Connect with us

Culture

കോഴിക്കോട്ട് ബി.ജെ.പി – സി.പി.എം കലാപം

Published

on

ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ആക്രമോത്സുക നിലപാടില്‍ വിറങ്ങലിച്ച് കോഴിക്കോട് ജില്ല. ഇന്നലെ പുലര്‍ച്ചെ സി.പി.എം കമ്മിറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞതിന്റെ പ്രതികരണമായി ബി.എം.എസ് ജില്ലാ കമ്മിറ്റി ഓഫീസ് (ദത്തോപാന്ത് ഠേംഗിഡിജി ഭവന്‍) സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കുറ്റിയാടി മണ്ഡലം മുസ്‌ലിംലീഗ് ഓഫീസ്, തിരുവള്ളൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് ഓഫീസ് എന്നിവക്ക് നേരെയും ഇന്നലെ വൈകിട്ട് സി.പി.എം ബോംബെറിഞ്ഞു.

ബി.ജെ.പിയും സി.പി.എമ്മും കോഴിക്കോട് ജില്ലയെ കലാപഭൂമിയാക്കുമ്പോഴും പൊലീസ് നിഷ്‌ക്രിയത്വം അക്രമിക്കള്‍ക്ക് സഹായകമാവുന്നു. ഇന്നലെ പുലര്‍ച്ചെ സി.പി.എം ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായ അക്രമണമാണ് ഇന്നലെയുണ്ടായത്. എല്ലായിടത്തും പൊലീസ് കാഴ്ചക്കാരന്റെ റോളിലേക്ക് മാറി. കോഴിക്കോട് നഗരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രഫര്‍ എ സനേഷിന്റെ ക്യാമറ സി.പി.എം പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ഈ ദൃശ്യം ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാധ്യമം ഫൊട്ടോഗ്രഫര്‍ പി അഭിജിത്തിനെയും കൈയ്യേറ്റം ചെയ്തു. അതിനിടെ കേരള ഭൂഷണം ഫോട്ടോഗ്രഫര്‍ ശ്രീജേഷിനെ മര്‍ദ്ദിച്ച് ക്യാമറയിലെ മെമ്മറി കാര്‍ഡ് എടുത്തു കൊണ്ടുപോയി.
ബാലുശ്ശേരിയില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ബുധനാഴ്ച ഡല്‍ഹിയിലെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ എ.കെ.ജി ഭവനിലെത്തി ഹിന്ദു സേനക്കാര്‍ കയ്യേറ്റത്തിന് ശ്രമിച്ചതു മുതലാണ് കോഴിക്കോട് കലാപഭൂമിയായത്. പ്രതിഷേധ പ്രകടനങ്ങളുടെ മറവില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ബി.ജെ.പി-ആര്‍.എസ്.എസ് ഓഫീസുകള്‍ക്ക് നേരെ സി.പി.എം വ്യാപകമായ ആക്രമണമാണ് നടത്തിയത്. ബുധനാഴ്ച പന്തീരീങ്കാവില്‍ സി.പിഎം ഓഫീസിനു നേരെയും ബേപ്പൂരില്‍ ബി.ജെ.പി ഓഫീസിന് നേരെയുമുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്തില്‍ എല്‍.ഡി.എഫും ബേപ്പൂരില്‍ ബി.ജെ.പിയും വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്തിയിരുന്നു.
ഈ മേഖലയിലുള്ളവര്‍ക്ക് വ്യാഴം, വെളളി, ശനി ദിവസങ്ങളില്‍ തുടര്‍ച്ചയായി ഹര്‍ത്താലാണ്. വ്യാഴ്ചാഴ്ച തിരുവള്ളൂരിലെ മുസ്‌ലിംലീഗ് ഓഫീസുകള്‍ക്ക് നേരെയും സി.പി.എം ആക്രമണമുണ്ടായി. ഇന്നലെ വൈകിട്ട് വീണ്ടും ഇതേ ഓഫീസിലേക്ക് സി.പി.എം ബോംബെറിഞ്ഞു. കുറ്റിയാടി മണ്ഡലം മുസ്‌ലിംലീഗ് ഓഫിസിനു നേരെയും ബോംബാക്രമണമുണ്ടായി. തിരുവണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അശോകന്റെ വീടിനു നേരെ സി.പി.എം ബോംബെറിഞ്ഞു. പ്രദേശത്തെ മൊയ്തീന്‍ മുസ്‌ലിയാരെയും സി.പി.എമ്മുകാര്‍ മര്‍ദ്ദിച്ചു.
ബുധനാഴ്ച രാത്രി സി.പി.എം വടകര ഏരിയാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രതികരണമായാണ് വടകര, കൊയിലാണ്ടി താലൂക്കുകളില്‍ നിരവധി ആര്‍.എസ്.എസ്-ബി.ജെ.പി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് ഇരു താലൂക്കുകളിലും ഇന്നലെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇന്നലെ പുലര്‍ച്ചെ നഗരത്തിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ക്കെതിരെ സ്റ്റീല്‍ ബോംബ് എറഞ്ഞതോടെയാണ് എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
മോഹനന്‍ മാസറ്റര്‍ക്കെതിരെ ബോംബെറിഞ്ഞതില്‍ വധശ്രമത്തിന് കേസ്സെടുത്ത നടക്കാവ് പൊലീസ് പ്രതികളെ കുറിച്ച് സൂചനകളൊന്നും നല്‍കുന്നില്ല. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞു എന്ന സംഭവത്തിലെ ദുരുഹത പുറത്തുകൊണ്ടുവരണമെന്നും സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്നലെ വൈകിട്ട് നഗരത്തില്‍ സംഘ്പരിവാര്‍ നടത്തിയ പ്രകടനം കടന്നു പോയ വഴിയിലെ സി.പി.എം ബോര്‍ഡുകളും ബാനറുകളും പൊലീസ് സാനിധ്യത്തില്‍ തകര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Film

‘ലിയോ’ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകള്‍ പുറത്ത്‌

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ് വിജയിയുടെ ലിയോ. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കളക്ഷന്‍ റെക്കോര്‍ഡുകള്‍ നിരവധി കടപുഴക്കുകയും ചെയ്തു.

തമിഴ്‌നാട് കഴിഞ്ഞാല്‍ ലിയോ ഏറ്റവുമധികം കളക്ഷന്‍ നേടിയ മാര്‍ക്കറ്റ് കേരളമായിരുന്നു. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്.

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 600 കോടിയിലേറെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രമാണിത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ്. രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത്.

 

Continue Reading

Film

പൃഥ്വിരാജിന്റെ ‘ആടുജീവിതം’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും.

Published

on

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ഏറെ നാളത്തെ സസ്‌പെന്‍സ് അവസാനിപ്പിച്ച് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ചിത്രം അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്.

‘ഓരോ ശ്വാസവും ഒരു യുദ്ധമാണ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.

മലയാള സിനിമയെ രാജ്യാന്തരതലത്തില്‍ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വിയുടെ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സിനിമയുടെ പ്രത്യേകത. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. അമല പോളും ശോഭ മോഹനുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.

Continue Reading

Trending