kerala
കല്ലിട്ട ഭൂമിക്ക് വായ്പയില്ലെന്ന് ബാങ്കുകള്‍
സില്‍വര്‍ ലൈന്‍ പ്രധിഷേധത്തിനിടെ ഇരകളാകുന്നവര്‍ക്ക് ബാങ്കുകള്‍ വക ആദ്യ തിരിച്ചടി. പദ്ധതിക്കായി കല്ലിട്ട ഭൂമി ഈടുവെച്ച് ലോണ്‍ നല്കാന് ബാങ്കുകള്‍ തയാറാകുന്നില്ല.
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പ്രധിഷേധത്തിനിടെ ഇരകളാകുന്നവര്‍ക്ക് ബാങ്കുകള്‍ വക ആദ്യ തിരിച്ചടി. പദ്ധതിക്കായി കല്ലിട്ട ഭൂമി ഈടുവെച്ച് ലോണ്‍ നല്കാന് ബാങ്കുകള്‍ തയാറാകുന്നില്ല. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇത്തരം ഭൂമിയിന്മേല് വായ്പയെടുക്കാനെത്തുന്നവരുടെ അപേക്ഷ സ്വീകരിക്കാന്‍ പോലും ബാങ്കുകള്‍ തയാറാകാത്ത സ്ഥിതിയാണ്.
പത്തനംതിട്ടയില്‍ സര്‍വേ നടത്തിയ ഭൂമിക്ക് ബാങ്ക് വായ്പ നിഷേധിച്ചു. പത്തനംതിട്ട കുന്നന്താനം സ്വദേശി രാധാമണിയമ്മക്കാണ് വീട് വെക്കുന്നതിനുള്ള വായ്പ നിഷേധിച്ചത്. ആദ്യ ഗഡുവായി അഞ്ച് ലക്ഷം ബാങ്ക് നല്‍കിയിരുന്നു. സര്‍വേ ഭൂമിയില്‍ പെടുമെന്ന് അറിഞ്ഞതോടെ ബാക്കി പണം നല്കാന് ബാങ്ക് തയാറാകുന്നില്ല.
നേരത്തെ ഇത് സംബന്ധിച്ച് ഹൈക്കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ കൃത്യമായി മറുപടി നല്‍കിയിരുന്നില്ല. മുന്‍കൂര്‍ അനുമതിയില്ലാതെ വീട്ടില്‍ കയറിച്ചെന്ന് കല്ലിടുന്നത് നിയമപരമാണോയെന്ന് ഹൈക്കോടതി ചോദിച്ചത് ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു.
തൃപ്പൂണിത്തുറ ബൈപാസിനായി 34 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ കല്ലിട്ടുപോയ അതേമേഖലകളില്‍ കെറെയിലിനായും കല്ലു വീണതോടെ ഭൂമിയുടെ മുഴുവന്‍ ക്രയവിക്രയങ്ങളും സ്തംഭിച്ചിരിക്കുകയാണ്. സില്‍വര്‍ ലൈന്‍ വഴിയില്‍ അകപ്പെട്ടുപോയ തങ്ങളുടെ വീടും പുരയിടവും ഒരത്യാവശ്യത്തിന് പണയംവെക്കാന്‍ പോലുമാകില്ലെന്ന് ഇവിടത്തുകാര്‍ പറയുന്നു. ഇവിടത്തെ ഭൂമിക്ക് ലോണ്‍ നല്കാന് ഒരു ബാങ്കും തയാറാല്ല.
അതേസമയം കെ റെയില്‍ കല്ലിട്ടതിനാല്‍ ലോണ്‍ തടയാന്‍ ബാങ്കുകള്‍ക്ക് അനുമതിയില്ലെന്നാവര്ത്തിച്ച് മന്ത്രി കെ.എന്‍ ബാലഗോപാല്‍ രംഗത്തെത്തി. കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ബാങ്കേഴ്സ് സമിതിയാണ്. കല്ലിട്ടുവെന്ന് കരുതി ഭൂമി ഏറ്റെടുക്കലാവില്ല. ജനങ്ങളെ ഭയപ്പെടുത്താന്‍ ബാങ്കുകള്‍ കൂടി തയാറാവരുതെന്നും ധനമന്ത്രി പറഞ്ഞു. അതിരടയാള കല്ല് സ്ഥാപിച്ചെന്ന് കരുതി ആ സ്ഥലത്തിന് ലോണ്‍ ലഭിക്കുകയില്ലെന്നത് തെറ്റായ പ്രചരണമാണ്. കല്ലിട്ട സ്ഥലം ഈടുവെച്ച് ബാങ്കില്‍ നിന്നും വായ്പയെടുക്കുന്നതില്‍ തടസമില്ലെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ നിരവധി പേര് സമാനമായ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് വിവരം. കെ റെയില്‍ പ്രദേശത്താണെന്ന് തിരിച്ചറിഞ്ഞാല്‍ മറ്റ് കാരണങ്ങള്‍ നിരത്തി ബാങ്കുകള്‍ വായ്പ നിഷേധിക്കുകയാണെന്ന പരാതിയും വ്യാപകമാകുന്നുണ്ട്.ഈ സാഹചര്യത്തിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ചു. നാടിനാശ്യമായത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ല. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. പദ്ധതിയെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷവും ബഹളം വെക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണ്. നാടിനാവശ്യമായത് ചെയ്യുന്നതാണ് സര്‍ക്കാരിന്റ പ്രാഥമിക ബാധ്യത. അതില്‍ നിന്ന് ഒളിച്ചോടാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
kerala
മലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.
മലയാറ്റൂരിലെ മുണ്ടങ്ങമറ്റത്ത് രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.
ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുരുത്തിപ്പറമ്പിലെ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ.
പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകളും തലയില്‍ കല്ലുപയോഗിച്ച് ഇടിച്ച പാടുകളുമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിലെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. ഇതേതുടര്‍ന്ന് കാലടി പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിക്കും. ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
kerala
വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു.
വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ചീയമ്പം ഉന്നതിയിലെ മാച്ചി(60)ക്കാണ് കാലിന് പരിക്കേറ്റത്. റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. പശുവിനെ മേയ്ച്ച് മാച്ചിയും മകളും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
പരിക്കേറ്റവരെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നേരത്തെ, പൊന്മുടിയില് വോട്ട് ചെയ്യാന്‍ പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന നശിപ്പിച്ചിരുന്നു. കൊമ്പ് കൊണ്ട് കുത്തി നശിപ്പിക്കുകയായിരുന്നു. പൊന്മുടി സ്വദേശി രാഹുലിന്റെ കാറാണ് നശിപ്പിച്ചത്. വനംവകുപ്പും ഫയര്‍ഫോഴ്സും ചേര്‍ന്ന് വാഹനം എടുത്തുമാറ്റി.
kerala
എറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
ജിന്സന് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.
എറണാകുളം പള്ളുരുത്തിയില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍. ജിന്സന് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇതിന് പിന്നാലെ നമ്പ്യാപുരത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കടവരി വാര്‍ഡിലും കള്ളവോട്ടിനെ ചൊല്ലി ബിജെപി സിപിഎം സംഘര്‍ഷം നടന്നിരുന്നു. നേരത്തെ, തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന് ആരോപണമുന്നയിച്ചിരുന്നു.
-
india1 day agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
Sports2 days ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india1 day agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
crime1 day agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

