kerala
ഭരണ വൈകല്യത്താല്‍ സിപിഎം പ്രതിരോധത്തില്‍, ജാഥ കലാ ജാഥയായി: കെ. എം ഷാജി
ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ പണം തട്ടിയുട്ടുണ്ടെന്ന വാര്‍ത്തപുറത്ത് വരുമ്പോള്‍ കോവിഡ് കാലത്ത് നിയമസഭയില്‍ ഞാന്‍ സൂചിപ്പിച്ച കാര്യം ശരിവെക്കുകയാണ്. അദേഹം പറഞ്ഞു.

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി 14 കലക്ടറേറ്റ്കളിലേക്കും ആഹ്വാനം ചെയ്ത നികുതി കൊള്ളക്കെതിരെയുള്ള മാര്‍ച്ചിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിലേക്ക് മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെയും ഭരണ പക്ഷ പാര്‍ട്ടിയുടെയും നേതാക്കള്‍ സുഖലോലുപതയില്‍ കഴിയുമ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി സമരവെയില്‍ കൊള്ളുന്ന യുവാക്കളാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെന്നും കെ എം ഷാജി പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി പോകുന്ന വഴിയില്‍ ജനങ്ങളെ തടയുന്നവരും കറുപ്പിന് വിലക്ക് പ്രഖ്യപിച്ചവവരും ആകാശ യാത്ര നടത്തുമ്പോള്‍ കാക്ക പറക്കുന്നത് പോലും ഭയപ്പെടുന്ന അവസ്ഥയാണ്. ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ പണം തട്ടിയുട്ടുണ്ടെന്ന വാര്‍ത്തപുറത്ത് വരുമ്പോള്‍ കോവിഡ് കാലത്ത് നിയമസഭയില്‍ ഞാന്‍ സൂചിപ്പിച്ച കാര്യം ശരിവെക്കുകയാണ്. അദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതികള്‍ കൃത്യമായി അന്വേഷണം നടന്നാല്‍ ശിവശങ്കറെ പോലെ പലരും ജയിലില്‍ കിടക്കേണ്ടി വരും. ഗോവിന്ദന് മാഷ് നടത്തുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് ജനദ്രോഹ ബജറ്റിനെ ന്യായീകരിക്കാന്‍കഴിയില്ല എന്ന രാഷ്ട്രീയ വിവേകം ഉള്ളത് കൊണ്ടാണ് ഇ. പി ജയരാജന് വിട്ടു നില്കുന്നത്. രാഷ്ട്രീയം പറഞ്ഞാല്‍ തിരിഞ്ഞു കുത്തും എന്നതിനാല്‍ ജാഥയില്‍ കലാപരിപാടികള്‍ നടത്തി തീര്‍ക്കുകയാണെന്നും ആദ്ദേഹം ആരോപിച്ചു, സി.പി.എം രക്ഷപ്പെടുത്തിയ ഒരുവിഭാഗവും കേരളത്തിലില്ല അവരെ വിശ്വസിച്ച ആദിവാസികളുടെ ചിത്രമാണ് ദയനീയമായ മധുവിന്റെയും വിശ്വ നാഥന്റെയും മുഖമെന്ന് അദ്ദേഹം പറഞ്ഞു, ജനവിരുദ്ധ ബജറ്റ്നെതിരെയുള്ള സമരങ്ങള്‍ അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി മൊയ്തീന് കോയ സ്വാഗതവും കെ എം എ റഷീദ് നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍, ആഷിക് ചെലവൂര്‍, സഫറി വെള്ളയില്‍, സി ജാഫര്‍ സാദിക്ക്, എ ഷിജിത്ത് ഖാന്, ഷഫീക് അരക്കിണര്‍, എസ് വി ഷൗലീക്ക്, എം പി ഷാജഹാന്, സിറാജ് ചിറ്റേടത്ത്, വി അബ്ദുല്‍ ജലീല്‍, ശുഐബ് കുന്നത്ത്, എം ടി സെയ്ദ് ഫസല്‍, കെ പി സുനീര്‍, അഫ്നാസ് ചോറോട്, സാഹിബ് മുഖദാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി എച്ച് ഷമീര്‍, സി കെ ഷക്കീര്‍, സുബൈര്‍ വെള്ളിമാട് കുന്ന്, റിഷാദ് പുതിയങ്ങാടി, വി പി എ ജലീല്‍, കുഞ്ഞി മരക്കാര്‍, എം നസീഫ്, മന്‍സൂര്‍ മാങ്കാവ്, അന്‍വര്‍ ഷാഫി, അനീസ് തോട്ടുങ്ങല്‍, പി സി സിറാജ്, സലാം ബേപ്പൂര്‍, ഒ കെ ഇസ്മായില്‍, റാഫി ചെരചോറ, നിസാം കാരശ്ശേരി, സിദ്ധീഖ് തെക്കയില്‍, ഫസല്‍ കൊമ്മേരി, ലത്തീഫ് നടുവണ്ണൂര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
സമരത്തില്‍ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. പരിക്കേറ്റ സീനിയര്‍ വൈസ് പ്രസിഡന്റ് സി ജാഫര്‍ സാദിക്ക്, ഷൌക്കത്ത് മൂഴിക്കല്‍, ഹര്‍ഷിദ് നൂറാംതോട്, സജാദ് മലയമ്മ, മുസമ്മില്‍ പൂനത്ത്, നാസര്‍ കട്ടിപ്പാറ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
kerala
സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ല’; വിസി ഹൈകോടതിയില്‍
സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് സാങ്കേതിക സര്‍വകലാശാല വിസി ഡോക്ടര്‍ ശിവപ്രസാദ് ഹൈകോടതിയെ സമീപിച്ചു.

സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് സാങ്കേതിക സര്‍വകലാശാല വിസി ഡോക്ടര്‍ ശിവപ്രസാദ് ഹൈകോടതിയെ സമീപിച്ചു. ധനകാര്യ – ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ മനപൂര്‍വം യോഗത്തില്‍ നിന്നും മാറിനില്ക്കുന്നു. യോഗം മാറ്റിവെക്കേണ്ടി വരുന്നത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും ഹരജിയില്‍ പറയ്യുന്നു.
13ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ കോടതി നിര്‍ദേശിക്കണമെന്ന ആവശ്യം ഡോക്ടര്‍ ശിവപ്രസാദ് ഉന്നയിച്ചു.
film
സോഷ്യല്‍ മീഡിയ അധിക്ഷേപം; നടന് വിനായകനെ ചോദ്യം ചെയ്തു
സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടന് വിനായകനെ കൊച്ചി സൈബര്‍ പൊലീസ് ചോദ്യം ചെയ്തു.

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടന് വിനായകനെ കൊച്ചി സൈബര്‍ പൊലീസ് ചോദ്യം ചെയ്തു. നേതാക്കളെ അധിക്ഷേപിച്ചതായി ബന്ധപ്പെട്ട കേസിലും പ്രായപൂര്‍ത്തി ആകാത്ത കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം പങ്കുവെച്ചതിലും ലഭിച്ച പരാധിയിലാണ് ചോദ്യം ചെയ്തത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷം വിനായകനെ വിട്ടയച്ചു.
kerala
തൃശ്ശൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് തെറിച്ച് വീണു; വയോധിക മരിച്ചു
പൂവത്തൂര്‍ സ്വദേശി നളിനി ആണ് മരിച്ചത്.

തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ് മരിച്ചത്. വളവ് തിരിയുന്നിടെ ബാലന്‍സ് നഷ്ടപ്പെട്ട് മൂന്ന് വശത്തെ ഡോറിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ്സില്‍ കയറിയ ശേഷം പിന്നിലേക്ക് നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ഡോര്‍ അടച്ചിരുന്നെങ്കിലും വീഴ്ചയുടെ ശക്തിയില്‍ ഡോര്‍ തുറന്നുപോയി. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
india3 days ago
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി
-
india3 days ago
മയക്കുമരുന്നിനുവേണ്ടി ശരീരം വിറ്റു; 17 വയസുകാരിയിലൂടെ എയ്ഡ്സ് ബാധ പകര്‍ന്നത് 19 പേര്‍ക്ക്
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്
-
kerala2 days ago
‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തു’; ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്
-
film2 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
kerala2 days ago
‘മെസ്സി ഈസ് മിസ്സിംഗ്; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്