Connect with us

india

ബീഫ് കഴിക്കുന്നത് പുരാതന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗം; കണ്ടെത്തലുമായി പഠനം

യൂണിവേഴ്‌സിറ്റി ഓഫ് കാംബ്രിജിലെയും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെയും ഗവേഷകരമാണ് പഠന സംഘത്തിലുണ്ടായിരുന്നത്.

Published

on

ന്യൂഡല്‍ഹി: സിന്ധൂ നദീതട സംസ്‌കാരത്തില്‍ മനുഷ്യര്‍ ബീഫ് അടക്കമുള്ള ഇറച്ചി വിഭവങ്ങള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു എന്ന് പഠനം. ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഏഴിടങ്ങളില്‍ നടത്തിയ ഗവേഷണത്തിലാണ് 4600 വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഇന്ത്യയില്‍ ഇറച്ചി വ്യാപകമായി ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് കണ്ടെത്തിയത്. ഇതുസംബന്ധിച്ച പഠനം ജേര്‍ണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

യൂണിവേഴ്‌സിറ്റി ഓഫ് കാംബ്രിജിലെയും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെയും ഗവേഷകരമാണ് പഠന സംഘത്തിലുണ്ടായിരുന്നത്. പ്രദേശത്തു നിന്ന് കണ്ടെത്തിയ പാത്രങ്ങളിലാണ് സംഘം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗവേഷണം നടത്തിയത്.

സിന്ധൂ നദീതട സംസ്‌കാര പ്രദേശത്തു നിന്ന് കണ്ടെത്തിയ മൃഗയെല്ലുകളില്‍ 50-60 ശതമാനം ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കന്നുകാലികളുടേതാണ്. ഇന്‍ഡസ് ജനസംഖ്യയില്‍ ബീഫ് ഉപയോഗം കൂടുതല്‍ ആയിരുന്നു എന്ന നിഗമനത്തില്‍ എത്തിച്ചേരാവുന്ന കണ്ടെത്തലാണ് ഇതെന്ന് ഗവേഷണം പറയുന്നു.

കാംബ്രിഡ്ജ് സര്‍വകലാശാലാ ആര്‍ക്കിയോളജി വിഭാഗത്തിലെ ഡോ. അക്ഷയ്ത സൂര്യനാരായണ്‍ ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ദക്ഷിണേഷ്യയിലെ പുരാതന പാത്രങ്ങളില്‍ ഇത്തരത്തിലുള്ള ഗവേഷണങ്ങള്‍ നടന്നത് തീരെ കുറവാണെന്ന് അവര്‍ പറഞ്ഞു.

വെളിച്ചം വീശുന്ന പഠനങ്ങള്‍

ആധുനിക പാകിസ്താന്‍, ഇന്ത്യയിലെ വടക്കുകിഴക്ക്, പടിഞ്ഞാറ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ പടര്‍ന്നു കിടക്കുന്നതായിരുന്നു സിന്ധൂ നദീതട സംസ്‌കാരം. നിലവില്‍ യുപിയിലെയും ഹരിയാനയിലും ഏഴിടങ്ങളിലായിരുന്നു ഗവേഷണം. ഇവിടെ നിന്ന് 172 പാത്രക്കഷ്ണങ്ങളാണ് കണ്ടെടുത്തത്.

അക്ഷയ്ത സൂര്യനാരായണ്‍ ഹിസാറില്‍ ഗവേഷണത്തിനിടെ

‘ദക്ഷിണേഷ്യയിലെ ചരിത്രസ്ഥലങ്ങളില്‍ നിന്ന് ആര്‍ക്കിയോളജി ഖനനത്തിനിടെ കണ്ടെത്തിയ പാത്രങ്ങള്‍ (സെറാമികുകള്‍) മികച്ച കരകൗശലസൃഷ്ടികളാണ്. ബി.സി 2600-1900ത്തിന് ഇടയില്‍ അഞ്ച് സിന്ധൂ നദീതട സംസ്‌കാരങ്ങള്‍ വലിയ നഗരങ്ങളായി രൂപപ്പെട്ടിട്ടുണ്ട്. അക്കാലത്ത് എന്താണ് പാകം ചെയ്തിരുന്നത് എന്നായിരുന്നു ഗവേഷണം. ഭക്ഷണാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഭക്ഷണത്തെ തിരിച്ചറിയാനായിരുന്നു ശ്രമം. കന്നു കാലികള്‍ ധാരാളമായി അവിടെയുണ്ടായിരുന്നു. നാഗരികയില്‍ ഉടനീളം ബീഫ്/ മട്ടണ്‍ ഉപയോഗവും ഉണ്ടായിരുന്നു.

അക്ഷയ്ത സൂര്യനാരായണ്‍
ഗവേഷക

സിന്ധൂനദീ തട സംസ്‌കാരം

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലുമായി സിന്ധുനദീതടങ്ങളില്‍ ബി.സി. 3300 മുതല്‍ ബി.സി. 1700 വരെ നിലവിലുണ്ടായിരുന്ന ഒരു വെങ്കലയുഗ സംസ്‌കാരമാണ് സിന്ധൂനദീതടസംസ്‌കാരം.

ലോകത്തിലെ ഏറ്റവും ബൃഹത്തായ ആദ്യകാല സംസ്‌കാരങ്ങളിലൊന്നാണിത്. ഈ ജനവാസകേന്ദ്രങ്ങള്‍ എന്തുകൊണ്ട്, എങ്ങനെ നശിക്കാനിടയായി എന്നത് സംശയാതീതമായി തെളിയിക്കാന്‍ ഇന്നും ചരിത്രകാരന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല. 1922-23 കാലയളവില്‍ ഇന്ത്യന്‍ പുരാവസ്തു വകുപ്പ് നടത്തിയ ഉത്ഖനനങ്ങളെ തുടര്‍ന്നാണ് ഈ സംസ്‌കാരത്തെക്കുറിച്ച് ലോകം അറിയുന്നത്. ലോകത്തില്‍ ഉണ്ടായിട്ടുള്ള മറ്റു പ്രാചീന സംസ്‌കാരങ്ങളെപ്പോലെ ഇതും നദീതടങ്ങളിലാണ് വികാസം പ്രാപിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍

26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

Published

on

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Continue Reading

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

india

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

Published

on

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.

കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Continue Reading

Trending