Culture
കോഴിക്കോട്ട് ബി.ജെ.പി – സി.പി.എം കലാപം
ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ആക്രമോത്സുക നിലപാടില്‍ വിറങ്ങലിച്ച് കോഴിക്കോട് ജില്ല. ഇന്നലെ പുലര്‍ച്ചെ സി.പി.എം കമ്മിറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞതിന്റെ പ്രതികരണമായി ബി.എം.എസ് ജില്ലാ കമ്മിറ്റി ഓഫീസ് (ദത്തോപാന്ത് ഠേംഗിഡിജി ഭവന്) സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കുറ്റിയാടി മണ്ഡലം മുസ്ലിംലീഗ് ഓഫീസ്, തിരുവള്ളൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഓഫീസ് എന്നിവക്ക് നേരെയും ഇന്നലെ വൈകിട്ട് സി.പി.എം ബോംബെറിഞ്ഞു.
ബി.ജെ.പിയും സി.പി.എമ്മും കോഴിക്കോട് ജില്ലയെ കലാപഭൂമിയാക്കുമ്പോഴും പൊലീസ് നിഷ്ക്രിയത്വം അക്രമിക്കള്‍ക്ക് സഹായകമാവുന്നു. ഇന്നലെ പുലര്‍ച്ചെ സി.പി.എം ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായ അക്രമണമാണ് ഇന്നലെയുണ്ടായത്. എല്ലായിടത്തും പൊലീസ് കാഴ്ചക്കാരന്റെ റോളിലേക്ക് മാറി. കോഴിക്കോട് നഗരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രഫര്‍ എ സനേഷിന്റെ ക്യാമറ സി.പി.എം പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ഈ ദൃശ്യം ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാധ്യമം ഫൊട്ടോഗ്രഫര്‍ പി അഭിജിത്തിനെയും കൈയ്യേറ്റം ചെയ്തു. അതിനിടെ കേരള ഭൂഷണം ഫോട്ടോഗ്രഫര്‍ ശ്രീജേഷിനെ മര്‍ദ്ദിച്ച് ക്യാമറയിലെ മെമ്മറി കാര്‍ഡ് എടുത്തു കൊണ്ടുപോയി.
ബാലുശ്ശേരിയില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ബുധനാഴ്ച ഡല്‍ഹിയിലെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ എ.കെ.ജി ഭവനിലെത്തി ഹിന്ദു സേനക്കാര്‍ കയ്യേറ്റത്തിന് ശ്രമിച്ചതു മുതലാണ് കോഴിക്കോട് കലാപഭൂമിയായത്. പ്രതിഷേധ പ്രകടനങ്ങളുടെ മറവില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ബി.ജെ.പി-ആര്.എസ്.എസ് ഓഫീസുകള്‍ക്ക് നേരെ സി.പി.എം വ്യാപകമായ ആക്രമണമാണ് നടത്തിയത്. ബുധനാഴ്ച പന്തീരീങ്കാവില്‍ സി.പിഎം ഓഫീസിനു നേരെയും ബേപ്പൂരില്‍ ബി.ജെ.പി ഓഫീസിന് നേരെയുമുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്തില്‍ എല്‍.ഡി.എഫും ബേപ്പൂരില്‍ ബി.ജെ.പിയും വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്തിയിരുന്നു.
ഈ മേഖലയിലുള്ളവര്‍ക്ക് വ്യാഴം, വെളളി, ശനി ദിവസങ്ങളില്‍ തുടര്‍ച്ചയായി ഹര്‍ത്താലാണ്. വ്യാഴ്ചാഴ്ച തിരുവള്ളൂരിലെ മുസ്ലിംലീഗ് ഓഫീസുകള്‍ക്ക് നേരെയും സി.പി.എം ആക്രമണമുണ്ടായി. ഇന്നലെ വൈകിട്ട് വീണ്ടും ഇതേ ഓഫീസിലേക്ക് സി.പി.എം ബോംബെറിഞ്ഞു. കുറ്റിയാടി മണ്ഡലം മുസ്ലിംലീഗ് ഓഫിസിനു നേരെയും ബോംബാക്രമണമുണ്ടായി. തിരുവണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് അശോകന്റെ വീടിനു നേരെ സി.പി.എം ബോംബെറിഞ്ഞു. പ്രദേശത്തെ മൊയ്തീന് മുസ്ലിയാരെയും സി.പി.എമ്മുകാര്‍ മര്‍ദ്ദിച്ചു.
ബുധനാഴ്ച രാത്രി സി.പി.എം വടകര ഏരിയാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രതികരണമായാണ് വടകര, കൊയിലാണ്ടി താലൂക്കുകളില്‍ നിരവധി ആര്.എസ്.എസ്-ബി.ജെ.പി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് ഇരു താലൂക്കുകളിലും ഇന്നലെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇന്നലെ പുലര്‍ച്ചെ നഗരത്തിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ ജില്ലാ സെക്രട്ടറി പി മോഹനന് മാസ്റ്റര്‍ക്കെതിരെ സ്റ്റീല്‍ ബോംബ് എറഞ്ഞതോടെയാണ് എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
മോഹനന് മാസറ്റര്‍ക്കെതിരെ ബോംബെറിഞ്ഞതില്‍ വധശ്രമത്തിന് കേസ്സെടുത്ത നടക്കാവ് പൊലീസ് പ്രതികളെ കുറിച്ച് സൂചനകളൊന്നും നല്‍കുന്നില്ല. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞു എന്ന സംഭവത്തിലെ ദുരുഹത പുറത്തുകൊണ്ടുവരണമെന്നും സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്നലെ വൈകിട്ട് നഗരത്തില്‍ സംഘ്പരിവാര്‍ നടത്തിയ പ്രകടനം കടന്നു പോയ വഴിയിലെ സി.പി.എം ബോര്‍ഡുകളും ബാനറുകളും പൊലീസ് സാനിധ്യത്തില്‍ തകര്‍ത്തു.
കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.
ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
news
കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…
പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.
ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന് അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
international
ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്നിബാധ
ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..
സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.
ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്നിബാധയുണ്ടായത്. പുകയും അഗ്നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala22 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
kerala2 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍
-
Sports2 days agoട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍

