Connect with us

Culture

ഓവുചാലില്‍ നിന്ന് കരച്ചില്‍; പിഞ്ചു കുഞ്ഞിന് രക്ഷകയായി വീട്ടമ്മ, കുട്ടിയെ പുറത്തെടുക്കുന്ന വീഡിയോ പുറത്ത്

Published

on

ഓവുചാലില്‍ നിന്ന് കരച്ചില്‍ കേട്ട് പുറത്തിറങ്ങി വീട്ടമ്മ പിഞ്ചുകുഞ്ഞിന് രക്ഷകയായി. ചെന്നൈ വലസരവക്കത്തുള്ള ഗീതയെന്ന യുവതിയാണ് ഓവുചാലില്‍ കിടന്ന കുഞ്ഞിന് രക്ഷകയായത്. വീട്ടില്‍ പാലു കൊണ്ടുവരുന്ന വ്യക്തിയാണ് ഗീതയെ സംഭവം വിളിച്ചറിയിച്ചത്.

കുഞ്ഞിന്റെ ശബ്ദം കേള്‍ക്കുന്നതായി തോന്നിയ ഗീത ഓവുചാലില്‍ ഇറങ്ങി നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ഓവുചാല്‍ അടച്ചതായതിനാല്‍ കരച്ചില്‍ കോഴിക്കുഞ്ഞാകുമെന്നായിരുന്നു വീട്ടമ്മ ആദ്യം കരുതിയത്. എന്നാല്‍ ഓവുചാലില്‍ തപ്പി നോക്കിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് അവര്‍ കണ്ടത്. പൊക്കിള്‍കൊടി പോലും മുറിച്ച് മാറ്റാത്ത ഒരു നവജാത ശിശു.

പൊക്കിള്‍കൊടി കുട്ടിയുടെ കഴുത്തിന് ചുറ്റും പിണഞ്ഞു കിടക്കുകയായിരുന്നു. നിര്‍ത്താതെ നിലവിളിച്ചു കൊണ്ടിരുന്ന ആ കുരുന്നിന്റെ കാലുകളില്‍ പിടിച്ച് അഴുക്ക്ചാലില്‍ നിന്ന് വലിച്ച് പുറത്തെടുത്തു. തുടര്‍ന്ന് കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരോട് വെള്ളം കൊണ്ടുവരാന്‍ ഗീത ആവശ്യപ്പെട്ടു. കഴുകി വൃത്തിയാക്കി പൊക്കിള്‍കൊടി മുറിച്ച ശേഷം ചെന്നൈ എഗ്മോര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വിദഗ്ധ ചികിത്സക്കു ശേഷം കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സ്വാതന്ത്ര്യം എന്നാണ് ഗീത കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ ലഭിച്ചതായതിനാലാണ് കുഞ്ഞിന് അത്തരത്തില്‍ പേരിട്ടതെന്ന് ഗീത പറഞ്ഞു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓവുചാലില്‍ വെള്ളമില്ലാത്തതിനാല്‍ കുഞ്ഞിനെ ജീവനോടെ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ശിശുഭവനിലേക്ക് മാറ്റുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം, ഓവുചാലില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കുട്ടിയെ പുറത്തെത്തിക്കാന്‍ സനമനസ്സ് കാണിച്ച ഗീതയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തുവന്നു.

Watch Video: 

https://www.youtube.com/watch?v=AMcNpcYAHCU

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്

Published

on

കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.

വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.

 

Continue Reading

kerala

പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.

Published

on

പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.

Continue Reading

news

മണിപ്പൂരില്‍ സഞ്ചാര സ്വാതന്ത്രം നിഷേധിക്കപ്പെട്ടതായി പരാതി; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍.

Published

on

ഇംഫാല്‍: മണിപ്പൂരില്‍ സഞ്ചാര സ്വതന്ത്ര്യം നിഷേധിക്കപ്പെട്ടതായ പരാതിയില്‍ റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍. കാങ്പോക്പി ജില്ലയിലെ പൊലീസിനോടും അധികാരികളോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

നേരത്തെയും മനുഷ്യാവകാശ കമ്മീഷന്‍ ഈ പരാതിയില്‍ ഇടപെട്ടിരുന്നു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഓഗസ്റ്റ് 20ന് മനുഷ്യാവകാശ കമ്മീഷന്‍ ഇംഫാല്‍ ജില്ലാ മജിസ്ട്രേറ്റിനോടും കളക്ടറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് ഇംഫാല്‍ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കിയത്. ഇക്കാര്യം തങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നും കാങ്പോക്പി ജില്ലയുടെ അധികാര പരിധിയിലാണ് വരുന്നതെന്നുമായിരുന്നു പൊലീസ് മേധാവിയുടെ മറുപടി.

 

 

Continue Reading

Trending