Connect with us

Video Stories

ബഹുഭാര്യത്വമാണോ ബാബരി കേസാണോ പ്രധാനം?

Published

on

കേസ് വിശാല ബെഞ്ചിന് വിടാത്തത് ചോദ്യംചെയ്ത് മുസ്്‌ലിം കക്ഷികളുടെ അഭിഭാഷകന്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസ് സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടാത്തതിലെ അതൃപ്തി തുറന്നു പ്രകടിപ്പിച്ച് മുസ്്‌ലിംകളെ പ്രതിനിധീകരിക്കുന്ന കക്ഷികള്‍. ബഹു ഭാര്യത്വമാണോ ബാബരി കേ സാണോ പ്രധാനമെന്ന് സുപ്രീംകോടതി വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ മുസ്്‌ലിം കക്ഷികള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ രാജീവ് ധവാന്‍ ആവശ്യപ്പെട്ടു.
45 മിനുട്ട് നീണ്ട വാദത്തിനിടെ രണ്ടു വിഷയത്തിലും നീതിപീഠം പുലര്‍ത്തുന്ന വ്യത്യസ്ത താല്‍പര്യങ്ങള്‍ തുറന്നു കാണിക്കാനാണ് രാജീവ് ധവാന്‍ ശ്രമിച്ചത്. ഇത് പല ഘട്ടത്തിലും ജുഡീഷ്യറിയുമായി ഏറ്റുമുട്ടല്‍ സ്വഭാവത്തിലേക്ക് മാറുകയും ചെയ്തു. ബഹുഭാര്യത്വം നിരോധിക്കണമെന്ന ഹര്‍ജി എത്ര വേഗത്തിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്. എന്നാല്‍ ബാബരി കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും തീരുമാനമെടുത്തില്ല. ബഹു ഭാര്യത്വം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന മുസ്്‌ലിംകള്‍ക്ക് ദോഷകരായ ഹര്‍ജിയാണോ, രാം ജന്മഭൂമി – ബാബരി മസ്ജിദ് ഉടമസ്ഥാവകാശ തര്‍ക്കമാണോ പ്രധാനം?. ഏതാണെന്ന് നിങ്ങള്‍ പറയണം. ഞാനിവിടെയുണ്ട്. മാധ്യമങ്ങളും ഇവിടെയുണ്ട്- ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിനെ രാജീവ് ധവാന്‍ വെല്ലുവിളിച്ചു.
ബഹുഭാര്യത്വ കേസ് ഭരണഘടനാ ബെഞ്ചിന് വിടാമെങ്കില്‍ ബാബരി കേസും ഭരണഘടനാ ബെഞ്ചിന് വിടാന്‍ കഴിയണം- ധവാന്‍ പറഞ്ഞു. ബഹു ഭാര്യത്വ കേസ് ഹര്‍ജി പരിഗണിച്ച ആദ്യ ദിവസം തന്നെ, 2018 മാര്‍ച്ച് 26ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. ബാബരി കേസിന് അതിനേക്കാള്‍ പ്രധാന്യമുണ്ട്. ഇന്ത്യന്‍ മേതതരത്വത്തെ തന്നെ സ്വാധീനിക്കുന്ന കേസാണിത്. ബഹുഭാര്യത്വത്തേക്കാള്‍ എന്തുകൊണ്ടും ഈ വിഷയത്തിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം വാദിച്ചു.
ഇസ്മായില്‍ ഫാറൂഖി വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ 24 വര്‍ഷം മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നാണ് ബാബരി കേസില്‍ മുസ്്‌ലിംപക്ഷത്തെ പ്രതിനിധീകരിക്കുന്ന കക്ഷികളുടെ ആവശ്യം. ഇസ്്‌ലാമിക വിശ്വാസ പ്രകാരം ജീവിക്കുന്നതിന് പള്ളികള്‍ അവിഭാജ്യ ഘടകമല്ലെന്നും മുസ്്‌ലിംകള്‍ക്ക് എവിടെ വേണമെങ്കിലും നമസ്‌കാരം നിര്‍വഹിക്കാമെന്നുമായിരുന്നു 1994ല്‍ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഈ വിധി പുനഃപരിശോധിക്കല്‍ അനിവാര്യമാണ്. എങ്കിലേ ബാബരി കേസിന്റെയും ഇസ്്‌ലാമിക വിശ്വാസമനുസരിച്ച് പള്ളി പുനഃസ്ഥാപിക്കേണ്ടതിന്റെയും പ്രസക്തി ബോധ്യപ്പെടുത്താനാവൂ. 1994ലെ വിധി ഭരണഘടനാ ബെഞ്ചിന്റേതായതിനാല്‍ ഭരണഘടനാ ബെഞ്ചിന് മാത്രമേ ഇതില്‍ പുനഃപരിശോധന സാധ്യമാവൂ. അതുകൊണ്ടാണ് ബാബരി കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് മുസ്്‌ലിംകള്‍ നിരന്തരം ആവശ്യപ്പെടുന്നതെന്നും അഡ്വ. രാജീവ് ധാവന്‍ വാദിച്ചു.
അതേസമയം ബഹുഭാര്യത്വ കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത് ബാബരി കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യത്തിന് പശ്ചാത്തലമാക്കേണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിലപാട്.
ബാബരി കേസില്‍ അല്‍പാല്‍പമായ വിധിപ്രസ്താവം സാധ്യമല്ലെന്നും ഇരുപക്ഷത്തിനും പറയാനുള്ളത് കേട്ട ശേഷം മാത്രമേ കോടതി തീരുമാനം എടുക്കൂവെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഭൂഷണും വ്യക്തമാക്കി. ഇതിനിടെ ഇരു പക്ഷത്തെ അഭിഭാഷകര്‍ തമ്മിലും രൂക്ഷ വാഗ്വാദം അരങ്ങേറി. എതിര്‍ പക്ഷത്തിനു വേണ്ടി ഹാജരായ അഡ്വ. പരാശരനുമായി രാജീവ് ധവാന്‍ കൊമ്പു കോര്‍ത്തതോടെ ജസ്റ്റിസ് ഭൂഷണ്‍ ഇടപെട്ടു.
ഇവിടെ മാധ്യമങ്ങള്‍ ഉണ്ടെന്നും അവര്‍ വ്യത്യസ്തമായ ജോലിയാണ് ചെയ്യുന്നതെന്നുമുള്ള കാര്യം ഓര്‍ക്കണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. മാധ്യമങ്ങള്‍ ഉള്ളതില്‍ എന്താണ് തെറ്റെന്നായി അഡ്വ. ധവാ ന്‍. അവര്‍ക്ക് ഇവിടെ വരാനുള്ള അവകാശമുണ്ട്. ഇവിടെ നടക്കുന്നത് എന്തെന്ന് അറിയാനുള്ള അവകാശം ഇന്ത്യയിലെ ജനങ്ങള്‍ക്കുമുണ്ട്. മറുപക്ഷത്തു നിന്ന് പല സമ്മര്‍ദ്ദങ്ങളുമുണ്ടാകാം, എന്നാല്‍ എനിക്ക് നീതിയില്‍ മാത്രമാണ് താല്‍പര്യം. ഞാനെന്റെ കേസ് വാദിക്കും- ധവാന്‍ കൂട്ടിച്ചേര്‍ത്തു.
എതിര്‍ ഭാഗം വക്കീല്‍ കോടതിയെ ഭീഷണിപ്പെടുത്തി കേസ് ഭരണഘടനാ ബെഞ്ചിന് വിടുവിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അഡ്വ. പരാശരന്റെ വാദം. ബഹുഭാര്യത്വം പുതിയ വിഷയമാണ്. അയോധ്യ കേസ് അങ്ങനെയല്ല. 24 വര്‍ഷം മുമ്പുള്ള വിധി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. കേസിന്റെ ഗൗരവവും പ്രാധാന്യവും കോടതിക്ക് ബോധ്യമുണ്ട്. മുസ്്‌ലിംകളുടെ ആരാധനക്കുള്ള അവകാശവുമായി കേസിന് എത്രത്തോളം ബന്ധമുണ്ട് എന്നതും ചീഫ് ജസ്റ്റിസിന് അറിയാം. അതുകൊണ്ടാണ് കേസ് ആഴത്തില്‍ പരിശോധിക്കണമെന്ന് തീരുമാനിച്ചത്.
ചില സ്ഥലങ്ങള്‍ക്ക് മതവിശ്വാസവുമായും ആരാധാനയുമായും ബന്ധപ്പെട്ട അവിഭാജ്യ ഘടകമാണെന്ന വാദമാണ് ഫാറൂഖി കേസില്‍ ഉന്നയിക്കപ്പെട്ടിരുന്നതെന്നും പരാശരന്‍ വാദിച്ചു.
എന്നാല്‍ പള്ളി ഇസ്്‌ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന് പറഞ്ഞ്, മുസ്്‌ലിംകളോട് തുറന്ന സ്ഥലത്ത് ആരാധന നടത്താന്‍ കല്‍പ്പിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് അഡ്വ. ധവാന്‍ തിരിച്ചടിച്ചു. തകര്‍ക്കപ്പെട്ടു കഴിഞ്ഞതിനാല്‍ പള്ളി എന്നത് കേവലം ആരാധനയുടെ മാത്രം പ്രശ്‌നമല്ലെന്നും അദ്ദേഹം വാദിച്ചു. കേസില്‍ ഈ മാസം 27ന് വാദം തുടരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending