Connect with us

Video Stories

ബിന്ദ് ഉപതെരഞ്ഞെടുപ്പിലും സംഘര്‍ഷം; വെടിവെപ്പ്

Published

on

ന്യൂഡല്‍ഹി: ശ്രീനഗറിനു പുറമെ മധ്യപ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും സംഘര്‍ഷം. മോക് പോളിങിനിടെ വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നതായി ആരോപണമുയര്‍ന്ന മധ്യപ്രദേശിലെ ബിന്ദില്‍ പലയിടങ്ങളിലും ബി.ജെ.പി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു നിയമസഭാ മണ്ഡലമായ ബാന്ധവ്ഗഡില്‍ രണ്ടിടങ്ങളില്‍ വെടിവെപ്പുണ്ടായി. ബൂത്ത് പിടിക്കാന്‍ ശ്രമം നടന്നതിനെതുടര്‍ന്നാണ്‌സുരക്ഷാഡ്യൂട്ടിക്കായി നിയോഗിച്ച പ്രത്യേക സായുധ സേനക്ക് (എസ്.എ.എഫ്) വെടിവെപ്പ് നടത്തേണ്ടി വന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. 34 ശതമാനം പോളിങ് രേഖപ്പെടുത്തിയ ശേഷം ഉച്ചക്ക് ഒരു മണിയോടെയാണ് ബൂത്ത് പിടിക്കാന്‍ ശ്രമമുണ്ടായത്. ഗോവര്‍കലയിലെ 172 ാം നമ്പര്‍ ബൂത്ത് കൈയേറാനാണ് ശ്രമം നടന്നത്. പോളിങ് ബൂത്തിന് ഒരു കിലോമീറ്റര്‍ അകലെയാണ് വെടിവെപ്പുണ്ടായതെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ സലിന സിങ് പറഞ്ഞു. ബാന്ധവ് ഗഡിലെ അട്ടേറില്‍ ബൂത്ത് കൈയേറിയെന്ന വാര്‍ത്തകള്‍ അവര്‍ നിഷേധിച്ചു. അതേസമയം മണ്ഡലത്തിലെ സന്‍ക്രി വില്ലേജില്‍ ബി.ജെ.പി- കോണ്‍ഗ്രസ് സംഘര്‍ഷത്തെതുടര്‍ന്നും സുരക്ഷാ സേന വെടിവെപ്പ് നടത്തി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കിയതായി സലിന സിങ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ബി.ജെ.പിയാണ് സംഘര്‍ഷത്തിനു പിന്നിലെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവിന്റെ വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ നശിപ്പിച്ചതാണ് സംഘര്‍ഷം ഉടലെടുത്തത്.
മധ്യപ്രദേശിനു പുറമെ കര്‍ണാടകയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. നഞ്ചന്‍ഗോഡ്, ഗുണ്ടല്‍പേട്ട് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സഹകരണ മന്ത്രി മഹാദേവ പ്രസാദിന്റെ മരണത്തെതുടര്‍ന്നാണ് ഗുണ്ടല്‍പേട്ട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി ശ്രീനിവാസ പ്രസാദ് രാജിവെച്ച ഒഴിവിലായിരുന്നു നഞ്ചന്‍ഗോഡ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

ന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Trending