Connect with us

crime

മധ്യപ്രദേശില്‍ ബിജെ.പിയെ പ്രതിരോധത്തിലാക്കി ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍

Published

on

ദലിതര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കുമെതിരായ അതിക്രമങ്ങള്‍ മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വിനയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടു പതിറ്റാണ്ടോളമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയെ കാത്തിരിക്കുന്നത് വലിയ ഭരണവിരുദ്ധവികാരമെന്നാണ് വിലയിരുത്തല്‍. ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വന്‍ വെല്ലുവിളിയാകും. ഛത്തര്‍പൂര്‍, സത്ന, രേവ, സിധി, സിങ്ഗ്രൗളി തുടങ്ങിയ ജില്ലകള്‍ ഉള്‍പ്പെടുന്ന സവര്‍ണ്ണ ആധിപത്യ മേഖലയായ വിന്ധ്യാ മേഖലയില്‍ അടിക്കടി നടക്കുന്ന അതിക്രമങ്ങളാണ് ശിവരാജ് സിംഗ് ചൗഹാന്റെ സര്‍ക്കാറിനെ കുഴക്കുന്നത്.

ദലിത് യുവാവിന്റെ മുഖത്ത് മനുഷ്യവിസര്‍ജ്യം പുരട്ടിയതാണ് ഏറ്റവും ഒടുവിലെത്തെ സംഭവം. ഛത്തര്‍പൂര്‍ ജില്ലയില്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഒരാളാണ് ദലിത് യുവാവിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഛത്തര്‍പൂര്‍ ജില്ലയില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ ഒരു ദലിതനെ മര്‍ദിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നത് ഇത് ആദ്യത്തെ സംഭവമായിരുന്നില്ലെന്നാണ് ദലിത് ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നത്.

സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ വി.ഡി ശര്‍മ പ്രതിനിധീകരിക്കുന്ന ഖജുരാഹോ ലോക്സഭാ മണ്ഡലത്തിന് കീഴിലാണ് ഛത്തര്‍പൂര്‍. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാ ന്റെ വിഭാഗത്തില്‍പെട്ട(ഒ.ബി.സി) ആളാണ് ഈ ഹീനകൃത്യത്തിന് പിന്നലെന്നത് അദ്ദേഹത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ദലിത് കുടുംബങ്ങള്‍ നടത്തിയ വിവാഹ ഘോഷയാത്രകളില്‍ ഉയര്‍ന്ന ജാതിക്കാരുടെ രോഷം നേരിടേണ്ടി വന്ന നിരവധി സംഭവങ്ങള്‍ അടുത്തിടെ ഛത്തര്‍പൂര്‍ പ്രദേശത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 35 കാരനായ ദലിത് യുവാവിനെ ഠാക്കൂര്‍ സമുദായത്തില്‍പ്പെട്ട ഒരു കൂട്ടം യുവാക്കള്‍ കസേരയില്‍ ഇരുന്നതിന് ആക്രമിച്ചു. ജൂണ്‍ 23 ന്, രേവ ജില്ലയില്‍ ഒരു ദലിത് പിതാവിനെയും മകനെയും വടികൊണ്ട് മര്‍ദിക്കുകയും കഴുത്തില്‍ ചെരുപ്പ് മാലകള്‍ അണിയിക്കുകയും ചെയ്തു. രേവയില്‍ ഒരു ഗോത്രവര്‍ഗക്കാരനെ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ മര്‍ദിച്ച മറ്റൊരു സംഭവം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

വേതനം ചോദിച്ചതിന് ദലിത് ദിവസ വേതനക്കാരന്റെ കൈ അയാളുടെ ഉയര്‍ന്ന ജാതിക്കാരനായ തൊഴിലുടമ വെട്ടിമാറ്റിയത് 2021 നവംബറിലാണ്. 2022 ഓഗസ്റ്റില്‍ സത്നയില്‍ ദലിത് വനിതാ സര്‍പഞ്ചിനെ അക്രമികള്‍ മര്‍ദിച്ചു. ഇടപെടാന്‍ ശ്രമിച്ചവര്‍ക്ക് പോലും മേല്‍ജാതിക്കാരുടെ ആക്രമണം നേരിടേണ്ടിവന്നു. സിങ്ഗ്രൗലിയിലെ സ്‌കൂളില്‍ ക്ലാസിന്റെ മുന്‍ നിരയില്‍ ഇരുന്നതിന് ദലിത് വിദ്യാര്‍ഥിനിയെ ഉയര്‍ന്ന ജാതിക്കാരനായ അധ്യാപകന്‍ മര്‍ദിച്ചതും വാര്‍ത്തയായിരുന്നു.

പ്രവേശന്‍ ശുക്ല എന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ ഗോത്രവര്‍ഗക്കാരന്റെ മുഖത്ത് മൂത്രമൊഴിമൊഴിച്ച സംഭവം രാജ്യവ്യാപകമായി പ്രതിഷേധം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മാസം സിദ്ധി ജില്ലയിലാണ് സിറ്റിങ് എം.എല്‍.എയായ കേദാര്‍നാഥ് ശുക്ലയുടെ അടുത്തയാള്‍കൂടിയായ പ്രവേശന്‍ ശുക്ല ഹീന കൃത്യം ചെയ്തത്. തുടര്‍ന്ന് മുഖ്യമന്ത്രി ഭോപ്പാലിലെ വസതിയില്‍ വിളിച്ചുവരുത്തി ഇരയുടെ കാല്‍ കഴുകി രോഷം തണുപ്പിച്ചു.

അതേസമയം, ദലിത് അക്രമങ്ങള്‍ ബി.ജെ.പിക്കെതിരെ ആയുധമാക്കാന്‍ കോണ്‍ഗ്രസ് ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഛത്തര്‍പൂരിലെ പുതിയ സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് തൊട്ടുപിന്നാലെ, ദലിത് വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥും ബി.ജെ.പി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി.

Published

on

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്.
മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധര്‍ റൂറല്‍ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചാണ് കാമുകന്റെ കൂടെ യുവതി ഒളിച്ചോടിയത്.
അമ്മയില്ലാത്തതു കാരണം കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകം നടത്തിയതിനു ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കില്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.

Continue Reading

crime

ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വയോധികയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

Published

on

കൊല്ലം: കൊല്ലത്ത് വയോധികയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍. കണ്ണനെല്ലൂരിലാണ് സംഭവം. അറുപത്തിയഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കുന്നത്തൂര്‍ സ്വദേശിയായ അനൂജ് (27) ആണ് പിടിയിലായത്. കണ്ണനെല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ക്ഷേത്രത്തില്‍ പോയി തിരികെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വയോധികയെയാണ് യുവാവ് പിന്തുടര്‍ന്നെത്തി പീഡിപ്പിച്ചത്. കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വയോധികയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവാവ് പിടിയിലാകുന്നത്. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്.

 

Continue Reading

crime

ജോലി വാഗ്‌ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

Published

on

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.

പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.

തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Continue Reading

Trending