒ.ബി.സി വിഭാഗക്കാര്‍. ഇന്ത്യയുടെ ബജറ്റിന്റെ അഞ്ച് ശതമാനം കൈകാര്യം ചെയ്യുന്നത് ഇവരാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

38 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ബിഹാറിലെ ആകെ ജനസംഖ്യ 13.07 കോടിയാണ്. ജനസംഖ്യയുടെ 63.12 ശതമാനവും അതിപിന്നാക്കപിന്നാക്ക വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒ.ബി.സി വിഭാഗക്കാരാണ്. ഇതില്‍ 14.27 ശതമാനം യാദവരാണ്. ഭൂമിഹാര്‍ 2.86 ശതമാനം, ബ്രാഹ്മണര്‍ 3.66 ശതമാനം, മുശാഹര്‍ മൂന്ന് ശതമാനം എന്നിങ്ങനെയാണ് സെന്‍സെസ് പ്രകാരമുള്ള കണക്ക്.

സംസ്ഥാനത്തെ ഹിന്ദു മതവിശ്വാസികള്‍ 81.9986 ശതമാനമാണ്. മുസ്!ലിം 17.70 ശതമാനം, ക്രിസ്ത്യാനികള്‍ 0.0576, സിഖ് 0.0113, ബുദ്ധര്‍ 0.0851 ശതമാനം, ജൈനര്‍ 0.0096 ശതമാനം എന്നിങ്ങനെയാണ് ബാക്കി സമുദായക്കാരുടെ കണക്ക്.

 

webdesk14: