News
ബി.ജെ.പി നേതാവിന്റെ പ്രതിമയുള്ള സ്റ്റേഡിയത്തിൽ എന്റെ പേര് വേണ്ട: ബിഷൻ സിങ് ബേദി
“ജെയ്റ്റ്‌ലിയുടെ പ്രതിമ നാണമില്ലാതെ സ്ഥാപിച്ച സ്റ്റേഡിയത്തിൽനിന്ന് എന്റെ പേരിലുള്ള സ്റ്റാന്റ് മാറ്റണം”

ഡൽഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിൽ തന്റെ പേരിലുള്ള കാണികളുടെ സ്റ്റാൻഡ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഇതിഹാസ സ്പിന്നർ ബിഷൻ സിങ് ബേദി. അന്തരിച്ച ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലിയുടെ പ്രതിമ സ്റ്റേഡിയത്തിൽ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളായ ബേദി ഡൽഹി ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചത്. തന്റെ പേരിലുള്ള സ്റ്റാൻഡ് മാറ്റിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫിറോസ് ഷാ കോട്‌ലയിൽ ജെയ്റ്റ്‌ലിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ നേരത്തെ ബേദി ഡി.ഡി.സി.എക്ക് കത്തയച്ചിരുന്നു. എന്നാൽ ഇതിന് മറുപടി നൽകാൻ അവർ തയ്യാറായില്ല. ഇതിനെ തുടർന്നാണ് തന്റെ പേരിലുള്ള സ്റ്റാൻഡ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാമത്തെ കത്തും അയച്ചിരിക്കുന്നത്.
‘ഈ രാജ്യത്തെ ആളുകൾക്ക് അവരുടെ പേര് എന്തിനോടെല്ലാം ചേർന്നിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഇപ്പോഴും ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ദയവായി എന്നെ നിയമനടപടിക്ക് പ്രേരിപ്പിക്കരുത്. രാഷ്ട്രീയക്കാരെ കായികവേദികളിൽ കുടിയിരുത്തുന്നതിനെതിരായ എന്റെ കത്ത് പൊതുജനങ്ങൾക്കിടയിൽ ചർച്ചയ്ക്ക് കാരണമായി. എന്നാൽ, നിങ്ങൾ ഒരക്ഷരം മറുപടി നൽകിയില്ല. കുടുംബപ്പേരു കൊണ്ടുമാത്രം അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നതിന്റെ കുറ്റബോധമാണ് നിങ്ങളുടെ മൗനത്തിന് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു.’
ഡി.ഡി.സി.എ പ്രസിഡണ്ടും അരുൺ ജെയ്റ്റ്‌ലിയുടെ മകനുമായ രോഹൻ ജെയ്റ്റ്‌ലിക്കയച്ച കത്തിൽ ബേദി പറയുന്നു.
തിങ്കളാഴ്ചയാണ് കോട്‌ലയിലെ ജെയ്റ്റ്‌ലി പ്രതിമ ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി അനാഛാദനംചെയ്യുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർ സന്നിഹിതരാവും.

ഫിറോസ് ഷാ കോട്ല ഗ്രൌണ്ട്
ബി.ജെ.പി മന്ത്രിസഭയിൽ അംഗമായിരുന്ന ജെയ്റ്റ്‌ലിയുടെ പ്രതിമയുള്ള സ്റ്റേഡിയത്തിൽ തന്റെ പേര് പരാമർശിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ക്രിക്കറ്റർമാരെ അവഗണിക്കുന്ന പാരമ്പര്യമാണ് ഡി.ഡി.സി.എക്കുള്ളതെന്നും ബേദി പറഞ്ഞു.
‘ഒരു ദിവസം, അല്ല ഒരു നിമിഷം പോലും ക്രിക്കറ്റിന്റെ മൂല്യങ്ങളെ തകർത്ത ഒരു വ്യക്തിയുടെ പ്രതിമയുള്ള സ്റ്റേഡിയത്തിൽ എന്റെ പേര് ഉണ്ടായിരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. അരുൺ ജെയ്റ്റ്‌ലിയുടെ പ്രതിമ നാണമില്ലാതെ ഉയർന്നുപൊങ്ങിയ ഒരിടത്ത് എന്റെ പേര് വേണ്ട…’ ബേദി പറഞ്ഞു.
അറുപതുകളിലും എഴുപതുകളിലും ഇന്ത്യൻ ടീമിന്റെ പ്രധാന സ്പിന്നറായിരുന്ന ബേദി 22 ടെസ്റ്റുകളിൽ രാജ്യത്തെ നയിച്ചിട്ടുണ്ട്. 1975 ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കക്കെതിരെ ബേദി എറിഞ്ഞ 12 ഓവറുകളിൽ എട്ടും മെയ്ഡനായിരുന്നു. ആറ് റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുക്കുകയും ചെയ്തു. 60 ഓവർ ഏകദിന മത്സരത്തിൽ ഏറ്റവും ഇക്കണോമിയുള്ള ബൗളർ എന്ന റെക്കോർഡ് ഇതോടെ ബേദിയുടെ പേരിലാണ്.
kerala
മദ്യലഹരിയിലെത്തിയ കൊച്ചുമകന്‍ 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
സംഭവത്തില്‍ കൊച്ചുമകന്‍ റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

