Connect with us

india

ബീഫ് കഴിക്കുന്നത് പുരാതന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗം; കണ്ടെത്തലുമായി പഠനം

യൂണിവേഴ്‌സിറ്റി ഓഫ് കാംബ്രിജിലെയും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെയും ഗവേഷകരമാണ് പഠന സംഘത്തിലുണ്ടായിരുന്നത്.

Published

on

ന്യൂഡല്‍ഹി: സിന്ധൂ നദീതട സംസ്‌കാരത്തില്‍ മനുഷ്യര്‍ ബീഫ് അടക്കമുള്ള ഇറച്ചി വിഭവങ്ങള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു എന്ന് പഠനം. ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഏഴിടങ്ങളില്‍ നടത്തിയ ഗവേഷണത്തിലാണ് 4600 വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഇന്ത്യയില്‍ ഇറച്ചി വ്യാപകമായി ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് കണ്ടെത്തിയത്. ഇതുസംബന്ധിച്ച പഠനം ജേര്‍ണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

യൂണിവേഴ്‌സിറ്റി ഓഫ് കാംബ്രിജിലെയും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെയും ഗവേഷകരമാണ് പഠന സംഘത്തിലുണ്ടായിരുന്നത്. പ്രദേശത്തു നിന്ന് കണ്ടെത്തിയ പാത്രങ്ങളിലാണ് സംഘം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗവേഷണം നടത്തിയത്.

സിന്ധൂ നദീതട സംസ്‌കാര പ്രദേശത്തു നിന്ന് കണ്ടെത്തിയ മൃഗയെല്ലുകളില്‍ 50-60 ശതമാനം ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കന്നുകാലികളുടേതാണ്. ഇന്‍ഡസ് ജനസംഖ്യയില്‍ ബീഫ് ഉപയോഗം കൂടുതല്‍ ആയിരുന്നു എന്ന നിഗമനത്തില്‍ എത്തിച്ചേരാവുന്ന കണ്ടെത്തലാണ് ഇതെന്ന് ഗവേഷണം പറയുന്നു.

കാംബ്രിഡ്ജ് സര്‍വകലാശാലാ ആര്‍ക്കിയോളജി വിഭാഗത്തിലെ ഡോ. അക്ഷയ്ത സൂര്യനാരായണ്‍ ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ദക്ഷിണേഷ്യയിലെ പുരാതന പാത്രങ്ങളില്‍ ഇത്തരത്തിലുള്ള ഗവേഷണങ്ങള്‍ നടന്നത് തീരെ കുറവാണെന്ന് അവര്‍ പറഞ്ഞു.

വെളിച്ചം വീശുന്ന പഠനങ്ങള്‍

ആധുനിക പാകിസ്താന്‍, ഇന്ത്യയിലെ വടക്കുകിഴക്ക്, പടിഞ്ഞാറ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ പടര്‍ന്നു കിടക്കുന്നതായിരുന്നു സിന്ധൂ നദീതട സംസ്‌കാരം. നിലവില്‍ യുപിയിലെയും ഹരിയാനയിലും ഏഴിടങ്ങളിലായിരുന്നു ഗവേഷണം. ഇവിടെ നിന്ന് 172 പാത്രക്കഷ്ണങ്ങളാണ് കണ്ടെടുത്തത്.

അക്ഷയ്ത സൂര്യനാരായണ്‍ ഹിസാറില്‍ ഗവേഷണത്തിനിടെ

‘ദക്ഷിണേഷ്യയിലെ ചരിത്രസ്ഥലങ്ങളില്‍ നിന്ന് ആര്‍ക്കിയോളജി ഖനനത്തിനിടെ കണ്ടെത്തിയ പാത്രങ്ങള്‍ (സെറാമികുകള്‍) മികച്ച കരകൗശലസൃഷ്ടികളാണ്. ബി.സി 2600-1900ത്തിന് ഇടയില്‍ അഞ്ച് സിന്ധൂ നദീതട സംസ്‌കാരങ്ങള്‍ വലിയ നഗരങ്ങളായി രൂപപ്പെട്ടിട്ടുണ്ട്. അക്കാലത്ത് എന്താണ് പാകം ചെയ്തിരുന്നത് എന്നായിരുന്നു ഗവേഷണം. ഭക്ഷണാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഭക്ഷണത്തെ തിരിച്ചറിയാനായിരുന്നു ശ്രമം. കന്നു കാലികള്‍ ധാരാളമായി അവിടെയുണ്ടായിരുന്നു. നാഗരികയില്‍ ഉടനീളം ബീഫ്/ മട്ടണ്‍ ഉപയോഗവും ഉണ്ടായിരുന്നു.

അക്ഷയ്ത സൂര്യനാരായണ്‍
ഗവേഷക

സിന്ധൂനദീ തട സംസ്‌കാരം

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലുമായി സിന്ധുനദീതടങ്ങളില്‍ ബി.സി. 3300 മുതല്‍ ബി.സി. 1700 വരെ നിലവിലുണ്ടായിരുന്ന ഒരു വെങ്കലയുഗ സംസ്‌കാരമാണ് സിന്ധൂനദീതടസംസ്‌കാരം.

ലോകത്തിലെ ഏറ്റവും ബൃഹത്തായ ആദ്യകാല സംസ്‌കാരങ്ങളിലൊന്നാണിത്. ഈ ജനവാസകേന്ദ്രങ്ങള്‍ എന്തുകൊണ്ട്, എങ്ങനെ നശിക്കാനിടയായി എന്നത് സംശയാതീതമായി തെളിയിക്കാന്‍ ഇന്നും ചരിത്രകാരന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല. 1922-23 കാലയളവില്‍ ഇന്ത്യന്‍ പുരാവസ്തു വകുപ്പ് നടത്തിയ ഉത്ഖനനങ്ങളെ തുടര്‍ന്നാണ് ഈ സംസ്‌കാരത്തെക്കുറിച്ച് ലോകം അറിയുന്നത്. ലോകത്തില്‍ ഉണ്ടായിട്ടുള്ള മറ്റു പ്രാചീന സംസ്‌കാരങ്ങളെപ്പോലെ ഇതും നദീതടങ്ങളിലാണ് വികാസം പ്രാപിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കൊല്‍ക്കത്തയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് തട്ടിക്കൊണ്ടുപോയി; വ്യാജ നേഴ്‌സായി നടിച്ച യുവതി അറസ്റ്റില്‍

അമ്മയോട് നഴ്‌സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്.

Published

on

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബി.സി. റോയ് ആശുപത്രിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സബീന ബീബി എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയോട് നഴ്‌സാണെന്ന് ധരിപ്പിച്ച് സൗഹൃദം സൃഷ്ടിച്ച ശേഷം കുഞ്ഞിനെ കൈക്കലാക്കിയാണ് യുവതി ഒളിവിലായത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ അമ്മയോടൊപ്പം ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സബീന ബന്ധം സ്ഥാപിച്ചത്. ആശുപത്രിയില്‍ ഒത്തുചെന്ന ശേഷം, ഡോക്ടറെ കാണാന്‍ പോയതിനു പിന്നാലെ അമ്മയോട് മരുന്ന് വാങ്ങാന്‍ പോകണമെന്ന് പറഞ്ഞ് കുഞ്ഞിനെ കൈയില്‍ വാങ്ങി നിന്ന ഇവര്‍ അതിനിടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.കുഞ്ഞിനെ കാണാതായതോടെ പൊലീസില്‍ പരാതി നല്‍കുകയും, ആശുപത്രിയത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നീല ജാക്കറ്റ് ധരിച്ച സബീനയെ തിരിച്ചറിയുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും വിവരങ്ങള്‍ പങ്കുവെച്ചതോടെ, ഒരു കടയുടമ ഇവരെ തിരിച്ചറിയുകയായിരുന്നു. സബീന താന്‍ ഗര്‍ഭിണിയാണെന്നും പ്രസവശേഷം കുഞ്ഞിനെയും കൊണ്ട് എത്തിയതാണെന്നും അയല്‍ക്കാരോട് പറഞ്ഞിരുന്നതായി കടയുടമ പൊലീസിനോട് അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആശുപത്രിയില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള സബീനയുടെ വീടിലാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ഇവരെ പിന്നീട് ഫുല്‍ബഗന്‍ പൊലീസിനു കൈമാറി. സംഭവത്തെ തുടര്‍ന്ന് ബി.സി. റോയ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. ദിലീപ് പാല്‍ മാതാപിതാക്കളോട് പ്രത്യേക ജാഗ്രത പാലിക്കണമെന്നു നിര്‍ദേശിച്ചു. ഒ.പി.ഡിയില്‍ അന്യര്‍ക്കു കുഞ്ഞിനെ കൈമാറുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് 17കാരിയെ കഴുത്തറുത്ത് കുഴിച്ചുമൂടി; സൈനികന്‍ അറസ്റ്റില്‍

നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

Published

on

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ 17കാരിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

ദീപക്ക് നവംബര്‍ 30ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതറിഞ്ഞ പെണ്‍സുഹൃത്ത് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിരസിച്ച ദീപക്, നവംബര്‍ 10ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബൈക്കില്‍ ഒരു തോട്ടത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന്, അവിടെതന്നെ കുഴിച്ചുമൂടുകയായിരുന്നു.

നവംബര്‍ 15ന് തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ കേസ് ശക്തമായി. സ്ഥലത്ത് കണ്ടെത്തിയ ബാഗില്‍ പേരും ഫോണ്‍നമ്പറും രേഖപ്പെടുത്തിയിരുന്ന ഒരു ബുക്കും പൊലീസിന് പ്രതിയെ തിരിച്ചറിയാനായി സഹായമായി. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ്, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊലപാതകക്കുറ്റവും ചേര്‍ത്തു.

പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം ഉറപ്പായതോടെ പെണ്‍കുട്ടി സമ്മര്‍ദം ചെലുത്തിയതാണെന്നും ദീപക് മൊഴി നല്‍കി.

പഠനത്തിനായി കന്റോണ്‍മെന്റ് പ്രദേശത്തെ അമ്മാവന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു മരിച്ച 17കാരി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

Trending