Connect with us

More

പരാതി സെല്ലില്‍ ബീഹാര്‍ ഉപമുഖ്യന്ത്രിക്ക് ലഭിച്ചത് 44,000 വിവാഹ അഭ്യര്‍ത്ഥനകള്‍

Published

on

പട്‌ന: സംസ്ഥാന റോഡുകളെ സംബന്ധിച്ച പരാതി അറിയിക്കാന്‍ ഉപമുഖ്യമന്ത്രി നല്‍കിയ വാട്‌സ്ആപ്പ് നമ്പറില്‍ പരാതിക്കു പകരം ലഭിച്ചത് 44,000 വിവാഹാഭ്യര്‍ത്ഥനകള്‍. ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഇളയ മകനും ബീഹാര്‍ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവിനാണ്, വ്യക്തമായ വിവരങ്ങളടങ്ങിയ നാല്‍പതിനായിരത്തില്‍ പരം വിവാഹ അഭ്യര്‍ത്ഥനകള്‍ ലഭിച്ചത്.


Don’t Miss: ഗോളോ അതോ വെടിയുണ്ടയോ? ആരാധകരുടെ മനസ്സു നിറച്ച ഛേത്രിയുടെ ഗോള്‍ കാണാം

ബീഹര്‍ പൊതുജന ക്ഷേമ വകുപ്പ് മന്ത്രിയായ തേജസ്വി സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ച് പരാതി അറിയിക്കുന്നതിനായാണ് പൊതുജനങ്ങള്‍ക്കു വാട്‌സ്ആപ്പ് നമ്പര്‍ നല്‍കിയത്. ഈ നമ്പറില്‍ ആകെ ലഭിച്ച 47,000 സന്ദേശങ്ങളില്‍ നാല്‍പത്തി നാലായിരവും വിവാഹാഭ്യര്‍ത്ഥനകളായിരുന്നു. ബാക്കി വന്ന മൂവായിരം സന്ദേശങ്ങള്‍ മാത്രമാണ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കാര്യത്തിലായത്.

നിറം, ഉയരം തുടങ്ങി ശാരീരിക സവിശേഷതകള്‍ വ്യക്തമാക്കി തികച്ചും മാട്രിമോണി തരത്തിലുള്ള വിവാഹ അഭ്യര്‍ത്ഥനകളായിരുന്നു ലഭിച്ചവയില്‍ അധികവും. തേജസ്വി യാദവിന്റെ സ്വകാര്യ നമ്പറാണെന്ന് തെറ്റിദ്ധരിച്ചാണ് യുവതികള്‍ സന്ദേശങ്ങള്‍ അയച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ക്രിക്കറ്റില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കു വന്ന 26 കാരനായ തേജ്വസ്വി യാദവ്, നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിലൂടെ ജനശ്രദ്ധ നേടിയിരുന്നു. അദ്ദേഹം ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും പരാതികള്‍ സ്വീകരിക്കുകയും അവയ്ക്ക് പരിഹാരമുണ്ടാക്കുകയും ചെയ്യുന്നതു പതിവാണ്.

വിവാഹം കഴിഞ്ഞിരുന്നെങ്കില്‍ വിഷയം വളരെ ഗൗരവമുള്ള ഒന്നായി മാറുമായിരുന്നെന്നും എന്നാല്‍ ഞാനിപ്പോഴും ഒറ്റയായത് ഭാഗ്യമെന്നും തേജസ്വിനി നര്‍മ്മം കലര്‍ത്തി പ്രതികരിച്ചു.

crime

വാഹനങ്ങള്‍ തല്ലിതകര്‍ത്ത കേസില്‍ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം മാറനല്ലൂരില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്

Published

on

തിരുവനന്തപുരം മാറന്നലൂരില്‍ വാഹനങ്ങളും വീടും ആക്രമിച്ച സംഭവത്തില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്ത്, പ്രദീപ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.

ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ശ്രീകുമാറിന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. തിരുവനന്തപുരം മാറനല്ലൂരില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്.

Continue Reading

kerala

റെക്കോഡിട്ട് വീണ്ടും സ്വര്‍ണവില; പവന് 47,080 രൂപ

ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി

Published

on

ഡിസംബര്‍ നാലിന് സ്വര്‍ണം വാങ്ങാന്‍ പോകുന്നവര്‍ നല്‍കേണ്ടി വരിക ചരിത്രത്തിലെ ഏറ്റവും വലിയ തുക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉപഭോക്താക്കളെ ഭയപ്പെടുത്തുന്ന നിലയില്‍ ഉയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണവില വര്‍ഷത്തെ അവസാന മാസം ആരംഭിക്കുമ്പോള്‍ കൂടുതല്‍ ഉയരങ്ങള്‍ തേടിപ്പോകുന്ന കാഴ്ചയാണുള്ളത്. പവന് 46,000 രൂപ എന്ന പരിധിയും കടന്നു പോകുന്ന കാഴ്ചയാണ് പോയ മാസം കണ്ടത്.

ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി. പവന് 320 രൂപ വര്‍ധിച്ച് 47,080 രൂപയുമായി. ശനിയാഴ്ച സ്വര്‍ണവില 46760 രൂപയിലെത്തിയിരുന്നു. ഇതിന് മുന്‍പ് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് ഉണ്ടായത്.

Continue Reading

crime

സ്വിഫ്റ്റ് ബസിന്റെ യാത്ര തടസ്സപ്പെടുത്തി സിപിഎം നേതാവിന്റെ കാർ യാത്ര; ചോദ്യം ചെയ്ത ഡ്രൈവർക്ക് മർദനം

ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ ശ്രമിച്ചു

Published

on

ആലപ്പുഴ: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ യാത്ര തടയ്യപ്പെടുത്തി സിപിഎം പ്രദേശികനേതാവിന്റെ കാര്‍ യാത്ര. സംഭവം ചോദ്യം ചെയ്ത ബസ് ഡ്രൈവറെ നേതാവും പ്രവര്‍ത്തകരും ചേര്‍ന്ന് കയ്യേറ്റം ചെയ്തു.

ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ ശ്രമിച്ചു. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് എസ്.കുട്ടിക്കെതിരെയാണു അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

Continue Reading

Trending