കണ്ണൂരില്‍ മദ്യലഹരിയിലെത്തിയ കൊച്ചുമകന്‍ 88കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശി കാര്‍ത്ത്യായനിക്ക് നേരെയാണ് മര്‍ദ്ദനം ഉണ്ടായത്. സംഭവത്തില്‍ കൊച്ചുമകന്‍ റിജുവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ഹോം നേഴ്‌സിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ റിജു മുത്തശ്ശിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കാര്‍ത്യായനി പരിയാരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.
kerala
മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു
കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവ് അടക്കാകുഴിയില്‍ എത്തി. കടുവയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
കടുവയെ പിടികൂടുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുങ്കി ആനകളെയാണ് ഉപയിഗിക്കുക. കുഞ്ചു എന്ന ആനയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ചു. പ്രമുഖ എന്ന മറ്റൊരു ആനയെ നാളെ എത്തിക്കും. പ്രദേശത്ത് കടുവയെ കണ്ടെത്താനായി 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.
ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അങ്ക പ്രത്യേക സംഘവും ഇതിനുപുറമേ അമ്പതോളം വരുന്ന ആര്‍ ആര്‍ ടി സംഘങ്ങളും ഇന്ന് രാത്രിയില്‍ തന്നെ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം നടത്താനാണ് തീരുമാനം .നാളെ രാവിലെ ഡ്രോണ്‍ സംഘം എത്തും. വിശദമായ പരിശോധനയാകും നടക്കുക. അതേസമയം കടുവയുടെ ആക്രമണത്തില്‍ മരിച്ച ഗഫൂര്‍ അലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധങ്ങള്‍ക്ക് വിട്ടു നല്‍കി. ഇന്ന് രാത്രി കല്ലമ്പലം ജുമാ മസ്ജിദില്‍ ഖബറടക്കും.
kerala
ജയന്തി രാജനും, ഫാത്തിമ മുസഫറും തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരുന്ന തീരുമാനം; പികെ കുഞ്ഞാലിക്കുട്ടി
സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജയന്തി രാജനും, ഫാത്തിമ മുസഫറും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന തീരുമാനമെന്ന് മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സ്ത്രീ പ്രാതിനിധ്യം പാര്‍ട്ടിയില്‍ ഉറപ്പ് വരുത്തി സംഘടനരംഗത്ത് നേതൃ പരമായ പങ്ക് വഹിക്കാന്‍ അവസരമൊരുക്കുക എന്നത് പാര്‍ട്ടിയുടെ അജണ്ടയില്‍പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി അതിന്റെ ആശയ ആദര്‍ശങ്ങളല്‍ വെള്ളം ചേര്‍ക്കാതെ തന്നെ കാലാനുസൃതമായ അജണ്ടകള്‍ രൂപപ്പെടുത്തിയും പ്രയോഗവല്‍കരിച്ചും തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളത്. അതിന്റെ ഭാഗം തന്നെയാണ് സ്ത്രീ പങ്കാളിത്തം സംബന്ധിച്ച പുതിയ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സമൂഹത്തിന്റെ പ്രാതിനിധ്യം വഹിക്കാന്‍ ശേഷിയുള്ള രണ്ട് പ്രഗല്‍ഭരെ തന്നെയാണ് കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തിരിക്കുന്നത്. ജയന്തി രാജന്‍ ദളിത് വിഭാഗത്തില്‍ നിന്നും കര്‍മ്മ ശേഷി കൊണ്ടും, ആത്മ സമര്‍പ്പണം കൊണ്ടും പൊതുരംഗത്തേക്ക് ഉയര്‍ന്നു വന്ന വനിത നേതാവാണ്. ജയന്തി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരുമ്പോള്‍ സ്ത്രീ സമൂഹത്തോടൊപ്പം ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് കുടിയുള്ള അംഗീകാരമായി മാറുകയാണത്. ഫാത്തിമ മുസഫറും പ്രാഗല്ഭ്യവും നേതൃശേഷിയും, കര്‍മ്മ പാരമ്പര്യവുമുള്ള വ്യക്തിത്വമാണ്. രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില്‍ ശ്രദ്ധേയമായ വനിത മുഖമാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News17 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india1 day ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്‍കി ദേശീയ വനിതാ ലീഗ്
-
kerala1 day ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്